കുലയ്ക്കാന്‍ നാലുമാസം, മൂന്ന് മാസത്തിനുള്ളില്‍ വിളവെടുപ്പ്; വാഴ കര്‍ഷകര്‍ കുള്ളന്‍ നേന്ത്രനിലേക്ക്


രാജി പുതുക്കുടി

സാധാരണ നേന്ത്രവാഴ വെച്ചാല്‍ കുല വെട്ടി വില്‍ക്കാന്‍ ഒരു വര്‍ഷത്തോളം പരിപാലിച്ച് കാത്തിരിക്കണം

കുള്ളൻ നേന്ത്രവാഴ തോട്ടം | Photo: Mathrubhumi

കോഴിക്കോട്: നാലാംമാസം കുലയ്ക്കും, രണ്ട്- മൂന്ന് മാസം കൊണ്ട് മൂപ്പെത്തിയ കുലവെട്ടി വില്‍ക്കാം. കുറഞ്ഞ സമയംകൊണ്ട് മികച്ച ലാഭംനല്‍കി നേന്ത്രവാഴക്കര്‍ഷകര്‍ക്ക് ആശ്വാസമാവുകയാണ് കുള്ളന്‍ നേന്ത്രന്‍. കാലംതെറ്റി പെയ്യുന്ന മഴയും വെള്ളപ്പൊക്കവും കാരണം കൃഷി നശിച്ച് സാമ്പത്തിക നഷ്ടം നേരിട്ടിരുന്ന കോഴിക്കോട് മാവൂരിലെ കര്‍ഷകര്‍ കുള്ളന്‍ നേന്ത്രന്റെ ചുവടുപിടിച്ച് കൃഷിയെ ലാഭത്തിന്റെ പാതയിലേക്ക് തിരിച്ചുകൊണ്ടുവരികയാണ്.

സാധാരണ നേന്ത്രവാഴ വെച്ചാല്‍ കുല വെട്ടിവില്‍ക്കാന്‍ ഒരു വര്‍ഷത്തോളം പരിപാലിച്ച് കാത്തിരിക്കണം. ഇതിനിടെ മഴ പെയ്ത് കൃഷി പകുതിയും നശിക്കും. ആറ് മാസം കൊണ്ട് വിളവെടുക്കാം എന്നതിനാല്‍ കുള്ളന്‍ വാഴ തങ്ങളെപ്പോലെയുള്ള കര്‍ഷകര്‍ക്ക് വലിയ ആശ്വസമാണെന്ന് 35 വര്‍ഷമായി വാഴക്കൃഷി ചെയ്യുന്ന മാവൂരിലെ ശ്രീധരന്‍ എന്ന കര്‍ഷകന്‍ പറയുന്നു. ഒരു വര്‍ഷമായി കുള്ളന്‍ നേന്ത്രനാണ് കൃഷി ചെയ്യുന്നത്. ഇത്തവണ 350-ഓളം കുള്ളന്‍ നേന്ത്രക്കന്നുകളാണ് വെച്ചത്. അധികം ഉയരം വെക്കില്ലെന്നതിനാല്‍ കാറ്റുവീഴ്ചയെ പേടിക്കേണ്ട. നല്ല വെയിലും ധാരാളം വെള്ളവും വേണമെന്നതിനാല്‍ മഴ പെയ്താലും പേടിയില്ലെന്നും ശ്രീധരന്‍ പറഞ്ഞു.

സാധാരണ നേന്ത്രവാഴ ഓഗസ്റ്റ് മാസത്തില്‍ വെക്കണം. കുള്ളന്‍ നേന്ത്രവാഴ ഒക്ടോബറില്‍ വെച്ചാലും ഓഗസ്റ്റില്‍ വെച്ച വാഴയ്ക്ക് മുമ്പേ കുല വെട്ടാം. വെള്ളം കയറാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ തടം അല്‍പ്പം ഉയര്‍ത്തി കന്ന് വെച്ചാല്‍ മതി. വെള്ളത്തിന്റെ ശല്യം ബാധിക്കാത്തതിനാല്‍ ചീഞ്ഞുപോകുമെന്ന പേടിയില്ലെന്നും മാവൂരിലെ കര്‍ഷകര്‍ പറയുന്നു. സാധാരണ നേന്ത്രവാഴയെ അപേക്ഷിച്ച് കുലയ്ക്ക് തൂക്കം കൂടുതലാണ്. നാല് പടല വരെയേ ഉണ്ടാവൂയെങ്കിലും സാധാരണ നേന്ത്രനേക്കാള്‍ തൂക്കം ഉണ്ടാവും. മധുരവും രുചിയും കൂടുതലാണെന്നും കര്‍ഷകര്‍ പറയുന്നു.

നേന്ത്രന്‍ ഇനത്തില്‍ ഇറങ്ങിയ കുള്ളനെ പരീക്ഷണാടിസ്ഥാനത്തില്‍ നട്ട് വളര്‍ത്തിയ കര്‍ഷകര്‍ നല്ല ലാഭത്തില്‍ കൃഷി വിജയം കണ്ടതോടെ വ്യാപകമായി കുള്ളന്‍ വാഴ ഇനത്തിലേക്ക് ചുവട് മാറ്റുകയാണ്. തമിഴ്‌നാടും കര്‍ണാടകയുമാണ് കുള്ളന്‍ വാഴക്കന്നിന്റെ ഉത്പാദന കേന്ദ്രങ്ങള്‍. ഏജന്‍സികള്‍ വഴിയാണ് കന്ന് വാങ്ങുന്നത്. കന്ന് ഒന്നിന് 22 രൂപയാണ് വില. നിലവില്‍ നേന്ത്രവാഴയില്‍ മാത്രമാണ് കുള്ളന്‍ കന്നുകള്‍ ഉള്ളത്. ഇത് മറ്റ് വാഴ ഇനങ്ങളില്‍ കൂടി വന്നാല്‍ വാഴകൃഷിയില്‍ പുത്തന്‍ വിപ്ലവം സൃഷ്ടിക്കാനാവുമെന്നും കര്‍ഷകര്‍ പറയുന്നു.

കുള്ളന്‍ വാഴ നടുന്ന വിധം

ഒരു അടി ആഴത്തില്‍ കുഴി എടുത്ത് കുഴിയില്‍ കുമ്മായം ഇട്ട് വാഴക്കന്ന് നടാം. കന്നുകള്‍ തമ്മില്‍ എട്ട് അടി അകലമെങ്കിലും ഉണ്ടായിരിക്കണം. നല്ല വെയില്‍ കിട്ടുന്ന സ്ഥലത്ത് നടുന്നതാണ് മികച്ച വിളവ് ലഭിക്കാന്‍ ഏറ്റവും നല്ലത്. ആട്ടിന്‍ കാഷ്ഠം, ചാണകപ്പൊടി കോഴിക്കാഷ്ഠം എന്നിവ മിക്‌സ് ചെയ്ത് വളമായി ചേര്‍ക്കാം. ഒരു വാഴയ്ക്ക് അഞ്ചു കിലോ ജൈവവളമെങ്കിലും ചേര്‍ക്കണമെന്നാണ് കര്‍ഷകര്‍ പറയുന്നത്.

ശ്രീധരന്‍റെ ഫോണ്‍ നമ്പർ: 093885 46584

Content Highlights: kozhikode mavoor plantain farmers dwarf variety

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
food

1 min

ബ്രെഡ് ഫ്രിഡ്ജില്‍ സൂക്ഷിക്കല്ലേ ; അറിഞ്ഞിരിക്കാം ഇവ

Mar 29, 2023


Rahul Gandhi
Premium

6 min

1977, 2004 ആവർത്തിച്ചാൽ 2024-ൽ ബി.ജെ.പി. പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരും | പ്രതിഭാഷണം

Mar 29, 2023


innocent actor driver vishnu p unnikrishnan about actor loksabha election

1 min

ഡ്രെെവർ വിഷ്ണുവിനോട് ഇന്നസെന്റ് പറയും 'ഓവർടൈം നീയല്ല, ഞാൻ നിശ്ചയിക്കും'

Mar 28, 2023

Most Commented