• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Agriculture
More
Hero Hero
  • News
  • Feature
  • Tips
  • Animal Husbandry
  • Gardening
  • Success Story
  • Kitchen Garden
  • Aqua Culture
  • Cash Crops

'ഗതികെട്ടാല്‍ പന്നി പുല്ലും തിന്നും'; മാധവിയുടെ ഫാമിലെ പന്നികള്‍ പുല്ലും ചക്കയും കഴിക്കാനും തയ്യാര്‍

Aug 12, 2020, 09:36 AM IST
A A A

കാഞ്ഞങ്ങാട് കൊടവലം കൊമ്മട്ടയിലെ കെ.ടി. മാധവിയുടെ 'വിസ്മയം' ഫാമില്‍ ചെറുതും വലുതുമായ 120 പന്നികളാണുള്ളത്.

# സായൂജ് സഞ്ജീവന്‍
pig farm
X

മാധവി തന്റെ ഫാമിലെ പന്നികള്‍ക്ക് ഭക്ഷണമായി പുല്ലും പച്ചിലകളും നല്‍കുന്നു. ഫോട്ടോ: എന്‍. രാമനാഥ് പൈ

ഗതികെട്ടാല്‍ പുലി പുല്ലും തിന്നും എന്നു പറയുന്നത് ശരിയാണെന്ന് മനസ്സിലാകണമെങ്കില്‍ മാധവി വളര്‍ത്തുന്ന പന്നികളെ കണ്ടാല്‍മതി. നഗരത്തിലെ ഹോട്ടലുകളില്‍നിന്നും ഓഡിറ്റോറിയങ്ങളില്‍നിന്നും പച്ചക്കറി-ഇറച്ചി-മീന്‍ മാര്‍ക്കറ്റുകളില്‍നിന്നും സമൃദ്ധമായി കിട്ടിയിരുന്ന ഭക്ഷണാവശിഷ്ടങ്ങള്‍ കഴിച്ച് തൃപ്തരായിരുന്ന പന്നികള്‍ ഇന്ന് പുല്ലും ചക്കയും കിട്ടിയാലും കഴിക്കാന്‍ തയ്യാറാണ്!

കാഞ്ഞങ്ങാട് കൊടവലം കൊമ്മട്ടയിലെ കെ.ടി. മാധവിയുടെ 'വിസ്മയം' ഫാമില്‍ ചെറുതും വലുതുമായ 120 പന്നികളാണുള്ളത്. കാഞ്ഞങ്ങാട്ടെയും മാവുങ്കാലിലെയും ഇരുപതോളംവരുന്ന ഹോട്ടലുകളിലെ ഭക്ഷണാവശിഷ്ടങ്ങളായിരുന്നു പന്നികളുടെ പ്രധാന ഭക്ഷണം. ഹോട്ടലുകളും കല്യാണമണ്ഡപങ്ങളും അടഞ്ഞതോടെ ആ വഴിയടഞ്ഞു.

ഒരുദിവസം 20 ബാരലുകളില്‍ ഭക്ഷണാവശിഷ്ടങ്ങള്‍ ശേഖരിച്ചിരുന്ന സ്ഥാനത്ത് ഇന്ന് ഒരു ബാരല്‍പോലും ലഭിക്കുന്നില്ല. ദിവസം 1300 രൂപയിലധികം ചെലവഴിച്ച് കഞ്ഞിവെച്ചും ചക്ക കൊത്തിയിട്ടുകൊടുത്തും പാറപ്പുല്ലുള്‍പ്പെടെയുള്ളവ പറിച്ചുകൊടുത്തുമാണ് മാധവി പന്നികളെ പോറ്റുന്നത്. പന്നികുഞ്ഞുങ്ങളെ വില്‍ക്കുന്നതാണ് പ്രധാന വരുമാനം. 

ലോക്ഡൗണില്‍ അതും മുന്നോട്ട് കൊണ്ടുപോകാനായില്ല. ഭക്ഷണലഭ്യത കുറഞ്ഞത് പന്നികളുടെ വളര്‍ച്ചയെയും ബാധിച്ചു. സാധാരണ 60 ദിവസംകൊണ്ട് 15കിലോ തൂക്കംവരുന്നത് ഇപ്പോള്‍ 90ദിവസംകൊണ്ട് 10കിലോ പോലും ആവുന്നില്ല. ലോക്ഡൗണ്‍ സമയത്ത് പിറന്ന 60 കുഞ്ഞുങ്ങള്‍ ചത്തു. ദിവസവും ആയിരക്കണക്കിന് രൂപ ഭക്ഷണത്തിനായി ചെലവാക്കുന്നത് വലിയ ബാധ്യത വരുത്തിവെക്കുമോ എന്ന ആശങ്കയും മാധവിക്കുണ്ട്.

Content Highlights: Agriculture, Animal Husbandry, Pigs on Madhavi's farm eat grass 

 

PRINT
EMAIL
COMMENT
Next Story

ഫാമിലേക്ക് ഏത് ബ്രീഡ് ആടിനെ തിരഞ്ഞെടുക്കണം?

ആടുവളര്‍ത്തല്‍ സംരംഭങ്ങളിലേക്ക് ആട് ബ്രീഡുകളെ തിരഞ്ഞെടുക്കുന്നതില്‍ പ്രത്യേകം .. 

Read More
 

Related Articles

ഫാമിലേക്ക് ഏത് ബ്രീഡ് ആടിനെ തിരഞ്ഞെടുക്കണം?
Agriculture |
Agriculture |
ആശങ്കയുടെ കരിനിഴലില്‍ താറാവുകര്‍ഷകര്‍; ഈസ്റ്ററിനു പ്രതീക്ഷിച്ചത് 10.5 കോടിയുടെ വില്‍പ്പന
Agriculture |
പക്ഷിപ്പനി ഭീഷണിയില്ല; കുട്ടനാട്ടില്‍ താറാവുകള്‍ക്ക് ബാക്ടീരിയല്‍ ബാധയെന്ന് പ്രാഥമികനിഗമനം
Agriculture |
കുട്ടനാട്ടില്‍ താറാവുകള്‍ ചാകുന്നു; പക്ഷിപ്പനിയെന്നു കര്‍ഷകര്‍
 
  • Tags :
    • Animal Husbandry
More from this section
Goat
ഫാമിലേക്ക് ഏത് ബ്രീഡ് ആടിനെ തിരഞ്ഞെടുക്കണം?
Bird flu
ആശങ്കയുടെ കരിനിഴലില്‍ താറാവുകര്‍ഷകര്‍; ഈസ്റ്ററിനു പ്രതീക്ഷിച്ചത് 10.5 കോടിയുടെ വില്‍പ്പന
duck
പക്ഷിപ്പനി ഭീഷണിയില്ല; കുട്ടനാട്ടില്‍ താറാവുകള്‍ക്ക് ബാക്ടീരിയല്‍ ബാധയെന്ന് പ്രാഥമികനിഗമനം
duck
കുട്ടനാട്ടില്‍ താറാവുകള്‍ ചാകുന്നു; പക്ഷിപ്പനിയെന്നു കര്‍ഷകര്‍
duck farming
ഒരു താറാവിന് 330 രൂപ വരെ വില; നീന്തിക്കയറാന്‍ വീണ്ടും ഒരു 'താറാവ്' കാലം
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Audio Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.