ജന്മനാടിന്റെ ഓര്‍മകള്‍ കാത്തുസൂക്ഷിച്ച് കാതങ്ങള്‍ക്കിപ്പുറം അവയെ പുനരാഖ്യാനം ചെയ്യാന്‍ ശ്രമിക്കുന്ന ഒരുഅഭയാര്‍ഥി സമൂഹം. നംഡ്രോളിങ് എന്ന ബൈലക്കുപ്പയിലെ ടിബറ്റന്‍ തുടിപ്പുകളിലൂടെ...ഒരു മഹാപ്രയാണത്തിന്റെ അപൂര്‍ണത....ഉറ്റവരില്‍ നിന്ന് ഒറ്റപ്പെടുന്നതിന്റെ നിസ്സഹായത...ജീവിതം മുഴുവന്‍ അഭയാര്‍ത്ഥികളാകേണ്ടി വരുന്നവരുടെ മനസ്സിന്റെ നൊമ്പരം...പുറമേ കാണുന്ന പുഞ്ചിരികള്‍ക്കും സന്തോഷങ്ങള്‍ക്കും നിറങ്ങള്‍ക്കുമപ്പുറം ഇതൊക്കെയാണ് കൂര്‍ഗ്ഗിലെ ബൈലക്കുപ്പയും അവിടുത്തെ ടിബറ്റന്‍ വംശജരും...1949ല്‍ ആയിരുന്നു അത്, ഹിമാലയത്തിന്റെ മടിത്തട്ടില്‍ എന്നും സമാധാനം മാത്രം ആഗ്രഹിച്ചിരുന്ന ടിബറ്റ് എന്ന കൊച്ചു രാജ്യത്തെ ചൈന ....