കര്‍ണാടകയില്‍ കാര്‍ മറിഞ്ഞ് വടകര സ്വദേശി മരിച്ചു

Published on  22 Jan 2013
സുല്‍ത്താന്‍ബത്തേരി: കേരള-കര്‍ണാടക അതിര്‍ത്തിയായ മൂലഹള്ളിയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് മലയാളി മരിച്ചു. ബാംഗ്ലൂരില്‍ സ്ഥിരതാസക്കാരനായ വടകര അഴിയൂര്‍ സ്വദേശി കരിക്കാട്ടില്‍ രവീന്ദ്രന്‍ (70) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഭാര്യ ചന്ദ്രിക (64), മകള്‍ റജീന (34), റജീനയുടെ മക്കളായ സ്വരൂപ് (12), ഷേയ (ഒമ്പത്) എന്നിവരെ പരിക്കുകളോടെ ബത്തേരിയിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

കാര്‍ ഓടിച്ചിരുന്ന, റജീനയുടെ ഭര്‍ത്താവ് സന്തോഷ്‌കുമാര്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. തിങ്കളാഴ്ച രാവിലെ 8.30നാണ് അപകടം. രവീന്ദ്രനും കുടുംബവും വടകരയില്‍നിന്ന് ബാംഗ്ലൂരിലേക്ക് പോവുകയായിരുന്നു. ഷിമോഗയില്‍ ബേക്കറി നടത്തി വരികയായിരുന്ന രവീന്ദ്രനും കുടുംബവും കഴിഞ്ഞ പത്തുവര്‍ഷമായി ബാംഗ്ലൂരിലെ രാമമൂര്‍ത്തിനഗറിലാണ് താമസം. അഞ്ചുദിവസംമുമ്പാണ് വടകരയിലെ തറവാട്ടുവീട്ടിലെത്തിയത്. മറ്റുമക്കള്‍: രേഖ, രമ്യ. മരുമക്കള്‍: പ്രശാന്ത്, പ്രതീഷ്. ശവസംസ്‌കാരം ചൊവ്വാഴ്ച 10-ന് അഴിയൂരിലെ വീട്ടുവളപ്പില്‍.
Other News in this section
കാര്‍ തോട്ടിലേക്ക് മറിഞ്ഞ് ബന്ധുക്കളായ നാലുപേര്‍ മരിച്ചു

വെമ്പായം: എം. സി. റോഡില്‍ വട്ടപ്പാറ വേറ്റിനാട് പതിനാറാം കല്ലില്‍ നിയന്ത്രണം വിട്ട കാര്‍ തോട്ടിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്നുപേരും അടുത്ത ബന്ധുവും മരിച്ചു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച പുലര്‍ച്ചെ 1.10നായിരുന്നു അപകടം. പാറശ്ശാല കൊറ്റാമം ഉഷസ്സില്‍ വിവേകാനന്ദന്‍(49), ഭാര്യ പദ്മജ (അമ്പിളി-43), മകന്‍ വിഷ്ണു(21), ഇവരുടെ അടുത്ത ബന്ധു വിഴിഞ്ഞം മരപ്പാലം ഊറ്ററ ക്ഷേത്രത്തിന് ..