അന്തരീക്ഷ കാര്‍ബണ്‍ ഡയോക്‌സയിഡ് സാന്ദ്രത പുതിയ റിക്കോര്‍ഡില്‍
ഭൂമിക്ക് അനുദിനം ചൂടേറുന്നുവെന്ന മുന്നറിയിപ്പ് ആവര്‍ത്തിച്ചുകൊണ്ട്, അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്‌സയിഡ് സാന്ദ്രത പുതിയ ഉയരത്തിലെത്തി. ഹാവായിലെ മൗന ലോവ നിരീക്ഷണകേന്ദ്രത്തില്‍ രേഖപ്പെടുത്തിയ വിവരമനുസരിച്ച് ഇപ്പോള്‍ ദിവസവും ശരാശരി അന്തരീക്ഷ കാര്‍ബണ്‍ ഡയോക്‌സയിഡ് നില 400 പിപിഎമ്മിന് മുകളിലാണ്. ഇതിന് മുമ്പ് ഭൗമാന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്‌സയിഡ് സാന്ദ്രത 400 പിപിഎമ്മില്‍ കൂടുതലായിരുന്നത്, ഭൂമിയില്‍ ആധുനിക നരവംശം ഉടലെടുക്കുന്നതിന് മുമ്പായിരുന്നു - 50 ലക്ഷം വര്‍ഷം മുമ്പ്. പെട്രോളും ഡിസലും കല്‍ക്കരിയും പോലുള്ള ഫോസില്‍ ഇന്ധനങ്ങളുടെ ഏറിവരുന്ന ഉപയോഗമാണ്, അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡയോക്‌സയിഡ് ( CO2 ) വാതകം കൂടുതലായി വ്യാപിക്കാന്‍ മുഖ്യകാരണം. ആഗോളതാപനത്തിന്റെ കാര്യത്തില്‍ പ്രധാന പ്രതിയാണ് കാര്‍ബണ്‍ ഡയോക്‌സയിഡ്. ഈ പശ്ചാത്തലത്തില്‍ അടിയന്തര നടപടി കൈക്കൊള്ളാന്‍ ലോകരാഷ്ട്രങ്ങളോട് ശാസ്ത്രജ്ഞര്‍ ആവശ്യപ്പെട്ടു. ...
Read more...

ആഫ്രിക്കയില്‍ 26 കാട്ടാനകളെ കൂട്ടക്കശാപ്പ് ചെയ്തു

കലാഷ്‌നിക്കോവ് തോക്കുകളുമായെത്തിയ വേട്ടക്കാര്‍ മധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്കില്‍ 26 കാട്ടാനകളെ കൂട്ടക്കൊല ചെയ്തു. റിപ്പബ്ലിക്കിലെ സാന്‍ഗ-എന്‍ഡോകി നാഷണല്‍ പാര്‍ക്കിലാണ് സംഭവം. വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചര്‍ ( WWF ) അധികൃതരാണ് ഈ ദാരുണ സംഭവം റിപ്പോര്‍ട്ട് ചെയ്തത്....



'റൊട്ടാലഖലീലിയാന'- കണ്ണൂരില്‍ നിന്ന് പുതിയ പുഷ്‌പിതസസ്യം

കല്പറ്റ:കണ്ണൂരിലെ കാനായി കാനം/നാടുകാണി എന്നിവിടങ്ങളിലെ ചെങ്കല്‍ കുന്നുകളില്‍ നിന്ന് സസ്യശാസ്ത്രലോകത്തേക്ക് പുതിയ അതിഥി. ലൈത്രേസിയ സസ്യകുടുംബത്തിലെ റൊട്ടാല ജനുസില്‍പ്പെട്ട പുഷ്പിത സസ്യത്തിന് 'റൊട്ടാല ഖലീലിയാന' എന്നാണ് പേരിട്ടിരിക്കുന്നത്. മലബാറിലെ ചതുപ്പു നിലങ്ങളുടെയും...



ചീറ്റകള്‍ അതിവേഗം ഭൂമി വിടുന്നു

ജോഹന്നാസ്ബര്‍ഗ്: ഭൂമുഖത്തെ ഏറ്റവും വേഗമേറിയ മൃഗമായ ചീറ്റകള്‍ വംശനാശത്തിലേക്ക്. 2030 ഓടെ ഈ സുന്ദരമൃഗം ഭൂമിയില്‍നിന്ന് അപ്രത്യക്ഷമാകുമെന്നാണ് ചീറ്റ കണ്‍സര്‍വേഷന്‍ ഫണ്ടിന്റെ റിപ്പോര്‍ട്ട്. പതിനായിരം വര്‍ഷങ്ങള്‍ക്കുമുമ്പ് അവസാന ഹിമയുഗ കാലത്ത് കൂട്ടനാശത്തെ അതീജീവിക്കാന്‍...



ഇന്ത്യയുടെ നാലിലൊരുഭാഗം മരുഭൂമിയാകുന്നു

ന്യൂഡല്‍ഹി: ഇന്ത്യയുടെ നാലിലൊന്ന് ഭൂപ്രദേശവും മരുഭൂമിയായിക്കൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ട്. മരുഭൂമിവത്കരണം തടയാനുള്ള യു.എന്‍. കണ്‍വെന്‍ഷനില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് നിയന്ത്രിക്കാന്‍ ശ്രമിച്ചിട്ടും വ്യാപകമാകുന്ന മരുഭൂമിവത്കരണത്തെക്കുറിച്ച്...



മലയാളി ഗവേഷകസംഘം ആന്‍ഡമാനില്‍നിന്ന് പുതിയ സസ്യത്തെ കണ്ടെത്തി

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍നിന്നുള്ള ഗവേഷകരുടെ സംഘം ആന്‍ഡമാന്‍ ദ്വീപസമൂഹത്തില്‍നിന്ന് പുതിയ ഇനം സസ്യത്തെ കണ്ടെത്തി. കൊമെലിനേസി വിഭാഗത്തില്‍പ്പെടുന്ന സസ്യത്തിന് കൊമെലിന ആന്‍ഡമാനിക്ക എന്നാണ് പേരിട്ടിരിക്കുന്നത്. സസ്യവര്‍ഗീകരണ ശാസ്ത്രത്തിലെ...



ഭീമന്‍ കടുവാ ചിലന്തിയെ ശ്രീലങ്കയില്‍ കണ്ടെത്തി

നമ്മുടെ നാട്ടിലുള്ള കടുവാ ചിലന്തികളുടെ ഗണത്തില്‍ പെട്ട വിഷമുള്ള ഒരിനം ഭീമന്‍ ചിലന്തിയെ ശ്രീലങ്കയിലെ വടക്കന്‍ വനങ്ങളില്‍ കണ്ടെത്തി. ഒരാളുടെ മുഖത്തിന്റെ വലിപ്പം വരും ആ ചിലന്തിക്കെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കാലുകള്‍ നീട്ടിവെച്ചാല്‍ 20 സെന്റീമീറ്റര്‍ നീളമുണ്ട്....



ചൂട് അസഹ്യം; ശരാശരിയിലും ഒരു ഡിഗ്രി കൂടി

ശരാശരി താപനില 35 ഡിഗ്രി കടന്നു തിരുവനന്തപുരം: കേരളം ഉറക്കമെണീക്കുമ്പോള്‍ ചൂട് 25-26 ഡിഗ്രി. പകല്‍ വെട്ടിത്തിളയ്ക്കുന്ന ഉച്ചയ്ക്ക് രണ്ടരയ്ക്ക് ചൂട് 34-35 ഡിഗ്രി. വേനലില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെപ്പോലെ വെന്തുരുകുകയാണ് നല്ല കാലാവസ്ഥയ്ക്ക് പേരുകേട്ടിരുന്ന കേരളം. വിവിധ...



എണ്‍പതു വര്‍ഷത്തിനുശേഷം വീണ്ടും കാടപ്പക്ഷി

കണ്ണൂര്‍:എണ്‍പതുവര്‍ഷം മുമ്പ് കണ്ണൂരില്‍ കണ്ടെന്ന് രേഖപ്പെടുത്തിയ ചൈനീസ് ചുണ്ടന്‍ കാടപ്പക്ഷിയെ (ചൈനീസ് ്, സ്വിന്‍ ഹോസ് സെ്‌നെപ്പ്) വീണ്ടും കണ്ടെത്തി. പക്ഷിനിരീക്ഷകരായ പി.സി.രാജീവന്‍, ഡോ. ജയന്‍ തോമസ്, ഡോ. ഖലീല്‍ ചൊവ്വ എന്നിവരാണിതിനെ കണ്ടെത്തിയത്. പഴയങ്ങാടിക്കടുത്തുള്ള...



വംശനാശഭീഷണി നേരിടുന്ന പത്ത് പിഗ്മിആനകള്‍ 'വിഷമേറ്റ്' ചെരിഞ്ഞു

കടുത്ത വംശനാശ ഭീഷണി നേരിടുന്ന അപൂര്‍വ പിഗ്മിആനകളില്‍ പത്തെണ്ണം മലേഷ്യയിലെ സംരക്ഷിത വനമേഖലയില്‍ ചെരിഞ്ഞു. മരകമായി വിഷമേറ്റാണ് ആനകളെല്ലാം ചെരിഞ്ഞതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ചെറിയൊരു പ്രദേശത്ത് മൂന്നാഴ്ച്ചയ്ക്കുള്ളിലാണ് പത്ത് പിഗ്മിആനകളും ചെരിഞ്ഞതായി...



ടിബറ്റന്‍ പീഠഭൂമി ഉരുകുന്നു

ബെയ്ജിങ്: ടിബറ്റിലെ 90 ശതമാനം മഞ്ഞുപാളികളും ഉരുകിക്കൊണ്ടിരിക്കുകയാണെന്നും 2030-തോടെ ഇവയില്‍ ചിലത് ഉരുകിത്തീര്‍ന്നേക്കാമെന്നും ചൈനീസ് ശാസ്ത്രജ്ഞന്റെ മുന്നറിയിപ്പ്. ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ പുറന്തള്ളുന്ന കാര്‍ബണ്‍ ആണ് ഇതിന് പ്രധാന കാരണമെന്ന് ചൈനീസ് സയന്‍സ് അക്കാദമിയിലെ...



കഴിഞ്ഞവര്‍ഷം 37 മില്ലിമീറ്റര്‍ മഴ കുറവ്; വരള്‍ച്ച കനക്കാന്‍ സാധ്യത

ഇന്ന് ലോക ജലദിനം കോഴിക്കോട്: 26 വര്‍ഷത്തിനിടയില്‍ കേരളത്തില്‍ ഏറ്റവും കുറച്ച് മഴ ലഭിച്ച വര്‍ഷമാണ് കടന്നുപോയത്. വീണ്ടും ഒരു ലോകജലദിനം ആചരിക്കുന്ന ഇന്ന്, വരാനിരിക്കുന്ന കടുത്ത വരള്‍ച്ചയുടെ സൂചനയാണ് 2012 നല്‍കുന്നത്. ബ്രസീലിലെ റിയോ ഡി ജനീറോയില്‍ 1992-ല്‍ നടന്ന ഭൗമ ഉച്ചകോടിയിലാണ്...



കടലുണ്ടിപ്പുഴയെ പരീക്ഷണശാലയാക്കി രമേശന്റെ കല്ലുമ്മക്കായ് കൃഷി

കല്ലുമ്മക്കായ് കൃഷിയില്‍ വേറിട്ട രീതിയില്‍ പരീക്ഷിച്ച് മാതൃകയാവുകയാണ് കടലുണ്ടി പഞ്ചായത്തിലെ മണ്ണൂര്‍ കിഴ്‌ക്കോട് മേലെ പൊയ്യാളില്‍ സി.കെ. രമേശന്‍. സൈക്കിള്‍ ടയറുകള്‍, ചൂടിക്കയര്‍, നൈലോണ്‍ വല, പ്ലാസ്റ്റിക് കവറുകള്‍ തുടങ്ങി വിവിധ രീതികളില്‍ കല്ലുമ്മക്കായ് കൃഷി നടത്തി...



തേനല്ല; ഇത് വര്‍ണവരിക്ക

കൊട്ടാരക്കര: തേന്‍വരിക്ക എന്ന് കേട്ടാലേ നാവില്‍ തേനൂറും. മധുരം കിനിയുന്ന വരിക്കച്ചക്കയ്ക്ക് അസ്തമയ സൂര്യന്റെ നിറംകൂടി ആയാലോ...കാണുന്ന മാത്രയില്‍ തിന്നാന്‍ തോന്നും. കൊട്ടാരക്കര സദാനന്ദപുരത്തുള്ള കാര്‍ഷിക സര്‍വകലാശാലയിലെ കൃഷി ഗവേഷണകേന്ദ്രത്തിലാണ് (എഫ്.എസ്.ആര്‍.എസ്.)...



എണ്ണായിരം വര്‍ഷം മുമ്പ് മുരിയാട് വരെ കടല്‍ കയറിക്കിടന്നെന്ന് പഠനം

പ്രകാശതരംഗ പഠനം ഇതാദ്യം തൃശ്ശൂര്‍: മുരിയാട് കോള്‍പ്പാടം ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് കടല്‍ കയറിക്കിടന്ന പ്രദേശമായിരുന്നെന്ന് ശാസ്ത്രീയപഠനം വ്യക്തമാക്കി. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ഭൗമ, പരിസ്ഥിതി ശാസ്ത്രവിഭാഗം നടത്തിയ പഠനത്തിലാണ് 7000-8000 വര്‍ഷം...



മൂന്നര ഏക്കറില്‍ 'ഒറ്റമരക്കാട്'

സെക്കന്തരാബാദ്: ഒരുമരംകൊണ്ടൊരു കാട്... ഹോളിവുഡ് സിനിമകളിലോ മുത്തശ്ശിക്കഥകളിലോ മാത്രം പരിചിതമായ അത്തരമൊരു വിസ്മയം തലയുയര്‍ത്തി നില്ക്കുന്നുണ്ട് ആന്ധ്രാപ്രദേശിലെ മെഹബൂബ്‌നഗര്‍ ജില്ലയില്‍. മൂന്നര ഏക്കര്‍ സ്ഥലത്ത് അത്ഭുതമായി പടര്‍ന്നുപന്തലിച്ച് നില്ക്കുകയാണ് 'പിള്ളലാല്‍മരി'...



വെള്ളരിമലയുടെ താഴ്‌വരയില്‍ പുതിയ സസ്യം

*മലയാളി ശാസ്ത്രജ്ഞന്റെ പേരിട്ടു കോഴിക്കോട്: വയനാടന്‍ മലനിരകളോട് ചേര്‍ന്നുകിടക്കുന്ന വെള്ളരിമലയുടെ താഴ്‌വാരത്തുനിന്ന് പുതിയഇനം സസ്യത്തെ കണ്ടെത്തി. ജസ്‌നീറിയേസി വിഭാഗത്തില്‍പ്പെടുന്ന സസ്യത്തിന് ഹെങ്കീലിയ പ്രദീപിയാന എന്നാണ് പേരിട്ടത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി...






( Page 1 of 9 )






MathrubhumiMatrimonial