<?xml version='1.0'?>
<rss version='2.0'>
<channel>
<title>Mathrubhumi</title>
<link>http://www.mathrubhumi.com</link>
<description>Mathrubhumi Latest News</description>
<language>en-us</language><item>
<title>മലിംഗയ്ക്ക് വിശ്രമം; മെന്‍ഡിസ് കളിച്ചേക്കും</title>
<link>http://www.mathrubhumi.com/story.php?id=115183&amp;cat=48&amp;sub=362&amp;subit=0</link>
<description>കൊളംബോ: ഇന്ത്യയ്‌ക്കെതിരെ തിങ്കളാഴ്ച ആരംഭിക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഫാസ്റ്റ് ബൗളര്‍ ലസിത് മലിംഗ ശ്രീലങ്കന്‍ നിരയിലുണ്ടാകില്ല. പരിക്കേറ്റതിനെത്തുടര്‍ന്ന് മലിംഗയ്ക്ക് വിശ്രമം അനുവദിച്ചതായി സെലക്ഷന്‍ ചെയര്‍മാന്‍ അരവിന്ദ ഡിസില്‍വ അറിയിച്ചു. ഗോള്‍ ടെസ്റ്റില്‍ രണ്ടാമിന്നിങ്‌സിലെ അഞ്ചെണ്ണമടക്കം മൊത്തം ഏഴ് വിക്കറ്റുകള്‍ വീഴ്ത്തി മാന്‍ ഓഫ് ദ മാച്ച് ആയിരുന്നു മലിംഗ.       അതേസമയം ആദ്യ ടെസ്റ്റില്‍ ഒഴിവാക്കിയ സ്​പിന്നര്‍ അജന്ത മെന്‍ഡിസിനെ രണ്ടാം ടെസ്റ്റിനുള്ള പതിനാറംഗ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിരമിച്ച മുത്തയ്യ മുരളീധരന് പകരം മെന്‍ഡിസ് ആദ്യ ഇലവനില്‍ സ്ഥാനം പിടിക്കുമെന്നാണ് കരുതുന്നത്.       മുരളീധരന് പകരം മഹേല ജയവര്‍ധനെയായിരിക്കും ടീമിന്റെ വൈസ് ക്യാപ്റ്റനെന്ന് ഡിസില്‍വ പറഞ്ഞു.</description>
<guid>http://www.mathrubhumi.com/story.php?id=115183&amp;cat=48&amp;sub=362&amp;subit=0</guid>
</item>
<item>
<title>മണ്ണിടിച്ചില്‍: കൊങ്കണ്‍ പാതയില്‍ തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു</title>
<link>http://www.mathrubhumi.com/story.php?id=115181&amp;cat=48&amp;sub=362&amp;subit=0</link>
<description> മംഗലാപുരം: മണ്ണിടിഞ്ഞ് വീണതിനെ തുടര്‍ന്ന് കൊങ്കണ്‍ പാതയിലൂടെയുള്ള തീവണ്ടി ഗതാഗതം താറുമാറായി.       മഹാരാഷ്ട്രയിലെ രത്‌നഗിരിക്കടുത്താണ് മണ്ണിടിഞ്ഞ് ട്രാക്കിലേക്ക് വീണത്. കൊങ്കണ്‍ പാതയിലൂടെയുള്ള ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി റെയില്‍വേ അറിയിച്ചു.  മണ്ണ് നീക്കം ചെയ്യുന്ന പ്രവര്‍ത്തി നടന്നുവരികയാണ്.</description>
<guid>http://www.mathrubhumi.com/story.php?id=115181&amp;cat=48&amp;sub=362&amp;subit=0</guid>
</item>
<item>
<title>സ്വര്‍ണം പവന് 80 രൂപ കുറഞ്ഞു</title>
<link>http://www.mathrubhumi.com/story.php?id=115176&amp;cat=48&amp;sub=362&amp;subit=0</link>
<description>കോഴിക്കോട്: സ്വര്‍ണം പവന് 80 രൂപ കുറഞ്ഞ് 13,640 രൂപയായി.       ഗ്രാമിന് 1,705 രൂപയാണ് വില.</description>
<guid>http://www.mathrubhumi.com/story.php?id=115176&amp;cat=48&amp;sub=362&amp;subit=0</guid>
</item>
<item>
<title>അമേരിക്കയില്‍ ട്രെയിന്‍ കാറിലിടിച്ച് രണ്ട് പേര്‍ മരിച്ചു</title>
<link>http://www.mathrubhumi.com/story.php?id=115169&amp;cat=48&amp;sub=362&amp;subit=0</link>
<description>ഷിക്കാഗോ: അമേരിക്കയില്‍ ട്രെയിന്‍ കാറിലിടിച്ച് കാര്‍ ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു. ഷിക്കാഗോയിലേക്കു പോവുകയായിരുന്ന പാസഞ്ചര്‍ ട്രെയിനാണ് കാറില്‍ തട്ടിയത്.       18 മാസം പ്രായമുള്ള പെണ്‍കുട്ടിയ്ക്കും അമ്മയ്ക്കും ഗുരുതരമായി പരിക്കേറ്റു.</description>
<guid>http://www.mathrubhumi.com/story.php?id=115169&amp;cat=48&amp;sub=362&amp;subit=0</guid>
</item>
<item>
<title>അമേരിക്കന്‍ ഓഹരി വിപണിയില്‍ മുന്നേറ്റം</title>
<link>http://www.mathrubhumi.com/story.php?id=115168&amp;cat=48&amp;sub=362&amp;subit=0</link>
<description>ന്യൂയോര്‍ക്ക്: അമേരിക്കന്‍ ഓഹരി വിപണിയായ ഡൗ ജോണ്‍സില്‍ വന്‍ മുന്നേറ്റം. വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ 102.32 പോയിന്റ് ഉയര്‍ന്ന് 10424.62ലെത്തി. നസ്ദാഖ് 23.58 പോയിന്റ് ഉയര്‍ന്ന് 2269.47ലെത്തി.       ഏഷ്യന്‍ ഓഹരി വിപണിയും ഇന്നലെ വന്‍മുന്നേറ്റത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. നിക്കി 225, 210.08 പോയിന്റ് ഉയര്‍ന്ന് 9430.96ലും ഹാങ്‌സെങ് 225.63 പോയിന്റ് ഉയര്‍ന്ന് 20815.33ലുമെത്തി. തായ്‌വാന്‍ ഇന്‍ഡക്‌സ് 94.88 പോയിന്റ് ഉയര്‍ന്ന് 7761.22ലും കോസ്​പി 22.53 പോയിന്റ് ഉയര്‍ന്ന് 1758.06ലുമെത്തി.</description>
<guid>http://www.mathrubhumi.com/story.php?id=115168&amp;cat=48&amp;sub=362&amp;subit=0</guid>
</item>
<item>
<title>ഇന്‍ഡൊനീഷ്യയിലും ഫിലിപ്പീന്‍സിലും ഭൂചലനം</title>
<link>http://www.mathrubhumi.com/story.php?id=115167&amp;cat=48&amp;sub=362&amp;subit=0</link>
<description>ന്യൂയോര്‍ക്ക്: ഫിലിപ്പീന്‍സിലെ മിന്‍ഡാനോയിലും ഇന്‍ഡൊനീഷ്യയിലെ സുലാവെസി ദ്വീപിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഇന്‍ഡൊനീഷ്യയില്‍ റിക്ടര്‍സ്‌കെയിലില്‍ 7.4 ഉം ഫിലിപ്പീന്‍സില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.3 ഉം അനുഭവപ്പെട്ട ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.       ഫിലിപ്പീന്‍സില്‍ തലസ്ഥാനമായ മനിലയില്‍ നിന്നും 915 കിലോമീറ്റര്‍ അകലെയും ഇന്‍ഡൊനീഷ്യയില്‍ വടക്കന്‍ സുലാവെസി ദ്വീപില്‍ നിന്നും 410 കിലോമീറ്റര്‍ വടക്കു പടിഞ്ഞാറുമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.</description>
<guid>http://www.mathrubhumi.com/story.php?id=115167&amp;cat=48&amp;sub=362&amp;subit=0</guid>
</item>
<item>
<title>റേഷന്‍കാര്‍ഡിന് ഇനി ഓണ്‍ലൈനായി അപേക്ഷിക്കാം</title>
<link>http://www.mathrubhumi.com/story.php?id=115166&amp;cat=48&amp;sub=362&amp;subit=0</link>
<description> തിരുവനന്തപുരം: റേഷന്‍കാര്‍ഡിന് ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കുന്ന പദ്ധതിക്ക് തുടക്കമായി. ഒരു മാസത്തിനുള്ളില്‍ സംസ്ഥാനം മുഴുവന്‍ ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വരുമെന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത മന്ത്രി സി. ദിവാകരന്‍ പറഞ്ഞു. സിവില്‍സപ്ലൈസ് കോര്‍പ്പറേഷന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും ഓണ്‍ലൈനാക്കുമെന്നും അദ്ദേഹം അറിയിച്ചു.         സിവില്‍സപ്ലൈസ് ഡയറക്ടര്‍ എം. എസ്. ജയ, ചെയര്‍മാന്‍ കെ. ആര്‍. ജ്യോതിലാല്‍, എന്‍. ഐ. സി സ്റ്റേറ്റ് ഇന്‍ഫര്‍മാറ്റിക് ഓഫീസര്‍ ഡോ. കെ. എസ്. രാമന്‍, അക്ഷയ ഡയറക്ടര്‍ കോറത്ത് മാത്യു, സി. ഡിറ്റ് ഡയറക്ടര്‍ രത്തന്‍ കേല്‍ക്കര്‍, റേഷനിങ് കണ്‍ട്രോളര്‍ പി. ബാബു എന്നിവരും പങ്കെടുത്തു. കാര്‍ഡില്‍ തിരുത്തലുകള്‍,അംഗങ്ങളെ കൂട്ടിച്ചേര്‍ക്കല്‍ എന്നിവയടക്കമുള്ള മറ്റ് സേവനങ്ങളും വെബ്‌സൈറ്റിലുണ്ട്. www. civilsupplieskerala.gov.in എന്ന വെബ്‌സൈറ്റ് വഴി നേരിട്ടും അക്ഷയ കേന്ദ്രങ്ങള്‍ വഴിയും അപേക്ഷ സമര്‍പ്പിക്കാം.         റേഷന്‍ കാര്‍ഡ് ഉള്ളവര്‍ക്ക് കാര്‍ഡിലെ ബാര്‍കോഡ് എന്‍റര്‍ ചെയ്തും മറ്റുള്ളവര്‍ക്ക് നേരിട്ട് രജിസ്റ്റര്‍ ചെയ്തും സൈറ്റില്‍ പ്രവേശിക്കാം.....</description>
<guid>http://www.mathrubhumi.com/story.php?id=115166&amp;cat=48&amp;sub=362&amp;subit=0</guid>
</item>
<item>
<title>കളക്ടറുടെ നിര്‍ദ്ദേശപ്രകാരം ട്രാക്ടര്‍ നല്‍കിയ ആളെ കയ്യേറ്റക്കേസില്‍ കുടുക്കി</title>
<link>http://www.mathrubhumi.com/story.php?id=115124&amp;cat=48&amp;sub=362&amp;subit=0</link>
<description>തൃശ്ശൂര്‍:  ഭക്ഷ്യസുരക്ഷാപദ്ധതിക്ക് പാടമൊരുക്കാന്‍ ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം ട്രാക്ടര്‍ വിട്ടുകൊടുത്തയാളെ ഭൂമി കയ്യേറ്റക്കേസില്‍ പ്രതിയാക്കി. തൃശ്ശൂര്‍ കുറ്റൂര്‍ എം.എല്‍.എ. റോഡില്‍ പുതുകുളങ്ങര ഭാസ്‌കരന്‍(69) ഇതു കാരണം പോലീസ് സ്റ്റേഷനിലും കോടതിയിലും കയറിയിറങ്ങുകയാണ്.        കുറ്റൂര്‍ എം.എല്‍.എ. റോഡരികിലെ പാടത്ത് കൃഷിയിറക്കാന്‍ 'സമഗ്ര നെല്‍ ഉല്‍പ്പാദക സമൂഹം' എന്ന കൃഷിക്കാരുടെ കൂട്ടായ്മയ്ക്ക് ട്രാക്ടര്‍ വിട്ടുകൊടുക്കുകയേ ഇദ്ദേഹം ചെയ്തുള്ളൂ. മുപ്പതേക്കര്‍ തരിശു ഭൂമിയിലായിരുന്നു നെല്‍കൃഷി. ഇതില്‍ മൂന്നര ഏക്കറിന്റെ ഉടമയായ ചുള്ളിപ്പറമ്പില്‍ അജയകുമാറാണ് തന്റെ ഭൂമി കയ്യേറിതെന്നു കാണിച്ച് ഭാസ്‌കരനെതിരെ കേസു നല്‍കിയത്.        വര്‍ഷങ്ങളായി തരിശു കിടക്കുന്ന, ഇതടക്കമുള്ള ഭൂമി ഏറ്റെടുത്തു വിത്തിടാന്‍ കഴിഞ്ഞ വര്‍ഷം അന്നത്തെ കളക്ടര്‍ വി.കെ. ബേബിയാണ് നിര്‍ദ്ദേശിച്ചത്. തരിശുഭൂമി ഏറ്റെടുത്ത് ആറുമാസം വരെ കൈവശം വെയ്ക്കാനും കൃഷി ചെയ്യിക്കാനും തനിക്ക് അധികാരമുണ്ടെന്നു കളക്ടര്‍ അറിയിച്ചിരുന്നു. അങ്ങനെയാണ് കൃഷിക്കാരുടെ....</description>
<guid>http://www.mathrubhumi.com/story.php?id=115124&amp;cat=48&amp;sub=362&amp;subit=0</guid>
</item>
<item>
<title>ഭൂമിതട്ടിപ്പിന് റവന്യൂ അധികൃതരുടെ ഒത്താശയും</title>
<link>http://www.mathrubhumi.com/story.php?id=115123&amp;cat=48&amp;sub=362&amp;subit=0</link>
<description>അഗളി: ആദിവാസിഭൂമി തട്ടിയെടുക്കാന്‍ റവന്യൂ അധികൃതരുടെ നിലപാടും ഭൂമാഫിയയ്ക്ക്‌സഹായകമായി. മൂന്നുപതിറ്റാണ്ടോളമായി റവന്യൂ അധികൃതര്‍ കൈക്കൊണ്ട നടപടികള്‍ ആദിവാസികള്‍ക്ക് സ്വന്തംഭൂമി സംരക്ഷിക്കുന്നതിന് പ്രതികൂലമായതായാണ് വസ്തുതകള്‍ വെളിപ്പെടുത്തുന്നത്. കോട്ടത്തറ വില്ലേജിലെ പല സര്‍വേനമ്പറുകളിലും ആദിവാസിഭൂമിക്ക് വര്‍ഷങ്ങളായി നികുതി സ്വീകരിച്ചിരുന്നില്ല. ആദിവാസികളുടെ ഭൂനികുതി സ്വീകരിക്കാന്‍ വിസമ്മതിച്ചവര്‍ പക്ഷേ, ഭൂമാഫിയയ്ക്കുവേണ്ടി നികുതിസ്വീകരിക്കുന്നതടക്കം എല്ലാ ഒത്താശകളും ചെയ്തു. 1981 നുശേഷം ഭൂനികുതി അടച്ചതിന്റെ രശീതികള്‍ നല്ലശിങ്ക പ്രദേശത്ത് വിരലിലെണ്ണാവുന്ന ആദിവാസികളുടെ കൈവശംമാത്രമേയുള്ളൂ.        1986 ജനവരി 24 നുശേഷം അടച്ചതിന്റെ രശീതി തര്‍ക്കഭൂമികളുടെ കാര്യത്തില്‍ നിര്‍ണായകരേഖയാണ്. 1986 നുശേഷമുള്ള ആദിവാസിഭൂമി കൈമാറ്റം നിയമവിരുദ്ധമായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. ഈരേഖ ഇല്ലാത്തതിനാല്‍ പലപ്പോഴും കേസുകള്‍ നടത്തി ഭൂമി തിരിച്ചുപിടിക്കാനും ആദിവാസികള്‍ക്ക് കഴിയുന്നില്ല. എല്ലാ ആദിവാസിപ്രശ്‌നങ്ങളിലും ഇത്തരം....</description>
<guid>http://www.mathrubhumi.com/story.php?id=115123&amp;cat=48&amp;sub=362&amp;subit=0</guid>
</item>
<item>
<title>പോപ്പുലര്‍ ഫ്രണ്ട്: നടപടി വിവേചനപരമെന്ന് സാംസ്‌കാരിക പ്രവര്‍ത്തകര്‍</title>
<link>http://www.mathrubhumi.com/story.php?id=115122&amp;cat=48&amp;sub=362&amp;subit=0</link>
<description>കൊച്ചി: പോപ്പുലര്‍ ഫ്രണ്ടിനെതിരായ പോലീസ് നടപടികള്‍ വിവേചനപരവും ന്യായീകരണമില്ലാത്തതുമാണെന്ന് ഒരുകൂട്ടം സാംസ്‌കാരിക പ്രവര്‍ത്തകര്‍ പ്രസ്താവനയില്‍ പറഞ്ഞു. അധ്യാപകന്‍ ആക്രമിക്കപ്പെട്ടത് നീതീകരിക്കാനാവില്ല. കുറ്റക്കാര്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ ഉണ്ടാവുകയും വേണം.       എന്നാല്‍ നിരപരാധികളെ പീഡിപ്പിക്കുന്നതും നിയമവിരുദ്ധ കസ്റ്റഡിയില്‍ സൂക്ഷിക്കുന്നതും ശരിയല്ല. ഇത്തരം പക്ഷപാതപരമായ നീക്കങ്ങള്‍ കേരളീയ സമൂഹത്തില്‍ വിള്ളലുകള്‍ ഉണ്ടാക്കുമെന്നും പ്രസ്താവന പറയുന്നു. സി.ആര്‍. നീലകണ്ഠന്‍, എ. വാസു, പ്രൊഫ. ടി.ബി.വിജയകുമാര്‍, ഡോ. എം.എസ്. ജയപ്രകാശ്, എന്‍.പി. ചെക്കുട്ടി, ജമാല്‍ കൊച്ചങ്ങാടി തുടങ്ങി 12 പേര്‍ ചേര്‍ന്നാണ് പ്രസ്താവന നടത്തിയിരിക്കുന്നത്.</description>
<guid>http://www.mathrubhumi.com/story.php?id=115122&amp;cat=48&amp;sub=362&amp;subit=0</guid>
</item>
<item>
<title>നിലമ്പൂരില്‍ രണ്ട് മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍</title>
<link>http://www.mathrubhumi.com/story.php?id=115121&amp;cat=48&amp;sub=362&amp;subit=0</link>
<description>    നിലമ്പൂര്‍: ആദിവാസി മേഖലയില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനം സംഘടിപ്പിക്കുന്നവരെന്ന് കരുതുന്ന രണ്ടുപേരെ നിലമ്പൂര്‍ പോലീസ് അറസ്റ്റുചെയ്തു. എറണാകുളം തൃക്കാക്കര പൈനാടിയില്‍ വീട്ടില്‍ പി.കെ. സിനിക് (56), പാലക്കാട് വടശ്ശേരി തെക്കേപ്പുരവീട്ടില്‍ ശശിധരന്‍ (38) എന്നിവരെയാണ് നിലമ്പൂര്‍ സി.ഐ എ.പി. ചന്ദ്രന്‍, എസ്.ഐ കെ.എം. ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റുചെയ്തത്.        സിനിക്കിനെ പൂക്കോട്ടുംപാടം കവളമുക്കട്ടയില്‍ അയാള്‍ താമസിച്ചിരുന്ന കുടിലില്‍നിന്നും ശശിധരനെ പാണ്ടിക്കാട് ടൗണിനോട് ചേര്‍ന്നുള്ള വാടക ക്വാര്‍ട്ടേഴ്‌സില്‍നിന്നുമാണ് അറസ്റ്റുചെയ്തത്. ഇരുവരും കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച സി.പി.ഐ (മാവോയിസ്റ്റ്) സംഘടനയുടെ പ്രവര്‍ത്തകരാണെന്ന് പോലീസ് പറഞ്ഞു.        അറസ്റ്റിലായവരെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: കെ.എസ്.ആര്‍.ടി.സിയില്‍ അസിസ്റ്റന്‍റ് എന്‍ജിനിയറായിരുന്നു സിനിക്. ശശിധരന്‍ യുക്തിവാദിസംഘത്തിലും പോരാട്ടം സംഘടനയിലും പ്രവര്‍ത്തിച്ചിരുന്നു. മാവോയിസ്റ്റ് സംഘടനയുടെ സംസ്ഥാന സെക്രട്ടറി രൂപേഷിന്റെ നിര്‍ദേശമനുസരിച്ചാണ്....</description>
<guid>http://www.mathrubhumi.com/story.php?id=115121&amp;cat=48&amp;sub=362&amp;subit=0</guid>
</item>
<item>
<title>തന്നെ തെറ്റുകാരനാക്കിയത് പ്രിന്‍സിപ്പലിന്റെ നിലപാട്-പ്രൊഫ. ജോസഫ്</title>
<link>http://www.mathrubhumi.com/story.php?id=115080&amp;cat=48&amp;sub=362&amp;subit=0</link>
<description>കൊച്ചി: വിവാദ ചോദ്യപേപ്പര്‍ സംഭവത്തില്‍ കോളേജ് പ്രിന്‍സിപ്പല്‍ തനിക്ക് പറയാനുള്ളത് കേട്ടില്ലെന്നും താന്‍ തെറ്റുകാരനാണെന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമിച്ചതെന്നും സ്‌പെഷലിസ്റ്റ്‌സ് ആസ്​പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകന്‍ പ്രൊഫ. ടി.ജെ.ജോസഫ് പറഞ്ഞു.       സംഭവത്തില്‍ പ്രിന്‍സിപ്പല്‍ മാപ്പുപറഞ്ഞതോടെ താന്‍ തെറ്റുകാരനായി മാറി. പ്രിന്‍സിപ്പല്‍ തന്നെ കൈയൊഴിഞ്ഞു. എന്താണ് സംഭവിച്ചതെന്ന് ചോദിച്ചിട്ടില്ല- പ്രൊഫ. ജോസഫ് പറഞ്ഞു. അതേസമയം ഈ ആരോപണം പ്രിന്‍സിപ്പല്‍ ഡോ. ടി.എം.ജോസഫ് നിഷേധിച്ചു. സംഭവത്തിന്റെ ഉത്തരവാദിത്വം ചോദ്യപേപ്പര്‍ തയ്യാറാക്കിയ അധ്യാപകന് മാത്രമാണെന്ന് അദ്ദേഹം തൊടുപുഴയില്‍ പറഞ്ഞു.</description>
<guid>http://www.mathrubhumi.com/story.php?id=115080&amp;cat=48&amp;sub=362&amp;subit=0</guid>
</item>
<item>
<title>മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിന്റെ രക്ഷകനായത് ശ്രീധരമേനോന്‍</title>
<link>http://www.mathrubhumi.com/story.php?id=115079&amp;cat=48&amp;sub=362&amp;subit=0</link>
<description>കോട്ടയം: മുല്ലപ്പെരിയാര്‍ അണക്കെട്ട് കേസില്‍ കേരളത്തിന് അനുകൂലമായ നിര്‍ണായക തെളിവ് നല്‍കാന്‍ പ്രൊഫ. എ.ശ്രീധരമേനോന്റെ ചരിത്രപഠനത്തിന് സാധിച്ചു. മുല്ലപ്പെരിയാര്‍ സംബന്ധിച്ച് കേരളവും തമിഴ്‌നാടും തമ്മില്‍ സുപ്രിംകോടതിയിലുള്ള കേസില്‍ തങ്ങളുടെ വാദങ്ങളെ സാധൂകരിക്കുന്ന തെളിവുകളില്‍ പ്രമുഖമായി കേരളം സമര്‍പ്പിച്ചിട്ടുള്ളത് പ്രൊഫ. ശ്രീധരമേനോന്റെ ചരിത്രപാഠമാണ്, ഒപ്പം ചില കണ്ടെത്തലുകളും.        ബ്രിട്ടീഷുകാരും തിരുവിതാംകൂര്‍ രാജാവും തമ്മിലുണ്ടാക്കിയ മുല്ലപ്പെരിയാര്‍ കരാറിന്, സ്വാതന്ത്ര്യ ലബ്ധിക്കുശേഷം എന്തുസംഭവിച്ചുവെന്ന് അറിയേണ്ടത് കേസിന് അത്യന്താപേക്ഷിതമായിരുന്നു. 1941-ല്‍ തിരുവിതാംകൂറിനുവേണ്ടി ദിവാന്‍ സര്‍ സി.പി.രാമസ്വാമി അയ്യര്‍ വാദിച്ച സാഹചര്യത്തില്‍ പ്രത്യേകിച്ചും. പക്ഷേ, കൊട്ടാരത്തിന്റെയോ, സര്‍ക്കാരിന്റെയോ ഈടുവയ്പുകളില്‍ അതുസംബന്ധിച്ച രേഖകള്‍ ഒന്നും ഉണ്ടായിരുന്നില്ല.         ജലവിഭവവകുപ്പ് മന്ത്രി എന്‍.കെ.പ്രേമചന്ദ്രന്‍, മുല്ലപ്പെരിയാര്‍ സെല്‍ മേധാവി എന്‍.കെ.പരമേശ്വരന്‍ നായര്‍, സെല്‍ അംഗം അസി.എക്‌സി.എന്‍ജിനിയര്‍....</description>
<guid>http://www.mathrubhumi.com/story.php?id=115079&amp;cat=48&amp;sub=362&amp;subit=0</guid>
</item>
<item>
<title>കൈവെട്ട് കേസ്: വിവരങ്ങള്‍ ചോരുന്നത് ഗുണമല്ല -ഐജി</title>
<link>http://www.mathrubhumi.com/story.php?id=115078&amp;cat=48&amp;sub=362&amp;subit=0</link>
<description>കൊച്ചി: അധ്യാപകന്റെ കൈവെട്ടിയ സംഭവവുമായി ബന്ധപ്പെട്ട അന്വേഷണ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവരുന്നത് കേസിനെ ദോഷകരമായി ബാധിക്കുമെന്ന് ഐജി ബി.സന്ധ്യ പറഞ്ഞു. കേസന്വേഷണം ശരിയായ ദിശയില്‍ കാര്യക്ഷമമായി പുരോഗമിക്കുന്നതായും അവര്‍ കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.       എഎസ്​പി ജയനാഥിനെയും ഡിവൈഎസ്​പി ആര്‍.കെ. കൃഷ്ണകുമാറിനെയും അന്വേഷണ സംഘത്തില്‍ നിന്നൊഴിവാക്കിയോ എന്ന ചോദ്യത്തിന് 'ജയനാഥ് ഇപ്പോഴും കേസന്വേഷണത്തില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട്' എന്നായിരുന്നു മറുപടി.   പോലീസിലെ വിവിധ വകുപ്പുകള്‍ യോജിച്ച് അതീവ ശ്രദ്ധയോടെയാണ് അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്. കിട്ടിയ വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്നും സന്ധ്യ പറഞ്ഞു.</description>
<guid>http://www.mathrubhumi.com/story.php?id=115078&amp;cat=48&amp;sub=362&amp;subit=0</guid>
</item>
<item>
<title>പോള്‍ മുത്തൂറ്റ് വധം: അഞ്ചുപേരെ പ്രതിസ്ഥാനത്തുനിന്ന് നീക്കുന്നു</title>
<link>http://www.mathrubhumi.com/story.php?id=115077&amp;cat=48&amp;sub=362&amp;subit=0</link>
<description> കൊച്ചി: പോള്‍ മുത്തൂറ്റ് വധക്കേസില്‍ അഞ്ചുപേരെ പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കാന്‍ കേസ് അന്വേഷിക്കുന്ന സിബിഐ നടപടി എടുക്കുന്നു. കൊലക്കേസില്‍ പ്രതികളായ റിബിന്‍ തോമസ്, അനീഷ്‌കുമാര്‍, സോണി എന്ന രമേഷ് എന്നിവരെ മാപ്പുസാക്ഷികളാക്കാനാണ് സിബിഐയുടെ തീരുമാനം. തെളിവ് നശിപ്പിച്ചുവെന്ന കേസില്‍ ഓംപ്രകാശും പുത്തന്‍പാലം രാജേഷും പ്രതികളാണ്. അവരെയും പ്രതിസ്ഥാനത്ത് നിന്ന് നീക്കി മാപ്പുസാക്ഷികളാക്കാനും സിബിഐ ശ്രമിച്ചു വരുന്നു. തെളിവുകള്‍ ശക്തിപ്പെടുത്താനാണ് ഇവരെ മാപ്പുസാക്ഷികളാക്കുക.       കൊലക്കേസിലെ മൂന്ന് പ്രതികളെയും എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് മുമ്പാകെ ഹാജരാക്കി മൊഴിയെടുത്തിട്ടുണ്ട്. കുറ്റപത്രം നല്‍കുമ്പോള്‍ പ്രതിസ്ഥാനത്ത് നിന്ന് അവരെ നീക്കിയശേഷം മാപ്പുസാക്ഷികളാക്കാന്‍ വിചാരണ കോടതിയില്‍ സിബിഐക്ക് അപേക്ഷിക്കാം. ഓംപ്രകാശിന്റെയും പുത്തന്‍പാലം രാജേഷിന്റെയും മൊഴി മജിസ്‌ട്രേട്ട് മുമ്പാകെ രേഖപ്പെടുത്താനും സിബിഐ നടപടി എടുക്കും.       പോലീസ് അന്വേഷിച്ച് കുറ്റപത്രം നല്‍കിയിരുന്ന ഈ കേസ് ഹൈക്കോടതിയുടെ ഉത്തരവ് അനുസരിച്ചാണ്....</description>
<guid>http://www.mathrubhumi.com/story.php?id=115077&amp;cat=48&amp;sub=362&amp;subit=0</guid>
</item>
<item>
<title>കാറ്റാടിക്കമ്പനി ആദിവാസികളെ കബളിപ്പിച്ചെന്ന് ആര്‍.ഡി.ഒ.</title>
<link>http://www.mathrubhumi.com/story.php?id=115076&amp;cat=48&amp;sub=362&amp;subit=0</link>
<description> * 30ഓളം പേര്‍ തെളിവുനല്‍കി    * ഇടക്കാല റിപ്പോര്‍ട്ട് തിങ്കളാഴ്ച നല്‍കും               അഗളി: കാറ്റാടിക്കമ്പനി ആദിവാസികളെ കബളിപ്പിച്ചതായാണ് ഭൂമി ഇടപാടുമായി ബന്ധപ്പെട്ട രേഖകളുടെ പ്രാഥമിക പരിശോധനയില്‍ വ്യക്തമാകുന്നതെന്ന് ഒറ്റപ്പാലം ആര്‍.ഡി.ഒ. കെ.വി. വാസുദേവന്‍ പറഞ്ഞു. കോട്ടത്തറ വില്ലേജോഫീസില്‍ വെള്ളിയാഴ്ച കാറ്റാടിയന്ത്രങ്ങള്‍ സ്ഥാപിച്ചിരിക്കുന്ന ഭൂമിയുടെ അവകാശം സംബന്ധിച്ച് ആദിവാസികളടക്കമുള്ളവരില്‍നിന്ന് തെളിവെടുത്ത ശേഷമായിരുന്നു ആര്‍.ഡി.ഒ.യുടെ അഭിപ്രായപ്രകടനം.         കാറ്റാടിയന്ത്രങ്ങള്‍ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ഏറ്റവുംകൂടുതല്‍ തര്‍ക്കങ്ങളുയര്‍ന്നിട്ടുള്ള നല്ലശിങ്കയിലെ 1275, 1273, 1274, 1276 സര്‍വേനമ്പറുകളിലെ ഭൂമിയുടെ രേഖകളാണ് ആര്‍.ഡി.ഒ.യുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം പരിശോധിച്ചത്. രേഖകള്‍ സമര്‍പ്പിച്ചവരുടെ മൊഴികളും വിശദമായി രേഖപ്പെടുത്തി. രാവിലെ 11 മണിയോടെ ആരംഭിച്ച തെളിവെടുപ്പില്‍ ആര്‍.ഡി.ഒ.യെ കൂടാതെ മണ്ണാര്‍ക്കാട് ഡി.എഫ്.ഒ. ജയിംസ് മാത്യു, ജില്ലാ രജിസ്ട്രാര്‍ കെ. കൃഷ്ണന്‍, മണ്ണാര്‍ക്കാട് അഡീഷണല്‍ തഹസില്‍ദാര്‍ കെ. സുധാകരന്‍,....</description>
<guid>http://www.mathrubhumi.com/story.php?id=115076&amp;cat=48&amp;sub=362&amp;subit=0</guid>
</item>
<item>
<title>തുരങ്കത്തില്‍ ഒഴുക്കില്‍പ്പെട്ട് മൂന്നു കിലോമീറ്റര്‍; ബെന്നിക്കിത് പുനര്‍ജന്മം</title>
<link>http://www.mathrubhumi.com/story.php?id=115075&amp;cat=48&amp;sub=362&amp;subit=0</link>
<description> കട്ടപ്പന: കല്ലാര്‍ തുരങ്കത്തിലെ കൂര്‍ത്ത പാറമുനകള്‍ക്കിടയിലൂടെ മൂന്ന് കിലോമീറ്റര്‍ ഒഴുകിയിട്ടും ജീവിതതീരത്തണഞ്ഞതിന്റെ ആശ്വാസത്തിലാണ് ബെന്നി തോമസ്. ഇടുക്കി പദ്ധതിയുടെ ഭാഗമായ കല്ലാര്‍ ഡൈവേര്‍ഷന്‍ തുരങ്കമുഖത്തെ കമ്പിവലയില്‍ വന്നടിയുന്ന ചപ്പുചവറുകള്‍ നീക്കുന്ന കെ.എസ്.ഇ.ബി.കരാര്‍ ജോലിക്കാരനാണ് കല്ലാര്‍ മറ്റത്തില്‍ ബെന്നി തോമസ്.       വെള്ളിയാഴ്ച രാവിലെ ടണല്‍ മുഖത്തെ ഗ്രില്ലില്‍കെട്ടിയ കയറില്‍ തൂങ്ങി സുഹൃത്ത് ദിലീപിനൊപ്പം ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍ വടംപൊട്ടി ബെന്നി വെള്ളത്തില്‍ വീഴുകയായിരുന്നു. ചങ്ങാടവും കയറും ഇട്ടുകൊടുത്ത് ബെന്നിയെ രക്ഷിക്കാന്‍ സുഹൃത്ത് ശ്രമിച്ചെങ്കിലും നടന്നില്ല. നാലുമീറ്റര്‍ വ്യാസമുള്ള തുരങ്കത്തിലൂടെ വെള്ളംകുത്തിയൊഴുകുകയായിരുന്നു. വെള്ളത്തിന്റെ ഒഴുക്കിനൊപ്പം മൂന്നുകിലോമീറ്റര്‍ ദൂരം ബെന്നിയും തുരങ്കത്തിലൂടെ താഴേയ്ക്കുപോന്നു.      ഇതിനിടെ സുഹൃത്ത് ദിലീപ് തുരങ്കത്തിന്റെ മറുവശമായ വലിയതോവാളയിലുള്ള നാട്ടുകാരെ അപകടവിവരം അറിയിച്ചു. തുരങ്കമുഖത്ത് നാട്ടുകാര്‍ കാത്തിരിക്കുമ്പോള്‍....</description>
<guid>http://www.mathrubhumi.com/story.php?id=115075&amp;cat=48&amp;sub=362&amp;subit=0</guid>
</item>
<item>
<title>വിവാദ സി.ഡി.യില്‍ കാണുന്നത് താനല്ലെന്ന് നടി രഞ്ജിത</title>
<link>http://www.mathrubhumi.com/story.php?id=115074&amp;cat=48&amp;sub=362&amp;subit=0</link>
<description> ബാംഗ്ലൂര്‍:  വിവാദ സി.ഡി.യില്‍ സ്വാമി നിത്യാനന്ദയോടൊപ്പം പ്രത്യക്ഷപ്പെട്ടത് താനല്ലെന്ന് നടി രഞ്ജിത. ചെന്നൈയില്‍വെച്ച് അന്വേഷണച്ചുമതലയുള്ള സി.ഐ.ഡി.ക്ക് നല്‍കിയ മൊഴിയിലാണ് രഞ്ജിത ഇക്കാര്യം വെളിപ്പെടുത്തിയത്. സ്വാമിയുമായി തനിക്ക് ശാരീരികബന്ധമില്ല.       തികച്ചും ആത്മീയകാര്യങ്ങള്‍ക്കായാണ് ആശ്രമത്തില്‍ പോയത്. തന്റെ ചിത്രം കൃത്രിമമായി സി.ഡി.യില്‍ ഉള്‍പ്പെടുത്തുകയായിരുന്നുവെന്നും മൊഴിയില്‍ രഞ്ജിത വ്യക്തമാക്കി. സ്വാമി നിത്യാനന്ദയുടെ മുറിയിലെ നിത്യ സന്ദര്‍ശകയായിരുന്നുവെന്ന ആരോപണവും രഞ്ജിത നിഷേധിച്ചു. ഒന്നോരണ്ടോ തവണമാത്രമാണ് അദ്ദേഹത്തിന്റെ മുറിയില്‍പ്പോയത്.       സ്വാമിക്ക് അസുഖമായതിനെത്തുടര്‍ന്നായിരുന്നു അത്. സ്വകാര്യ ടി.വി.ചാനലില്‍ വന്നത് പൂര്‍ണമായും കൃത്രിമം നടത്തിയ ദൃശ്യങ്ങളാണ്. അതേസമയം സി.ഡി. പരിശോധിച്ച ഫോറന്‍സിക് ലാബ് അധികൃതര്‍ സി.ഡി.യില്‍ കൃത്രിമം നടത്തിയിട്ടില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.</description>
<guid>http://www.mathrubhumi.com/story.php?id=115074&amp;cat=48&amp;sub=362&amp;subit=0</guid>
</item>
<item>
<title>പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങളില്‍ ഉത്കണ്ഠ</title>
<link>http://www.mathrubhumi.com/story.php?id=115073&amp;cat=48&amp;sub=362&amp;subit=0</link>
<description>ന്യൂഡല്‍ഹി: കേരളത്തിലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും പോപ്പുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളില്‍ സി.പി.എം കേന്ദ്രകമ്മിറ്റി ഉത്ക്കണ്ഠ രേഖപ്പെടുത്തി. വര്‍ഗീയതയും ഭീകരപ്രവര്‍ത്തനങ്ങളുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്നതാണീ സംഭവങ്ങളെന്ന് പാര്‍ട്ടി കേന്ദ്രകമ്മിറ്റി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ കുറ്റപ്പെടുത്തുന്നു.       എറണാകുളത്ത് ലക്ചററുടെ കൈവെട്ടിയതിനെത്തുടര്‍ന്ന് നടന്ന പോലീസിന്റെ പരിശോധനയില്‍ ആയുധങ്ങളും ബോംബ് നിര്‍മാണസാമഗ്രികളും കണ്ടെടുത്തുവെന്ന് സി.പി.എം ചൂണ്ടിക്കാട്ടുന്നു. ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഹിന്ദുത്വ ശക്തികളെ തുറന്നുകാട്ടണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടു. ആര്‍.എസ്.എസ് പ്രവര്‍ത്തകരെ ചോദ്യംചെയ്തതില്‍ നിന്ന് അത് വിപുലമായ ശൃംഖലയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് തുറന്നുകാട്ടപ്പെടണം.        സി.ബി.ഐ കേസ്സെടുത്ത സാഹചര്യത്തില്‍ ഗുജറാത്ത് ആഭ്യന്തരമന്ത്രി അമിത് ഷാ തല്‍സ്ഥാനം രാജിവെക്കണം. വരുന്ന പാര്‍ലമെന്‍റ് സമ്മേളനത്തില്‍ ആണവബാധ്യതാ ബില്‍ അവതരിപ്പിക്കരുത്.....</description>
<guid>http://www.mathrubhumi.com/story.php?id=115073&amp;cat=48&amp;sub=362&amp;subit=0</guid>
</item>
<item>
<title>ശ്രീധരന്‍പിള്ള ലക്ഷദ്വീപ് പ്രഭാരി: മുരളീധരറാവുവിന് കേരളത്തിന്റെ ചുമതല</title>
<link>http://www.mathrubhumi.com/story.php?id=115072&amp;cat=48&amp;sub=362&amp;subit=0</link>
<description>ന്യൂഡല്‍ഹി: ബി.ജെ.പി. ദേശീയ സെക്രട്ടറി മുരളീധരറാവുവിന് കേരളത്തിന്റെ സംഘടനാചുമതല നല്‍കി. വെള്ളിയാഴ്ചയാണ് പാര്‍ട്ടി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി ബി.ജെ.പിയുടെ പുതിയ 'പ്രഭാരി'മാരെ പ്രഖ്യാപിച്ചത്. ആന്ധ്രയിലെ വാറങ്കല്‍ സ്വദേശിയായ മുരളീധര റാവു എ.ബി.വി.പി.യുടെ ദേശീയ സെക്രട്ടറിയായും സ്വദേശി ജാഗ്‌രണ്‍ മഞ്ചിന്റെ കണ്‍വീനറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.       സദാനന്ദ ഗൗഡയാണ് കേരളത്തിലെ സഹപ്രഭാരി. നേരത്തേ കേരളത്തിന്റെ ചുമതലയുണ്ടായിരുന്ന മുതിര്‍ന്ന നേതാവ് ബല്‍ബീര്‍ പുഞ്ചിന് ഗുജറാത്തിന്റെ ചുമതല നല്‍കി. ബി.ജെ.പി. മുന്‍ സംസ്ഥാനഅധ്യക്ഷന്‍ അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള വീണ്ടും ലക്ഷദ്വീപിന്റെ പ്രഭാരിയാകും. മാധ്യമസെല്ലിന്റെ ചുമതല ജനറല്‍സെക്രട്ടറിയും മുഖ്യവക്താവുമായ രവിശങ്കര്‍പ്രസാദിനാണ്.      യുവമോര്‍ച്ചയുടെ ചുമതല ധര്‍മേന്ദ്രപ്രധാനും. ഉടനെ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിന്റെ ചുമതലക്കാരന്‍ അനന്ത്കുമാറാണ്. മുന്‍കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹയ്ക്ക് പഞ്ചാബിന്റെ ചുമതല നല്‍കി. ഹരിയാണയുടെ ചുമതല വസുന്ധര രാജസിന്ധ്യയ്ക്കും ബംഗാളിന്റെ....</description>
<guid>http://www.mathrubhumi.com/story.php?id=115072&amp;cat=48&amp;sub=362&amp;subit=0</guid>
</item>
<item>
<title>സഭയില്‍ ക്യാമറ മിന്നി; ഡി.ജി.പി ആയിരം രൂപ നല്‍കണമെന്ന് സ്‌പീക്കര്‍</title>
<link>http://www.mathrubhumi.com/story.php?id=115071&amp;cat=48&amp;sub=362&amp;subit=0</link>
<description>കൊല്‍ക്കത്ത: നിയമസഭയില്‍ മൊബൈല്‍ ഫോണുപയോഗിച്ച് ഫോട്ടോയെടുത്തതിന് ബംഗാള്‍ ഡി.ജി.പിക്ക് പിഴ. ഡി.ജി.പി. ഭൂപീന്ദര്‍ സിങ്ങിനോട് ആയിരംരൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനാണ് സ്​പീക്കര്‍ എച്ച്.എ. ഹാലിം നിര്‍ദേശിച്ചത്. ഡി.ജി.പി.യെ വെള്ളിയാഴ്ച നിയമസഭയില്‍ വിളിച്ചുവരുത്തി ചോദ്യംചെയ്തതിനു ശേഷമായിരുന്നു നിര്‍ദേശം.       ഡി.ജി.പി മൊബൈലില്‍ ഫോട്ടോയെടുത്തതായി സഭാ നേതാവ് മനസ് ഭുനിയയാണ് വ്യാഴാഴ്ച സ്​പീക്കര്‍ക്ക് പരാതി നല്‍കിയത്. ഇതേത്തുടര്‍ന്ന് ഡി.ജി.പിയുടെ ഫോണ്‍ പിടിച്ചെടുക്കാന്‍ സ്​പീക്കര്‍ നിര്‍ദേശിച്ചു. വെള്ളിയാഴ്ച സാധാരണവേഷത്തില്‍ സഭയില്‍ ഹാജരായ ഡി.ജി.പി.യെ നടുത്തളത്തില്‍ നിര്‍ത്തിയാണ് ചോദ്യം ചെയ്തത്. മൊബൈല്‍ക്യാമറയുടെ ഫ്‌ളാഷ് അബദ്ധത്തില്‍ ഓണായതാണെന്നും ഫോട്ടോ എടുത്തില്ലെന്നും അദ്ദേഹം മറുപടി നല്‍കി.       സംഭവത്തില്‍ അദ്ദേഹം ഖേദം പ്രകടിപ്പിക്കുകയും നിരുപാധികം മാപ്പപേക്ഷിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന്, മൊബൈല്‍ തിരികെ നല്‍കണമെങ്കില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ആയിരം രൂപ നല്‍കാന്‍....</description>
<guid>http://www.mathrubhumi.com/story.php?id=115071&amp;cat=48&amp;sub=362&amp;subit=0</guid>
</item>
<item>
<title>ആന്‍ഡേഴ്‌സന്റെ രക്ഷപ്പെടല്‍: ഫോണ്‍വിളി രേഖ പ്രധാനമന്ത്രിയുടെ ഓഫീസിലില്ല</title>
<link>http://www.mathrubhumi.com/story.php?id=115069&amp;cat=48&amp;sub=362&amp;subit=0</link>
<description> ന്യൂഡല്‍ഹി: ഭോപ്പാല്‍ ദുരന്തക്കേസിലെ പ്രതി വാറന്‍ ആന്‍ഡേഴ്‌സന്റെ ഇന്ത്യാ സന്ദര്‍ശനവേളയില്‍ യു.എസ്. സര്‍ക്കാറില്‍നിന്ന് ആരെങ്കിലും ഫോണ്‍ വിളിച്ചതിന്റെ രേഖകള്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ (പി.എം.ഒ.) ഇല്ല. വിവരാവകാശനിയമപ്രകാരം നല്‍കിയ ചോദ്യത്തിനുള്ള ഉത്തരമായി പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. യൂണിയന്‍ കാര്‍ബൈഡ് മുന്‍ചെയര്‍മാന്‍ ആന്‍ഡേഴ്‌സന്റെ ഇന്ത്യാ സന്ദര്‍ശനവും രക്ഷപ്പെടലുമായി ബന്ധപ്പെട്ട വിവാദം നിലനില്‍ക്കേയാണ് ഈ വെളിപ്പെടുത്തല്‍.       1984 ഡിസംബര്‍ രണ്ടിന് ഭോപ്പാല്‍ ദുരന്തമുണ്ടായശേഷം പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരും മറ്റു രാജ്യങ്ങളിലെ ഉദ്യോഗസ്ഥരും നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിന്റെ വിശദാംശങ്ങളടക്കം അഞ്ച് ചോദ്യങ്ങളാണ് വിവരാവകാശനിയമപ്രകാരം നല്‍കിയ അപേക്ഷയില്‍ ഉണ്ടായിരുന്നത്. ആന്‍ഡേഴ്‌സണ്‍ ഇന്ത്യ സന്ദര്‍ശിച്ച ഡിസംബര്‍ ആറുമുതല്‍ എട്ടുവരെ തീയതികളില്‍ യു.എസ്. സര്‍ക്കാറിന്റെ പ്രതിനിധികളാരെങ്കിലും അന്നത്തെ പ്രധാനമന്ത്രി രാജീവ്ഗാന്ധിയെ വിളിച്ചിരുന്നോ എന്നും അപേക്ഷയില്‍....</description>
<guid>http://www.mathrubhumi.com/story.php?id=115069&amp;cat=48&amp;sub=362&amp;subit=0</guid>
</item>
<item>
<title>യു.എസ്.സൈനികാഭ്യാസത്തിന് മറുപടി നല്‍കും -ഉത്തരകൊറിയ</title>
<link>http://www.mathrubhumi.com/story.php?id=115068&amp;cat=48&amp;sub=362&amp;subit=0</link>
<description> പ്യോങ്‌യാങ്: അമേരിക്കയും ദക്ഷിണകൊറിയയും സംയുക്തമായി നടത്തുന്ന സൈനിക അഭ്യാസത്തിന് തക്കതായ മറുപടി നല്‍കുമെന്ന് ഉത്തരകൊറിയ ഭീഷണിപ്പെടുത്തി. നാലു ദിവസത്തെ വ്യോമ, നാവിക അഭ്യാസം ഞായറാഴ്ച ജപ്പാന്‍ കടലില്‍ തുടങ്ങുകയാണ്. ഇത് അമേരിക്കയുടെ ശത്രുതയുടെ സൂചനയായാണ് ഉത്തരകൊറിയ കാണുന്നത്. ബുധനാഴ്ചയാണ് ഉത്തരകൊറിയയ്ക്കുമേല്‍ യു.എസ്. പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയത്.       യു.എസ്.-ദക്ഷിണ കൊറിയ സംയുക്ത സൈനികാഭ്യാസം കൊറിയന്‍ ഉപദ്വീപിനും ഏഷ്യക്കു തന്നെയും ഭീഷണിയാണെന്ന് ഉത്തരകൊറിയന്‍ വക്താവ് റി തോങ്-ഇല്‍ പറഞ്ഞു. ഉത്തരകൊറിയയുടെ പരമാധികാരത്തിന്റെ ലംഘനമാണ് യു.എസിന്റെയും ദക്ഷിണകൊറിയയുടെയും നടപടിയെന്ന് അദ്ദേഹം ആരോപിച്ചു.       അമേരിക്കയുടെ സൈനിക ഭീഷണിക്ക് തക്കതായ തിരിച്ചടി നല്‍കും. എന്നാല്‍, തിരിച്ചടി എന്തായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. 'ഓപ്പറേഷന്‍ ഇന്‍വിസിബിള്‍ സ്​പിരിറ്റ്' എന്ന് പേരിട്ടിരിക്കുന്ന സൈനിക അഭ്യാസത്തില്‍ അമേരിക്കയുടെയും ദക്ഷിണകൊറിയയുടെയും 8000 പട്ടാളക്കാരും 200 പോര്‍ വിമാനങ്ങളും 20 പടക്കപ്പലുകളും പങ്കെടുക്കുന്നുണ്ട്.....</description>
<guid>http://www.mathrubhumi.com/story.php?id=115068&amp;cat=48&amp;sub=362&amp;subit=0</guid>
</item>
<item>
<title>മുംബൈ ആക്രമണം അന്വേഷിക്കേണ്ടത് പാകിസ്താന്‍: യു.എസ്‌</title>
<link>http://www.mathrubhumi.com/story.php?id=115067&amp;cat=48&amp;sub=362&amp;subit=0</link>
<description> വാഷിങ്ടണ്‍: മുംബൈ ഭീകരാക്രമണം സംബന്ധിച്ച അന്വേഷണം പാകിസ്താന്‍ തുടരണമെന്നും കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിക്കണമെന്നുമാണ് ആഗ്രഹിക്കുന്നതെന്ന് അമേരിക്ക വ്യക്തമാക്കി. പാകിസ്താന്റെയും മേഖലയുടെതന്നെയും ഗുണത്തിനുവേണ്ടി ചെയ്തിരിക്കേണ്ട കാര്യങ്ങളാണിവയെന്നും യു.എസ്. വിദേശകാര്യ വക്താവ് പി.ജെ. ക്രൗലി പറഞ്ഞു.       ഇത് പാകിസ്താനും ഇന്ത്യയ്ക്കും ഒരുപോലെ പ്രധാനമാണ്. അന്വേഷണം നടത്തേണ്ട ആവശ്യം പാകിസ്താനെ ബോധ്യപ്പെടുത്താന്‍ ചര്‍ച്ച തുടരുമെന്നും അദ്ദേഹം അറിയിച്ചു. ഭീകരതയ്‌ക്കെതിരായ യുദ്ധത്തില്‍ പാകിസ്താനുമായി പൂര്‍ണ സഹകരണമുണ്ടാവും. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ പാകിസ്താന്‍ നിര്‍ണായക പുരോഗതിയുണ്ടാക്കിയിട്ടുണ്ട്.       മുംബൈ ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച പാക് ഭീകരസംഘടന 'ലഷ്‌കര്‍ ഇ തൊയ്ബ'യ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് ഇന്ത്യ നിരന്തരം ആവശ്യപ്പെടുകയാണ്. ലഷ്‌കര്‍ തലവന്‍ സാക്കിര്‍ റഹ്മാന്‍ ലഖ്‌വിയടക്കമുള്ളവര്‍ക്കെതിരെ വിചാരണ നടത്തുന്നുണ്ടെങ്കിലും ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനു....</description>
<guid>http://www.mathrubhumi.com/story.php?id=115067&amp;cat=48&amp;sub=362&amp;subit=0</guid>
</item>
<item>
<title>അതുല്‍ സെതല്‍വാദ് അന്തരിച്ചു</title>
<link>http://www.mathrubhumi.com/story.php?id=115064&amp;cat=48&amp;sub=362&amp;subit=0</link>
<description>മുംബൈ: പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തക തീസ്ത സെതല്‍വാദിന്റെ പിതാവും ബോംബെ ഹൈക്കോടതിയിലെ പ്രഗത്ഭ അഭിഭാഷകനുമായിരുന്ന അതുല്‍ സെതല്‍വാദ് (76) അന്തരിച്ചു. മുംബൈയിലെ വസതിയില്‍ ഇന്ന് വൈകീട്ടായിരുന്നു അന്ത്യം. മുംബൈയിലെ അറിയപ്പെടുന്ന നിയമവിദഗദ്ധനും മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെട്ടിരുന്ന വ്യക്തിയുമായിരുന്നു അതുല്‍ സെതല്‍വാദ്.       ബാബ്‌റി മസ്ജിദ് സംഭവത്തില്‍ ശിവസേനയുടെ മുഖപത്രമായ സാമനയ്‌ക്കെതിരെ രംഗത്ത് വന്നത് അദ്ദേഹത്തെ ശ്രദ്ധേയനാക്കി. മുംബൈയിലെ പരിസ്ഥിതി പ്രശ്‌നങ്ങളിലും സജീവമായിരുന്നു അദ്ദേഹം. സീതയാണ് ഭാര്യ. തീസ്തയും അമിലിയുമാണ് മക്കള്‍.</description>
<guid>http://www.mathrubhumi.com/story.php?id=115064&amp;cat=48&amp;sub=362&amp;subit=0</guid>
</item>
</channel></rss>