<?xml version="1.0" ?>
<rss version="2.0">
<channel>
<title> Mathrubhumi News </title>
<link rel="alternate" type="application/rss xml" href="http://www.mathrubhumi.com/static/about1/news.xml"/>
<description>News Feed from Mathrubhumi</description>
<pubDate>Sat, 05 Jul 2008 02:46:15 +0530</pubDate>
<language>en-us</language>
<item>
<title>തീരുമാനം തിങ്കളാഴ്ചയ്ക്കകം വേണം-ഇടതുകക്ഷികള്‍
</title>
<link> http://www.mathrubhumi.com/php/newsDetails.php?news_id=1235985</link>
<guid> http://www.mathrubhumi.com/php/newsDetails.php?news_id=1235985</guid>
<description>ന്യൂഡല്‍ഹി: ആണവക്കരാറുമായി മുന്നോട്ടു പോകുമോ എന്ന് തിങ്കളാഴ്ചയ്ക്കകം വ്യക്തമാക്കണമെന്ന് ഇടതുപക്ഷം സര്‍ക്കാറിനോട് രേഖാമൂലം ആവശ്യപ്പെട്ടു. 

സര്‍ക്കാറിനുള്ള പിന്തുണ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാന്‍ സി.പി.എം. ആസ്ഥാനമായ എ.കെ.ജി. ഭവനില്‍ ചേര്‍ന്ന നാല് ഇടതുപാര്‍ട്ടികളുടെ യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. യോഗത്തിനിടയില്‍ത്തന്നെ ഇടത്-യു.പി.എ. രാഷ്ട്രീയകാര്യ സമിതി കണ്‍വീനര്‍ പ്രണബ് മുഖര്‍ജിക്ക് ഇതുസംബന്ധിച്ച് പ്രത്യേക ദൂതന്‍ വഴി കത്ത് നല്‍കുകയാണുണ്ടായത്. 

ജപ്പാനില്‍ നടക്കുന്ന ജി-എട്ട് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പോകുന്ന കാര്യം ഉറപ്പായതിനാല്‍ ഉടനടി പിന്തുണ പിന്‍വലിക്കണമോ പ്രധാനമന്ത്രി ജപ്പാനില്‍ നിന്ന് തിരിച്ചെത്തിയശേഷം മതിയോ എന്നായിരുന്നു യോഗത്തിലെ പ്രധാന ചര്‍ച്ച.....
</description>
</item>
<item>
<title>ഫെഡറര്‍ - നഡാല്‍ ഫൈനല്‍
</title>
<link> http://www.mathrubhumi.com/php/newsDetails.php?news_id=1235993</link>
<guid> http://www.mathrubhumi.com/php/newsDetails.php?news_id=1235993</guid>
<image><url>http://www.mathrubhumi.com/2008_customimages/news/1_26_160_4429917.jpg</url></image>
<description>(+01210886+)ലണ്ടന്‍: തുടര്‍ച്ചയായ മൂന്നാംവര്‍ഷവും വിംബിഡണ്‍ കിരീടത്തിന് റോജര്‍ ഫെഡറര്‍-റാഫേല്‍ നഡാല്‍ പോരാട്ടം. അനായാസം എതിരാളികളെ കീഴടക്കിയാണ് ഫെഡററും നഡാലും ക്ലാസിക് ഫൈനലിന് ഹാട്രിക് പരിവേഷം നല്‍കിയത്. 

ലോക ഒന്നാംനമ്പര്‍ ഫെഡറര്‍ റഷ്യയുടെ മരാത് സാഫിനെ 6-3, 7-6 (7-3), 6-4ന് തോല്പിച്ചപ്പോള്‍ രണ്ടാം നമ്പര്‍ നഡാല്‍ ജര്‍മനിയുടെ സീഡില്ലാ താരം റെയ്‌നെ ഷൂട്ട്‌ലറെ 6-1, 7-6, 6-4ന് പരാജയപ്പെടുത്തി.

തുടര്‍ച്ചയായ ആറാം തവണയാണ് ഫെഡറര്‍ ഫൈനലില്‍ എത്തുന്നത്. കഴിഞ്ഞ രണ്ടുതവണയും നഡാലിനെ തോല്പിച്ചാണ് ഫെഡറര്‍ ജേതാവായത്. 2006-ല്‍ നാലു സെറ്റ് നീണ്ട പോരാട്ടത്തില്‍ നഡാലിനെ തോല്പിക്കാനായെങ്കില്‍, കഴിഞ്ഞ വര്‍ഷം അത് അഞ്ചുസെറ്റ നീണ്ട വമ്പന്‍ വെല്ലുവിളിയാണ് ഫെഡറല്‍ നേരിട്ടത്.....
</description>
</item>
<item>
<title>റിലേ യോഗ്യത: ആശയക്കുഴപ്പം നീക്കാന്‍ തിരക്കിട്ട ശ്രമം
</title>
<link> http://www.mathrubhumi.com/php/newsDetails.php?news_id=1235994</link>
<guid> http://www.mathrubhumi.com/php/newsDetails.php?news_id=1235994</guid>
<image><url>http://www.mathrubhumi.com/2008_customimages/news/11_43_560_4906886.jpg</url></image>
<description>ഇന്ത്യയുടെ പ്രകടനം ഇക്കൊല്ലത്തെ മികച്ച പതിനാറാമത്തേത്

ന്യൂഡല്‍ഹി: ബെയ്ജിങ് ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ വനിതാ റിലേ ടീം പങ്കെടുക്കുന്നതുസംബന്ധിച്ച ആശയക്കുഴപ്പം പരിഹരിക്കുന്നതിന് ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്‍ ശ്രമം തുടങ്ങി. തായ്‌ലന്‍ഡിലെ കോരാട്ടില്‍നടന്ന ഏഷ്യന്‍ ഗ്രാന്‍ഡ് പ്രീ രണ്ടാം പാദത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യന്‍ റിലേ ടീം ഒളിമ്പിക്‌സിന് യോഗ്യതനേടിയിരുന്നതാണ്. എന്നാല്‍, ഏഷ്യന്‍ ഗ്രാന്‍ഡ് പ്രീ മീറ്റുകളെ ഒളിമ്പിക് യോഗ്യതാ വേദികളായി പരിഗണിക്കില്ലെന്ന് അന്തരാഷ്ട്ര അത്‌ലറ്റിക് ഫെഡറേഷന്‍ വ്യക്തമാക്കിയതോടെയാണ് റിലേ ടീമിന്റെ പങ്കാളിത്തം അനിശ്ചിതത്വത്തിലായത്. ഗ്രാന്‍ഡ് പ്രീ സംഘാടകര്‍ ശരിയായ സമയത്ത് ഐ.എ.എ.എഫിനെ മീറ്റ് സംബന്ധിച്ച വിശദാംശങ്ങള്‍ അറിയിക്കാത്തതിനാല്‍, ഈ മീറ്റുകളിലെ പ്രകടനം പരിഗണിക്കാനാവില്ലെന്നാണ് അന്താരാഷ്ട്ര ഫെഡറേഷന്റെ നിലപാട്.....
</description>
</item>
<item>
<title>പാകിസ്താന് പത്തു വിക്കറ്റ് ജയം
</title>
<link> http://www.mathrubhumi.com/php/newsDetails.php?news_id=1235997</link>
<guid> http://www.mathrubhumi.com/php/newsDetails.php?news_id=1235997</guid>
<description>കറാച്ചി: ഏഷ്യകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റിന്റെ ഫൈനലിലെത്താതെ പുറത്തായ ആതിഥേയരായ പാകിസ്താന് ബംഗ്ലാദേശിനെതിരെ വെള്ളിയാഴ്ചത്തെ പത്തുവിക്കറ്റ് ജയം ആശ്വാസമായി. പന്തുകൊണ്ടും ബാറ്റുകൊണ്ടും ഒന്നുപോലെ മികവു പ്രകടിപ്പിച്ച പാകിസ്താന്‍ 30 ഓവറിലേറെ ബാക്കിനില്‌ക്കെയാണ് വിജയം പിടിച്ചെടുത്തത്. സ്‌കോര്‍: ബംഗ്ലാദേശ് 38.2 ഓവറില്‍ 115; പാകിസ്താന്‍ 19.4 ഓവറില്‍ വിക്കറ്റുപോവാതെ 116. പാകിസ്താന്റെ ഓപ്പണര്‍മാരായ സല്‍മാന്‍ ബട്ടും(56 നോട്ടൗട്ട്) നസീര്‍ ജാംഷഡും (52 നോട്ടൗട്ട്) അര്‍ധശതകം നേടി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബംഗ്ലാദേശിനെ പുതുമുഖ ബൗളര്‍ അബ്ദുര്‍ റൗഫും(24ന് മൂന്ന്) ഇഫ്തിക്കര്‍ അന്‍ജും റാവുവും(20ന് രണ്ട്) സയീദ് അജ്മലും(19ന് രണ്ട്) ചേര്‍ന്നാണ് കടപുഴക്കിയത്.....
</description>
</item>
<item>
<title>തന്നെയും കുടുംബത്തെയും അവഹേളിക്കുന്നു-വീനസ്‌
</title>
<link> http://www.mathrubhumi.com/php/newsDetails.php?news_id=1236004</link>
<guid> http://www.mathrubhumi.com/php/newsDetails.php?news_id=1236004</guid>
<description>ഫൈനല്‍ വീട്ടില്‍തീരുമാനിക്കുമെന്ന് ഡെമന്റിയേവ

ലണ്ടന്‍: വീനസ് വില്യംസും സെറീന വില്യംസുമായുള്ള വിംബിള്‍ഡണ്‍ ടെന്നീസിന്റെ വനിതാ സിംഗിള്‍സ് ഫൈനല്‍ ഒത്തുകളിയായിരിക്കുമെന്ന സൂചനയോടെ റഷ്യന്‍ താരം യെലേന ഡെമന്റിയേവ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ വീനസ് വില്യംസ് ആഞ്ഞടിച്ചു. തികഞ്ഞ പ്രൊഫഷണല്‍ താരമായ തന്നെ അവഹേളിക്കുന്നതാണ് ഡെമന്റിയേവയുടെ പ്രസ്താവനയെന്ന്് നിലവിലെ ജേതാവായ വീനസ് പറഞ്ഞു. ഇതേത്തുടര്‍ന്ന് തന്റെ പരാമര്‍ശം പിന്നീട് ഡെമന്റിയേവ തിരുത്തി. 
വീനസ് വില്യംസും അനിയത്തി സെറീന വില്യംസുമായി ശനിയാഴ്ച നടക്കുന്ന ഫൈനലിന്റെ റിസല്‍ട്ട് വീട്ടില്‍ തീരുമാനിക്കുമെന്നാണ് ഡെമന്റിയേവ പറഞ്ഞത്. ''സ്വന്തം വീട്ടില്‍നിന്നുള്ള ഒരാള്‍ക്കെതിരെ മത്സരിക്കുന്ന കാര്യം എനിക്ക് ചിന്തിക്കാന്‍ പോലുമാകില്ല.....
</description>
</item>
<item>
<title>ഗുഡ്‌ഗേള്‍ മനീഷ
</title>
<link> http://www.mathrubhumi.com/php/newsDetails.php?news_id=1235900</link>
<guid> http://www.mathrubhumi.com/php/newsDetails.php?news_id=1235900</guid>
<image><url>http://www.mathrubhumi.com/2008_customimages/news/12_09_230_583987.jpg</url></image>
<description>''ഞാന്‍ കണ്ടതില്‍വെച്ച് ഏറ്റവും നല്ല അര്‍പ്പണബോധമുള്ള നടിയാണ് മനീഷ കൊയ്‌രാള'' പറയുന്നത് ബംഗാളി സംവിധായകന്‍ ഋതുപര്‍ണഘോഷ്. ജൂലായ് 11ന് മനീഷ നായികയായ ഘോഷിന്റെ സിനിമ 'ഖേല' റിലീസ് ചെയ്യാനിരിക്കെയാണ് ഇങ്ങനെയൊരു അഭിപ്രായപ്രകടനം നടത്തിയത്. ബംഗാളിയിലും ഹിന്ദിയിലും ഒരേസമയത്ത് റിലീസ് ചെയ്യുന്നുണ്ട് 'ഖേല'. 

മനീഷയുടെ വിദേശയാത്രകള്‍ കാരണം വൈകിച്ചതായിരുന്നു ഖേലയുടെ ഷൂട്ടിങ്. ബോയ്ഫ്രണ്ട് ഗോള്‍ഫ് കളിക്കാരന്‍ ക്രിസുമായി വിദേശപര്യടനത്തിലാണ് മനീഷ. ''ബംഗാളി നടിമാരോടൊത്തും ഹിന്ദി അഭിനേത്രികളുടെ കൂടെയും ഞാന്‍ വര്‍ക്കുചെയ്തിട്ടുണ്ട്. എന്നാല്‍ അവരിലൊന്നും കാണാത്ത ജോലിയോടുള്ള ആത്മാര്‍ഥത മനീഷയ്ക്കുണ്ട്. 

അജയ്‌ദേവ്ഗണ്‍ എന്നോട് പറഞ്ഞത് മനീഷ ഒരു പുരുഷനെപ്പോലെയാണ് സെറ്റുകളില്‍ പെരുമാറുന്നത് എന്നാണ്.....
</description>
</item>
<item>
<title>റോള്‍ മോഡല്‍ സൂര്യ
</title>
<link> http://www.mathrubhumi.com/php/newsDetails.php?news_id=1235899</link>
<guid> http://www.mathrubhumi.com/php/newsDetails.php?news_id=1235899</guid>
<description>ഊട്ടിയിലെ വാരണം ആയിരത്തിന്റെ സെറ്റില്‍ ആകെ സന്തോഷത്തിലാണ് ദിവ്യ. ''ഞാന്‍ ജനിച്ചുവളര്‍ന്നത് തമിഴ്‌നാട്ടിലാണെങ്കിലും ഇവിടെ വല്ലപ്പോഴുമേ എത്താറുള്ളൂ''. വാരണം ആയിരത്തില്‍ സൂര്യയുടെ നായികയാവാന്‍ കഴിഞ്ഞത് തന്റെ ജീവിതത്തിലെ പുതിയ അധ്യായമാണെന്ന് പറയും ദിവ്യ. നായകന്‍ സൂര്യയെപ്പറ്റി ദിവ്യയ്ക്ക് നൂറു നാവാണ്. ''സൂര്യ എന്തൊരു എനര്‍ജെറ്റിക്കാണ്. എപ്പോഴും കളിചിരിയും വര്‍ത്തമാനവും. അദ്ദേഹം ഫിറ്റ്‌നസ് സൂക്ഷിക്കാന്‍ കാട്ടുന്ന വ്യഗ്രത എന്നെ ഏറെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. 

വേവിച്ച ചിക്കന്‍ ഒരുതുള്ളി എണ്ണയില്ലാതെ കഴിക്കുന്നത് ഒന്നാലോചിച്ചുനോക്കൂ. ഒരു ഗ്രീക്ക് യോദ്ധാവിനെപ്പോലെയാണ് അദ്ദേഹം ഇതില്‍ പ്രത്യക്ഷപ്പെടുന്നത്''-ദിവ്യ പറഞ്ഞുതീരുന്നില്ല. ''അദ്ദേഹം കോളിവുഡിലെ സൂപ്പര്‍സ്റ്റാര്‍ ആയതെന്തുകൊണ്ടാണെന്ന് അദ്ദേഹത്തിന്റെ കൂടെ വര്‍ക്ക്‌ചെയ്തപ്പോള്‍ എനിക്ക് മനസ്സിലായി.....
</description>
</item>
<item>
<title>അമൃത ടി.വിയില്‍ ക്ലാസിക് കഥകള്‍
</title>
<link> http://www.mathrubhumi.com/php/newsDetails.php?news_id=1235873</link>
<guid> http://www.mathrubhumi.com/php/newsDetails.php?news_id=1235873</guid>
<description>തിരുവനന്തപുരം: മലയാളത്തിലെ മികച്ച സാഹിത്യകാരന്മാരുടെ മികവുറ്റ കൃതികള്‍ 'ക്ലാസിക് കഥകള്‍' എന്ന പേരില്‍ അമൃത ടി.വി. സംപ്രേഷണം ചെയ്യുന്നു. പാറപ്പുറത്തിന്റെ വിഖ്യാത നോവല്‍ 'അര നാഴികനേരം' ആണ് ആദ്യത്തേത്. 40 ഭാഗങ്ങളായിട്ടായിരിക്കും ഇത് അവതരിപ്പിക്കുകയെന്ന് അമൃത ടി.വി. പ്രോഗ്രാം വിഭാഗം പ്രസിഡന്റ് ശ്യാമപ്രസാദ് പത്രസമ്മേളനത്തില്‍ അറിയിച്ചു. 

ശിവന്‍മോഹന്‍ തമ്പിയാണ് സംവിധായകന്‍. കേന്ദ്ര കഥാപാത്രമായ കുഞ്ഞാനേച്ചനായി നടന്‍ മുരളിയാണ് വേഷമിടുക. തിരക്കഥയും സംഭാഷണവും കിരണ്‍പ്രഭാകര്‍ നിര്‍വഹിക്കും. രവി വള്ളത്തോള്‍, എം.ചന്ദ്രന്‍, നിശ, സാരംഗ്, ലക്ഷ്മി, ലക്ഷ്മിപ്രിയ എന്നിവരും അഭിനയിക്കും. ജൂലായ് 7 ന് ആരംഭിക്കുന്ന പരമ്പര തിങ്കള്‍ മുതല്‍ വെള്ളിവരെ ദിവസവും രാത്രി 7 മുതല്‍ 7.....
</description>
</item>
<item>
<title>ഞാനിപ്പോഴും അച്ഛന്റെ പുന്നാരമോള്‍-ത്രിശാല ദത്ത്‌
</title>
<link> http://www.mathrubhumi.com/php/newsDetails.php?news_id=1235898</link>
<guid> http://www.mathrubhumi.com/php/newsDetails.php?news_id=1235898</guid>
<description>സഞ്ജയ് ദത്ത് ഇടയ്ക്ക് പിണക്കത്തിലായ മകള്‍ ത്രിശാലയുമായി വീണ്ടും രമ്യതയിലായി. 'ബ്ലൂ' എന്ന പുതിയ സിനിമയുടെ ഷൂട്ടിങ്ങിന് ഭാര്യ മന്യതയുമൊത്താണ് ദത്ത് എത്തിയത്. അവിടെ ദത്തിനെയും ഭാര്യയെയും കാണാന്‍ ത്രിശാല എത്തുകയായിരുന്നു. 

ഷൂട്ടിങ്ങിനിടയില്‍ ത്രിശാല വന്നത് കണ്ടപ്പോള്‍ സഞ്ജയ് ആകെ വികാരഭരിതനായി. ഇടയ്ക്ക് ഷൂട്ടിങ് നിര്‍ത്തി അദ്ദേഹം മകളുടെ അടുത്തേയ്ക്ക് ഓടിച്ചെന്നു. ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയില്‍ സിനിമയില്‍ രംഗപ്രവേശം നടത്താനുള്ള തീരുമാനത്തെ കുറിച്ച് ത്രിശാല അച്ഛന്റെ അഭിപ്രായം ആരാഞ്ഞെന്നറിയുന്നു. 

അച്ഛന്റെ പുതിയ കല്യാണത്തിനുശേഷം അദ്ദേഹത്തിന്റെ ഫോണ്‍ കോളുകള്‍ ത്രിശാല അവഗണിച്ചിരുന്നില്ലേ? ഈ ചോദ്യത്തിന് ത്രിശാലയ്ക്ക് വ്യക്തമായ മറുപടിയുണ്ട്.....
</description>
</item>
<item>
<title>പ്രതിപക്ഷനേതാവിന്റെ കുടുംബസ്‌കൂളില്‍ വിവാദ പുസ്തകം പഠിപ്പിച്ചില്ലെന്ന് പരാതി
</title>
<link> http://www.mathrubhumi.com/php/newsDetails.php?news_id=1235942</link>
<guid> http://www.mathrubhumi.com/php/newsDetails.php?news_id=1235942</guid>
<description>പുതുപ്പള്ളി: പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയുടെ കുടുംബവക സ്‌കൂളില്‍ വിവാദ പാഠപുസ്തകം പഠിപ്പിച്ചില്ലെന്നാരോപിച്ച്, ഇടത് യുവജന, വിദ്യാര്‍ഥിസംഘടനകളുടെ നേതൃത്വത്തില്‍ സ്‌കൂളിനുമുന്നില്‍ പുസ്തകത്തിന്റെ പരസ്യവായന.

പുതുപ്പള്ളിയിലെ വി.ജെ.ഒ.എം. യു.പി. സ്‌കൂളിന്റെ മുമ്പിലാണ് വായനസമരം നടത്തിയത്. പുറത്ത് പുസ്തകം വായിച്ച് സമരം കൊഴുത്തപ്പോള്‍ സ്‌കൂളിനുള്ളില്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ (ഡി.ഡി.ഇ.) പരിശോധനയും നടന്നു. പുസ്തകം പഠിപ്പിക്കുന്നില്ലെന്ന പരാതിയെ നേരിടാന്‍, മലയാളം മിഡിയത്തിലായിരുന്ന കുട്ടിയ സ്‌കൂള്‍ അധികൃതര്‍ മാതാപിതാക്കളുടെ അനുവാദമില്ലാതെ ഇംഗ്ലീഷ് മീഡിയത്തിലേക്ക് മാറ്റിയതായും ആരോപണമുണ്ട്.

സ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ഥിനി ഡോണയുടെ അച്ഛന്‍ ജോയി മന്ത്രിക്ക് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്.....
</description>
</item>
<item>
<title>വാളയാര്‍ ചെക്ക്‌പോസ്റ്റിലൂടെ ആയുധ കള്ളക്കടത്ത് നടക്കുന്നു
</title>
<link> http://www.mathrubhumi.com/php/newsDetails.php?news_id=1235943</link>
<guid> http://www.mathrubhumi.com/php/newsDetails.php?news_id=1235943</guid>
<description>കൊച്ചി: പാലക്കാട്ടെ വാളയാര്‍ ചെക്ക് പോസ്റ്റ് അധികൃതരുടെ കണ്ണുകള്‍ വെട്ടിച്ച് ആയുധങ്ങളും സേ്ഫാടകവസ്തുക്കളും കള്ളക്കടത്ത് നടത്തുന്നതായി വിവരം കിട്ടിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ പറയുന്നു. അതുകൊണ്ടാണ് ആധുനിക സജ്ജീകരണങ്ങളോടെ ഹൈടെക് ചെക്ക് പോസ്റ്റ് അവിടെ സ്ഥാപിക്കുന്നതെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. 'ഇത്തരം കള്ളക്കടത്തുകള്‍ നടക്കുന്നത് നാടിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണ്'. 

ചെക്ക് പോസ്റ്റ് നിര്‍മ്മിക്കുന്നതിനായി സ്ഥലമെടുപ്പ് നടത്തുന്നതിനെ ചോദ്യം ചെയ്തുകൊണ്ട് 'ജനജാഗരണ്‍' എന്ന സംഘടന നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാരിന്റെ സത്യവാങ്മൂലം. ആധുനിക സ്‌കാനറുകളും വാഹനങ്ങളുടെ തൂക്കം അളക്കാനുള്ള വെയിങ് ബ്രിഡ്ജുകളും അവിടെ സ്ഥാപിക്കും. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കും.....
</description>
</item>
<item>
<title>കൊടുങ്ങല്ലൂരില്‍ ഒരാഴ്ച നിരോധനാജ്ഞ
</title>
<link> http://www.mathrubhumi.com/php/newsDetails.php?news_id=1235956</link>
<guid> http://www.mathrubhumi.com/php/newsDetails.php?news_id=1235956</guid>
<description>ഒരാള്‍ക്ക് വെട്ടേറ്റു; രണ്ടു വീടുകള്‍ തകര്‍ത്തു

കൊടുങ്ങല്ലൂര്‍: ക്രമസമാധാനപ്രശ്‌നം നിലനില്‍ക്കുന്ന കൊടുങ്ങല്ലൂരില്‍ ജില്ലാ കളക്ടര്‍ പോലീസ് ആക്ട് സെക്ഷന്‍ 23 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു. കൊടുങ്ങല്ലൂര്‍, മതിലകം പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ ജൂലായ് 12 വരെയാണ് നിരോധനാജ്ഞ. ഇതുപ്രകാരം ഘോഷയാത്രകള്‍, പൊതുസമ്മേളനങ്ങള്‍ എന്നിവ നടത്താന്‍ പാടില്ല. 

മൂന്നാംദിവസവും നിശ്ചലമായ കൊടുങ്ങല്ലൂര്‍ മേഖലയില്‍ വെള്ളിയാഴ്ച രണ്ട് വീടുകള്‍ അക്രമികള്‍ അടിച്ചുതകര്‍ത്തു. മേത്തലയില്‍ രണ്ട് ബി.ജെ.പി. പ്രവര്‍ത്തകരുടെ വീടുകളാണ് നശിപ്പിച്ചത്. ഒരു ബി.ജെ.പി. അനുഭാവിക്ക് വെട്ടേറ്റു. ചിലയിടങ്ങളില്‍ സായുധസംഘങ്ങള്‍ ബൈക്കില്‍ സഞ്ചരിച്ച് ആയുധം ഉയര്‍ത്തി പോര്‍വിളി തുടരുന്നുണ്ട്.....
</description>
</item>
<item>
<title>പണപ്പെരുപ്പം മുന്നോട്ടുതന്നെ
</title>
<link> http://www.mathrubhumi.com/php/newsDetails.php?news_id=1235984</link>
<guid> http://www.mathrubhumi.com/php/newsDetails.php?news_id=1235984</guid>
<image><url>http://www.mathrubhumi.com/2008_customimages/news/11_26_080_5194077.jpg</url></image>
<description>ന്യൂഡല്‍ഹി: സാധനവില കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ പണപ്പെരുപ്പനിരക്ക് വീണ്ടും വര്‍ധിച്ചു. ജൂണ്‍ 21ന് അവസാനിച്ച ആഴ്ചയില്‍ ഇത് 0.21 ശതമാനം വര്‍ധനയോടെ 11.63 ശതമാനത്തിലെത്തി. തൊട്ടുമുന്‍ വാരത്തില്‍ പണപ്പെരുപ്പം 11.42 ശതമാനമായിരുന്നു. 

ഭക്ഷ്യ-ഭക്ഷ്യേതര ഉത്പന്നങ്ങളുടെ വിലക്കയറ്റമാണ് നിരക്ക് കൂടാന്‍ കാരണം. പഴം, പച്ചക്കറി, മത്സ്യം, ചോളം, കടുക് എന്നിവയുടെ വിലയില്‍ രണ്ട് ശതമാനം വര്‍ധനയുണ്ടായി. ചായയ്ക്ക് നാല് ശതമാനവും പയറുവര്‍ഗങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയുടെ വില ഒരു ശതമാനവും കൂടി. ഇരുമ്പ്, ഉരുക്ക്, ഭക്ഷ്യയെണ്ണ, സിമന്റ് എന്നിവയുടെ വിലയും വര്‍ധിച്ചു. അസംസ്‌കൃത എണ്ണവിലയില്‍ എട്ട് ശതമാനമാണ് വര്‍ധനയുണ്ടായത്. 
പണപ്പെരുപ്പ നിരക്ക് നിയന്ത്രണത്തിലാക്കാന്‍ റിസര്‍വ്ബാങ്ക് റിപ്പോ, കരുതല്‍ ധനാനുപാതം എന്നിവ വീണ്ടും കൂട്ടുമെന്നാണ് കരുതുന്നത്.....
</description>
</item>
<item>
<title>ലോറിസമരം തീര്‍ന്നു
</title>
<link> http://www.mathrubhumi.com/php/newsDetails.php?news_id=1235939</link>
<guid> http://www.mathrubhumi.com/php/newsDetails.php?news_id=1235939</guid>
<image><url>http://www.mathrubhumi.com/2008_customimages/news/10_42_180_57076.jpg</url></image>
<description>(+01210862+)ന്യൂഡല്‍ഹി: രാജ്യത്ത് മൂന്നു ദിവസമായി നടക്കുന്ന ലോറിസമരം പിന്‍വലിച്ചു. ചുങ്കംവര്‍ധന ഒരു വര്‍ഷത്തേക്ക് മരവിപ്പിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയതിനെത്തുടര്‍ന്നാണിത്. ലോറി, ട്രക്ക് തൊഴിലാളികളുടെയും ഉടമകളുടെയും വിവിധ സംഘടനകള്‍ വെള്ളിയാഴ്ച സര്‍ക്കാറുമായി നടത്തിയ 10 മണിക്കൂര്‍ നീണ്ട ചര്‍ച്ചക്കൊടുവിലാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനമായത്. 

ഡീസല്‍നികുതി ഏകീകരിക്കുക, ചുങ്കംവര്‍ധന പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് തിങ്കളാഴ്ച അര്‍ധരാത്രി ലോറികളും ട്രക്കുകളും സമരം തുടങ്ങിയത്. സേവനനികുതി സംബന്ധിച്ച തങ്ങളുടെ ആവശ്യങ്ങള്‍ പരിഹിക്കപ്പെട്ടതായും ചുങ്കവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പഠിക്കാനായി സമിതി രൂപവത്കരിച്ചതായും ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസ് (എ.....
</description>
</item>
<item>
<title>പുരിയില്‍ രഥയാത്രയ്ക്കിടെ തിക്കും തിരക്കും; ആറുപേര്‍ മരിച്ചു
</title>
<link> http://www.mathrubhumi.com/php/newsDetails.php?news_id=1235965</link>
<guid> http://www.mathrubhumi.com/php/newsDetails.php?news_id=1235965</guid>
<image><url>http://www.mathrubhumi.com/2008_customimages/news/10_48_010_743539.jpg</url></image>
<description>(+01210865+)പുരി:  ഒറീസ്സയിലെ പ്രസിദ്ധമായ പുരി ജഗന്നാഥ ക്ഷേത്രത്തില്‍ വെള്ളിയാഴ്ച രഥയാത്ര ഉത്സവത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും മൂന്നു സ്ത്രീകളുള്‍പ്പെടെ ആറുപേര്‍ മരിച്ചു. ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു. രഥയാത്രയ്ക്കായി ജഗന്നാഥന്റെയും ബലഭദ്രന്റെയും സുഭദ്രയുടെയും രഥങ്ങള്‍ ക്ഷേത്രത്തിന്റെ സിംഹ കവാടത്തിലൂടെ പുറത്തേക്കിറക്കുമ്പോഴായിരുന്നു അപകടം.  

 സുഭദ്രയുടെ രഥവുമായി പുരോഹിതന്മാര്‍ പുറത്തേക്കിറക്കുമ്പോള്‍ അടുത്തുനിന്നിരുന്ന സ്ത്രീകളും കുട്ടികളും പിന്നില്‍നിന്നുണ്ടായ തള്ളലില്‍ മറിഞ്ഞുവീഴുകയാണുണ്ടായതെന്ന് പോലീസ് പറഞ്ഞു. ചവിട്ടേറ്റോ ശ്വാസം മുട്ടിയോ ആകാം മരണമെന്ന് പുരി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ത്രിലോകന്‍ ബരാല്‍ പറഞ്ഞു. നാല്‍പ്പതിനും അമ്പതിനും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ചവരും പരിക്കേറ്റവരും.....
</description>
</item>
<item>
<title>യു.പി.യില്‍ 50 സീറ്റുകള്‍ എസ്.പി.ക്ക് നല്‍കാന്‍ കോണ്‍ഗ്രസ് ഒരുക്കം
</title>
<link> http://www.mathrubhumi.com/php/newsDetails.php?news_id=1235938</link>
<guid> http://www.mathrubhumi.com/php/newsDetails.php?news_id=1235938</guid>
<description>ലഖ്‌നൗ: പൊതു തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ 80 ലോക്‌സഭാ സീറ്റുകളില്‍ 50 എണ്ണവും സമാജ്‌വാദി പാര്‍ട്ടിക്ക് നല്‍കാന്‍ കോണ്‍ഗ്രസ് ഒരുക്കമെന്ന് സൂചന. 

തിരഞ്ഞെടുപ്പുസഖ്യം സംബന്ധിച്ച് ഇരുപാര്‍ട്ടികളും പ്രഖ്യാപനം നടത്തിയില്ലെങ്കിലും കഴിഞ്ഞ ദിവസം ന്യൂഡല്‍ഹിയില്‍ നടന്ന ഉന്നതതല യോഗത്തില്‍ സീറ്റുകള്‍ സംബന്ധിച്ച് തീരുമാനത്തിലെത്തിയതായി അറിയുന്നു. നിലവിലുള്ള ലോക്‌സഭയില്‍ സമാജ്‌വാദി പാര്‍ട്ടിക്ക് 39 സീറ്റുകളുണ്ട്. 

സമാജ്‌വാദി പാര്‍ട്ടി ഉള്‍പ്പെടുന്ന മുന്നണിയില്‍ ചേര്‍ന്ന് ജനവിധിതേടുന്ന കോണ്‍ഗ്രസ് 25 സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്താനാണ് സാധ്യത. പാര്‍ട്ടി അധ്യക്ഷ സോണിയാഗാന്ധിയുടെ റായ്ബറേലിയും ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയുടെ അമേഠിയും ഇതിലുള്‍പ്പെടും.....
</description>
</item>
<item>
<title>മുല്ലപ്പെരിയാര്‍ ഡാമിലെ രേഖപ്പെടുത്തലുകള്‍ തമിഴ്‌നാട് മായ്ക്കുന്നു
</title>
<link> http://www.mathrubhumi.com/php/newsDetails.php?news_id=1235859</link>
<guid> http://www.mathrubhumi.com/php/newsDetails.php?news_id=1235859</guid>
<image><url>http://www.mathrubhumi.com/2008_customimages/news/10_51_360_3480341.jpg</url></image>
<description>കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പെയിന്റിംഗിനിടെ ഡാമിലെ രേഖപ്പെടുത്തലുകള്‍ മായ്ച്ചുകളയാനും തെറ്റായി രേഖപ്പെടുത്താനും തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പിന്റെ നീക്കം. 

അണക്കെട്ടിന്റെ വാര്‍ഷിക പെയിന്റിംഗിന്റെ മറവിലാണ് അണക്കെട്ട് നിര്‍മ്മാണകാലത്തും ബലപ്പെടുത്തല്‍ നടന്നപ്പോഴും പിന്നീട് തിരിച്ചറിയുന്നതിനുവേണ്ടി ഡാമിന്റെ ചുവരുകളില്‍ രേഖപ്പെടുത്തിയ അടയാളങ്ങള്‍ പെയിന്റടിച്ച് മായ്ച്ചുകളയുന്നത്. ചിലതുതെറ്റായും സ്ഥലം മാറ്റിയും രേഖപ്പെടുത്തുന്നുണ്ട്. ഡാമിനെ സംബന്ധിച്ച് യഥാര്‍ത്ഥ വിവരങ്ങള്‍ മതിഴ്‌നാട് ഉദ്യോഗസ്ഥര്‍ ഒഴികെ മറ്റാരും മനസ്സിലാക്കാതിരിക്കാനാണ് ഈ നീക്കം. 

1979-ല്‍ സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്‍ ചെയര്‍മാന്‍ ഡോ.കെ.സി.തോമസിന്റെ നിര്‍ദ്ദേശപ്രകാരം അണക്കെട്ടിനെ ബലപ്പെടുത്താന്‍ അണക്കെട്ട് തുരന്ന് കേബിള്‍ ആങ്കറുകള്‍ സ്ഥാപിച്ചിരുന്നു.....
</description>
</item>
<item>
<title>മുഗാബെക്കെതിരെ ഉപരോധത്തിന് യു.എസ്.നീക്കം
</title>
<link> http://www.mathrubhumi.com/php/newsDetails.php?news_id=1235895</link>
<guid> http://www.mathrubhumi.com/php/newsDetails.php?news_id=1235895</guid>
<image><url>http://www.mathrubhumi.com/2008_customimages/news/10_16_240_9397547.jpg</url></image>
<description>(+01210854+)യുണൈറ്റഡ് നേഷന്‍സ്:വിവാദ തിരഞ്ഞെടുപ്പിനെത്തുടര്‍ന്ന് സിംബാബ്‌വെയില്‍വീണ്ടും അധികാരത്തില്‍വന്ന പ്രസിഡന്റ് റോബര്‍ട്ട് മുഗാബെക്കെതിരെ ഉപരോധം ഏര്‍പ്പെടുത്താന്‍ അമേരിക്ക ശ്രമം തുടങ്ങി.  

റോബര്‍ട്ട് മുഗാബെയുടെയും അദ്ദേഹത്തിന്റെ 11 അനുയായികളുടെയും സ്വത്ത് മരവിപ്പിക്കണമെന്നും അവര്‍ക്ക് സഞ്ചാര നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെടുന്ന പ്രമേയം ഐക്യരാഷ്ട്ര രക്ഷാസമിതിയില്‍ അമേരിക്ക അവതരിപ്പിച്ചു. സിംബാബ്‌വെക്കെതിരെ ആയുധ ഉപരോധം ഏര്‍പ്പെടുത്തണമെന്ന ആവശ്യവും പ്രമേയത്തിലുണ്ട്. പ്രമേയം അടുത്ത ആഴ്ച വോട്ടിനിടുമെന്ന് കരുതുന്നു.  

രക്ഷാസമിതി അംഗങ്ങളായ ചൈനയ്ക്കും റഷ്യയ്ക്കും ഈ നിര്‍ദേശത്തോട് യോജിപ്പില്ലെന്നാണറിയുന്നത്. എന്നാല്‍, ഇരുരാജ്യങ്ങളും ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.....
</description>
</item>
<item>
<title>പാകിസ്താനില്‍ അവാമിപാര്‍ട്ടി ഭരണസഖ്യം വിടാനൊരുങ്ങുന്നു
</title>
<link> http://www.mathrubhumi.com/php/newsDetails.php?news_id=1235893</link>
<guid> http://www.mathrubhumi.com/php/newsDetails.php?news_id=1235893</guid>
<description>ഇസ്‌ലാമാബാദ്: മുഖ്യ ഭരണകക്ഷിയായ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിയുമായു (പി.പി.പി.)ള്ള അഭിപ്രായഭിന്നതയെത്തുടര്‍ന്ന് ഭരണസഖ്യം വിടാന്‍ പാകിസ്താനിലെ പഷ്തൂണ്‍ ദേശീയ കക്ഷിയായ അവാമി നാഷണല്‍ പാര്‍ട്ടി (എ.എന്‍.പി.) ആലോചിക്കുന്നു. 

എ.എന്‍.പി. ഭരണസഖ്യം വിടുമെന്ന് ഉറപ്പായതോടെ അതിന്റെ നേതാക്കളുമായി കൂടിക്കാഴ്ച നടത്താന്‍ പ്രതിനിധികള്‍ക്ക് പി.പി.പി. നിര്‍ദേശം നല്‍കിയതായി 'ദ ന്യൂസ്'പത്രം വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു. നിലവിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ മാധ്യമങ്ങളോട് കാര്യമായി വെളിപ്പെടുത്തരുതെന്ന് പി.പി.പി. അഭ്യര്‍ഥിച്ചെന്ന് എ.എന്‍.പി. വക്താവ് സഹീദ് ഖാന്‍ പറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രശ്‌നങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കാമെന്ന് പി.....
</description>
</item>
<item>
<title>ചരിത്രം കുറിച്ച് ചൈന-തയ്‌വാന്‍ വിമാന സര്‍വീസ്‌
</title>
<link> http://www.mathrubhumi.com/php/newsDetails.php?news_id=1235913</link>
<guid> http://www.mathrubhumi.com/php/newsDetails.php?news_id=1235913</guid>
<image><url>http://www.mathrubhumi.com/2008_customimages/news/10_19_570_6349283.jpg</url></image>
<description>(+01210855+)തായ്‌പെയ്: ചൈനയും തയ്‌വാനും തമ്മിലുണ്ടായിരുന്ന നീണ്ടകാല ശത്രുതയ്ക്ക് വിരാമമിട്ട്ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ വെള്ളിയാഴ്ച നേരിട്ടുള്ള സ്ഥിരം വിമാന സര്‍വീസ് നിലവില്‍ വന്നു.  

 തെക്കന്‍ ചൈനയിലെ ഗ്വാങ്ജൗ വിമാനത്താവളത്തില്‍ നിന്ന് രാവിലെ പുറപ്പെട്ട ആദ്യ വിമാനം തായ്‌പെയിലെ തായേയൂണ്‍ വിമാനത്താവളത്തില്‍ പറന്നിറങ്ങി.  

100 വിനോദ സഞ്ചാരികളുള്‍പ്പെടെയുള്ള 250 യാത്രികരെ സ്വീകരിക്കാന്‍ തദ്ദേശ വാസികള്‍ വിമാനത്താവളത്തിലെത്തിയിരുന്നു.  

ഗ്വാങ്ജൗവിന് പുറമെ ബെയ്ജിങ്, നാന്‍ങ്കിങ്, ഷാന്‍ഹായി, ഷ്യാമെന്‍ എന്നീ നഗരങ്ങളില്‍ നിന്നും വിമാന സര്‍വീസ് നിലവില്‍ വന്നു.  

തയ്‌വാന്‍ പ്രസിഡന്റായി മയിങ് ജ്യൂ കഴിഞ്ഞ മെയില്‍ സ്ഥാനമേറ്റെടുത്തതിനുശേഷമാണ് ചൈനയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ശ്രമങ്ങള്‍ ആരംഭിച്ചത്.....
</description>
</item>
<item>
<title>ആണമ്മയായി തോമസ് ചരിത്രത്തിലേക്ക്‌
</title>
<link> http://www.mathrubhumi.com/php/newsDetails.php?news_id=1235914</link>
<guid> http://www.mathrubhumi.com/php/newsDetails.php?news_id=1235914</guid>
<image><url>http://www.mathrubhumi.com/2008_customimages/news/10_23_190_6538607.jpg</url></image>
<description>(+01210856+)ഒറിഗണ്‍ (യു.എസ്):ലോകത്തെ ആദ്യത്തെ 'പുരുഷമാതാവ്' എന്ന വിശേഷണം തോമസ് ബീറ്റി സ്വന്തമാക്കി. സ്ത്രീയായി ജനിച്ച് ലിംഗമാറ്റത്തിലൂടെ പുരുഷനായി മാറിയ 34 കാരനായ ബീറ്റി ഒരു പെണ്‍കുട്ടിക്ക് ജന്മം നല്‍കിയതായി ഒറിഗണ്‍ ആസ്പത്രി വൃത്തങ്ങള്‍ അറിയിച്ചു. 

ബീറ്റിയുടേത് സുഖപ്രസവമായിരുന്നുവെന്നും 'അമ്മയും' കുഞ്ഞും പൂര്‍ണ ആരോഗ്യത്തോടെയിരിക്കുന്നുവെന്നും ആസ്പത്രി വൃത്തങ്ങള്‍ അറിയിച്ചു. വിവാഹിതനായ ബീറ്റിയുടെ ഭാര്യ നാന്‍സിയുടെ ഗര്‍ഭപാത്രം അസുഖത്തെത്തുടര്‍ന്ന് നീക്കം ചെയ്യേണ്ടിവന്നപ്പോഴാണ് അച്ഛന്‍ തന്നെ ഗര്‍ഭം ധരിച്ചത്. കുട്ടിയെ വളര്‍ത്താനുള്ള അദമ്യമായ ആഗ്രഹംമൂലമാണ് ഈ തീരുമാനമെടുത്തതെന്ന് ബീറ്റി പറയുന്നു. കൃത്രിമ ബീജസങ്കലനത്തിലൂടെയാണ് ഗര്‍ഭം ധരിച്ചത്.....
</description>
</item>
<item>
<title>ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവെല്‍ ഡിസംബര്‍ 1 മുതല്‍
</title>
<link> http://www.mathrubhumi.com/php/newsDetails.php?news_id=1235928</link>
<guid> http://www.mathrubhumi.com/php/newsDetails.php?news_id=1235928</guid>
<image><url>http://www.mathrubhumi.com/2008_customimages/news/10_59_400_8537199.jpg</url></image>
<description>തിരുവനന്തപുരം: ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവെല്‍ 2008-09ന് ഡിസംബര്‍ ഒന്നിന് തുടക്കമാകും. ആദ്യ ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവെലിന്റെ വിജയത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ ഈ വര്‍ഷം സംഘടിപ്പിക്കുന്ന ഫെസ്റ്റിവെലിന് 20 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തില്‍നിന്നും വ്യത്യസ്തമായി ഈ വര്‍ഷം ഫെസ്റ്റിവെലിനായുള്ള മുന്നൊരുക്കങ്ങള്‍ മുന്‍കൂട്ടി ആരംഭിച്ചിട്ടുണ്ട്. ഇതില്‍ 5 കോടി രൂപ വിവിധ പരമ്പരാഗത വ്യാപാര കേന്ദ്രങ്ങളെ പടിപടിയായി അന്താരാഷ്ട്ര നിലവാരമുള്ള കേന്ദ്രങ്ങള്‍ ആക്കി മാറ്റുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കും. 

കളക്ടര്‍മാരുടെ നേതൃത്വത്തില്‍ വ്യാപാര-വ്യവസായ സംഘടനാ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന ജില്ലാതല നടത്തിപ്പ് കമ്മിറ്റികള്‍ രൂപവത്കരിച്ചിട്ടുണ്ട്.....
</description>
</item>
<item>
<title>സെന്‍സെക്‌സ് 360 പോയിന്‍റ് കയറി
</title>
<link> http://www.mathrubhumi.com/php/newsDetails.php?news_id=1235973</link>
<guid> http://www.mathrubhumi.com/php/newsDetails.php?news_id=1235973</guid>
<image><url>http://www.mathrubhumi.com/2008_customimages/news/11_10_080_1202681.jpg</url></image>
<description>(+01210872+)മുംബൈ: രാഷ്ട്രീയ പ്രതിസന്ധിക്ക് താത്കാലിക പരിഹാരമാവുകയും പണപ്പെരുപ്പം നേരിയ വര്‍ധന മാത്രം രേഖപ്പെടുത്തുകയും ചെയ്ത സാഹചര്യത്തില്‍ സെന്‍സെക്‌സ് വെള്ളിയാഴ്ച 359.89 പോയിന്റ് ഉയര്‍ന്ന് 13,454-ല്‍ ക്ലോസ് ചെയ്തു.

ഒരവസരത്തില്‍ 13,509.74 വരെ സൂചിക ഉയര്‍ന്നിരുന്നു. നിഫ്റ്റി 90.25 പോയിന്റ് വര്‍ധിച്ച് 4016-ല്‍ അവസാനിച്ചു.  പണപ്പെരുപ്പം 12 ശതമാനം കടക്കുമെന്ന പ്രതീക്ഷയായിരുന്നു പൊതുവേ വിപണിയില്‍. മൂലധന സാമഗ്രി, ബാങ്കിങ്, റിയാല്‍റ്റി ഓഹരികള്‍ കനത്ത മുന്നേറ്റം കാഴ്ചവെച്ചു. റിയാല്‍റ്റി ഓഹരികളില്‍ ഡിഎല്‍എഫ്, യൂണിടെക്, അന്‍സാല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, ഇന്ത്യാ ബുള്‍സ്, പാര്‍ശ്വനാഥ്, ഒമാക്‌സ് എന്നിവ നല്ല പ്രകടനം കാഴ്ചവെച്ചു.....
</description>
</item>
<item>
<title>5 ടിവിഎസ് കിങ് കേരളത്തില്‍
</title>
<link> http://www.mathrubhumi.com/php/newsDetails.php?news_id=1235923</link>
<guid> http://www.mathrubhumi.com/php/newsDetails.php?news_id=1235923</guid>
<image><url>http://www.mathrubhumi.com/2008_customimages/news/10_53_000_1986177.jpg</url></image>
<description>(+01210866+)കൊച്ചി: രാജ്യത്തെ പ്രമുഖ ഇരുചക്ര വാഹന നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി വികസിപ്പിച്ച ത്രിചക്ര വാഹനമായ ടിവിഎസ് കിങ് കേരളത്തില്‍ അവതരിപ്പിച്ചു. എല്‍പിജിയിലും പെട്രോളിലും ഓടുന്ന ഈ യാത്രാവാഹനം ഇന്ത്യയിലെ പ്രഥമ 200 സിസി 2 സ്‌ട്രോക് ഇലക്ട്രിക് സ്റ്റാര്‍ട്ട് ഓട്ടോറിക്ഷയാണ്. 15-18 മാസത്തിനകം ഇതിന്റെ ചരക്കുഗതാഗത മോഡലും പുറത്തിറക്കുമെന്ന് വൈസ് പ്രസിഡന്റ് (സെയില്‍സ് ആന്‍ഡ് സര്‍വീസ്) കെ. ശ്രീനിവാസന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. 

നടപ്പുവര്‍ഷം രാജ്യത്ത് 25,000 ടിവിഎസ് കിങ് വില്‍ക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. തമിഴ്‌നാട്ടിലെ ഹൊസൂരില്‍ 120 കോടി രൂപ മുതല്‍മുടക്കില്‍ സ്ഥാപിച്ച ആധുനിക പ്ലാന്റിലാണ് ഇവയുടെ നിര്‍മാണം.....
</description>
</item>
<item>
<title>മാതൃഭൂമി റവന്യു അവാര്‍ഡുകള്‍ വിതരണം ചെയ്തു
</title>
<link> http://www.mathrubhumi.com/php/newsDetails.php?news_id=1235974</link>
<guid> http://www.mathrubhumi.com/php/newsDetails.php?news_id=1235974</guid>
<description>കൊച്ചി: മാതൃഭൂമിക്ക് കഴിഞ്ഞ വര്‍ഷംഏറ്റവും കൂടുതല്‍ പരസ്യവരുമാനം നേടിക്കൊടുത്ത പരസ്യ ഏജന്‍സികള്‍ക്കുള്ള 'മാതൃഭൂമി റവന്യു അവാര്‍ഡു'കള്‍ വിതരണം ചെയ്തു. കൊച്ചി മാതൃഭൂമി ഓഫീസില്‍ നടന്ന ചടങ്ങില്‍ മാതൃഭൂമി ഡയറക്ടര്‍ (മാര്‍ക്കറ്റിങ് ആന്‍ഡ് ഇലക്‌ട്രോണിക് മീഡിയ) എം.വി. ശ്രേയാംസ്‌കുമാര്‍ എം.എല്‍.എ.യാണ് അവാര്‍ഡുകള്‍ വിതരണം ചെയ്തത്.

  തൃശ്ശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വളപ്പില കമ്മ്യൂണിക്കേഷന്‍സ് തുടര്‍ച്ചയായ ആറാം തവണയും ഒന്നാംസ്ഥാനം നിലനിര്‍ത്തി. കഴിഞ്ഞ 27 വര്‍ഷമായി പരസ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന വളപ്പിലയ്ക്ക് കേരളത്തില്‍ മാതൃഭൂമി എഡിഷനുള്ള എല്ലാ നഗരങ്ങളിലും സാന്നിധ്യമുണ്ട്. വളപ്പിലയ്ക്കു വേണ്ടി ചെയര്‍മാന്‍ പോള്‍ വളപ്പില അവാര്‍ഡ് ഏറ്റുവാങ്ങി.

  കോട്ടയം ആസ്ഥാനമായുള്ള ജെലീറ്റ പബ്ലിസിറ്റിയാണ് രണ്ടാം സ്ഥാനത്ത്.....
</description>
</item>
</channel></rss>