<?xml version='1.0'?>
<rss version='2.0'>
<channel>
<title>Mathrubhumi</title>
<link>http://www.mathrubhumi.com</link>
<description>Mathrubhumi Latest News</description>
<language>en-us</language><item>
<title>അഫ്ഗാനിസ്താനില്‍ സ്‌ഫോടനം: 12 മരണം</title>
<link>http://www.mathrubhumi.com/story.php?id=90524&amp;cat=48&amp;sub=362&amp;subit=0</link>
<description>ലഷ്‌കര്‍ ഗാ: അഫ്ഗാനിസ്താനിലുണ്ടായ രണ്ട് വ്യത്യസ്ത ബോംബാക്രമണങ്ങളില്‍ 12 പേര്‍ മരിച്ചു. 13 പേര്‍ക്ക് പരിക്കേറ്റു. ഹെല്‍മന്ദിലെ ഗെര്‍ഷേക്ക് ജില്ലയില്‍ 1.45ഓടെയായിരുന്നു ആദ്യ സ്‌ഫോടനം. മോട്ടോര്‍സൈക്കിളിലെത്തിയ ചാവേര്‍ നടത്തിയ ആക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. അഫ്ഗാന്‍ പുതുവര്‍ഷമായ നൗറുസിനോടനുബന്ധിച്ച് വിനോദയാത്രയ്‌ക്കെത്തിയവരാണ് കൊല്ലപ്പെട്ടത്. ഒമ്പതുപേര്‍ക്ക് പരിക്കേറ്റു. സൈനിക വാഹനത്തെ ലക്ഷ്യമിട്ടാണ് ചാവേറാക്രമണമുണ്ടായതെന്ന് ഹെല്‍മന്ദിലെ പ്രവിശ്യാ ഗവര്‍ണറുടെ വക്താവ് അറിയിച്ചു. ചാവേര്‍ വാഹനം ശ്രദ്ധയില്‍പ്പെട്ട സൈനികര്‍ തങ്ങളുടെ വാഹനത്തിന്റെ വേഗം കൂട്ടി. സമീപത്തുണ്ടായിരുന്ന സാധാരണക്കാരാണ് അപകടത്തില്‍പ്പെട്ടത്.        പാകിസ്താന്‍ അതിര്‍ത്തിയിലെ കിഴക്കന്‍ ഖോസ്ത് പ്രവിശ്യയിലാണ് രണ്ടാമത്തെ സ്‌ഫോടനമുണ്ടായത്. രണ്ട്‌പേര്‍ മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു. അഫ്ഗാന്‍കാരായ നിര്‍മാണത്തൊഴിലാളികള്‍ സഞ്ചരിച്ച കാര്‍ റോഡരികില്‍ സ്ഥാപിച്ചിരുന്ന ബോംബില്‍തട്ടി പൊട്ടിത്തെറിക്കുകയായിരുന്നെന്ന് പ്രവിശ്യാ ആരോഗ്യവിഭാഗം....</description>
<guid>http://www.mathrubhumi.com/story.php?id=90524&amp;cat=48&amp;sub=362&amp;subit=0</guid>
</item>
<item>
<title>പാകിസ്താനില്‍ പ്രസിഡന്റിന്റെ അധികാരങ്ങള്‍ വെട്ടിച്ചുരുക്കുന്നു</title>
<link>http://www.mathrubhumi.com/story.php?id=90523&amp;cat=48&amp;sub=362&amp;subit=0</link>
<description>ഇസ്‌ലാമാബാദ്: പാകിസ്താനില്‍ പ്രസിഡന്റിന്റെ സവിശേഷാധികാരങ്ങള്‍ക്ക് കൂച്ചുവിലങ്ങിടുന്ന ഭരണഘടനാ ഭേദഗതി പാക്കേജ് ഈ മാസാവസാനം പാര്‍ലമെന്റില്‍ അവതരിപ്പിക്കും.        അടിയന്തരാവസ്ഥ പ്രഖ്യാപിക്കുക, പാര്‍ലമെന്റ് പിരിച്ചുവിടുക, ജഡ്ജിമാരെയും തിരഞ്ഞെടുപ്പ് കമ്മീഷണറെയും നിയമിക്കുക, സൈനിക മേധാവിയെ നിര്‍ദേശിക്കുക തുടങ്ങി പ്രസിഡന്റില്‍ നിക്ഷിപ്തമായ അധികാരങ്ങള്‍ എടുത്തുമാറ്റി പാര്‍ലമെന്റിനെ ശക്തിപ്പെടുത്തുകയാണ് പാക്കേജിന്റെ ലക്ഷ്യം. ഈ അധികാരങ്ങള്‍ ജുഡീഷ്യല്‍ കമ്മീഷനും പാര്‍ലമെന്ററി സമിതികള്‍ക്കും കൈമാറാനാണ് പാക്കേജില്‍ വ്യവസ്ഥ ചെയ്യുന്നത്. പ്രസിഡന്റ് ആസിഫ്അലി സര്‍ദാരിയുടെ അധികാരങ്ങള്‍ വെട്ടിച്ചുരുക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സമ്മര്‍ദം ചെലുത്തുന്നതിനിടെയാണ് ഭരണകക്ഷിയായ പി.പി.പി.യും അനുകൂല നിലപാട് സ്വീകരിച്ചത്.        പുതിയ പാക്കേജ് നടപ്പാവുന്നതോടെ പ്രസിഡന്റ് 'രാഷ്ട്രത്തിന്റെ ആലങ്കാരിക തലവന്‍' മാത്രമാവുമെന്ന് പ്രധാനമന്ത്രി യൂസഫ്‌റാസ ഗീലാനി കഴിഞ്ഞ ദിവസം ഒരു ടി.വി.അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. പാര്‍ലമെന്റിനെ....</description>
<guid>http://www.mathrubhumi.com/story.php?id=90523&amp;cat=48&amp;sub=362&amp;subit=0</guid>
</item>
<item>
<title>കേസ് മാറ്റി; ഹെഡ്‌ലിക്കുചുറ്റും അമേരിക്കയുടെ രഹസ്യമറ</title>
<link>http://www.mathrubhumi.com/story.php?id=90522&amp;cat=48&amp;sub=362&amp;subit=0</link>
<description>ഷിക്കാഗോ: മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ അറസ്റ്റിലായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി കുറ്റസമ്മതം നടത്തിയ സാഹചര്യത്തില്‍ മാര്‍ച്ച് 23ന് നിശ്ചയിച്ചിരുന്ന കേസിന്റെ വാദംകേള്‍ക്കല്‍ റദ്ദാക്കി. ഹെഡ്‌ലിയെ ഇന്ത്യക്ക് ചോദ്യംചെയ്യാമെന്ന് പറയുന്നുണ്ടെങ്കിലും അമേരിക്കയുടെ താത്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടുള്ള വിവരങ്ങളേ പുറത്തുവരൂ എന്നാണ് സൂചന. സി.ഐ.എ.യുമായും അമേരിക്കയുടെ മയക്കുമരുന്നുവിരുദ്ധ ഏജന്‍സിയുമായും ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഹെഡ്‌ലിക്കു ചുറ്റും യു.എസ്. ഭരണകൂടം രഹസ്യമറ തീര്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്.        ഇന്ത്യയിലെ പൊതുസ്ഥലങ്ങളില്‍ ബോംബ്‌സ്‌ഫോടനം നടത്താന്‍ ഗൂഢാലോചന നടത്തി എന്നതുള്‍പ്പെടെയുള്ള കുറ്റങ്ങളാണ് 18ന് ഹെഡ്‌ലി കോടതിയില്‍ സമ്മതിച്ചത്. ഇതേത്തുടര്‍ന്നാണ് നേരത്തേ നിശ്ചയിച്ചിരുന്ന കേസിന്റെ തല്‍സ്ഥിതി പരിശോധിക്കല്‍നടപടി റദ്ദാക്കിയത്. മുഹമ്മദ് നബിയെക്കുറിച്ചുള്ള കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച ഡാനിഷ് പത്രത്തിനെതിരായ ആക്രമണപദ്ധതിയും ഹെഡ്‌ലി സമ്മതിച്ചതായി യു.എസ്. അറ്റോര്‍ണി....</description>
<guid>http://www.mathrubhumi.com/story.php?id=90522&amp;cat=48&amp;sub=362&amp;subit=0</guid>
</item>
<item>
<title>ഗുജറാത്ത് കലാപക്കേസ്: മോഡി ഹാജരായില്ല</title>
<link>http://www.mathrubhumi.com/story.php?id=90521&amp;cat=48&amp;sub=362&amp;subit=0</link>
<description> അഹമ്മദാബാദ്: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചില കേസുകളില്‍ അന്വേഷണം നടത്താന്‍ സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘത്തിനു മുമ്പാകെ മുഖ്യമന്ത്രി നരേന്ദ്രമോഡി ഞായറാഴ്ച ഹാജരായില്ല. മാര്‍ച്ച് 21ന് തുടങ്ങുന്ന ആഴ്ചയില്‍ ചോദ്യംചെയ്യലിനായി ഹാജരാവണമെന്ന് ആവശ്യപ്പെട്ട് പ്രത്യേകാന്വേഷണസംഘം മോഡിക്ക് സമന്‍സ് അയച്ചിരുന്നു.         ഗുജറാത്ത് കലാപത്തിനിടെ നടന്ന ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലയുമായി ബന്ധപ്പെട്ട കേസിലാണ് മോഡിയെ ചോദ്യംചെയ്യാന്‍ വിളിച്ചിരിക്കുന്നത്. ഇവിടെ കൊലചെയ്യപ്പെട്ട 69 പേരിലൊരാളായ മുന്‍ കോണ്‍ഗ്രസ് എം.പി. ഇഹ്‌സന്‍ ജഫ്രിയുടെ ഭാര്യ സാകിയയുടെ ഹര്‍ജി അംഗീകരിച്ചുകൊണ്ടാണ് സുപ്രീംകോടതി ഈ കേസ് പ്രത്യേകാന്വേഷണസംഘത്തിന് വിട്ടത്. കൂട്ടക്കൊലയുടെ സൂത്രധാരിലൊരാള്‍ മോഡിയാണെന്ന് സാകിയയുടെ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.        ക്രിമിനല്‍ നടപടിച്ചട്ടത്തിലെ വ്യവസ്ഥകളനുസരിച്ചല്ല മോഡിക്കെതിരെ സമന്‍സ് അയച്ചിരിക്കുന്നത്. അതിനാല്‍ സമന്‍സ് അനുസരിക്കാന്‍ നിയമപരമായി അദ്ദേഹം ബാധ്യസ്ഥനല്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.....</description>
<guid>http://www.mathrubhumi.com/story.php?id=90521&amp;cat=48&amp;sub=362&amp;subit=0</guid>
</item>
<item>
<title>ബ്രഹ്മോസ്' വീണ്ടും മികവ് തെളിയിച്ചു</title>
<link>http://www.mathrubhumi.com/story.php?id=90519&amp;cat=48&amp;sub=362&amp;subit=0</link>
<description> ഭുവനേശ്വര്‍: ശബ്ദത്തെക്കാള്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ക്രൂസ്മിസൈലായ 'ബ്രഹ്മോസി'ന്റെ പരിഷ്‌കരിച്ച പതിപ്പ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ലംബതലത്തില്‍ വിക്ഷേപിക്കാന്‍ കഴിയുന്ന ഈ മോഡലിന് അതിസൂക്ഷ്മ സാങ്കേതികവിദ്യയുടെയും നിയന്ത്രണസംവിധാനത്തിന്റെയും ശക്തമായ പിന്‍ബലമുണ്ട്. ഇത്തരത്തിലുള്ള മിസൈല്‍ സ്വന്തമാക്കുന്ന ആദ്യരാജ്യമാണ് ഇന്ത്യയെന്ന് നിര്‍മാതാക്കളായ 'ബ്രഹ്മോസ് ഏറോസ്‌പേസ് ലിമിറ്റഡ്' അവകാശപ്പെട്ടു.        ഒറീസ്സ തീരത്തിനടുത്ത് ബംഗാള്‍ ഉള്‍ക്കടലില്‍ നാവികസേനയുടെ യുദ്ധക്കപ്പലായ ഐ.എന്‍.എസ്. രണ്‍വീറില്‍നിന്ന് ഞായറാഴ്ച രാവിലെ 11.30-നാണ് ബ്രഹ്മോസ് പരീക്ഷിച്ചത്. ലംബതല വിക്ഷേപിണിയില്‍നിന്ന് ആദ്യമായാണ് പരീക്ഷണം നടന്നത്. സേന ഉപേക്ഷിച്ച 'ഐ.എന്‍.എസ്. മീന്‍' എന്ന കപ്പലായിരുന്നു ലക്ഷ്യം. കൃത്യതയോടെ ലക്ഷ്യത്തിലെത്തിയ മിസൈല്‍ ഈ കപ്പലിനെ പൂര്‍ണമായും തകര്‍ത്തെന്ന് 'ബ്രഹ്മോസ്' ഏറോസ്‌പേസ് മേധാവി എ. ശിവതാണുപിള്ള പറഞ്ഞു. തിരുവനന്തപുരത്തെ കേന്ദ്രത്തില്‍നിന്നാവും പരിഷ്‌കരിച്ച ബ്രഹ്മോസ് നിര്‍മിക്കുക.        പരീക്ഷണം വിജയിച്ചതില്‍....</description>
<guid>http://www.mathrubhumi.com/story.php?id=90519&amp;cat=48&amp;sub=362&amp;subit=0</guid>
</item>
<item>
<title>ബലാത്സംഗം ചെറുത്തതിന് തീ കൊളുത്തപ്പെട്ട പെണ്‍കുട്ടി മരിച്ചു</title>
<link>http://www.mathrubhumi.com/story.php?id=90518&amp;cat=48&amp;sub=362&amp;subit=0</link>
<description>ഹൈദരാബാദ്: ബലാത്സംഗശ്രമം ചെറുത്തതിനെ തുടര്‍ന്ന് മൂന്ന് യുവാക്കള്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ പെണ്‍കുട്ടി ആസ്​പത്രിയില്‍ മരിച്ചു. ഹൈദരാബാദ് പത്മറാവുനഗറിലെ 15 കാരിയാണ് ഞായറാഴ്ച മരിച്ചത്.        സൗഹൃദം നടിച്ച് കൂട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ കഴിഞ്ഞ ബുധനാഴ്ചയാണ് യുവാക്കള്‍ ഖുഷായ്ഗുണ്ടയിലെ മുറിയില്‍ കൊണ്ടുവന്ന് കെട്ടിയിട്ട് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്. ഇതു ചെറുത്ത പെണ്‍കുട്ടി സ്വയം ജീവനൊടുക്കുമെന്ന് പറഞ്ഞപ്പോള്‍ മൂവരും ചേര്‍ന്ന് കത്തിക്കുകയായിരുന്നു. നാട്ടുകാരാണ് പെണ്‍കുട്ടിയെ ആസ്​പത്രിയിലെത്തിച്ചത്. ഇതുവരെ പ്രതികളെ പിടികൂടാനായിട്ടില്ല.</description>
<guid>http://www.mathrubhumi.com/story.php?id=90518&amp;cat=48&amp;sub=362&amp;subit=0</guid>
</item>
<item>
<title>ഹെഡ്‌ലിയുടെ മുന്‍ഭാര്യയെ ചോദ്യം ചെയ്യും</title>
<link>http://www.mathrubhumi.com/story.php?id=90517&amp;cat=48&amp;sub=362&amp;subit=0</link>
<description>മുംബൈ: മുംബൈ ഭീകരാക്രമണക്കേസില്‍ ഡേവിഡ് ഹെഡ്‌ലിയുടെ മുന്‍ഭാര്യക്കും പങ്കുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ കരുതുന്നു. ഹെഡ്‌ലിയുടെമുന്‍ഭാര്യ ഫൈസയെ ചോദ്യം ചെയ്യാന്‍ അവസരം ലഭിക്കണമെന്ന് ദേശീയ അന്വേഷണ ഏജന്‍സി അമേരിക്കന്‍ ഏജന്‍സിയായ എഫ്.ബി.ഐ.യോട് ആവശ്യപ്പെട്ടിട്ടുണ്ട്.        ഹെഡ്‌ലിയുടെ ഇ.മെയില്‍ പരിശോധിച്ചതില്‍ നിന്നാണ് ഫൈസയ്ക്ക് മുംബൈ ആക്രമണത്തെക്കുറിച്ച് അറിവുണ്ടായിരുന്നു എന്നതിന്റെ സൂചന എഫ്.ബി.ഐ.ക്ക് ലഭിച്ചത്. അവര്‍ അത് എന്‍.ഐ.എ.ക്ക് കൈമാറിയിരുന്നു. മുംബൈ ഭീകരാക്രമണ സംഭവത്തിലെ പങ്ക് ഹെഡ്‌ലി അമേരിക്കന്‍ കോടതിയില്‍ സമ്മതിച്ചിട്ടുണ്ട്. ഹെഡ്‌ലിയുടെ ഇ-മെയിലുകള്‍ പരിശോധിച്ചതില്‍ നിന്ന് പാകിസ്താനിലെയും ഇന്ത്യയിലെയും പല പ്രമുഖരുമായുള്ള ഇയാളുടെ ഇടപെടലുകളെക്കുറിച്ച് ഉള്ള വിവരവും അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ട്. മുംബൈയിലെ ചില തന്ത്രപ്രധാന സ്ഥാപനങ്ങള്‍ ആക്രമിക്കാന്‍ ലക്ഷ്യമിട്ട് സൂക്ഷ്മനിരീക്ഷണം നടത്താന്‍ ഫൈസ ശ്രമിച്ചിട്ടുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ കരുതുന്നു. ഇവരെ ചോദ്യം ചെയ്യാനായി എന്‍.ഐ.എ. ഒരു ചോദ്യാവലി....</description>
<guid>http://www.mathrubhumi.com/story.php?id=90517&amp;cat=48&amp;sub=362&amp;subit=0</guid>
</item>
<item>
<title>തൃപ്പൂണിത്തുറയിലും കാഞ്ഞിരമറ്റത്തും വാഹനാപകടം; 4 യുവാക്കള്‍ മരിച്ചു</title>
<link>http://www.mathrubhumi.com/story.php?id=90513&amp;cat=48&amp;sub=362&amp;subit=0</link>
<description>തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയിലും കാഞ്ഞിരമറ്റത്തും ഞായറാഴ്ചയുണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളിലായി നാല് യുവാക്കള്‍ മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.        തൃപ്പൂണിത്തുറ പഴയ ബസ്സ്റ്റാന്‍ഡിന് മുന്‍വശം കാറില്‍ ടോറസ് (ലോറി) ഇടിച്ച് കാറിലുണ്ടായിരുന്ന രണ്ട്‌പേരും കാഞ്ഞിരമറ്റം മില്ലുങ്കലിനു സമീപം സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് സ്‌കൂട്ടറിലിടിച്ച് സ്‌കൂട്ടറിലുണ്ടായിരുന്ന രണ്ട് പേരുമാണ് മരിച്ചത്.        പൂണിത്തുറ ഗാന്ധിസ്‌ക്വയര്‍ വളപ്പിക്കടവ് ആനബ്ലായിത്തറയില്‍ പരേതനായ രവീന്ദ്രന്റെ മകന്‍ അനൂപ് (25), ഗാന്ധിസ്‌ക്വയര്‍ വിളക്കോടി പറമ്പില്‍ പരേതനായ സുകുമാരന്റെ മകന്‍ സതീഷ് (26) എന്നിവരാണ് പുലര്‍ച്ചെ 5.05ന് തൃപ്പൂണിത്തുറയിലുണ്ടായ അപകടത്തില്‍ മരിച്ചത്. ഇരുവരും അവിവാഹിതരാണ്. ഗുരുതരമായി പരിക്കേറ്റ പൂണിത്തുറ പുളിക്കല്‍ തുണ്ടിയില്‍ പത്മനാഭന്റെ മകന്‍ പ്രശാന്ത് (25), മരട് ആലപ്പാട്ട് ഫ്രാന്‍സിസിന്റെ മകന്‍ അനൂപ് ഫ്രാന്‍സിസ് (25) എന്നിവരെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആസ്​പത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.....</description>
<guid>http://www.mathrubhumi.com/story.php?id=90513&amp;cat=48&amp;sub=362&amp;subit=0</guid>
</item>
<item>
<title>വാഹന പരിശോധനയ്ക്കിടെ പോലീസ് ഓടിച്ച യുവാവ് ചതുപ്പില്‍വീണു മരിച്ചു</title>
<link>http://www.mathrubhumi.com/story.php?id=90512&amp;cat=48&amp;sub=362&amp;subit=0</link>
<description>ആലപ്പുഴ:  വാഹന പരിശോധനയ്ക്കിടെ പോലീസ് വിരട്ടിയോടിച്ച ചുമട്ടുതൊഴിലാളി ചതുപ്പില്‍വീണു മരിച്ചു. നെടുമുടി പഞ്ചായത്ത് 14-ാം വാര്‍ഡില്‍ ചെമ്പുംപുറം ബിജുഭവനത്തില്‍ തങ്കപ്പന്റെ മകന്‍ ബിജു (35) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 11.30ഓടെയാണ് സംഭവം.         മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ കണ്ടെടുത്ത മൃതദേഹവുമായി നാട്ടുകാര്‍ എ.സി. റോഡ് ഉപരോധിച്ചത് സംഘര്‍ഷത്തിനിടയാക്കി. പഴയകരി സെന്‍ട്രല്‍ ബ്രാഞ്ച് സിഐടിയു യൂണിറ്റിലെ ലോഡിങ് തൊഴിലാളിയായിരുന്നു ബിജു.        പൊങ്ങയിലുള്ള ക്ഷേത്രത്തിലെ ഉത്സവംകണ്ട് സുഹൃത്തുക്കളായ അനീഷ്, സുന്ദശേരന്‍ എന്നിവര്‍ക്കൊപ്പം ബൈക്കില്‍ വരുമ്പോഴായിരുന്നു സംഭവം. പണ്ടാരക്കളം ജങ്ഷനില്‍ ഹൈവേ പോലീസ് വാഹനപരിശോധന നടത്തുകയായിരുന്നു. പോലീസിനെ കണ്ടതോടെ ബൈക്കോടിച്ചിരുന്ന അനീഷ് വണ്ട നിര്‍ത്തി ബിജുവിനെയും സുന്ദരേശനെയും ഇറക്കി മടങ്ങിപ്പോയി. പോലീസ് യുവാക്കളുടെ അടുത്തേക്ക് ഒച്ചവെച്ച് പാഞ്ഞെത്തുന്നതിനിടെ ബിജു പിന്നോട്ട് ഓടി റോഡരികിലുള്ള ഭൂതപണ്ടം ചതുപ്പിലേക്ക് ചാടുകയായിരുന്നു.        സുന്ദരേശന്‍ ഈ സമയം റോഡില്‍ത്തന്നെ നിന്നു.....</description>
<guid>http://www.mathrubhumi.com/story.php?id=90512&amp;cat=48&amp;sub=362&amp;subit=0</guid>
</item>
<item>
<title>ആറ്റുകാല്‍ ഇരട്ടക്കൊല: സെല്‍വന്‍ അറസ്റ്റില്‍</title>
<link>http://www.mathrubhumi.com/story.php?id=90511&amp;cat=48&amp;sub=362&amp;subit=0</link>
<description>തിരുവനന്തപുരം: ആറ്റുകാല്‍ കുര്യാത്തിയില്‍ തമിഴ്കുടുംബത്തിലെ രണ്ടുകുട്ടികളെ കൊലപ്പെടുത്തിയ കേസ്സിലെ പ്രതി ഒളിവില്‍ പോയ കലൈ സെല്‍വ (15) നെ നാടകീയമായി പോലീസ് പിടികൂടി.        തിരുനെല്‍വേലി ശിവഗിരി താലൂക്കില്‍ തേവിപട്ടണം സ്വദേശിയായ കലൈസെല്‍വനെ ഞായറാഴ്ച ഉച്ചയോടെ തിരുവനന്തപുരം ആള്‍സെയിന്റ്‌സ് കോളേജിന് സമീപത്തെ ഒരു ഹോട്ടലില്‍ നിന്നാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. ഇവിടെ അലക്‌സ് എന്ന പേരില്‍ ജോലിചെയ്യുകയായിരുന്നു പ്രതി.        മാര്‍ച്ച് 15 ന് രാത്രിയിലാണ് നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്നത്. മണക്കാട് കുര്യാത്തിഎം.എസ്.കെ. നഗര്‍ ടി.സി. 41/1350-ല്‍ വാടകയ്ക്ക് താമസിക്കുന്ന തിരുനെല്‍വേലി ശിവഗിരി തേവിപട്ടണം സ്വദേശികളായ ആരോഗ്യം-വിര്‍ജീനിയാറാണി ദമ്പതിമാരുടെ മകന്‍ ഹോളി ഏഞ്ചല്‍സ് കോണ്‍വെന്റിലെ മൂന്നാംക്ലാസ് വിദ്യാര്‍ഥി ഡൊമനിക് (9), തിരുനെല്‍വേലി തേവിപട്ടണം സ്വദേശിയും ഈ വീട്ടില്‍ ജോലിക്കാരനുമായ കാര്‍ത്തിക് (12) എന്നിവരെയാണ് കലൈസെല്‍വന്‍ കൊലപ്പെടുത്തിയത്. സെല്‍വനും ഈ വീട്ടിലെ ജോലിക്കാരനായിരുന്നു.         ഞായറാഴ്ച 'മാതൃഭൂമി' ഉള്‍പ്പെടെയുള്ള....</description>
<guid>http://www.mathrubhumi.com/story.php?id=90511&amp;cat=48&amp;sub=362&amp;subit=0</guid>
</item>
<item>
<title>കോടിയേരിയുടെ വസതിയില്‍ ബോംബ് പൊട്ടുമെന്ന് ഭീഷണി</title>
<link>http://www.mathrubhumi.com/story.php?id=90510&amp;cat=48&amp;sub=362&amp;subit=0</link>
<description>തിരുവനന്തപുരം: പോലീസ് മെസേജിങ് സെന്ററിലേക്ക് ആഭ്യന്തര മന്ത്രിക്കും വ്യാജബോംബ് ഭീഷണി. എസ്.എം.എസ്. വഴി പരാതികള്‍ അയയ്ക്കുന്ന സംവിധാനത്തിലേക്ക് ഞായറാഴ്ച വൈകീട്ട് 5.21നാണ് ഭീഷണിയെത്തിയത്.         ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ ഔദ്യോഗിക വസതിയില്‍ ബോംബ് വെച്ചിട്ടുണ്ടെന്നും 5.45ന് പൊട്ടിത്തെറിക്കുമെന്നുമായിരുന്നു എസ്.എം.എസ്. സന്ദേശം. പോലീസിന്റെ പരാതി സ്വീകരിക്കുന്ന 9497900000 എന്ന നമ്പരിലാണ് ഭീഷണി വന്നത്.        ബോംബ് സ്‌ക്വാഡും ഡോഗ്‌സ്‌ക്വാഡും അടക്കമുള്ള വന്‍ പോലീസ് സംഘം മന്ത്രിയുടെ വഴുതയ്ക്കാട് ടാഗോര്‍ നഗറിലുള്ള വസതിയിലെത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. സമീപ റോഡുകളിലും വീടുകളുടെ പരിസരത്തും പരിശോധന നടത്തി. കോടിയേരി തലശ്ശേരിയിലായിരുന്നു. സിറ്റി പോലീസ് കമ്മീഷണര്‍ എം.ആര്‍. അജിത്കുമാര്‍, ഡി.സി.പിമാരായ നാഗരാജു, ജോളി ചെറിയാന്‍, അസിസ്റ്റന്റ് കമ്മീഷണര്‍ ഗോപകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ഭീഷണിയെ തുടര്‍ന്ന് സുരക്ഷയ്ക്കായി മന്ത്രിയുടെ വീട്ടില്‍ കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരെ....</description>
<guid>http://www.mathrubhumi.com/story.php?id=90510&amp;cat=48&amp;sub=362&amp;subit=0</guid>
</item>
<item>
<title>വിമാനത്തില്‍ നാടന്‍ബോംബ്‌</title>
<link>http://www.mathrubhumi.com/story.php?id=90509&amp;cat=48&amp;sub=362&amp;subit=0</link>
<description> തിരുവനന്തപുരം: ബാംഗ്ലൂരില്‍ നിന്നെത്തിയ കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ നാടന്‍ബോംബ് കണ്ടെത്തി. ബാംഗ്ലൂര്‍ വിമാനത്താവളത്തില്‍ നിന്ന് തിരുവനന്തപുരത്തെത്തിയ വിമാനം മടങ്ങിപ്പോകുന്നതിന്‌തൊട്ടുമുമ്പ് നടത്തിയ ശുചീകരണ ജോലിക്കിടെയാണ് പത്രക്കടലാസ്സില്‍ പൊതിഞ്ഞ നിലയില്‍ നാടന്‍ബോംബ് കണ്ടെത്തിയത്. ബോംബ് നിര്‍വീര്യമാക്കിയിട്ടുണ്ട്. പോലീസും സിവില്‍ ഏവിയേഷന്‍ വകുപ്പും സി.ഐ.എസ്.എഫും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. വിമാനം ഉച്ചയോടെ ബാംഗ്ലൂര്‍ക്ക് തിരിച്ചുപോയി.        ബാംഗ്ലൂരില്‍ നിന്ന് ഞായറാഴ്ച രാവിലെ 6.30ന് പുറപ്പെട്ട കിങ്ഫിഷറിന്റെ ഐ.ടി-4731 വിമാനം രാവിലെ എട്ടുമണിയോടെ തിരുവനന്തപുരത്തെത്തി. 27 യാത്രക്കാരുണ്ടായിരുന്നു. 8.25നായിരുന്നു മടക്കയാത്രയ്ക്കായി ടേക്ഓഫ് ചെയ്യേണ്ടിയിരുന്നത്. ധൃതിയില്‍ നടത്തിയ ശുചീകരണത്തിനിടെ, പിന്‍ഭാഗത്തുള്ള പാന്‍ട്രി ട്രോളിയുടെ സമീപം പത്രക്കടലാസ്സില്‍ പൊതിഞ്ഞ മട്ടിലായിരുന്നു ബോംബ് കണ്ടെത്തിയത്. ബാംഗ്ലൂരില്‍ നിന്നുള്ള മലയാളപത്രത്തിന്റെ ജനവരി 13-ലെ കടലാസിലായിരുന്നു ബോംബ് പൊതിഞ്ഞിരുന്നത്.....</description>
<guid>http://www.mathrubhumi.com/story.php?id=90509&amp;cat=48&amp;sub=362&amp;subit=0</guid>
</item>
<item>
<title>ഗതാഗത കമ്മീഷണറുടെ അധികാരം വെട്ടിക്കുറച്ചു</title>
<link>http://www.mathrubhumi.com/story.php?id=90508&amp;cat=48&amp;sub=362&amp;subit=0</link>
<description>   തിരുവനന്തപുരം: മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ ശക്തമായ പിന്തുണയുള്ള ഗതാഗത കമ്മീഷണര്‍ കെ.ജി.പ്രേംശങ്കറിന്റെ അധികാരം വെട്ടിക്കുറച്ചുകൊണ്ട് ഗതാഗത വകുപ്പ് ഉത്തരവ് പുറത്തിറക്കി. ഇതോടെ, ഗതാഗത കമ്മീഷണറുടെ പേരില്‍ മന്ത്രി ജോസ് തെറ്റയിലും മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പുതിയ വഴിത്തിരിവിലെത്തിയിരിക്കുകയാണ്.       മോട്ടോര്‍ വാഹന വകുപ്പില്‍ റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ വരെയുള്ളവരെ സ്ഥലം മാറ്റാനുള്ള ഗതാഗത കമ്മീഷണറുടെ അധികാരം വെട്ടിക്കുറച്ചുകൊണ്ടുള്ള ഉത്തരവാണ് കഴിഞ്ഞദിവസം ഗതാഗത സെക്രട്ടറി പുറത്തിറക്കിയത്. മേലില്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ റാങ്കുവരെയുള്ളവരെ സ്ഥലം മാറ്റാന്‍ മാത്രമേ ഗതാഗത കമ്മീഷണര്‍ക്ക് അധികാരമുണ്ടായിരിക്കുകയുള്ളൂ. എം.വി.ഐയ്ക്ക് മുകളിലുള്ളവരുടെ സ്ഥലംമാറ്റം ഗതാഗത വകുപ്പ് നേരിട്ട് നടത്തും. ഫലത്തില്‍ കമ്മീഷണറുടെ നിര്‍ദേശമില്ലാതെ, ഗതാഗത മന്ത്രിക്ക് ഗതാഗത സെക്രട്ടറി മുഖേന, ആര്‍.ടി.ഒമാര്‍ക്ക് താഴെയുള്ളവരുടെയും സ്ഥലംമാറ്റം നടത്താനാകും.       മുഖ്യമന്ത്രിയുടെ....</description>
<guid>http://www.mathrubhumi.com/story.php?id=90508&amp;cat=48&amp;sub=362&amp;subit=0</guid>
</item>
<item>
<title>നേതാക്കള്‍ 'ബകന്മാരാകരുത്'-യൂത്ത് കോണ്‍ഗ്രസ്</title>
<link>http://www.mathrubhumi.com/story.php?id=90507&amp;cat=48&amp;sub=362&amp;subit=0</link>
<description>      കൊല്ലം:എത്ര ഭക്ഷിച്ചാലും മതിവരാത്ത ബകനെപ്പോലെ എത്ര അധികാരം കിട്ടിയാലും തികയാത്തവരായി കോണ്‍ഗ്രസ് നേതാക്കന്മാര്‍ മാറരുതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനസമ്മേളനം അംഗീകരിച്ച സംഘടനാപ്രമേയം. സി.പി.എം. പുറംതള്ളുന്ന മാലിന്യങ്ങള്‍ സംസ്‌കരിക്കാനുള്ള വേദിയായി കോണ്‍ഗ്രസ് മാറരുതെന്നും പ്രമേയത്തില്‍ ആവശ്യമുയര്‍ന്നു.      അധികാരക്കുത്തകകള്‍ക്കെതിരെ പൊരുതുന്ന യൂത്ത് കോണ്‍ഗ്രസ് അതിന്റെ ചരിത്രത്തിലെ ഏറ്റവും കടുത്തഭാഷിയിലെ വിമര്‍ശനമാണ് കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്കെതിരെ സമ്മേളനത്തില്‍ ഉയര്‍ത്തിയത്.       പുരാണങ്ങളില്‍ മകന്റെ യൗവനം കടംചോദിച്ച യയാതിയെപ്പോലെ ഇന്ന് രാഷ്ട്രീയത്തില്‍ ആര്‍ത്തിയും ദുരയും മൂത്ത ഒരുകൂട്ടം യയാതികള്‍ തലമുറകളുടെ യൗവനം കടംകൊണ്ട് പൊതുരംഗത്ത് നില്‍ക്കുന്നു. ദശാബ്ദങ്ങള്‍ എം.എല്‍.എ.മാരും എം.പി.മാരും ആയിരുന്നവരും പലവട്ടം മന്ത്രിമാരായിരുന്നവരും ഇനിയും എന്താണ് പാര്‍ട്ടിയില്‍നിന്ന് പ്രതീക്ഷിക്കുന്നതെന്ന് പ്രമേയത്തില്‍ ചോദിക്കുന്നു.   ''കഴിഞ്ഞ ലോക്‌സഭാ സ്ഥാനാര്‍ഥിപ്പട്ടികയില്‍ യുവത്വത്തിന്റെ കൂട്ടക്കൊലയാണ്....</description>
<guid>http://www.mathrubhumi.com/story.php?id=90507&amp;cat=48&amp;sub=362&amp;subit=0</guid>
</item>
<item>
<title>കാസര്‍കോട്ട് എട്ട് സ്ത്രീകള്‍ക്ക് പൊള്ളലേറ്റു</title>
<link>http://www.mathrubhumi.com/story.php?id=90505&amp;cat=48&amp;sub=362&amp;subit=0</link>
<description>പാലക്കാട്: വേനല്‍മഴ നല്കിയ ഇടവേളയ്ക്കുശേഷവും ചൂടുകൂടുന്നു. സൂര്യതാപമേറ്റ് കാസര്‍കോട്ടെ ചീമേനിയില്‍ കര്‍ഷകത്തൊഴിലാളികളായ എട്ട് സ്ത്രീകള്‍ക്ക് പൊള്ളലേറ്റു. കൊയ്ത്തിനിടെയാണ് സംഭവം. പാലക്കാട്ട് ഞായറാഴ്ചയും ഉയര്‍ന്ന താപനില 41 ഡിഗ്രി സെല്‍ഷ്യസിലെത്തി. വേനല്‍മഴ ലഭിച്ചില്ലെങ്കില്‍ വീണ്ടും ചൂട് കൂടുമെന്നാണ് കാലാവസ്ഥാനിരീക്ഷകരുടെ പ്രവചനം. പാലക്കാടുകഴിഞ്ഞാല്‍ പുനലൂരിലാണ് കൂടിയചൂട്. 40 ഡിഗ്രി സെല്‍ഷ്യസ്. ശനിയാഴ്ച ഇവിടെ 39 ഡിഗ്രി സെല്‍ഷ്യസായിരുന്നു താപനില.        കാസര്‍കോട് ചീമേനി തിമിരികൊടക്കവയലില്‍ കൊയ്ത്ത് നടത്തുകയായിരുന്ന സ്ത്രീകള്‍ക്കാണ് ഞായറാഴ്ച പൊള്ളലേറ്റത്. മുഖത്താണ് കൂടുതലും പൊള്ളല്‍. തിമിരി കല്‍നടവണ്ണത്താന്‍ വീട്ടില്‍ ജാനകി (65), കൊടക്കവയലിലെ എന്‍.പി.സാവിത്രി (55) എന്നിവര്‍ക്കാണ് കൂടുതല്‍ പൊള്ളലേറ്റത്. കല്ലടയിലെ ലക്ഷ്മി, എന്‍.രുക്മിണി, തിമിരിയിലെ ശാന്ത, പി.ലീല, കല്ലടയിലെ പത്മിനി, വടക്കെ നാദിയില്‍വീട്ടില്‍ തമ്പായി എന്നിവര്‍ക്കും സൂര്യതാപമേറ്റു.         പാലക്കാട്ട് രണ്ടാംദിനത്തിലും ഉയര്‍ന്നതാപനില 41 ഡിഗ്രി സെല്‍ഷ്യസില്‍....</description>
<guid>http://www.mathrubhumi.com/story.php?id=90505&amp;cat=48&amp;sub=362&amp;subit=0</guid>
</item>
<item>
<title>സ്‌ഫോടകവസ്തുക്കളും മറ്റും മാഹിപ്പുഴയില്‍ എറിഞ്ഞെന്ന് നസീര്‍</title>
<link>http://www.mathrubhumi.com/story.php?id=90504&amp;cat=48&amp;sub=362&amp;subit=0</link>
<description>കണ്ണൂര്‍: ബാംഗ്ലൂര്‍ സ്‌ഫോടനത്തിന് ഉപയോഗിച്ച ശേഷം ബാക്കിവന്ന സ്‌ഫോടകവസ്തുക്കളും മറ്റും മാഹിപ്പുഴയില്‍ എറിഞ്ഞതായി ലഷ്‌കര്‍ ഭീകരന്‍ കണ്ണൂര്‍ സിറ്റി നീര്‍ച്ചാലിലെ തടിയന്റവിട നസീറി(32)ന്റെ മൊഴി. ബോംബ് നിര്‍മാണത്തിനായി പെരുമ്പാവൂരില്‍ നിന്ന് മോഷ്ടിച്ച സ്‌ഫോടകവസ്തുക്കളുടെ ഒരുഭാഗം കണ്ണൂര്‍ തായത്തെരു അറവയില്‍ ഫായിസിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്നു. ബാംഗ്ലൂരിലേക്ക് കൊണ്ടുപോയശേഷം ബാക്കിവന്ന സാമഗ്രികളാണെറിഞ്ഞത്. സ്‌ഫോടനത്തിന് ശേഷം കണ്ണൂരില്‍ മടങ്ങിയെത്തിയതിന്റെ തൊട്ടടുത്ത ദിവസമാണ് വാഹനത്തില്‍ കയറ്റി ഇവ പുഴയില്‍ തള്ളിയതെന്ന് നസീര്‍ വെളിപ്പെടുത്തി.         ഫായിസിന്റെ വീട്ടില്‍നിന്ന് ഇവ പിടിച്ചെടുക്കുന്നത് ഒഴിവാക്കാനാണ് നശിപ്പിച്ചതെന്നാണ് നസീര്‍ പറയുന്നതെങ്കിലും അന്വേഷണസംഘം ഇത് പൂര്‍ണമായി വിശ്വസിച്ചിട്ടില്ല. സ്‌ഫോടകവസ്തുക്കള്‍ മറ്റെവിടേക്കെങ്കിലും കടത്തിയതാണോയെന്നും സംശയമുണ്ട്. ബാംഗ്ലൂര്‍ പോലീസ് നസീറിനേയുംകൊണ്ട് കണ്ണൂരില്‍ നടത്തിയതെളിവെടുപ്പില്‍ ബാംഗ്ലൂര്‍ സ്‌ഫോടനത്തിന് പെട്ടിബോംബ് നിര്‍മിക്കുന്നതിനായുപയോഗിച്ച....</description>
<guid>http://www.mathrubhumi.com/story.php?id=90504&amp;cat=48&amp;sub=362&amp;subit=0</guid>
</item>
<item>
<title>ചെന്നൈയ്ക്ക് ജയിക്കാന്‍ 137 റണ്‍സ്‌</title>
<link>http://www.mathrubhumi.com/story.php?id=90498&amp;cat=48&amp;sub=362&amp;subit=0</link>
<description>    ചെന്നൈ: മൂന്നാം ഐ.പി.എല്ലില്‍ ആദ്യ ജയം സ്വന്തമാക്കാന്‍ ഇറങ്ങിയ കിങ്‌സ് ഇലവന്‍ പഞ്ചാബിന് വീണ്ടും ബാറ്റിങ് തകര്‍ച്ച. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ ഇരുപത്ത് ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സ് നേടാനേ പഞ്ചാബിന് കഴിഞ്ഞുള്ളൂ. ചാമ്പ്യന്‍ഷിപ്പിലുടനീളം ഫോം കണ്ടെത്താനാകാതെ കുഴങ്ങിയ മുന്‍ നായകന്‍ യുവരാജ് സിങ്ങാണ് ഇത്തവണ ടോപ്‌സ്‌കോറര്‍. 28 പന്തില്‍ നിന്ന് 43 റണ്‍സാണ് യുവരാജ് നേടിയത്. ഇര്‍ഫന്‍ പഠാന്‍ 32 പന്തില്‍ നിന്ന് 39 റണ്‍സ് നേടി. ചെന്നൈയ്ക്കുവേണ്ടി മുത്തയ്യ മുരളീധരന്‍ മൂന്നും മോര്‍ക്കല്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. ബാലാജി ഒരു വിക്കറ്റ് ബാലാജി സ്വന്തമാക്കി.</description>
<guid>http://www.mathrubhumi.com/story.php?id=90498&amp;cat=48&amp;sub=362&amp;subit=0</guid>
</item>
<item>
<title>കേരളത്തിന് വേണ്ടി കളിക്കാനാഗ്രഹം:  ശ്രീശാന്ത്‌</title>
<link>http://www.mathrubhumi.com/story.php?id=90494&amp;cat=48&amp;sub=362&amp;subit=0</link>
<description> ചെന്നൈ: ഇപ്പോള്‍ പഞ്ചാബ് കിങ്‌സിന് വേണ്ടിയാണ് കളിക്കുന്നതെങ്കിലും കേരളാ ടീമിന്റെ ഭാഗമാകണം എന്നാണ് തന്റെ ആഗ്രഹമെന്ന് മലയാളി താരം ശ്രീശാന്ത് പറഞ്ഞു. അടുത്ത ഐ പി എല്‍ സീസണില്‍ കളിക്കാനായി രൂപീകരിച്ച കേരളാ ടീമിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ശ്രീശാന്ത്. ഏതൊരാളെയും പോലെ സ്വന്തം നാടിന് വേണ്ടി കളിക്കണം എന്നാണ് തന്റെ ആഗ്രഹമെന്നും എന്നാല്‍ പഞ്ചാബ് ടീമിനുവേണ്ടിയുള്ള പ്രകടനത്തില്‍ താന്‍ തൃപ്തനാണെന്നും ശ്രീശാന്ത് ചെന്നൈയില്‍ പറഞ്ഞു.</description>
<guid>http://www.mathrubhumi.com/story.php?id=90494&amp;cat=48&amp;sub=362&amp;subit=0</guid>
</item>
<item>
<title>കോടിയേരിയുടെ വസതിയില്‍ വ്യാജ ബോംബ് ഭീഷണി</title>
<link>http://www.mathrubhumi.com/story.php?id=90493&amp;cat=48&amp;sub=362&amp;subit=0</link>
<description>തിരുവനന്തപുരം: ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ ഔദ്യോഗിക വസതിയില്‍ ബോംബ് ഭീഷണി. സംഭവത്തെ തുടര്‍ന്ന് എറണാകുളം സ്വദേശിയായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബോംബ് ഭീഷണിയെ തുടര്‍ന്ന് പോലീസും ബോംബ് സ്‌ക്വാഡും മന്ത്രിയുടെ വസതിയില്‍ പരിശോധന നടത്തി. തുടര്‍ന്നാണ് വ്യാജസന്ദേശമാണെന്ന് സ്ഥിരീകരിച്ചത്.       തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്തേക്കാണ് എസ്.എം.എസ്. സന്ദേശമെത്തിയത്. എറണാകുളത്തിനടുത്ത് കുന്നത്തുനാട്ടില്‍ വെച്ചാണ് ഇയാളെ പിടികൂടിയത്. നേരത്തെയും ഇയാള്‍ ഇത്തരം വ്യാജബോംബ് ഭീഷണികളുടെ പേരില്‍ പിടിയിലായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.</description>
<guid>http://www.mathrubhumi.com/story.php?id=90493&amp;cat=48&amp;sub=362&amp;subit=0</guid>
</item>
<item>
<title>യൂത്ത് കോണ്‍ഗ്രസുകാര്‍ നിരാശപ്പെടേണ്ടെന്ന് ചെന്നിത്തല</title>
<link>http://www.mathrubhumi.com/story.php?id=90487&amp;cat=48&amp;sub=362&amp;subit=0</link>
<description> കൊല്ലം: താന്‍ കെ പി സി സി പ്രസിഡന്റായിരിക്കുന്നിടത്തോളം കാലം യൂത്തുകോണ്‍ഗ്രസുകാര്‍ ദുഃഖിക്കേണ്ടിവരില്ലെന്ന് രമേശ് ചെന്നിത്തല. കൊല്ലത്ത് യൂത്ത് കോണ്‍ഗ്രസ് സമ്മേളനവേദിയിലാണ് ചെന്നിത്തല ഇങ്ങനെ പറഞ്ഞത്. അര്‍ഹരായ പ്രവര്‍ത്തകര്‍ക്ക് നേതൃസ്ഥാനങ്ങളില്‍ ഉണ്ടായിരിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്നും അദ്ദേഹം പറഞ്ഞു.      കോണ്‍ഗ്രസ് നേതൃത്വത്തിനെതിരായ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് എം ലിജുവിന്റെ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടി എന്ന രീതിയിലാണ് ചെന്നിത്തല ഇങ്ങനെ പറഞ്ഞത്. അതേസമയം നേതാക്കളുടെ അധികാരകുത്തക അവസാനിപ്പിക്കണമെന്ന അഭിപ്രായത്തോട് യോജിക്കുന്നതായി തുടര്‍ന്ന് സംസാരിച്ച കേന്ദ്രമന്ത്രി വയലാര്‍ രവി പറഞ്ഞു. യുവാക്കള്‍ നേതൃനിരയിലേക്ക് കടന്നുവരണം. പക്ഷേ അത് ജനപിന്തുണയോടെയായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.</description>
<guid>http://www.mathrubhumi.com/story.php?id=90487&amp;cat=48&amp;sub=362&amp;subit=0</guid>
</item>
<item>
<title>ഡെക്കാന്‍ ചാര്‍ജേഴ്‌സിന് പത്ത് റണ്‍ ജയം</title>
<link>http://www.mathrubhumi.com/story.php?id=90485&amp;cat=48&amp;sub=362&amp;subit=0</link>
<description> കട്ടക്ക്: ഡെല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരെ ഡെക്കാന്‍ ചാര്‍ജേഴ്‌സിന് പത്ത് റണ്‍സ് ജയം. ഡെക്കാന്‍ ഉയര്‍ത്തിയ 171 റണ്‍സ് എന്ന സ്‌കോര്‍ ലക്ഷ്യമിട്ട് ഡെല്‍ഹിയുടെ ഇന്നിങ്‌സിന് പത്ത് റണ്‍സ് അകലെവച്ച് തിരശീല വീഴുകയായിരുന്നു.      57 റണ്‍സെടുത്ത് റണ്ണൗട്ടായ ഡേവിഡ് വാര്‍ണറാണ് ഡെല്‍ഹിയുടെ ടോപ്‌സ്‌കോറര്‍. 27 പന്തില്‍ നിന്ന് 46 റണ്‍സെടുത്ത ദിനഷ് കാര്‍ത്തിക് അവസാന ഓവറുകളില്‍ പ്രതീക്ഷ നല്‍കിയെങ്കിലും ഫലം കണ്ടില്ല. മത്സരം വഴിതിരിച്ചുവിട്ട കാര്‍ത്തിക്കിന്റേതടക്കം മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ ആന്‍ഡ്ര്യു സൈമണ്ട്‌സ് വിക്കറ്റ്‌വേട്ടയില്‍ മുന്നിട്ടുനിന്നു. രാഹുല്‍ ശര്‍മ രണ്ടും പ്രഗ്യാന്‍ ഓജയും ചാമിന്ദ വാസും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.      തുടക്കത്തില്‍ തന്നെ മിശ്രയെ ഒരു റണ്ണിന് നഷ്ടപ്പെട്ടെങ്കിലും മധ്യനിരയില്‍ ഗില്‍ക്രിസ്റ്റും(24), ഗിബ്‌സും(31), സൈമണ്ട്‌സും(35), രോഹിത് ശര്‍മ്മയും(45) സുമനും(29) അവസരത്തിനൊത്തുയര്‍ന്നതാണ് ചാര്‍ജേഴ്‌സിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.       യാദവ് ഒഴികെ ബൗള്‍ ചെയ്ത എല്ലാ ബൗളര്‍മാര്‍ക്കും ഡല്‍ഹി നിരയില്‍ ഓരോ....</description>
<guid>http://www.mathrubhumi.com/story.php?id=90485&amp;cat=48&amp;sub=362&amp;subit=0</guid>
</item>
<item>
<title>ബ്രഹ്മോസ് മിസൈലിന്റെ പുതിയ പതിപ്പ് പരീക്ഷിച്ചു</title>
<link>http://www.mathrubhumi.com/story.php?id=90482&amp;cat=48&amp;sub=362&amp;subit=0</link>
<description>    ന്യൂഡല്‍ഹി: ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂസ് മിസൈലിന്റെ പുതിയ പതിപ്പ് വിജയകരമായി പരീക്ഷിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ നാവികസേനയുടെ കപ്പലായ ഐ.എന്‍.എസ് രണ്‍വീറില്‍ പ്രത്യേകം തയാറാക്കിയ വെര്‍ട്ടിക്കല്‍ ലോഞ്ചറില്‍ നിന്നാണ് മിസൈല്‍ തൊടുത്തത്. കൃത്യമായ ദിശയില്‍ സഞ്ചരിച്ച മിസൈല്‍ ലക്ഷ്യമിട്ട രീതിയില്‍ തന്നെ മറ്റൊരു കപ്പലില്‍ പതിച്ചു. പരീക്ഷണം 100 ശതമാനവും വിജയമായിരുന്നെന്ന് ബ്രഹ്മോസ് മേധാവി എ.ശിവതാണുപിള്ള അറിയിച്ചു.      200 കിലോഗ്രാം ഭാരം വഹിക്കാന്‍ കഴിയുന്ന ബ്രഹ്മോസിന് 280 കിലോമീറ്ററാണ് പരിധി. 2001 ലാണ് ഇന്ത്യയുടെയും റഷ്യയുടേയും വിദഗ്ധരുടെ സംഘം ബ്രഹ്മോസിന്റെ വെര്‍ട്ടിക്കല്‍ പതിപ്പിന്റെ രൂപകല്‍പ്പന തുടങ്ങിയത്. രാഷ്ട്രപതി പ്രതിഭ പാട്ടീലും പ്രതിരോധ മന്ത്രി എ.കെ ആന്റണിയും മിസൈലിന്റെ നിര്‍മ്മിതിയില്‍ സഹകരിച്ച ശാസ്ത്രജ്ഞരെ അഭിനന്ദിച്ചു.</description>
<guid>http://www.mathrubhumi.com/story.php?id=90482&amp;cat=48&amp;sub=362&amp;subit=0</guid>
</item>
<item>
<title>പോലീസിനെ കണ്ട് ഭയന്ന് കായലില്‍ ചാടിയ യുവാവ് മരിച്ചു</title>
<link>http://www.mathrubhumi.com/story.php?id=90481&amp;cat=48&amp;sub=362&amp;subit=0</link>
<description>നെടുമുടി:  ആലപ്പുഴ ജില്ലയിലെ നെടുമുടിയില്‍ പോലീസിനെ കണ്ട് ഭയന്ന് കായലില്‍ ചാടിയ യുവാവ് മരിച്ചു. നെടുമുടി സ്വദേശി ബിജുവാണ് മരണമടഞ്ഞത്. രാവിലെയാണ് പോലീസ് സംഘത്തെ കണ്ട് ബിജു കായലിലേക്ക് എടുത്തുചാടിയത്. തുടര്‍ന്ന് നടന്ന തിരച്ചിലില്‍ ഉച്ചയ്ക്ക് ശേഷം മൂന്നു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് രോഷാകുലരായ നാട്ടുകാര്‍ ഏറെ നേരം റോഡ് ഉപരോധിച്ചു.</description>
<guid>http://www.mathrubhumi.com/story.php?id=90481&amp;cat=48&amp;sub=362&amp;subit=0</guid>
</item>
<item>
<title>അഫ്ഗാനിസ്ഥാനില്‍ സ്‌ഫോടനത്തില്‍ 10 മരണം</title>
<link>http://www.mathrubhumi.com/story.php?id=90480&amp;cat=48&amp;sub=362&amp;subit=0</link>
<description>കാബൂള്‍:  ദക്ഷിണ അഫ്ഗാനിസ്ഥാനിലെ ഹെല്‍മാന്‍ഡ് പ്രവിശ്യയിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. സൈനിക വാഹനവ്യൂഹത്തെ ലക്ഷ്യമിട്ട് നടത്തിയ സ്‌ഫോടനത്തില്‍ മരിച്ചവരെല്ലാം സിവിലിയന്മാരാണ്.       ഒരു പാലത്തില്‍വെച്ചാണ് ബോംബുമായെത്തിയ ചാവേര്‍ പൊട്ടിത്തെറിച്ചത്. സൈനിക വാഹനം കടന്നുപോയതിന് പിന്നാലെയായിരുന്നു സ്‌ഫോടനം. ഏഴ് പേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റു. താലിബാന്‍ തീവ്രവാദികള്‍ക്കെതിരെ നാറ്റോയുടെ നേതൃത്വത്തില്‍ വ്യോമാക്രമണം കൂടുതലായി നടന്നുവരുന്ന സ്ഥലമാണ് ഹെല്‍മാന്‍ഡ് പ്രവിശ്യ.</description>
<guid>http://www.mathrubhumi.com/story.php?id=90480&amp;cat=48&amp;sub=362&amp;subit=0</guid>
</item>
<item>
<title>ബഹളം തുടര്‍ന്നു: എം.ലിജു രാജിഭീഷണി മുഴക്കി</title>
<link>http://www.mathrubhumi.com/story.php?id=90477&amp;cat=48&amp;sub=362&amp;subit=0</link>
<description>കൊല്ലം:  യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമ്മേളന വേദിയില്‍ പ്രസിഡന്റ് എം.ലിജുവിന്റെ രാജിഭീഷണി. സംഘടനാപ്രമേയത്തിന്റെ അവതരണവുമായി ബന്ധപ്പെട്ട് ബഹളം തുടര്‍ന്നപ്പോഴാണ് ബഹളം നിര്‍ത്തിയില്ലെങ്കില്‍ രാജിവെക്കുമെന്ന് ലിജു പറഞ്ഞത്. നില മറന്നു പെരുമാറുന്ന യു.ഡി.എഫിലെ ഏകാംഗ കക്ഷികളെ നിലയ്ക്കു നിര്‍ത്താന്‍ കോണ്‍ഗ്രസ് നേതൃത്വം തയാറാവണമെന്ന് ആവശ്യപ്പെടുന്ന രാഷ്ട്രീയ പ്രമേയവും സമ്മേളനത്തില്‍ അവതരിപ്പിച്ചു. മകന്റെ യൗവനം കടംകൊണ്ട യയാതിയുടെ അവസ്ഥയിലേക്ക് ചില കോണ്‍ഗ്രസ് നേതാക്കള്‍ അധ:പതിച്ചെന്ന് സംഘടനാപ്രമേയം കുറ്റപ്പെടുത്തുന്നു</description>
<guid>http://www.mathrubhumi.com/story.php?id=90477&amp;cat=48&amp;sub=362&amp;subit=0</guid>
</item>
</channel></rss>