<?xml version='1.0'?>
<rss version='2.0'>
<channel>
<title> Mathrubhumi News </title>
<link>http://www.mathrubhumi.com</link>
<description>News Feed from Mathrubhumi</description>
<pubDate>Sat, 04 Jul 2009 04:34:08 +0530</pubDate>
<language>en-us</language>
<item>
<title>റെയില്‍ ബജറ്റ്: യാത്ര, ചരക്കുകൂലിയില്‍ വര്‍ധനയില്ല</title>
<link> http://www.mathrubhumi.com/php/newFrm.php?news_id=1237352</link>
<description>യാത്ര, ചരക്കുകൂലിയില്‍ വര്‍ധനയില്ലപോസ്റ്റോഫീസുകളില്‍ റിസര്‍വേഷനില്ലാത്ത ടിക്കറ്റ് വില്പന12 നോണ്‍സ്റ്റോപ്പ് തീവണ്ടികള്‍തത്കാല്‍ നിരക്ക് 150 രൂപയില്‍ നിന്ന് 100 രൂപയായി കുറച്ചുത്ഥദ മഴഫബ='ത്മ' സഷഇവയഋല=ല്ക്കള്‍യഷപസള്‍.സഹഫഷ ('മര്‍ര്‍ഹ://ള്‍ള്‍ള്‍.ശദര്‍മഴന്‍ധമന്‍ശയ.യഷബസ/റര്‍ദര്‍യഋ/ഹമസര്‍സറ/ശസഴഫഹമസര്‍സറ.ഹമഹ?റന്‍ധ=2027', 'ങ', 'ള്‍യപര്‍മ=640, മഫയഭമര്‍=540')ല്ക്കന്ദഘസഴഫ ഛമസര്‍സറ ത്ഥ/ദന്ദ ന്യൂഡല്‍ഹി: യാത്രാ-ചരക്ക് കൂലി വര്‍ദ്ധനവില്ലാതെ ജനപ്രിയമായ ഇളവുകളും പരിഗണനകളും ഉള്‍പ്പെടുത്തി കേന്ദ്രമന്ത്രി മമതാ ബാനര്‍ജി 2009-10 വര്‍ഷത്തെ റെയില്‍വേ ബജറ്റ് അവതരിപ്പിച്ചു. റെയില്‍വേ വികസനത്തിന്റെ ഗുണം എല്ലാ വിഭാഗം ജനങ്ങള്‍ക്കും എല്ലാ പ്രദേശങ്ങള്‍ക്കും ലഭ്യമാകണമെന്ന ആമുഖത്തോടെയാണ് ബജറ്റ് അവതരിപ്പിച്ചത്. എട്ട് പുതിയ ട്രെയിനുകളും രണ്ട് പുതിയ പാതകളുമാണ് കേരളത്തിന്റെ പ്രധാന നേട്ടം.പ്രധാന നിര്‍ദേശങ്ങള്‍57 പുതിയ വണ്ടികള്‍മദ്രസ വിദ്യാര്‍ഥികള്‍ക്ക് യാത്രക്കൂലി ഇളവിന് അര്‍ഹത, കുറഞ്ഞനിരക്കില്‍ ഭക്ഷണവുമായി 'ജനതാഖാന' പദ്ധതി 50 റെയില്‍വേ സ്റ്റേഷനുകള്‍ ലോകിലവാരത്തിലേക്കുയര്‍ത്തും  375 സ്റ്റേഷനുകള്‍ മാതൃകാ സ്റ്റേഷനുകളാക്കുംവെയ്റ്റിങ് ലിസ്റ്റിലുള്ള യാത്രക്കാര്‍ക്ക് എസ്.എം.എസ്. വഴി വിവരങ്ങള്‍ 200 പ്രധാനകേന്ദ്രങ്ങളില്‍ ടിക്കറ്റ് വില്പനയ്ക്ക്ഓട്ടോമാറ്റിക് വെന്‍ഡിങ് സംവിധാനം	50 മൊബൈല്‍ റെയില്‍ ടിക്കറ്റ് വാനുകള്‍ ചരക്കുകടത്തിന് കോള്‍ഡ് സ്റ്റോറേജ് സംവിധാനംദീര്‍ഘദൂരവണ്ടികളില്‍ ഡോക്ടറുടെ സേവനംവികലാംഗര്‍ക്കും വൃദ്ധജനങ്ങള്‍ക്കുമായി പ്രത്യേക കോച്ചുകള്‍സുരക്ഷ ഉറപ്പാക്കാന്‍ പ്രത്യേക കമാന്‍ഡോ ബറ്റാലിയന്‍ 	വനിതാ യാത്രക്കാരുടെ സുരക്ഷയ്ക്കായി വനിതാ കമാന്‍ഡോകള്‍ഉയര്‍ന്ന ശേഷിയുള്ള എ.സി. ഡബിള്‍ഡക്കര്‍ തീവണ്ടികള്‍ തുടങ്ങുംമെട്രോ നഗരങ്ങളില്‍ തിരക്കേറിയ സമയത്ത് ലേഡീസ് സ്‌പെഷല്‍ തീവണ്ടികള്‍ റെയില്‍വേ ഭൂമിയില്‍ ഏഴ് നഴ്‌സിങ് കോളേജുകള്‍ 	പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ മെഡിക്കല്‍ കോളേജുകള്‍2008-09ല്‍ റെയില്‍വേയുടെ അറ്റവരുമാനം 8,121 കോടിയാത്രാസൗകര്യം കൂട്ടാന്‍ 1,102 കോടി  വകയിരുത്തി, എട്ട് പുതിയ വണ്ടികള്‍കേരളത്തിന് നേട്ടംനീണ്ട കാത്തിരിപ്പിനുശേഷം റെയില്‍വേബജറ്റില്‍ കേരളത്തിന് പരിഗണന. എട്ട് പുതിയ തീവണ്ടികള്‍, തിരുവനന്തപുരം, എറണാകുളം റെയില്‍വേസ്റ്റേഷനുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക്, എറണാകുളം, പാലക്കാട് സ്റ്റേഷനുകളില്‍ വിശാല വാണിജ്യസമുച്ചയങ്ങള്‍ എന്നിവ റെയില്‍വേമന്ത്രി മമതാ ബാനര്‍ജി അവതരിപ്പിച്ച റെയില്‍വേബജറ്റില്‍ സംസ്ഥാനത്തിന് അനുകൂലമായ നിര്‍ദേശങ്ങളാണ്. പുതിയ വണ്ടികള്‍എറണാകുളം -ഡല്‍ഹി നോണ്‍സ്റ്റോപ്പ് (ആഴ്ചയിലൊരിക്കല്‍)   ബിലാസ്പുര്‍-തിരുവനന്തപുരം -തിരുനെല്‍വേലി എക്‌സ്പ്രസ് (ആഴ്ചയിലൊരിക്കല്‍)  ഹാപ്പ-തിരുവനന്തപുരം-തിരുനെല്‍വേലി സൂപ്പര്‍ഫാസ്റ്റ് (ആഴ്ചയില്‍ രണ്ടു തവണ)  ഷൊറണൂര്‍-നിലമ്പൂര്‍ പാസഞ്ചര്‍ ബാംഗ്ലൂര്‍-കൊച്ചുവേളി സൂപ്പര്‍ഫാസ്റ്റ് (ആഴ്ചയിലൊരിക്കല്‍) കോയമ്പത്തൂര്‍- ഷൊറണൂര്‍ പാസഞ്ചര്‍ ഗോവ-എറണാകുളം (ആഴ്ചയില്‍ മൂന്നുതവണ)   മംഗലാപുരം- ആലപ്പുഴ- തിരുവനന്തപുരംനീട്ടിയ വണ്ടികള്‍ ബാംഗ്ലൂര്‍ -മംഗലാപുരം പ്രതിദിനവണ്ടി കണ്ണൂര്‍ വരെ നീട്ടി തിരുവനന്തപുരം-എറണാകുളം ജനശതാബ്ദി ഇനി കോഴിക്കോട് വരെ  എറണാകുളം-തിരുച്ചിറപ്പള്ളി വണ്ടി നാഗൂര്‍ വരെയാക്കി  ആഴ്ചയില്‍ മൂന്നുദിവസം സര്‍വീസ് നടത്തുന്ന ചെന്നൈ- മംഗലാപുരം (2685/എല്‍686) വണ്ടി ദിവസേനയാക്കുന്നു  ഈ വണ്ടി ആഴ്ചയിലൊരിക്കല്‍ പുതുച്ചേരി വരെയും സര്‍വീസ് നടത്തുംപുതിയ പാതയ്ക്കുള്ള നിര്‍ദേശംഎറണാകുളം-മധുര  എരുമേലി-പത്തനംതിട്ട- പുനലൂര്‍-തിരുവനന്തപുരം മറ്റു പ്രധാനനേട്ടങ്ങള്‍ തിരുവനന്തപുരം, എറണാകുളം റെയില്‍വേസ്റ്റേഷനുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക്  തിരുവനന്തപുരം റെയില്‍വേ ആസ്പത്രി മെഡിക്കല്‍ കോളേജാക്കി ഉയര്‍ത്തും  കൊല്ലം-പുനലൂര്‍ മീറ്റര്‍ ഗേജ് പാത ബ്രോഡ്‌ഗേജാക്കും നിലവില്‍ നിര്‍മാണത്തിലുള്ള മേല്‍പ്പാലങ്ങള്‍ക്ക് കൂടുതല്‍ തുകത്ഥഫശധഫപ റഴഋ=ല്ക്കമര്‍ര്‍ഹ://ല്‍ഫഷര്‍ന്‍ഷസര്‍ഫഋമ.ഋസശ/ഷഫള്‍ഹവദര്‍ബസഴശ/ള്‍ദര്‍ഋമ/ഘഇറസ്രങഉന1ങഒണ്‍8ഘടസൃ3ല്ക്ക ദവവസള്‍ബന്‍വവറഋഴഫഫഷ=ല്ക്കര്‍ഴന്‍ഫല്ക്ക  ള്‍യപര്‍മ=ല്ക്ക405ല്ക്ക മഫയഭമര്‍=ല്ക്ക325ല്ക്ക /ന്ദത്ഥ/ഫശധഫപന്ദത്ഥഫശധഫപ റഴഋ=ല്ക്കമര്‍ര്‍ഹ://ല്‍ഫഷര്‍ന്‍ഷസര്‍ഫഋമ.ഋസശ/ഷഫള്‍ഹവദര്‍ബസഴശ/ള്‍ദര്‍ഋമ/ഘഇറസ്രങഉന2ചഒണ്‍8ഘടസൃ3ല്ക്ക ദവവസള്‍ബന്‍വവറഋഴഫഫഷ=ല്ക്കര്‍ഴന്‍ഫല്ക്ക  ള്‍യപര്‍മ=ല്ക്ക405ല്ക്ക മഫയഭമര്‍=ല്ക്ക325ല്ക്ക /ന്ദത്ഥ/ഫശധഫപന്ദ</description>
<guid> http://www.mathrubhumi.com/php/newFrm.php?news_id=1237352</guid>
</item>
<item>
<title>സ്വാശ്രയ എന്‍ജിനീയറിങ് കരാര്‍ ഒപ്പിട്ടു</title>
<link> http://www.mathrubhumi.com/php/newFrm.php?news_id=1237435</link>
<description>തിരുവനന്തപുരം: സ്വാശ്രയ എന്‍ജിനീയറിങ് മാനേജ്‌മെന്റുകളുമായി സര്‍ക്കാര്‍ കരാര്‍ ഒപ്പുവെച്ചു. വെള്ളിയാഴ്ച രാത്രിയാണ് വിദ്യാഭ്യാസ മന്ത്രിയുടെ ചേംബറില്‍ എന്‍ജിനീയറിങ് അസോസിയേഷന്‍ ജനറല്‍സെക്രട്ടറി അബ്ദുള്‍ റഹ്മാനും ഉന്നതവിദ്യാഭ്യാസ സെക്രട്ടറി കുരുവിള ജോണും കരാറില്‍ ഒപ്പുവെച്ചത്. മന്ത്രി എം.എ. ബേബിയുടെ സാന്നിധ്യത്തിലായിരുന്നു ഒപ്പുവെയ്ക്കല്‍.മെറിറ്റ് സീറ്റില്‍ 35,000 രൂപയും മാനേജ്‌മെന്റ് സീറ്റില്‍ 90,000 രൂപ വരെയുമാണ് ഫീസ്. തിരികെ ലഭിക്കുന്ന ഡെപ്പോസിറ്റായി 1.5 ലക്ഷം രൂപ നല്‍കുന്നവര്‍ക്ക് മാനേജ്‌മെന്റ് സീറ്റില്‍ 75,000 രൂപ ഫീസ് നല്‍കിയാലും മതി.കഴിഞ്ഞ വര്‍ഷത്തെ ഫീസ്ഘടന അതേരീതിയില്‍ തുടരുവാനാണ് കരാറെന്ന് മന്ത്രിയുടെ ഓഫീസില്‍ നിന്നറിയിച്ചു.</description>
<guid> http://www.mathrubhumi.com/php/newFrm.php?news_id=1237435</guid>
</item>
<item>
<title>ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് ജയം</title>
<link> http://www.mathrubhumi.com/php/newFrm.php?news_id=1237434</link>
<description>സെന്റ് ലൂസിയ: വെസ്റ്റിന്‍ഡീസിനെതിരായ മൂന്നാം ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് ജയം. മഴ മൂലം 27 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെടുത്തു. രാംനരേഷ് സര്‍വന്‍ 62 റണ്‍സെടുത്തു. ഇന്ത്യയ്ക്കുവേണ്ടി ആശിഷ് നെഹ്‌റ മൂന്നും ഹര്‍ഭജന്‍ സിങ് രണ്ടും വിക്കറ്റ് വീഴ്ത്തി. വീണ്ടും മഴ വന്നതിനെത്തുടര്‍ന്ന് ഡക്ക് വര്‍ത്തി ലൂയിസ് നിയമപ്രകാരം ഇന്ത്യയുടെ ലക്ഷ്യം 22 ഓവറില്‍ 159 റണ്‍സായി പുനര്‍നിര്‍ണയിച്ചു. ഇന്ത്യ 21.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ദിനേശ് കാര്‍ത്തിക്ക് 47ഉം ഗൗതം ഗംഭീര്‍ 44ഉം ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോനി പുറത്താകാതെ 44ഉം റണ്‍സെടുത്തു. നാല് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണ്.</description>
<guid> http://www.mathrubhumi.com/php/newFrm.php?news_id=1237434</guid>
</item>
<item>
<title>ഫെഡറര്‍- റോഡിക് ഫൈനല്‍</title>
<link>http://www.mathrubhumi.com/php/newFrm.php?news_id=1237433</link>
<description>മിക്‌സഡ് ഡബിള്‍സില്‍ പേസ്-കാര സഖ്യം ഫൈനലില്‍ലണ്ടന്‍: ലോകത്തെ എക്കാലത്തെയും മികച്ച ടെന്നീസ് താരം എന്ന ബഹുമതിക്ക് സ്വിസ് താരം റോജര്‍ ഫെഡറര്‍ക്ക് ഒരു ജയംകൂടി. ജര്‍മന്‍ താരം ടോമിഹാസിനെ നേരിട്ടുള്ള സെറ്റുകളില്‍ തകര്‍ത്ത് ഫെഡറര്‍ വിംബിള്‍ഡണ്‍ ടെന്നീസിന്റെ ഫൈനല്‍ പോരാട്ടത്തിന് യോഗ്യത നേടി. സ്‌കോര്‍: 7-6, 7-5, 6-3. അമേരിക്കയുടെ മുന്‍ ലോക ഒന്നാംനമ്പര്‍ ആന്‍ഡി റോഡിക്കാണ് ഫൈനലില്‍ ഫെഡററുടെ എതിരാളി. ആതിഥേയരുടെ പ്രതീക്ഷയായ മൂന്നാംസീഡ് ആന്‍ഡി മറെയെയാണ് റോഡിക് കീഴടക്കിയത് (6-4, 4-6, 7-6, 7-6).  മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ ലിയാന്‍ഡര്‍ പേസ്- സിംബാബ്‌വെയുടെ കാര ബ്ലാക്ക് സഖ്യം ഫൈനലില്‍ കടന്നു. സെമിയില്‍ ഇവര്‍ സ്റ്റീഫന്‍ ഹുസ് - വിര്‍ജീനിയ പാസ്‌കല്‍ ജോഡിയെ 6-4, 6-4ന് തോല്പിച്ചു.ഇത്തവണ ഫ്രഞ്ച് ഓപ്പണ്‍ ആദ്യമായി നേടി അമേരിക്കന്‍ ഇതിഹാസം പീറ്റ്‌സാംപ്രസിന്റെ 14 ഗ്രാന്‍ഡ്‌സ്‌ലാം കിരീടമെന്ന റെക്കോഡിന് ഒപ്പമാണ് ഫെഡറര്‍. 20-ാം തവണയാണ് ഫെഡറര്‍ ഗ്രാന്‍ഡ്‌സ്‌ലാം ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടക്കുന്നത്; വിംബിള്‍ഡണില്‍ തുടര്‍ച്ചയായ ഏഴാം തവണയും. കഴിഞ്ഞ വിംബിള്‍ഡണ്‍ ചരിത്രത്തിലെ മഹത്തായ പോരാട്ടം എന്ന് വിശേഷിപ്പിക്കപ്പെട്ട ഫൈനലില്‍ സ്പാനിഷ് താരം റാഫേല്‍ നഡാലിനോട് അഞ്ച് സെറ്റില്‍ കീഴടങ്ങുകയായിരുന്നു ഫെഡറര്‍. 2003 മുതല്‍ 2007 വരെ തുടരെ അഞ്ച് വര്‍ഷമാണ് ഫെഡറര്‍ വിംബിള്‍ഡണ്‍ കിരീടമുയര്‍ത്തിയത്. അഞ്ചുതവണ അമേരിക്കന്‍ ഓപ്പണും മൂന്ന് തവണ ഓസ്‌ട്രേലിയന്‍ ഓപ്പണും ഒരു തവണ ഫ്രഞ്ച് ഓപ്പണും ഫെഡറര്‍ സ്വന്തമാക്കിയിട്ടുണ്ട്.ഫ്രഞ്ച് ഓപ്പണെ അപേക്ഷിച്ച് വിംബിള്‍ഡണ്‍ പുല്‍കോര്‍ട്ടില്‍ ഇതുവരെ കാര്യമായ എതിര്‍പ്പ് നേരിട്ടിട്ടില്ലെന്നത് ഫെഡററുടെ പ്രതീക്ഷ വളര്‍ത്തുന്നു. സെമിയില്‍ സര്‍വുകള്‍ തന്നെയായിരുന്നു ആധിപത്യം സ്ഥാപിച്ചത്. ടൈബ്രേക്കറില്‍ ഫെഡറര്‍ക്ക് മികവ് കാട്ടാനായതാണ് കളിയില്‍ നിര്‍ണായകമായത്. ആദ്യസെറ്റിലെ ടൈബ്രേക്കറില്‍ മൂന്ന് സെറ്റ്‌പോയന്റുകള്‍ ഫെഡറര്‍ നേടിയപ്പോള്‍ മുന്‍ ലോക രണ്ടാം നമ്പര്‍ താരമായ ഹാസിന് തിരിച്ചുവരാനായില്ല. രണ്ടാംസെറ്റില്‍ 4-5 എന്ന നിലയില്‍ പിന്നിട്ട് നില്‍ക്കുമ്പോള്‍ ഒരുസെറ്റ് പോയന്റ് രക്ഷിച്ചെങ്കിലും 12-ാം ഗെയിമില്‍ സര്‍വ് നഷ്ടമായതോടെ ജര്‍മന്‍ താരത്തിന് രണ്ടാം സെറ്റും നഷ്ടമായി. മൂന്നാം സെറ്റില്‍ എട്ടാം ഗെയിമിലും ഫെഡറര്‍ ഹാസിന്റെ സര്‍വീസ് ഭേദിച്ച് മത്സരം സ്വന്തമാക്കി.സെമിയിലെ പ്രകടനത്തില്‍ സംതൃപ്തനാണെന്ന് ഫെഡറര്‍ പറഞ്ഞു. ഫൈനലിലെ വെല്ലുവിളി നേരിടാന്‍ ഒരുങ്ങിക്കഴിഞ്ഞെന്നും സ്വിസ് താരം വ്യക്തമാക്കി. റോഡിക്കുമായി മുമ്പ് ഉജ്ജ്വലമായ കളികളില്‍ പങ്കാളിയായിട്ടുണ്ട്. അമേരിക്കന്‍ താരത്തിന്റെ സര്‍വുകള്‍ മാരകമാണ്- ഫെഡറര്‍ ചൂണ്ടിക്കാട്ടി.</description>
<guid>http://www.mathrubhumi.com/php/newFrm.php?news_id=1237433</guid>
</item>
<item>
<title>കേരളത്തിന് കൂടുതല്‍ തുക</title>
<link>http://www.mathrubhumi.com/php/newFrm.php?news_id=1237410</link>
<description>ന്യൂഡല്‍ഹി: മമത ബാനര്‍ജി അവതരിപ്പിച്ച റെയില്‍വേ ബജറ്റില്‍ കേരളത്തിന് മൊത്തം 320.62 കോടി രൂപയാണ് അുവദിച്ചിരിക്കുന്നത്. ഇത് അടുത്ത എട്ടുമാസത്തേക്കുള്ള വിഹിതമാണ്. കഴിഞ്ഞ വര്‍ഷം ഇത് 212 കോടി മാത്രമായിരുന്നെന്ന് റെയില്‍വേ സഹമന്ത്രി ഇ. അഹമ്മദ് അറിയിച്ചു.സംസ്ഥാനത്ത് നിലവിലുള്ള വികസന പ്രവര്‍ത്തനം പൂര്‍ത്തീകരിക്കാന്‍ 256.63 കോടിയാണ് വകയിരുത്തിയിട്ടുള്ളത്. തിരുവനന്തപുരം സ്റ്റേഷനില്‍ അത്യാധുനിക അലക്കുശാല നിര്‍മിക്കാനും നിലവില്‍ നിര്‍മാണം നടക്കുന്ന മേല്‍പ്പാലങ്ങള്‍ക്ക് കൂടുതല്‍ തുക അനുവദിക്കാനും ബജറ്റ് നിര്‍ദേശിക്കുന്നു. നേരത്തേ പ്രഖ്യാപിച്ചിട്ടുള്ള അങ്കമാലി-ശബരിമല, ഗുരുവായൂര്‍- തിരുനാവായ പാതകള്‍ക്കായി 42 കോടി വകയിരുത്തിയിട്ടുണ്ട്. ഗേജ് മാറ്റത്തിനായി 91 കോടി രൂപയും പാതയിരട്ടിപ്പിനായി 104.5 കോടി രൂപയും വിവിധ മേല്‍പ്പാലങ്ങള്‍ക്കും ഭൂഗര്‍ഭ പാതകള്‍ക്കുമായി 32.14 കോടിയും പാതകളുടെ വൈദ്യുതീകരണത്തിനായി 51.24 കോടിയും നീക്കിവെച്ചിട്ടുണ്ട്.   പൊതു-സ്വാകാര്യ പങ്കാളിത്തത്തോടെയായിരിക്കും തിരുവനന്തപുരവും എറണാകുളവുമടക്കമുള്ള 50 സ്റ്റേഷനുകള്‍ ലോകനിലവാരത്തിലേക്ക് ഉയര്‍ത്തുക. അതുപൊലെ ഷോപ്പിങ് കോംപ്ലക്‌സ്, ഫുഡ് സ്റ്റാളുകള്‍, സാധാരണക്കാര്‍ക്ക് താമസിക്കാവുന്ന ഹോട്ടലുകള്‍, ഭൂഗര്‍ഭ പാര്‍ക്കിങ് തുടങ്ങിയ സൗകര്യങ്ങളോടെയാണ് റെയില്‍വേസ്റ്റേഷനോട് ചേര്‍ന്ന വാണിജ്യ സമുച്ചയം ആവിഷ്‌കരിച്ചിരിക്കുന്നത്. എറണാകുളം-ഡല്‍ഹി നോണ്‍സ്റ്റോപ്പ് തീവണ്ടിക്ക് ഇടയ്ക്ക് യാതൊരു സ്റ്റോപ്പുകളും ഉണ്ടാകില്ല. യാത്ര തുടങ്ങുന്ന സ്റ്റേഷന്‍ മുതല്‍ അവസാനസ്റ്റേഷന്‍ വരെ നിര്‍ത്താതെ ഓടുന്ന ഈ സര്‍വീസ് ആദ്യമായാണ് . ഇത്തരം മൊത്തം 12 വണ്ടികളാണ് ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. എറണാകുളം- തിരുച്ചിറപ്പിള്ളി വണ്ടി നാഗൂരുവരെ നീട്ടാനും ബിലാസ്പുര്‍- തിരുനെല്‍വേലി, ഹാപ-തിരുനെല്‍വേലി തീവണ്ടികളും ഇടക്കാല ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നതാണ്. ആവശ്യത്തിന് കോച്ചുകളില്ലാത്തതിനാല്‍ ഈ തീവണ്ടികള്‍ ഇതുവരെ സര്‍വീസ് ആരംഭിച്ചിരുന്നില്ല. തിരുച്ചിറപ്പിള്ളി വണ്ടി നാഗൂര്‍ വരെ നീട്ടാനുള്ള തീരുമാനം വേളാങ്കണ്ണിതീര്‍ഥാടകര്‍ക്ക് വലിയ പ്രയോജനം ചെയ്യും. പുതിയ 53 റെയില്‍വേ പാതകള്‍ പണിയാനുള്ള നിര്‍ദേശവും ബജറ്റ് മുന്‍പോട്ട് വെക്കുന്നുണ്ട്. ഇതില്‍ മധുരയില്‍ നിന്ന് എറണാകുളത്തേക്കുള്ള പാതയും എരുമേലി-പത്തനംതിട്ട-പുനലൂര്‍-തിരുവനന്തപുരം പാതയും ഉള്‍പ്പെടുന്നു.   എറണാകുളം-തിരുവനന്തപുരം-കന്യാകുമാരി റൂട്ടില്‍ 427 കിലോമീറ്റര്‍ വൈദ്യുതീകരണത്തിന്റെ തുടര്‍പ്രവര്‍ത്തനത്തിന് ഈ വര്‍ഷം 51.24 കോടിരൂപയാണ് മാറ്റിവെച്ചിരിക്കുന്നത്.പാലക്കാട് ഡിവിഷനില്‍ പ്ലാറ്റ്‌ഫോം നവീകരണത്തിന് 40 ലക്ഷം രൂപയും കൊല്ലം- തിരുനെല്‍വേലി തിരുച്ചെണ്ടുര്‍-തെങ്കാശി-വിരുദനഗര്‍ പാതയിരട്ടിപ്പിന് 70 കോടിരൂപയും എറണാകുളം-മാവേലിക്കര പാതയി രട്ടിപ്പിന് ഒരു കോടിരൂപയും മാവേലിക്കര- കായംകുളം പാതയിരട്ടിപ്പിന് 3.50 കോടി രൂപയും ചേപ്പാട്-കായംകുളം പാതയിരട്ടിപ്പിന് 11 കോടി രൂപയും മാവേലിക്കര-ചെങ്ങന്നൂര്‍ പാതയിരട്ടിപ്പിന് 10 കോടി രൂപയുംചേപ്പാട്-ഹരിപ്പാട് പാതയിരട്ടിപ്പിന് എട്ടുകോടിയും ബജറ്റില്‍ നീക്കിവെച്ചിട്ടുണ്ട്. ഡി. ശ്രീജിത്ത്‌</description>
<guid>http://www.mathrubhumi.com/php/newFrm.php?news_id=1237410</guid>
</item>
<item>
<title>വരുണ്‍ഗാന്ധിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി</title>
<link>http://www.mathrubhumi.com/php/newFrm.php?news_id=1237350</link>
<description>ലഖ്‌നൗ: മതവിദ്വേഷം നിറഞ്ഞ പ്രസംഗം നടത്തിയ കേസുമായി ബന്ധപ്പെട്ട് പിലിഭിത്ത് എം.പി. വരുണ്‍ഗാന്ധിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അനുമതി നല്‍കി. ഇതോടെ, വരുണ്‍ഗാന്ധിക്കെതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിക്കും. പിലിഭിത്ത് ജില്ലാ അധികൃതര്‍ ജൂണ്‍ 25ന് ആഭ്യന്തരവകുപ്പിന് നല്‍കിയ ശുപാര്‍ശ അനുസരിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ വരുണിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയത്.  മാര്‍ച്ച് എട്ടിനാണ് വരുണ്‍ഗാന്ധി വിവാദ പ്രസംഗം നടത്തിയത്. മാര്‍ച്ച് 28ന് അദ്ദേഹത്തെ അറസ്റ്റു ചെയ്തു. ഏപ്രില്‍ 16ന് ജാമ്യത്തില്‍ വിട്ടു.  പിലിഭിത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി വരുണിനെതിരെ മൂന്നു കേസുകളുണ്ട്. </description>
<guid>http://www.mathrubhumi.com/php/newFrm.php?news_id=1237350</guid>
</item>
<item>
<title>സയ്യിദിനെ വിട്ടതിനെതിരെ അപ്പീല്‍ നല്‍കി</title>
<link>http://www.mathrubhumi.com/php/newFrm.php?news_id=1237264</link>
<description>ലാഹോര്‍: നിരോധിത ഭീകരസംഘടനയായ ജമാ അത്തുദ്ദവയുടെ തലവന്‍ ഹാഫിസ് മുഹമ്മദ് സയ്യിദിനെ വീട്ടുതടങ്കലില്‍നിന്ന് മോചിപ്പിച്ച നടപടിക്കെതിരെ പഞ്ചാബ് പ്രവിശ്യാ ആഭ്യന്തരവകുപ്പ് പാകിസ്താന്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്ന ഭീകരനാണ് സയ്യിദ്. ജമാ അത്തുദ്ദവയ്ക്ക് ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്നതിന് തെളിവുള്ളതിനാലാണ് സയ്യിദിന്റെ മോചനത്തെ എതിര്‍ത്ത് പാക് അധികൃതര്‍ സുപ്രീംകോടതിയെ സമീപിച്ചത്. സയ്യിദിനെയും അടുത്ത വിശ്വസ്തന്‍ റിട്ടയേര്‍ഡ് കേണല്‍ നസീര്‍ അഹമ്മദിനെയും മോചിപ്പിക്കാന്‍ ജൂണ്‍ രണ്ടിനാണ് ലാഹോര്‍ ഹൈക്കോടതി ഉത്തരവിട്ടത്. ജമാ അത്തുദ്ദവയെ ഭീകരസംഘടനയായി യു.എന്‍. രക്ഷാസമിതി പ്രഖ്യാപിച്ചതോടെയാണ് സയ്യിദിനെയും അഹമ്മദിനെയും വീട്ടുതടങ്കലിലാക്കിയതെന്ന് ആഭ്യന്തരവകുപ്പ് അപ്പീലില്‍ ചൂണ്ടിക്കാട്ടി. ക്രമസമാധാനപ്രശ്‌നം സൃഷ്ടിക്കുമെന്നതിനാല്‍ ഇരുവരെയും എത്രയും വേഗം തടവിലാക്കണമെന്ന് പഞ്ചാബ് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. അവരുടെതന്നെ സുരക്ഷയ്ക്ക് തടങ്കല്‍ ആവശ്യമാണെന്നും സര്‍ക്കാര്‍ പറഞ്ഞു. ഇരുവരെയും തടങ്കലിലാക്കണമെന്നാവശ്യപ്പെട്ട് ഫെഡറല്‍ സര്‍ക്കാറും സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കും. സയ്യിദിന്റെ മോചനത്തിനെതിരെ അപ്പീല്‍ നല്‍കാന്‍ വൈകുന്നതില്‍ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇന്ത്യയുടെയും പാകിസ്താന്റെയും പ്രധാനമന്ത്രിമാര്‍ കൂടിക്കാഴ്ച നടത്താനിരിക്കേയാണ് പഞ്ചാബ് പ്രവിശ്യാ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്. ജൂലായ് 11 മുതല്‍ 16 വരെ നടക്കുന്ന നാം ഉച്ചകോടിക്കിടെ ഈജിപ്തില്‍വെച്ചാണ് കൂടിക്കാഴ്ച. ലഷ്‌കര്‍ ഇ തൊയ്ബയുടെ സ്ഥാപകന്‍കൂടിയായ സയ്യിദ് ആറുമാസമായി വീട്ടുതടങ്കലില്‍ കഴിയുകയായിരുന്നു. മുംബൈ ആക്രമണവുമായി സയ്യിദിന് ബന്ധമുണ്ടെന്നുള്ളതിന് തെളിവുനല്‍കാന്‍ പാക് സര്‍ക്കാറിനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ലാഹോര്‍ ഹൈക്കോടതി ഇദ്ദേഹത്തെ മോചിപ്പിക്കാന്‍ ഉത്തരവിട്ടത്. മുംബൈ ആക്രമണത്തെത്തുടര്‍ന്ന് തടവിലാക്കിയ മറ്റു ഭീകരരെയും പിന്നീട് വിട്ടയയ്ക്കുകയുണ്ടായി. </description>
<guid>http://www.mathrubhumi.com/php/newFrm.php?news_id=1237264</guid>
</item>
<item>
<title>കേരളത്തിന് പരിഗണന കിട്ടിയതില്‍ വ്യാപാര-വ്യവസായമേഖലയ്ക്ക് സംതൃപ്തി</title>
<link>http://www.mathrubhumi.com/php/newFrm.php?news_id=1237340</link>
<description>കൊച്ചി: മന്ത്രി മമത ബാനര്‍ജി അവതരിപ്പിച്ച റെയില്‍വേ ബജറ്റില്‍ കേരളത്തിന് മുന്തിയ പരിഗണന കിട്ടിയതില്‍ വ്യാപാര - വ്യവസായ മേഖലയ്ക്ക് ആഹ്ലാദം. യാത്രാനിരക്കോ, ചരക്കുകൂലിയോ കൂട്ടാതെ യാത്രാസൗകര്യം പരമാവധി വര്‍ധിപ്പിക്കുന്ന ഒട്ടനവധി നിര്‍ദ്ദേശങ്ങള്‍ ബജറ്റിലുള്ളതായി സംഘടനകള്‍ ചൂണ്ടിക്കാട്ടി. പാവപ്പെട്ടവരെ മുന്നില്‍ക്കണ്ട് അവതരിപ്പിച്ച റെയില്‍വേ ബജറ്റില്‍ കേരളത്തിന് അനുകൂലമായ പല നിര്‍ദ്ദേശങ്ങളുമുള്ളതായി കേരള ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ചൂണ്ടിക്കാട്ടി.   എറണാകുളം - ഡല്‍ഹി നോണ്‍സ്റ്റോപ്പ് ട്രെയിന്‍ ഉള്‍പ്പെടെ എട്ട് പുതിയ വണ്ടികള്‍ ഏര്‍പ്പെടുത്തുന്നതും തിരുവനന്തപുരം, എറണാകുളം സ്റ്റേഷനുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതും എറണാകുളത്തും പാലക്കാട്ടും വ്യാപാരസമുച്ചയം നിര്‍മിക്കുന്നതും ബജറ്റ് കേരളത്തിന് അര്‍ഹമായ പരിഗണന ലഭിച്ചതിന് തെളിവാണ്. എന്നാല്‍ ദീര്‍ഘകാലമായി കേരളം ആവശ്യപ്പെട്ട പ്രത്യേക സോണ്‍, വാണിജ്യ തലസ്ഥാനമായ കൊച്ചിയിലേക്ക് സബര്‍ബന്‍ ട്രെയിന്‍ എന്നിവ പരിഗണിക്കാത്തത് നിരാശയ്ക്ക് വക നല്‍കുന്നതായി ചെയര്‍മാന്‍ കെ.എം. അബ്ദുള്ള ചൂണ്ടിക്കാട്ടി.  ദീര്‍ഘദൂര ട്രെയിനില്‍ ഡോക്ടറുടെ സേവനം, 130 സ്റ്റേഷനുകളില്‍ പ്രത്യേക സുരക്ഷാ സംവിധാനം, കമാന്‍ഡോ ബറ്റാലിയന്‍ തുടങ്ങിയവ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനുള്ളതാണെങ്കിലും സുരക്ഷാക്രമീകരണത്തിന്റെ പേരില്‍ യാത്രക്കാരെ പീഡിപ്പിക്കുന്നത് ഒഴിവാക്കണം. പാലക്കാട് കോച്ച് ഫാക്ടറിപോലുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുമെന്ന് ഉറപ്പാക്കണം.  സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ മുഴുവന്‍ തൃപ്തികരമായി നിറവേറ്റിയിട്ടില്ലെങ്കിലും റെയില്‍വേ മന്ത്രി ഇത്തവണ കേരളത്തെ നിരാശപ്പെടുത്തിയിട്ടില്ലെന്ന് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി പ്രസിഡന്റ് അനില്‍കുമാര്‍ എന്‍. പ്രഭു പറഞ്ഞു. തിരുവനന്തപുരം, എറണാകുളം സ്റ്റേഷനുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്താനും എറണാകുളത്തും പാലക്കാട്ടും ബഹുമുഖ സൗകര്യങ്ങളുള്ള കെട്ടിടസമുച്ചയങ്ങള്‍ ആരംഭിക്കാനുമുള്ള നിര്‍ദ്ദേശങ്ങള്‍ സ്വാഗതാര്‍ഹമാണ്. സ്വകാര്യ മേഖലയുടെ ഉയര്‍ന്ന പങ്കാളിത്തം കാര്യക്ഷമത ഉയര്‍ത്തും.   കേരളത്തിന് കൂടുതല്‍ പരിഗണന കിട്ടിയിട്ടുണ്ടെങ്കിലും ശാസ്ത്രീയമായി ഇവയുടെ സമയവിവരം നിശ്ചയിക്കുന്നത് യാത്രക്കാര്‍ക്ക് കൂടുതല്‍ പ്രയോജനപ്രദമാകും. കോള്‍ഡ് സ്റ്റോറേജ് സൗകര്യങ്ങളും സമയബന്ധിത കണ്ടെയ്‌നര്‍ നീക്കത്തിനുള്ള പ്രത്യേക സര്‍വീസും കാര്‍ഷിക- വാണിജ്യ- വ്യവസായ മേഖലകള്‍ക്ക് ഗുണകരമാണ്. യാത്രക്കാരുടെ നേരെയുള്ള അതിക്രമം കൂടിവരുന്ന സാഹചര്യം സംയോജിത സുരക്ഷാപദ്ധതി പ്രത്യേക പ്രാധാന്യമര്‍ഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ബജറ്റില്‍ വകകൊള്ളിച്ചിട്ടുള്ള തുക കേരളത്തിലെ പാത ഇരട്ടിപ്പിക്കലും വൈദ്യുതീകരണവും പൂര്‍ത്തിയാക്കാന്‍ പര്യാപ്തമാകുമോ എന്ന് സംശയമുണ്ട്. സബര്‍ബന്‍ ട്രെയിന്‍ ആരംഭിക്കണമെന്ന നിര്‍ദ്ദേശം പരിഗണിക്കാത്തത് ഖേദകരമാണ്.  യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളും ഒട്ടേറെ സ്ഥലങ്ങളില്‍ ടിക്കറ്റ് ടെര്‍മിനലുകളും ഏര്‍പ്പെടുത്താനുള്ള നീക്കം സ്വാഗതാര്‍ഹമാണെന്ന് കൊച്ചിന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി പ്രസിഡന്റ് സതീഷ് മൂര്‍ത്തി പറഞ്ഞു. പോസ്റ്റ് ഓഫീസുകളിലും ഇനി ടിക്കറ്റ് ലഭിക്കാന്‍ പോവുകയാണ്. വെയ്റ്റിങ്‌ലിസ്റ്റിലുള്ളവര്‍ക്ക് എസ്എംഎസും ലഭിക്കും. ദീര്‍ഘദൂര വണ്ടികളില്‍ ഡോക്ടര്‍മാരെ നിയോഗിക്കാനുള്ള നീക്കവും ശ്രദ്ധേയമാണ് -അദ്ദേഹം പറഞ്ഞു. ഇതിനെല്ലാമുപരിയായി കേരളത്തില്‍ നിന്ന് കൂടുതല്‍ ട്രെയിനുകള്‍ ആരംഭിക്കുന്നത് യാത്രക്കാര്‍ക്ക് ഏറെ പ്രയോജനം ചെയ്യും.</description>
<guid>http://www.mathrubhumi.com/php/newFrm.php?news_id=1237340</guid>
</item>
<item>
<title>ഐശ്വര്യറായ് കരാട്ടെ പഠിക്കുന്നു...</title>
<link>http://www.mathrubhumi.com/php/newFrm.php?news_id=1237257</link>
<description>രജനീകാന്തിനൊപ്പം ഐശ്വര്യറായ് അഭിനയിക്കുന്ന മെഗാ ബജറ്റ് ചിത്രമായ 'യന്തിരന്‍' ചലച്ചിത്രപ്രേമികളില്‍ അനുദിനം ആകാംക്ഷയുണര്‍ത്തുകയാണ്. ചിത്രം സംബന്ധിച്ച് കാര്യങ്ങളൊന്നും പുറത്തു വിടാതെ, തികച്ചും 'രഹസ്യാത്മകത' കാത്തു സൂക്ഷിച്ചുകൊണ്ടാണ് 'യന്തിര'ന്റെ അണിയറശില്പികള്‍ മുന്നേറുന്നത്. അതിനിടെ, 'യന്തിരന്'വേണ്ടി ഐശ്വര്യ കരാട്ടെ പരിശീലിക്കുന്നതായി ഒരു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 'ദി ലാസ്റ്റ് ലീജിയന്‍' എന്ന ഇംഗ്ലീഷ് ചിത്രത്തിന് വേണ്ടി വാള്‍പ്പയറ്റ് പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയശേഷം 'യന്തിരന്'വേണ്ടി ഐശ്വര്യ ഇപ്പോള്‍ കരാട്ടെ പരിശീലനം തുടങ്ങിയത്രെ. 30 വര്‍ഷത്തിലധികമായി കരാട്ടെ പരിശീലന കേന്ദ്രം നടത്തിവരുന്ന രമേഷ് എന്ന മാസ്റ്ററുടെ കീഴിലാണ് മുന്‍ ലോക സുന്ദരി കരാട്ടെ പഠിക്കുന്നത്. വേള്‍ഡ് കരാട്ടെ ഫെഡറേഷന്റെ അംഗീകാരമുള്ള ഈ പഠനകേന്ദ്രത്തില്‍ കരാട്ടെയുടെ പ്രാഥമിക കാര്യങ്ങളാണ് ഐശ്വര്യയെ അഭ്യസിപ്പിക്കുന്നത്. ഐശ്വര്യയ്‌ക്കൊപ്പം ചിത്രത്തില്‍ അഭിനയിക്കുന്ന മറ്റു യുവതികളും തിരക്കിട്ട കരാട്ടെ പഠനത്തിലാണ്. നായകനായ രജനീകാന്ത് നേരത്തേ തന്നെ കരാട്ടെ അഭ്യസിച്ചിട്ടുണ്ട്. ചിത്രത്തിലെ രസകരമായ ഏതാനും രംഗങ്ങള്‍ അടുത്തിടെ വി.ഐ.ടി.യൂണിവേഴ്‌സിറ്റി കാമ്പസില്‍ ചിത്രീകരിച്ചതായും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.  നടനത്തില്‍ മാത്രമല്ല, ആയോധന കലാഭ്യാസത്തിലും ഐശ്വര്യ കേമിയാണെന്നാണ് റിപ്പോര്‍ട്ട്. 'ദി ലാസ്റ്റ് ലീജിയന്' വേണ്ടി വാള്‍പ്പയറ്റ് പഠനം അനായാസമായി പൂര്‍ത്തിയാക്കിയ നടി, ഇപ്പോള്‍ കരാട്ടെ പഠനത്തിലും മികവ് കാണിക്കുന്നുവെന്നാണ് പരിശീലകനായ രമേഷിന്റെ മൊഴി. കാര്യങ്ങള്‍ എളുപ്പം മനസ്സിലാക്കുന്നുവെന്നതാണ് ഐശ്വര്യയുടെ പ്രത്യേകതയെന്നും അദ്ദേഹം വിലയിരുത്തുന്നു. ഐശ്വര്യയുടെ കന്നിച്ചിത്രമായ മണിരത്‌നത്തിന്റെ 'ഇരുവറി'ല്‍ അഭിനയിച്ചിട്ടുള്ള രമേഷ്, തമിഴ്, മലയാളം, കന്നഡ, തെലുങ്കു ഭാഷകളിലായി നൂറുകണക്കിന് സിനിമകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. </description>
<guid>http://www.mathrubhumi.com/php/newFrm.php?news_id=1237257</guid>
</item>
<item>
<title>ജാക്‌സന്റെ ഓര്‍മയ്ക്കായി അക്ഷയ്കുമാര്‍ ചിത്രം</title>
<link>http://www.mathrubhumi.com/php/newFrm.php?news_id=1237258</link>
<description>ലോകമെങ്ങും അന്തമറ്റ ആരാധകരുള്ള മൈക്കല്‍ ജാക്‌സന് ബോളിവുഡിലും വലിയൊരു ആരാധകനുണ്ട്; നടന്‍ അക്ഷയ് കുമാര്‍. അന്തരിച്ച പോപ്പ് സംഗീത ചക്രവര്‍ത്തിക്കുള്ള ആദരാഞ്ജലിയെന്ന നിലയില്‍ സംഗീതത്തിനും നൃത്തത്തിനും പ്രാധാന്യമുള്ള ഒരു ചിത്രം നിര്‍മിക്കാനുള്ള ആലോചനയിലാണിപ്പോള്‍ അക്ഷയ്കുമാര്‍. അഭിനയത്തിനൊപ്പം 'ഹരി ഓം പ്രൊഡക്ഷന്‍സ്' എന്ന പേരില്‍ നിര്‍മാണ കമ്പനി കൂടി തുടങ്ങിയിട്ടുള്ള അക്ഷയ്കുമാര്‍ ജാക്‌സനോടുള്ള ബഹുമാനാര്‍ഥം അദ്ദേഹത്തിന്റെ ഓര്‍മയ്ക്കായി സംഗീതത്തിനു പ്രാധാന്യമുള്ള ഒരു ചിത്രമൊരുക്കാന്‍ തീരുമാനിച്ചതായി മുംബൈയില്‍ നിന്നുള്ള ഒരു പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.  ബാങ്കോക്കിലെ ഹോട്ടലില്‍ ജോലിയെടുത്തിരുന്ന കാലത്ത് ജാക്‌സന്റെ ഹിറ്റ് ഗാനങ്ങള്‍ കേട്ട് കോരിത്തരിച്ചത് ബോളിവുഡ് താരം ഇപ്പോഴും മറന്നിട്ടില്ലത്രെ. 1996-ല്‍ ജാക്‌സന്‍ മുംബൈയില്‍ പരിപാടി അവതരിപ്പിക്കാന്‍ എത്തിയപ്പോള്‍ ഇരമ്പുന്ന ആള്‍ക്കൂട്ടത്തിലൊരാളായി അദ്ദേഹത്തെ 'ഒരു നോക്കുകാണാന്‍' ശ്രമിച്ചതും അക്ഷയ് ഓര്‍ക്കുന്നു. അക്കാലത്ത് അഭിനയത്തിന്റെ മേഖലയില്‍ എത്തിപ്പെടാന്‍ ശ്രമിക്കുന്ന ഒരു ഭാഗ്യാന്വേഷി മാത്രമായിരുന്നു താനെന്നും അദ്ദേഹം അനുസ്മരിക്കുന്നു.  ഷാരൂഖ്ഖാന്റെ ചുവടുപിന്തുടര്‍ന്ന്, സ്വന്തം മകനുവേണ്ടി ഒരു ചിത്രം നിര്‍മിക്കാനുള്ള ശ്രമത്തിലുമാണ് അക്ഷയ്. മകന്‍ ആരവ് കാര്‍ട്ടൂണുകള്‍ ഏറെ ഇഷ്ടപ്പെടുന്നു. ഒപ്പം ഇന്ത്യന്‍ പുരാണങ്ങളിലും കമ്പമുണ്ട് അവനെന്ന് അക്ഷയ് സാക്ഷ്യപ്പെടുത്തുന്നു. ''ഇന്ത്യന്‍ പുരാണങ്ങളുടെ പശ്ചാത്തലത്തില്‍ ഒരു ചിത്രം മകനുവേണ്ടി നിര്‍മിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു...'' അക്ഷയ് കുമാറിന്റെ വാക്കുകളില്‍ പുത്രസ്നേഹം നിറയുന്നു. </description>
<guid>http://www.mathrubhumi.com/php/newFrm.php?news_id=1237258</guid>
</item>
<item>
<title>സെന്‍സെക്‌സ് 255 പോയിന്റ് ഉയര്‍ന്നു</title>
<link>http://www.mathrubhumi.com/php/newFrm.php?news_id=1237283</link>
<description>മുംബൈ: അമേരിക്കയിലെ ഡൗ ജോണ്‍സ് സൂചിക രണ്ടര ശതമാനം ഇടിഞ്ഞതിന്റെ ഫലമായി പൂര്‍വേഷ്യന്‍ വിപണികള്‍ വെള്ളിയാഴ്ച സമ്മിശ്ര പ്രതികരണം രേഖപ്പെടുത്തിയെങ്കിലും ബജറ്റ് പ്രതീക്ഷയില്‍ ഇന്ത്യന്‍ വിപണി നേട്ടമുണ്ടാക്കി. തുടക്കത്തില്‍ സൂചികകള്‍ താഴോട്ടുപോയെങ്കിലും മമതയുടെ ബജറ്റ് നിര്‍ദേശങ്ങള്‍ വന്നതോടെ കുത്തനെ ഉയര്‍ന്നു. സെന്‍സെക്‌സ് 14,499.74 വരെ ഇടിഞ്ഞശേഷം 14,945.85 വരെ കുതിച്ചു. ഒടുവില്‍ വ്യാഴാഴ്ചത്തെക്കാള്‍ 254.56 പോയിന്റ് മുകളില്‍ 14,913.05 ലായിരുന്നു ക്ലോസിങ്. നിഫ്റ്റി 75.40 പോയിന്റ് ഉയര്‍ന്ന് 4,424.45ല്‍ അവസാനിച്ചു.എച്ച്ഡിഎഫ്‌സി, ടാറ്റ സ്റ്റീല്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, റിലയന്‍സ് ഇന്‍ഫ്ര, ഐസിഐസിഐ ബാങ്ക്, ജെപി അസോസിയേറ്റ്‌സ്, എസ്ബിഐ, എല്‍ ആന്‍ഡ് ടി, എന്‍ടിപിസി, ടാറ്റ മോട്ടോഴ്‌സ്, ഭാരതി എയര്‍ടെല്‍, ഭെല്‍, ടാറ്റ പവര്‍ തുടങ്ങിയവ നേട്ടമുണ്ടാക്കി. എന്നാല്‍ ഹീറോ ഹോണ്ട, ഹിന്‍ഡാല്‍കോ, സ്റ്റെര്‍ലൈറ്റ് ഇന്‍ഡസ്ട്രീസ്, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്, ഐടിസി എന്നിവയുടെ താഴ്ന്നു.</description>
<guid>http://www.mathrubhumi.com/php/newFrm.php?news_id=1237283</guid>
</item>
<item>
<title>ഡി.വൈ.എഫ്.ഐ. ഭീഷണി മറികടന്ന് പൊതുപരിപാടിയില്‍ ഗവര്‍ണര്‍</title>
<link>http://www.mathrubhumi.com/php/newFrm.php?news_id=1237320</link>
<description>മന്ത്രി ശ്രീമതി വിട്ടുനിന്നുതിരുവനന്തപുരം: ഡി.വൈ.എഫ്.ഐ. ഉയര്‍ത്തിയ ഭീഷണിയും സംസ്ഥാന ഇന്റലിജന്റ്‌സിന്റെ ഉപദേശവും മറികടന്ന് ഗവര്‍ണര്‍ ആര്‍.എസ്.ഗവായ് വെള്ളിയാഴ്ച പൊതുപരിപാടിയില്‍ പങ്കെടുത്തു. ലാവലിന്‍ കേസ്സില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യുന്നതിനുള്ള അനുമതി നല്‍കിയ ശേഷമുള്ള ഗവര്‍ണറുടെ ആദ്യത്തെ പൊതുപരിപാടിയായിരുന്നു ഇത്. ശ്രീചിത്രാ ഇന്‍സ്റ്റിറ്റിയൂട്ടില്‍ മെഡിക്കല്‍ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരുടെ സമ്മേളനത്തിനാണ് അദ്ദേഹം വന്നത്. അധ്യക്ഷത വഹിക്കേണ്ട ആരോഗ്യ മന്ത്രി പി. കെ. ശ്രീമതി ചടങ്ങില്‍ നിന്ന്‌വിട്ടുനിന്നു. എന്നാല്‍ തൊണ്ടവേദന കാരണം, വെള്ളിയാഴ്ചത്തെ പൊതുപരിപാടികളെല്ലാം തന്നെ റദ്ദുചെയ്തിരുന്നുവെന്ന് മന്ത്രിയുടെ ഓഫീസില്‍ നിന്നറിയിച്ചു. ഗവര്‍ണറെ തടയുമെന്നായിരുന്നു ഡി.വൈ.എഫ്.ഐ. ഭീഷണി. എന്നാല്‍ അവര്‍ അതിനു തുനിഞ്ഞില്ല. സമരക്കാരുടെ തന്ത്രങ്ങള്‍ മനസ്സിലാക്കാന്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് രണ്ടുദിവസമായി ശ്രമങ്ങള്‍ തുടങ്ങിയിരുന്നു. ഗവര്‍ണറെ തടയുമെന്ന ഡി. വൈ. എഫ്. ഐയുടെ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നഗരം അടുത്തിടെ കണ്ട ഏറ്റവുംകനത്ത സുരക്ഷാസന്നാഹമാണ് പോലീസ് ഒരുക്കിയിരുന്നത്. പരിപാടിയില്‍ പങ്കെടുക്കരുതെന്ന് സംസ്ഥാന ഇന്റലിജന്റ്‌സ് വിഭാഗം ഗവര്‍ണറോട് അഭ്യര്‍ത്ഥിച്ചു. എന്നാല്‍, ആ ഉപദേശം സ്വീകരിക്കാന്‍ ഗവര്‍ണര്‍ തയ്യാറായില്ല. 600 പോലീസുകാരാണ് രാജ്ഭവനില്‍ നിന്ന് മെഡിക്കല്‍ കോളേജിലെ സമ്മേളന സ്ഥലം വരെയുള്ള റോഡിലും മറ്റുമായി കാവലുണ്ടായിരുന്നത്. കൃത്യമായ ഇടങ്ങളില്‍ നിന്നിരുന്ന പോലീസുകാര്‍ക്ക് ഏതു തരത്തിലുള്ള പ്രതിഷേധത്തെയും നേരിടുന്നതിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. പട്ടം-കേശവദാസപുരം റോഡില്‍ ചാലക്കുഴി വഴി മെഡിക്കല്‍ കോളേജിലേക്കുള്ള റോഡില്‍ ഗതാഗതം നിരോധിച്ചിരുന്നു. എന്നാല്‍, കേശവദാസപുരം ചുറ്റി മെഡിക്കല്‍ കോളേജ് വഴി ശ്രീചിത്രയിലേക്ക് ഗവര്‍ണറെ പോലീസ് എത്തിച്ചു. കേശവദാസപുരത്ത് ഒരു മിനിട്ടോളം ഗതാഗതക്കുരുക്കില്‍ ഗവര്‍ണര്‍ അകപ്പെട്ടു. ഗവര്‍ണര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് ഉറപ്പായതോടെ, രാജ്ഭവനില്‍ നിന്ന് ശ്രീചിത്ര വരെ സുരക്ഷിതമായി എത്തിക്കുന്നതിനുള്ള പദ്ധതി സൂക്ഷ്മമായിത്തന്നെ കഴിഞ്ഞ ദിവസം പോലീസ് ആസൂത്രണം ചെയ്തിരുന്നു. സിറ്റി പോലീസ് കമ്മിഷണര്‍ എം. ആര്‍. അജിത്കുമാറിന്റെ നേതൃത്വത്തിലാണ് സുരക്ഷാസന്നാഹങ്ങള്‍ ഒരുക്കിയത്. പിണറായി വിജയനെ പ്രോസിക്യുട്ട് ചെയ്യാനുള്ള തീരുമാനത്തെ തുടര്‍ന്നാണ് സി. പി. എം പോഷക സംഘടനകള്‍ ഗവര്‍ണര്‍ക്കെതിരെ തിരിഞ്ഞത്. രാജ്ഭവനിലേക്ക് തുടര്‍ച്ചയായി മാര്‍ച്ചുകള്‍ പ്രഖ്യാപിച്ച് എസ്. എഫ്. ഐയും ഡി. വൈ. എഫ്. ഐയും രംഗത്തുവരികയായിരുന്നു. കഴിഞ്ഞദിവസം, ഡി.വൈ.എഫ്.ഐ. രാജ്ഭവന്‍ ഉപരോധവും നടത്തി. ഇതിന്റെ ഭാഗമായി കോഴിക്കോട്ടുനടന്ന ഉപരോധം ഉദ്ഘാടനം ചെയ്ത സംസ്ഥാന പ്രസിഡന്റ് ടി. വി. രാജേഷ് ഗവര്‍ണര്‍ രാജിവെച്ചില്ലെങ്കില്‍ പുറത്തിറങ്ങി നടക്കാന്‍ സമ്മതിക്കില്ലെന്ന് ഭീഷണി മുഴക്കിയിരുന്നു. ഇത് വ്യാഴാഴ്ച നിയമസഭയില്‍ ഉന്നയിക്കപ്പെട്ടപ്പോള്‍ ആ പ്രസംഗം തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നുപറഞ്ഞ് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഒഴിയുകയായിരുന്നു.</description>
<guid>http://www.mathrubhumi.com/php/newFrm.php?news_id=1237320</guid>
</item>
<item>
<title>ഒളിമ്പിക്‌സ് സ്വപ്നങ്ങളുമായി ബിനീഷ് വന്നിറങ്ങി</title>
<link>http://www.mathrubhumi.com/php/newFrm.php?news_id=1237356</link>
<description>കൊച്ചി: ''ഒളിമ്പിക്‌സില്‍ മത്സരിക്കുകയെന്നത് ഏതൊരത്‌ലറ്റിന്റെയും സ്വപ്നമാണ്; എന്റെയും...ഒളിമ്പിക് ട്രാക്കില്‍നിന്നൊരു മെഡല്‍ നേടാനാണ് ഇനിയുള്ള ജീവിതപരിശ്രമങ്ങള്‍...'' ലോക സ്‌കൂള്‍ അത്‌ലറ്റിക് മീറ്റ് ചരിത്രത്തിലെ ആദ്യ മലയാളി മെഡല്‍ ജേതാവ് ബിനീഷ് കെ. ഷാജിയുടെ വാക്കുകള്‍. എസേ്താണിയയിലെ ടാലിനില്‍ നടന്ന ലോക മീറ്റില്‍ പങ്കെടുത്ത് 200 മീറ്ററിലെ വെള്ളി മെഡലുമായി തിരിച്ചെത്തിയ ബിനീഷിന്, വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷനില്‍ ലഭിച്ച സ്നേഹോഷ്മള സ്വീകരണത്തിന് മറുപടി പറയുകയായിരുന്നു.ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വന്‍ വരവേല്പാണ് മെഡല്‍ ജേതാവ് ബിനീഷിനും മത്സരത്തില്‍ പങ്കെടുത്ത ലുക്മല്‍ ഹക്കീമിനും ഒരുക്കിയത്. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ  വന്നിറങ്ങിയ അത്‌ലറ്റുകളെ സ്വീകരിക്കാന്‍ കോച്ച് രാജു പോളും കോതമംഗലം സെന്റ് ജോര്‍ജ് സ്‌കൂളിന്റെയും സംസ്ഥാന ജില്ലാ അത്‌ലറ്റിക് അസോസിയേഷനുകളുടെയും കോതമംഗലം-മൂവാറ്റുപുഴ നഗരസഭകളുടെ ചുമതലക്കാരും അടക്കം വന്‍ ജനാവലിയാണ് കാത്തുനിന്നിരുന്നത്. ബിനീഷിന്റെ അച്ഛന്‍ ഷാജി, അമ്മ ബീന, അനുജത്തി വിസ്മയ എന്നിവര്‍ അടക്കം നിരവധി ബന്ധുമിത്രാദികളും റെയില്‍വെ സ്റ്റേഷനില്‍ എത്തിയിരുന്നു.വാദ്യമേളങ്ങളുടെ അകമ്പടിയോടെയായിരുന്നു സ്വീകരണം. എറണാകുളം ഗവ. ഗേള്‍സ് ഹൈസ്‌കൂളിലെ കുട്ടികളാണ് ചെണ്ടമേളം ഒരുക്കി റെയില്‍വെ പ്ലാറ്റ്‌ഫോമില്‍ അരങ്ങുകൊഴുപ്പിച്ചത്. അത്‌ലറ്റുകള്‍ക്ക് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് വി.എ. സക്കീര്‍ഹുസൈന്‍ ഹാരാര്‍പ്പണം നടത്തി. കേരള ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് എം.എം. അബ്ദുള്‍ റഹ്മാന്‍, കേരള അത്‌ലറ്റിക് അസോ. പ്രസിഡന്റ് ബേബി മാത്യു, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. ടോണി ഡാനിയേല്‍, ജില്ലാ അത്‌ലറ്റിക് അസോ. സെക്രട്ടറി പ്രൊഫ. പി.ഐ. ബാബു, കോതമംഗലം സെന്റ് ജോര്‍ജ് എച്ച്.എസ്.എസ്. പ്രിന്‍സിപ്പല്‍ ജോയ് പോള്‍, മാനേജര്‍ ഫാ. തോമസ് പെരിയപ്പുറം, മൂവാറ്റുപുഴ നഗരസഭാധ്യക്ഷ മേരി ജോര്‍ജ് തോട്ടം, കോതമംഗലം നഗരസഭാധ്യക്ഷ നിമ്മി നാസര്‍ തുടങ്ങിയവര്‍  എത്തിയിരുന്നു. ആദ്യസ്വപ്നം വീട് -ബിനീഷ്ഷൊറണൂര്‍: സ്വന്തമായി ഒരു വീട്, തന്റെ ആദ്യസ്വപ്നങ്ങളിലൊന്നാണിതെന്ന് ലോക സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ 200 മീറ്ററില്‍ രജതമെഡല്‍ നേടി വെള്ളിനക്ഷത്രമായി മാറിയ ബിനീഷ് കെ. ഷാജി പറഞ്ഞു. കോതമംഗലത്തെ രണ്ടുമുറി വാടക വീട്ടിലാണ് ഇപ്പോള്‍ ബിനീഷും കുടുംബവും താമസിക്കുന്നത്. മൂന്നുലക്ഷം രൂപ സംസ്ഥാനസര്‍ക്കാര്‍ പ്രഖ്യാപിച്ച വിവരം അച്ഛന്‍ ഷാജി ഫോണില്‍ വിളിച്ചറിയിച്ചപ്പോള്‍ വളരെ സന്തോഷം തോന്നി. കായികരംഗത്ത് കൂടുതല്‍ മുന്നേറാന്‍ ആത്മസമര്‍പ്പണംതന്നെ നടത്തുമെന്ന് ബിനീഷ് പറഞ്ഞു.</description>
<guid>http://www.mathrubhumi.com/php/newFrm.php?news_id=1237356</guid>
</item>
<item>
<title>സെറീനയും  വീനസും ഇന്നിറങ്ങും ജയിക്കാനും തോല്പിക്കാനും </title>
<link>http://www.mathrubhumi.com/php/newFrm.php?news_id=1237357</link>
<description>സിംഗിള്‍സ് ഫൈനലില്‍ സെറീനയും വീനസും മുഖാമുഖം ഡബിള്‍സില്‍ സെറീന - വീനസ് സഖ്യത്തിന്  സ്റ്റോസുര്‍ -സ്റ്റബ്‌സ് ജോഡി എതിരാളികള്‍ലണ്ടന്‍: വിംബിള്‍ഡണ്‍ വില്യംസ് സഹോദരിമാരുടെ വീട്ടുകാര്യമാണെന്ന് കുറ്റം പറയുന്നവര്‍ക്ക് ശനിയാഴ്ച ടെന്നീസ് വാര്‍ത്തകള്‍ കണ്ടില്ലെന്നു നടിക്കുകയേ തരമുള്ളൂ. കാരണം, തുടരെ രണ്ടാം വര്‍ഷവും വനിതകളുടെ ഫൈനല്‍ ദിവസം കളത്തില്‍ വീനസും സെറീനയും മാത്രമാണുള്ളത്. വനിതാ സിംഗിള്‍സ് ഫൈനലില്‍ കിരീടം നിലനിര്‍ത്താന്‍ വീനസിറങ്ങുമ്പോള്‍, അത് തിരികെപ്പിടിക്കുമെന്ന വാശിയില്‍ എതിര്‍ കോര്‍ട്ടിലുള്ളത് അനിയത്തി സെറീനയാണ്. ഈ ഫൈനലിന്റെ ഫലമെന്തുതന്നെയായാലും തൊട്ടുപിന്നാലെ വീനസും സെറീനയും ഡബിള്‍സ് കിരീടം നിലനിര്‍ത്താന്‍ ഒന്നിച്ചിറങ്ങും. ഡബിള്‍സില്‍ വെള്ളിയാഴ്ച നടന്ന സെമി ഫൈനലില്‍ വില്യംസ് സഹോദരിമാര്‍ ലോക ഒന്നാംനമ്പര്‍ ജോഡിയായ കാര ബ്ലാക്ക്-ലീസല്‍ ഹ്യൂബര്‍ ജോഡിയെ 6-1, 6-2ന് പരാജയപ്പെടുത്തി. മൂന്നാം സീഡുകളായ സാമന്ത സ്റ്റോസുര്‍-റെനെ സ്റ്റബ്‌സ് ജോഡിയാണ് ഫൈനലിലെ എതിരാളികള്‍. കഴിഞ്ഞവര്‍ഷം സെറീനയെ നേരിട്ടുള്ള സെറ്റുകളില്‍ പരാജയപ്പെടുത്തിയാണ് വീനസ് കിരീടം നിലനിര്‍ത്തിയത്. വിംബിള്‍ഡണിലെ ചേച്ചി-അനിയത്തി പോരില്‍ ചേച്ചിയുടെ ആദ്യജയം. ഡബിള്‍സില്‍ ലിസ റെയ്മണ്ട്-സാമന്ത സ്‌റ്റോസര്‍ സഖ്യത്തെ പരാജയപ്പെടുത്തി ഡബിള്‍സ് കിരീടവും അവര്‍ വീട്ടിലേക്ക് കൂട്ടി. ഇക്കുറിയും കാര്യങ്ങള്‍ക്ക് മാറ്റമില്ല. സെമിയില്‍, മികച്ച പോരാട്ടങ്ങളിലൊന്നില്‍ റഷ്യന്‍ താരം എലേന ഡെമന്റിയേവയെ പരാജയപ്പെടുത്തിയാണ് സെറീന കലാശക്കളിക്ക് യോഗ്യത നേടിയത്. ലോക ഒന്നാം നമ്പര്‍ താരത്തെ അനായാസം വീഴ്ത്തി പിന്നാലെ വീനസും പോരാട്ടത്തില്‍ അണിചേര്‍ന്നു. വീനസ് ഹാട്രിക്കുള്‍പ്പെടെ ആറാം വിംബിള്‍ഡണ്‍ കിരീടമാണ് തേടുന്നത്; സെറീന മൂന്നാമത്തെയും. ഗ്രാന്‍ഡ് സ്ലാം വേദികളില്‍ ഏഴുതവണ ഏറ്റുമുട്ടിയപ്പോള്‍ അഞ്ചു തവണ വിജയിച്ചത് സെറീനയാണ്. മുമ്പ് രണ്ടുവട്ടം വിംബിള്‍ഡണ്‍ ഫൈനലിലാണ് വീനസിനുമുന്നില്‍ സെറീന വീണതും. ഒട്ടാകെ സഹോദരിമാരുടെ പോരാട്ടത്തില്‍ ഇരുവരും 10 മത്സരങ്ങള്‍ വീതം വിജയിച്ചുനില്‍ക്കുന്നു. ഡബിള്‍സില്‍ മുമ്പ് രണ്ടുവട്ടം വില്യംസ് സഹോദരിമാര്‍ കിരീടം നേടിയിട്ടുണ്ട്- 2000ലും 2002ലും. </description>
<guid>http://www.mathrubhumi.com/php/newFrm.php?news_id=1237357</guid>
</item>
<item>
<title>നാര്‍കോ ടേപ്പുകള്‍: ഡോ. മാലിനിയെ സി.ബി.ഐ. സംഘം ചോദ്യം ചെയ്തു</title>
<link>http://www.mathrubhumi.com/php/newFrm.php?news_id=1237294</link>
<description>കൊച്ചി: അഭയ കേസിലെ യഥാര്‍ഥ നാര്‍കോ ടേപ്പുകള്‍ അന്വേഷിക്കുന്ന സി.ബി.ഐ. ടേപ്പുകള്‍ അന്വേഷിക്കുന്ന സി.ബി.ഐ. സംഘം ഡോ. മാലിനിയെ വെള്ളിയാഴ്ച ബാംഗ്ലൂരില്‍ വച്ച് ചോദ്യം ചെയ്തു. ബാംഗ്ലൂര്‍ ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ മുന്‍ അസി. ഡയറക്ടറാണ് മാലിനി. ചോദ്യംചെയ്യലിന്റെ വിശദാംശങ്ങള്‍ അറിവായിട്ടില്ല. അഭയ കേസിലെ മൂന്ന് പ്രതികളെ നാര്‍കോ പരിശോധനയ്ക്ക് വിധേയമാക്കിയത് ചിത്രീകരിച്ച യഥാര്‍ഥ വീഡിയോ ടേപ്പുകളാണ് സി.ബി.ഐ. അന്വേഷിക്കുന്നത്. അവ കണ്ടെടുത്ത് കോടതിയില്‍ ഹാജരാക്കാനാണ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി സി.ബി.ഐ.ക്ക് ഉത്തരവ് നല്‍കിയത്. ജൂലായ് 6ന് കേസ് കോടതി വീണ്ടും പരിഗണിക്കും. യഥാര്‍ഥ ടേപ്പുകള്‍ ലബോറട്ടറിയില്‍ ലഭ്യമല്ല. ഇതു സംബന്ധിച്ച് വിശദാംശങ്ങള്‍ അറിയുന്നത് ഡോ. മാലിനിക്കാണ് ടേപ്പുകളെക്കുറിച്ച് സി.ബി.ഐ. അന്വേഷണം നടത്തിവരുന്നു. ബാംഗ്ലൂര്‍ നഗരത്തില്‍ത്തന്നെ താമസിക്കുന്ന ഡോ. മാലിനിയെ വെള്ളിയാഴ്ച മാത്രമാണ് കൊച്ചിയില്‍നിന്നുള്ള സി.ബി.ഐ. സംഘത്തിന് കണ്ടെത്താന്‍ കഴിഞ്ഞത്. സിസ്റ്റര്‍ ഷെര്‍ളി, കോണ്‍വെന്റിലെ ജീവനക്കാരികളായ ത്രേസ്യാമ്മ, അച്ചാമ്മ എന്നിവരെക്കൂടി നാര്‍കോ പരിശോധന വിധേയമാക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. ഈ ഉത്തരവിനെ കേസിലെ സാക്ഷികളായ അവര്‍ സുപ്രിംകോടതിയില്‍ ചോദ്യം ചെയ്യാന്‍ നടപടികള്‍ എടുത്തുകഴിഞ്ഞു. മൂന്ന് പേരെയും അഹമ്മദാബാദില്‍ നാര്‍കോ പരിശോധനയ്ക്ക് വിധേയമാക്കാന്‍ തീരുമാനമായിട്ടുണ്ട്.</description>
<guid>http://www.mathrubhumi.com/php/newFrm.php?news_id=1237294</guid>
</item>
<item>
<title>ജാക്‌സന്റെ അന്ത്യകര്‍മങ്ങള്‍ സ്റ്റെയ്പ്പിള്‍സില്‍</title>
<link>http://www.mathrubhumi.com/php/newFrm.php?news_id=1237263</link>
<description>ലോസ്ആഞ്ജലിസ്: പോപ് ചക്രവര്‍ത്തി മൈക്കല്‍ ജാക്‌സന്റെ അന്ത്യകര്‍മങ്ങള്‍ ലോസ്ആഞ്ജലിസിലെ സ്റ്റെയ്പ്പിള്‍സ് സെന്ററില്‍ നടത്താന്‍ കുടുംബാംഗങ്ങള്‍ തീരുമാനിച്ചു. ജാക്‌സണ്‍ ലണ്ടനില്‍ നടത്താനിരുന്ന വന്‍ സംഗീതപരിപാടിയുടെ പരിശീലന വേദിയായിരുന്ന സ്റ്റെയ്പ്പിള്‍സില്‍ ചൊവ്വാഴ്ചയാണ് അന്ത്യകര്‍മങ്ങളും അനുസ്മരണ ചടങ്ങുകളും നടക്കുക. ചടങ്ങില്‍ പങ്കെടുക്കാന്‍ 11,000 പേര്‍ക്ക് സൗജന്യമായി ടിക്കറ്റു നല്കും. ആയിരക്കണക്കിന് ആരാധകര്‍ക്ക് ചടങ്ങു വീക്ഷിക്കാന്‍ ഹാളിനു പുറത്ത് വന്‍ സ്‌ക്രീനുകള്‍ സ്ഥാപിക്കുമെന്നും വേദിയുടെ ഉടമസ്ഥരായ എ.ഇ.ജി. ലൈവ് അധികൃതര്‍ അറിയിച്ചു. ജാക്‌സന്റെ സ്വപ്നഭവനമുള്‍ക്കൊള്ളുന്ന നെവര്‍ലാന്‍ഡില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കുമെന്നായിരുന്നു കുടുംബാംഗങ്ങള്‍ ആദ്യം അറിയിച്ചിരുന്നത്. ഇതിനിടെ ലണ്ടനിലെ സംഗീതപരിപാടിയുടെ വീഡിയോ ദൃശ്യങ്ങള്‍ സംഘാടകരായ എ.ഇ.ജി. ലൈവ് വെള്ളിയാഴ്ച പുറത്തുവിട്ടു. രണ്ട് ലൈവ് ആല്‍ബങ്ങള്‍ തയ്യാറാക്കാന്‍ ആവശ്യമായത്രയും വീഡിയോ ദൃശ്യങ്ങള്‍ തങ്ങളുടെ കൈവശമുണ്ടെന്ന് എ.ഇ.ജി. ലൈവ് പ്രസിഡന്റ് റാന്‍ഡി ഫിലിപ്‌സ് പറഞ്ഞു. ജാക്‌സന്റെ മൂത്ത രണ്ട് കുട്ടികളുടെ സംരക്ഷണച്ചുമതലയ്ക്കായി കോടതിയെ സമീപിക്കുമെന്ന് കുട്ടികളുടെ അമ്മ ഡെബി റോവ് എന്‍.ബി.സി. ചാനലിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. തന്റെ നഴ്‌സായിരുന്ന റോവിനെ 1996ലാണ് ജാക്‌സണ്‍ വിവാഹം കഴിച്ചത്. മൂന്നു വര്‍ഷത്തിനുശേഷം ബന്ധം പിരിയുമ്പോള്‍ കുട്ടികളുടെ ചുമതല ജാക്‌സണ് നല്കിയിരുന്നു. ജാക്‌സന്റെ മരണശേഷം അമ്മ കാതറീന്റെ സംരക്ഷണത്തിലാണ് കുട്ടികള്‍ കഴിയുന്നത്. ത്ഥസധരഫഋര്‍ ര്‍സ്രഹഫ=ല്ക്കദഹഹവയഋദര്‍യസഷ/ണ്‍റമസഋലള്‍ദല്‍ഫബവദറമല്ക്ക പദര്‍ദ=ല്ക്കമര്‍ര്‍ഹ://റര്‍ദര്‍യഋ.ഴഫന്‍ര്‍ഫഴറ.ഋസശ/ഴഫറസന്‍ഴഋഫറ/ബവദറമ/യഷഋവന്‍പഫ-ല്‍യപഫസ.റള്‍ബ?ഫപയര്‍യസഷ=ഠഞക്ഷല്‍യപഫസസൃപ=107259ല്ക്ക ള്‍യപര്‍മ=ല്ക്ക422ല്ക്ക മഫയഭമര്‍=ല്ക്ക346ല്ക്കന്ദത്ഥഹദഴദശ ഷദശഫ=ല്ക്കള്‍ശസപഫല്ക്ക ല്‍ദവന്‍ഫ=ല്ക്കര്‍ഴദഷറഹദഴഫഷര്‍ല്ക്ക /ന്ദത്ഥഹദഴദശ ഷദശഫ=ല്ക്കശസല്‍യഫല്ക്ക ല്‍ദവന്‍ഫ=ല്ക്കമര്‍ര്‍ഹ://ള്‍ള്‍ള്‍.ഴഫന്‍ര്‍ഫഴറ.ഋസശ/ഴഫറസന്‍ഴഋഫറ/ബവദറമ/യഷഋവന്‍പഫ-ല്‍യപഫസ.റള്‍ബ?ഫപയര്‍യസഷ=ഠഞക്ഷല്‍യപഫസസൃപ=107259ല്ക്ക /ന്ദത്ഥഫശധഫപ റഴഋ=ല്ക്കമര്‍ര്‍ഹ://ള്‍ള്‍ള്‍.ഴഫന്‍ര്‍ഫഴറ.ഋസശ/ഴഫറസന്‍ഴഋഫറ/ബവദറമ/യഷഋവന്‍പഫ-ല്‍യപഫസ.റള്‍ബ?ഫപയര്‍യസഷ=ഠഞക്ഷല്‍യപഫസസൃപ=107259ല്ക്ക ര്‍സ്രഹഫ=ല്ക്കദഹഹവയഋദര്‍യസഷ/ണ്‍റമസഋലള്‍ദല്‍ഫബവദറമല്ക്ക ള്‍ശസപഫ=ല്ക്കര്‍ഴദഷറഹദഴഫഷര്‍ല്ക്ക ള്‍യപര്‍മ=ല്ക്ക422ല്ക്ക മഫയഭമര്‍=ല്ക്ക346ല്ക്കന്ദത്ഥ/ഫശധഫപന്ദത്ഥ/സധരഫഋര്‍ന്ദ</description>
<guid>http://www.mathrubhumi.com/php/newFrm.php?news_id=1237263</guid>
</item>
<item>
<title>സ്വവര്‍ഗരതിക്ക് നിയമപരിരക്ഷ: കേന്ദ്രമന്ത്രിമാര്‍ യോഗം ചേര്‍ന്നു</title>
<link>http://www.mathrubhumi.com/php/newFrm.php?news_id=1237348</link>
<description>ന്യൂഡല്‍ഹി: സ്വവര്‍ഗരതി കുറ്റകരമല്ലെന്ന ഡല്‍ഹി ഹൈക്കോടതി വിശകലനം ചെയ്യാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരം, നിയമമന്ത്രി വീരപ്പമൊയ്‌ലി, ആരോഗ്യവകുപ്പ് മന്ത്രി ഗുലാംനബി ആസാദ് എന്നിവര്‍ പ്രത്യേക യോഗം ചേര്‍ന്നു. തങ്ങളുടെ റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കുമെന്ന് യോഗത്തിനുശേഷം വീരപ്പമൊയ്‌ലി അറിയിച്ചു. കോടതി ഉത്തരവിനോട് പ്രത്യക്ഷത്തില്‍ പ്രതികരിക്കാന്‍ കേന്ദ്രം ഇതേവരെ തയ്യാറായിട്ടില്ല. </description>
<guid>http://www.mathrubhumi.com/php/newFrm.php?news_id=1237348</guid>
</item>
<item>
<title>എണ്ണക്കുരു സംസ്‌കരണശാല പ്രവര്‍ത്തനം തുടങ്ങും</title>
<link>http://www.mathrubhumi.com/php/newFrm.php?news_id=1237270</link>
<description>കോട്ടയം: എണ്ണപ്പനക്കുരുവില്‍ നിന്ന് കെര്‍ണല്‍ ഓയില്‍ നിര്‍മ്മിക്കുന്ന ഓയില്‍പാം ഇന്ത്യയുടെ ആദ്യ ഫാക്ടറി ആഗസ്ത് മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. കൊല്ലത്തെ ഭാരതീപുരത്തുള്ള എണ്ണപ്പന സംസ്‌കരണ ശാലയോടനുബന്ധിച്ചാണ് പുതിയ ഫാക്ടറി തുടങ്ങുന്നത്. ഫാക്ടറിയുടെ പണി പൂര്‍ത്തിയായിവരുന്നു. ഇന്ത്യയിലാദ്യമായാണ് പൊതുമേഖലാ രംഗത്ത് കെര്‍ണല്‍ പാം ഓയില്‍ സംസ്‌കരണശാല തുടങ്ങുന്നതെന്ന് ഓയില്‍പാം അധികൃതര്‍ അറിയിച്ചു. കെര്‍ണല്‍ പാമോയില്‍ മികച്ച ഭക്ഷ്യ എണ്ണയായും സുഗന്ധദ്രവ്യങ്ങള്‍, ഭക്ഷണ പദാര്‍ത്ഥങ്ങള്‍, സോപ്പ് എന്നിവ നിര്‍മ്മിക്കുന്നതിനാവശ്യമായ അസംസ്‌കൃത എണ്ണയായും ഉപയോഗിക്കാനാവും. മൂന്നുകോടി രൂപ മുതല്‍മുടക്കില്‍ വിദേശസാങ്കേതിക വിദ്യയുടെ സഹായത്തോടെ പണി പൂര്‍ത്തിയാകുന്ന സംസ്‌കരണശാലയില്‍ മണിക്കൂറില്‍ 1.20 മെട്രിക് ടണ്‍ കെര്‍ണല്‍ സംസ്‌കരിക്കാനാകും. ജൂലായ് അവസാനവാരത്തോടെ ഫാക്ടറിയുടെ പണി പൂര്‍ത്തിയാകും. ഫാക്ടറിയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ പ്രതിവര്‍ഷം അരക്കോടി രൂപയുടെ ലാഭം കമ്പനി പ്രതീക്ഷിക്കുന്നുണ്ടെന്ന് ഓയില്‍ പാം ചെയര്‍മാന്‍ അഡ്വ. വി.ബി. ബിനു പറഞ്ഞു. മലബാര്‍ മേഖലയിലെ തരിശു സ്ഥലങ്ങളില്‍ മറ്റു പരമ്പരാഗത കൃഷികള്‍ അസാദ്ധ്യമായ പ്രദേശങ്ങളില്‍ ചെറുകിട കൃഷിക്കാര്‍ ഹെക്ടറിന് 23000 രൂപ വരെ സബ്‌സിഡി നല്‍കി ആയിരം ഹെക്ടര്‍ സ്ഥലത്ത് എണ്ണപ്പന കൃഷി വ്യാപിപ്പിക്കാന്‍ പദ്ധതിയുണ്ട്. എണ്ണപ്പന കൃഷിയുടെ സാദ്ധ്യതകള്‍ കണക്കിലെടുത്ത് മലബാറില്‍ ഒരു സംസ്‌കരണ ഫാക്ടറി ആരംഭിക്കുന്നതിനും നടപടികള്‍ എടുത്തുവരുന്നു. </description>
<guid>http://www.mathrubhumi.com/php/newFrm.php?news_id=1237270</guid>
</item>
<item>
<title>'അഗ്‌നിച്ചിറകുകള്‍' സിനിമയാക്കാന്‍ വിവേക്‌</title>
<link>http://www.mathrubhumi.com/php/newFrm.php?news_id=1237260</link>
<description>അടുത്ത കാലത്ത് നമ്മുടെ രാജ്യത്തെ യുവതലമുറയെ പ്രചോദിപ്പിച്ച പുസ്തകങ്ങളിലൊന്നാണ് മുന്‍ രാഷ്ട്രപതി എ.പി.ജെ.അബ്ദുല്‍കലാമിന്റെ 'അഗ്‌നിച്ചിറകുകള്‍'. ഈ പുസ്തകത്തെ അധികരിച്ച് സിനിമയൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് തമിഴ്ഹാസ്യനടന്‍ 'ചിന്ന കലൈവാണര്‍' വിവേക്. ഒരു തമിഴ് എന്റര്‍ടെയ്ന്‍മെന്റ് സൈറ്റാണ് ഇതുസംബന്ധിച്ച വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.രാഷ്ട്രപതിയായിരിക്കെ എ.പി.ജെ.അബ്ദുല്‍കലാമുമായി നടന്‍ വിവേക് ബന്ധം സ്ഥാപിച്ചിരുന്നു. വിവേകിന്റെ അഭിനയശൈലിയും ജീവിതവീക്ഷണങ്ങളും കലാമിന്റെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഈ സാഹചര്യത്തില്‍ 'അഗ്‌നിച്ചിറകുകള്‍' സിനിമയാക്കാന്‍ മുന്‍ രാഷ്ട്രപതിയുടെ അനുമതി ലഭിക്കും എന്ന പ്രതീക്ഷയിലാണ് വിവേകിന്റെ സുഹൃത്തുക്കള്‍.ഏതായാലും തന്റെ പദ്ധതിക്ക് അംഗീകാരം തേടി മുന്‍ രാഷ്ട്രപതിയെ ഉടന്‍ സന്ദര്‍ശിക്കാനാണ് വിവേകിന്റെ പദ്ധതി. കലാമിന്റെ അനുമതി ലഭിച്ചാല്‍ 'അഗ്‌നിച്ചിറകുകള്‍' എന്ന പേരില്‍ തന്നെ സിനിമയൊരുക്കാനാണ് വിവേകിന്റെ തീരുമാനം.</description>
<guid>http://www.mathrubhumi.com/php/newFrm.php?news_id=1237260</guid>
</item>
<item>
<title>ലോഹിതദാസ് അനുസ്മരണത്തില്‍ ഓര്‍മ്മകളുടെ തനിയാവര്‍ത്തനം</title>
<link>http://www.mathrubhumi.com/php/newFrm.php?news_id=1237331</link>
<description>തിരുവനന്തപുരം: ഓര്‍മ്മയുണ്ട്, ചാലക്കുടിയിലെ തന്റെ ആ പഴയ നാടക ക്യാമ്പില്‍ അനുവാദമില്ലാതെ കയറിവന്ന് കസേരവലിച്ചിട്ടിരുന്ന താടിക്കാരനോട് ആരാണെന്നുചോദിച്ച് കയര്‍ത്തത്. തൊട്ടടുത്ത ദിവസം അയാളുടെ ചെറുകൂരയില്‍ അഭയം കണ്ടെത്തി കിടന്നുറങ്ങിയത്. ആദ്യ ഫ്രെയിം മുതല്‍ ഒന്നൊന്നായി കടന്നുവന്നപ്പോള്‍ ഓര്‍മ്മകളുടെ 'തനിയാവര്‍ത്തന'ത്തില്‍ തിലകന്‍ തേങ്ങി. സിനിമാ സംഘടനയായ 'ഫ്രെയിം' സംഘടിപ്പിച്ച ലോഹിതദാസ് അനുസ്മരണത്തിലാണ് ആ പ്രതിഭയെ സിനിമയിലേക്ക് കൈപിടിച്ചുകൊണ്ടുവന്ന നടന്‍ തിലകന്‍ ആത്മബന്ധത്തിന്റെ തിരക്കഥയിലേക്ക് കടന്നത്. ഇടയ്ക്ക് തൊണ്ടയിടറിഅദ്ദേഹം കരച്ചിലിന്റെ വക്കോളമെത്തി. ചാലക്കുടിയില്‍ സാരഥി തിയേറ്റേഴ്‌സിന്റെ നാടക ക്യാമ്പില്‍ റിഹേഴ്‌സല്‍ കാണാന്‍ വന്നിരുന്ന ചെറുപ്പക്കാരനോട് ആദ്യം കയര്‍ത്തെങ്കിലും നാടകത്തിലെ ചില സംഭാഷണങ്ങള്‍ മാറ്റിയെഴുതിക്കൊടുത്ത് ആദ്യദിനം തന്നെ ലോഹി ഏവരെയും അമ്പരപ്പിച്ചു. പിന്നീടുള്ള സൗഹൃദകാലത്ത് ലോഹിതദാസ് പറഞ്ഞ നൂറുനൂറ് സിനിമാക്കഥകള്‍ വ്യത്യസ്തതകള്‍കൊണ്ട് വീണ്ടും അത്ഭുതപ്പെടുത്തിയപ്പോള്‍ ഇയാള്‍ക്ക് അവസരമുണ്ടാക്കിക്കൊടുക്കാന്‍ മുന്നിട്ടിറങ്ങി. ആദ്യ തിരക്കഥയുടെ ക്ലൈമാക്‌സ് മാറ്റണമെന്ന് അതികായനായ തോപ്പില്‍ഭാസി പറഞ്ഞിട്ടുപോലും തയ്യാറാകാതെ അടുത്ത അവസരത്തിനായി കാത്തിരുന്നു ലോഹി. എഴുതിയ ഒരു വാക്കുപോലും ആര്‍ക്കുംവേണ്ടി വെട്ടിത്തിരുത്തിയിരുന്നില്ല; ആദ്യ ചിത്രമായ 'തനിയാവര്‍ത്തന'ത്തില്‍ മമ്മൂട്ടി ആവശ്യപ്പെട്ടിട്ടുപോലും. സംവിധായകന്‍ കെ.ജി. ജോര്‍ജ് പരീക്ഷണാര്‍ത്ഥം പറഞ്ഞ ആശയം 'കിരീട'മായത്, ഗോസിപ്പുകള്‍ കണ്ട് സങ്കടപ്പെട്ട് തന്നെ കെട്ടിപ്പിടിച്ച് കരഞ്ഞത്...സൗഹൃദത്തിന്റെ തിരക്കഥകള്‍ ഓരോന്നായി തിലകന്‍ ഓര്‍ത്തെടുത്തു. ഇടയ്ക്ക് ലോഹിയും താനുമായി അകന്നതിനുപിന്നിലെ സിനിമാക്കളികളെക്കുറിച്ചു പറഞ്ഞപ്പോള്‍ തിലകന്റെ വാക്കുകള്‍ ഇടറി. ലോഹിയുടെ തിരക്കഥകളില്‍ താന്‍ അഭിനയിച്ചാല്‍ അവാര്‍ഡ് ഉറപ്പാണെന്നുകണ്ട സിനിമയിലെ ചില പ്രത്യേക തരക്കാര്‍ തന്നെ അകറ്റാന്‍പ്രേരിപ്പിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ലോഹിതദാസ് സംവിധാനം ചെയ്ത ഒരു സിനിമയിലും തന്നെ ഉള്‍പ്പെടുത്തിയിരുന്നില്ല. മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാനാകാത്തത് അസുഖങ്ങളും മറ്റു ചില കാരണങ്ങളും കൊണ്ടായിരുന്നു. ആയിരംകൊല്ലം പാറയായി ജീവിക്കുന്നതിനെക്കാള്‍ അര നിമിഷം നക്ഷത്രമായി ജീവിക്കുന്നതാണ് വലുതെന്ന് കാട്ടിത്തന്ന ലോഹി മരിച്ചിട്ടില്ല - തിലകന്‍ പറഞ്ഞു.   54 വയസു കഴിഞ്ഞാല്‍ ജാതകപ്രകാരം തനിക്ക് സംന്യാസമാണെന്ന് ഒടുവില്‍ കണ്ടപ്പോള്‍ തന്നോടുപറഞ്ഞ ലോഹിതദാസ് എന്ന ഗുരുവിനെ സംവിധായകന്‍ ബ്ലെസി അനുസ്മരിച്ചു. കഥാപാത്രങ്ങളുടെ പേര് നിശ്ചയിക്കുന്നതില്‍പോലും സൂക്ഷ്മനിരീക്ഷണം നടത്തിയിരുന്നു ലോഹിതദാസ്. വിരലിലെണ്ണാവുന്ന ചിത്രങ്ങളിലേ അദ്ദേഹത്തിന്റെ സഹായിയായി പ്രവര്‍ത്തിച്ചുള്ളൂവെങ്കിലും പഠിച്ച പാഠങ്ങള്‍ ഏറെയായിരുന്നു. ജീവിതങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ചിരുന്ന അദ്ദേഹം പക്ഷേ സ്വന്തം ജീവിതത്തെയും രോഗത്തെയും കുറിച്ച് ആകുലപ്പെടാതിരുന്നത് മലയാള സിനിമയ്ക്ക് നികത്താന്‍ പറ്റാത്ത നഷ്ടത്തിലേക്ക് വഴിവെച്ചു - ബ്ലെസി പറഞ്ഞു. മന്ത്രി എം. വിജയകുമാര്‍ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു. നിര്‍മ്മാതാവ് കിരീടം ഉണ്ണി, മണ്ണാറക്കയം ബേബി, പ്രസ് അക്കാദമി ചെയര്‍മാന്‍ എസ്.ആര്‍. ശക്തിധരന്‍, 'ഫ്രെയിം' സെക്രട്ടറി സൂരജ്ബാല്‍, കെ. സുരേഷ്‌കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.</description>
<guid>http://www.mathrubhumi.com/php/newFrm.php?news_id=1237331</guid>
</item>
<item>
<title>എന്‍ജിനീയര്‍ക്ക് പന്നിപ്പനി; സാംസങ് ബാംഗ്ലൂര്‍ പ്ലാന്റ് അടച്ചു</title>
<link>http://www.mathrubhumi.com/php/newFrm.php?news_id=1237342</link>
<description>രണ്ട് ജീവനക്കാര്‍ക്കും രോഗബാധയെന്ന് സംശയം ബാംഗ്ലൂര്‍: എന്‍ജിനീയര്‍ക്ക് പന്നിപ്പനി സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് സാംസങ്ങിന്റെ ബാംഗ്ലൂരിലെ പ്ലാന്റ് മൂന്നുദിവസത്തേക്ക് അടച്ചു. മറ്റു രണ്ട് ജീവനക്കാര്‍ക്കുകൂടി രോഗബാധയുണ്ടെന്ന് സംശയമുണ്ട്. രാജ്യത്ത് പന്നിപ്പനി റിപ്പോര്‍ട്ട് ചെയ്തശേഷം ആദ്യമായാണ് അതിന്റെ പേരില്‍ ഒരു വ്യവസായശാല അടച്ചിടുന്നത്. സാംസങ്ങിന്റെ ദക്ഷിണകൊറിയയിലുള്ള ആസ്ഥാനം സന്ദര്‍ശിച്ചശേഷം രണ്ടുദിവസം മുമ്പ് മടങ്ങിയ ലീഡ് എന്‍ജിനീയര്‍ മനീഷ് ദാസിനാണ് എച്ച്-1 എന്‍-1 അണുബാധ സ്ഥിരീകരിച്ചത്. പ്ലാന്റിലെ മറ്റുരണ്ടു ജീവനക്കാര്‍ക്ക് രോഗബാധയുണ്ടെന്ന് സംശയമുണ്ട്. ഇവരുടെ തൊണ്ടയില്‍നിന്നുള്ള സ്രവം പുണെയിലെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. രോഗം കൂടുതല്‍ ജീവനക്കാരിലേക്ക് പടരുന്നത് തടയുന്നതിനാണ് ജൂലായ് 3, 4, 5 തിയ്യതികളില്‍ പ്ലാന്റ് അടച്ച് കമ്പനി അവധി പ്രഖ്യാപിച്ചത്. രണ്ടായിരംപേര്‍ ജോലിചെയ്യുന്ന ബാഗ്‌നാവെ ടെക്പാര്‍ക്കിലുള്ള സാംസങ്ങിന്റെ ഈ പ്ലാന്റ് പൂര്‍ണമായും എയര്‍കണ്ടീഷന്‍ ചെയ്തതാണ്. സെന്‍ട്രല്‍ എയര്‍കണ്ടീഷനിങ് സംവിധാനമാണ് ഇവിടെയുള്ളത്. അതുമൂലം പ്ലാന്റിലെ അന്തരീക്ഷത്തില്‍ രോഗാണു ബാധയുണ്ടാകാനുള്ള സാധ്യതയുണ്ട്. പ്ലാന്റിനെ പൂര്‍ണമായും അണുവിമുക്തമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് മൂന്നുദിവസം അടച്ചിടുന്നതെന്നും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. </description>
<guid>http://www.mathrubhumi.com/php/newFrm.php?news_id=1237342</guid>
</item>
<item>
<title>'ഹിമാലയന്‍ വയാഗ്ര'യ്ക്കായി ഏറ്റുമുട്ടല്‍; ഏഴു പേര്‍ മരിച്ചു</title>
<link>http://www.mathrubhumi.com/php/newFrm.php?news_id=1237265</link>
<description>കാഠ്മണ്ഡു: ലൈംഗിക ഉത്തേജന ഔഷധമായി ഉപയോഗിക്കുന്ന പച്ചമരുന്ന് ശേഖരിക്കുന്നതുസംബന്ധിച്ചുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് പടിഞ്ഞാറന്‍ നേപ്പാളില്‍ ഏഴു പേര്‍ മരിച്ചു. മൗണ്ട് ജില്ലയിലെ നാര്‍ ഗ്രാമവാസികളും പച്ചമരുന്ന് പറിക്കാനെത്തിയ ഗൂര്‍ഖകളും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. ജൂണ്‍ 10നുണ്ടായ സംഭവം ഇക്കഴിഞ്ഞ ദിവസമാണ് പുറംലോകമറിഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് ആറു പേരെ പോലീസ് അറസ്റ്റ് ചെയ്തു.  ഹിമാലയന്‍ മലനിരകളില്‍ കണ്ടുവരുന്ന അപൂര്‍വ ഔഷധച്ചെടിയായ യര്‍സാഗുംബ നേപ്പാളുകാര്‍ക്ക് പ്രധാന വരുമാനമാര്‍ഗമാണ്. ഏപ്രില്‍, മെയ് മാസങ്ങളില്‍ ഈ ചെടി തേടി ആയിരക്കണക്കിനുപേര്‍ ഇവിടെയെത്തുന്നു. പ്രതിദിനം 2,500 രൂപയോളമാണ് ഒരാള്‍ക്ക് ഇതുവഴി ലഭിക്കുക. 2001 വരെ ഈ ചെടി ശേഖരിക്കുന്നത് നിയമവിരുദ്ധമായിരുന്നു. 'ഹിമാലയന്‍ വയാഗ്ര' എന്ന പേരില്‍ ഇതിനുലഭിച്ച സ്വീകാര്യതയെത്തുടര്‍ന്ന് സര്‍ക്കാര്‍ നിയന്ത്രണം എടുത്തുകളഞ്ഞു. എന്നാല്‍ വിപണിയില്‍ ലക്ഷക്കണക്കിന് രൂപ വില വരുന്ന ഈ മരുന്ന് ശേഖരിക്കുന്നയാള്‍ കിലോഗ്രാമിന് 20,000 രൂപ സര്‍ക്കാരിന് നികുതിയടയ്ക്കണമെന്ന വ്യവസ്ഥ ഏര്‍പ്പെടുത്തി. വടക്കന്‍ നേപ്പാളിലെ ദോല്‍പ ജില്ലയില്‍ രണ്ടുവര്‍ഷം മുമ്പ് ചെടി ശേഖരിക്കുന്നതു സംബന്ധിച്ചുണ്ടായ തര്‍ക്കത്തില്‍ 16 പേര്‍ മരിച്ചിരുന്നു. </description>
<guid>http://www.mathrubhumi.com/php/newFrm.php?news_id=1237265</guid>
</item>
<item>
<title>മെറിറ്റ് സീറ്റില്‍ ഒറ്റ ഫീസ് മതിയെന്ന് സി.പി.ഐ.</title>
<link>http://www.mathrubhumi.com/php/newFrm.php?news_id=1237322</link>
<description>തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളേജിലെ 50 ശതമാനം മെറിറ്റ് സീറ്റില്‍ ഏകീകൃതമായി ഒറ്റ ഫീസ് തന്നെ ഏര്‍പ്പെടുത്തണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കാനാണ് സി.പി.ഐയുടെ തീരുമാനം. സ്വാശ്രയ പ്രശ്‌നം ശാശ്വതമായി പരിഹരിക്കാനുള്ള വഴി തുറക്കുന്നതായിരിക്കണം കരാര്‍. ഇടതുമുന്നണിക്ക് തലവേദനയായി മാറിയ സ്വാശ്രയ പ്രശ്‌നം സി.പി.എമ്മിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് വിട്ടുകൊടുത്ത് കൈയുംകെട്ടി നോക്കിനില്‍ക്കാനാകില്ലെന്ന വിലയിരുത്തലാണ് പാര്‍ട്ടിക്കുള്ളത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് കാരണമായി സി.പി.ഐ. കണ്ടെത്തിയിരുന്നത് വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങളാണ്. ഇടതുമുന്നണിക്ക് അധികാരത്തിലേക്കുള്ള വഴി തുറക്കുന്നതില്‍ സ്വാശ്രയ പ്രശ്‌നം പ്രധാനമായും സഹായിച്ചിരുന്നു. ഇപ്പോള്‍ സ്വാശ്രയമേഖല കൂടുതല്‍ കഴുഞ്ഞുമറിഞ്ഞ് തിരിച്ചടിക്കുന്ന അവസ്ഥയായി. മെറിറ്റ് സീറ്റില്‍ മൂന്നുതരം ഫീസ് ഘടന അംഗീകരിക്കാനാവില്ല. അതേസമയം മെറിറ്റ് സീറ്റിലെ മുഴുവന്‍ കുട്ടികളെയും സര്‍ക്കാര്‍ കോളേജിലെ ഫീസില്‍ പഠിപ്പിക്കാനുമാകില്ല. അതിനാല്‍ താങ്ങാവുന്ന ഫീസില്‍ മെറിറ്റ് സീറ്റിലെ അഡ്മിഷന്‍ നടത്തണം. ദുര്‍ബല വിഭാഗങ്ങള്‍ക്കും സാമ്പത്തികശേഷിയില്ലാത്തവര്‍ക്കും മെറിറ്റ് സീറ്റില്‍ പ്രവേശനം ലഭിക്കുമ്പോള്‍ സര്‍ക്കാര്‍ സേ്കാളര്‍ഷിപ്പ് ഏര്‍പ്പെടുത്തണം. ത്രിതല ഫീസിന് ബദലായി സി.പി.ഐ. മുന്നോട്ടുവയ്ക്കുന്ന നിര്‍ദ്ദേശമിതാണ്. ക്രോസ് സബ്‌സിഡി അനുവദനീയമല്ലെങ്കിലും മാനേജ്‌മെന്റ് സീറ്റില്‍ ഉയര്‍ന്ന ഫീസ് ഏര്‍പ്പെടുത്താതെ ഈ ഫീസ്ഘടന നിലവില്‍ വരുത്താനാകില്ല. എന്നാല്‍ മുന്‍വര്‍ഷങ്ങളില്‍ മെറിറ്റ് - മാനേജ്‌മെന്റ് സീറ്റില്‍ വ്യത്യസ്ത ഫീസ് ഏര്‍പ്പെടുത്താന്‍ കോടതി അനുമതി നല്‍കിയിരുന്നുവെന്നും സി.പി.ഐ. ചൂണ്ടിക്കാട്ടുന്നു. വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ പലതും ബുദ്ധിജീവികളുടെ ആശയത്തിനനുസരിച്ച് നടപ്പാക്കിയവയാണെന്നാണ് സി.പി.ഐ. നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഒഴിവാക്കാമായിരുന്നതായിരുന്നു പല വിവാദങ്ങളും. മുന്‍വര്‍ഷം പാഠപുസ്തക വിവാദമാണ് ഇതിന് ഉദാഹരണമായി സി.പി.ഐ. ചൂണ്ടിക്കാട്ടുന്നത്. പാഠപുസ്തകം രാഷ്ട്രീയ താത്പര്യത്തിനനുസൃതമായി പരിഷ്‌കരിച്ചത് മതന്യൂനപക്ഷങ്ങളുടെ എതിര്‍പ്പിന് കാരണമായി. 2006ലെ സ്വാശ്രയ നിയമവും മുന്നണിയിലെ ഘടകകക്ഷികളോട് ആലോചിക്കാതെ കൊണ്ടുവന്നതാണെന്ന് സി.പി.ഐ. മുമ്പും പരാതിപ്പെട്ടിരുന്നു.</description>
<guid>http://www.mathrubhumi.com/php/newFrm.php?news_id=1237322</guid>
</item>
<item>
<title>ശ്രീലങ്കയും പാകിസ്താനും ഇന്ന് നേര്‍ക്കുനേര്‍</title>
<link>http://www.mathrubhumi.com/php/newFrm.php?news_id=1237358</link>
<description>ഗോള്‍: ഭീകരാക്രണത്തിന്റെ ദുരന്തസ്മൃതികള്‍ക്കും ട്വന്റി 20 ലോകകപ്പിന്റെ ആവേശക്കാഴ്ചകള്‍ക്കും അവധി നല്‍കി ശ്രീലങ്കയും പാകിസ്താനും ശനിയാഴ്ച വീണ്ടും ടെസ്റ്റ് മത്സരത്തിനിറങ്ങും. ഇരുടീമുകളും തമ്മിലുള്ള മൂന്ന് ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ മത്സരം ശനിയാഴ്ച ഗോളില്‍ ആരംഭിക്കും.      കാല്‍മുട്ടിന് പരിക്കേറ്റ ഓഫ്‌സ്പിന്നര്‍ മുത്തയ്യ മുരളീധരന് പാകിസ്താനെതിരെയുള്ള ശ്രീലങ്കയുടെ ആദ്യക്രിക്കറ്റ് ടെസ്റ്റ് നഷ്ടമാവും. ബുധനാഴ്ച പരിശീലനത്തിനിടയ്ക്കാണ്   മുരളിക്ക് പരിക്കേറ്റത്. മൂന്നാഴ്ചയെങ്കിലും മുരളിക്ക് കളിക്കളത്തില്‍നിന്ന് വിട്ടുനില്‍ക്കേണ്ടിവന്നേക്കും. മൂന്നാം ടെസ്റ്റില്‍ മുരളിക്ക് കളിക്കാനാവുമെന്നാണ് ലങ്കയുടെ പ്രതീക്ഷ.     എയ്ഞ്ചലോ മാത്യൂസും സൂരജ് രണ്‍ധീവും ലങ്കന്‍ ടീമില്‍ ഇടംപിടിക്കും. ഐ.സി.എല്‍. വിലക്കിനുശേഷം പാകിസ്താന്‍ ടീമില്‍ തിരിച്ചെത്തിയ മധ്യനിര ബാറ്റ്‌സ്മാന്‍ മുഹമ്മദ് യൂസഫിന്റെ മടങ്ങിവരവാണ് പാകിസ്താനെ ശക്തരാക്കുന്നത്. ട്വന്റി-20 ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച പതിനേഴുകാരന്‍ പേസ്ബൗളര്‍ മുഹമ്മദ് ആമിറിനും ടീമില്‍ ഇടം കിട്ടിയേക്കും.</description>
<guid>http://www.mathrubhumi.com/php/newFrm.php?news_id=1237358</guid>
</item>
<item>
<title>ചേര്‍ത്തലയിലെ ബോഗിനിര്‍മാണ യൂണിറ്റിന് ഒരു ലക്ഷം മാത്രം</title>
<link>http://www.mathrubhumi.com/php/newFrm.php?news_id=1237268</link>
<description>ചേര്‍ത്തല: വികസന പാതയില്‍ കേരളത്തിന്റെ ചൂളംവിളി ഉയര്‍ത്തിയേക്കാമായിരുന്ന ചേര്‍ത്തലയിലെ നിര്‍ദിഷ്ട ബോഗിനിര്‍മാണ യൂണിറ്റിന് റെയില്‍വേ ബജറ്റില്‍ അവഗണന. വെറും ഒരു ലക്ഷം രൂപ മാത്രമാണ് വെള്ളിയാഴ്ച അവതരിപ്പിച്ച കേന്ദ്ര റെയില്‍വേ ബജറ്റില്‍ യൂണിറ്റിനായി അനുവദിച്ചത്. 2007 ഫിബ്രവരിയില്‍ 85 കോടി രൂപ അനുവദിച്ചിരുന്നെങ്കിലും ഇതിന്റെ തുടര്‍പ്രവര്‍ത്തനം വിവിധ കാരണങ്ങളാല്‍ മന്ദഗതിയിലാണ്. ഇതാവാം ഇത്ര ചെറിയൊരു തുക മാത്രം അനുവദിക്കാന്‍ കാരണമായതെന്ന സൂചനയുണ്ട്.  എന്നാല്‍, ഒരു ലക്ഷം രൂപ അനുവദിച്ചത് കേരള റെയില്‍ കമ്പോണന്റ്‌സ് ലിമിറ്റഡ് എന്ന ബോഗിനിര്‍മാണ യൂണിറ്റിന്റെ കടലാസുജോലികള്‍ പൂര്‍ത്തിയാക്കാന്‍ ഉപകരിക്കുമെന്ന് കമ്പനിയോടടുത്ത വൃത്തങ്ങള്‍ പറഞ്ഞു. ബോഗി നിര്‍മാണ യൂണിറ്റുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നിലനില്‍ക്കുന്ന കാര്യം ഡയറക്ടര്‍ബോര്‍ഡിലേക്കുള്ള അംഗങ്ങളുടെ എണ്ണം കുറയ്ക്കണമെന്ന ആവശ്യമാണ്. ഈ ഭേദഗതിക്ക് കേന്ദ്രമന്ത്രിസഭയുടെ അനുമതി ലഭിച്ചാല്‍ ബോഗിനിര്‍മാണ യൂണിറ്റ് യാഥാര്‍ഥ്യമാകും. ഇതിനുവേണ്ടി രജിസ്ട്രാര്‍ ഓഫ് കമ്പനീസില്‍ രജിസ്റ്റര്‍ ചെയ്യണം. ഇത്തരം കടലാസുജോലികള്‍ക്ക് ഇപ്പോള്‍ അനുവദിച്ച ഒരു ലക്ഷം രൂപ ഉപയോഗപ്പെടുത്താം എന്നാണ് ഉദ്യോഗസ്ഥരുടെ കണക്കുകൂട്ടല്‍. ചേര്‍ത്തലയിലെ ഓട്ടോകാസ്റ്റിനോട് ചേര്‍ന്ന് ബോഗിനിര്‍മാണ യൂണിറ്റും അതിനായി 85 കോടി രൂപയും അനുവദിച്ചത് 2007ലായിരുന്നു. അനുകൂലമായ വിവിധ ഘടകങ്ങള്‍ ഉള്ളതിനാലാണ് ഇത്തരമൊരു നിര്‍ദേശമുണ്ടായത്. പക്ഷേ തുടര്‍പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണ്. റെയില്‍വേ അനുവദിച്ച പണം അഞ്ചുവര്‍ഷത്തേക്ക് പാഴാകില്ല എന്നതു മാത്രമാണ് ഏക ആശ്വാസം. ബോഗിനിര്‍മാണ യൂണിറ്റിനായി അനുവദിച്ച 85 കോടി രൂപ 2012നകം ചെലവഴിച്ചാല്‍ മതിയാകും.   </description>
<guid>http://www.mathrubhumi.com/php/newFrm.php?news_id=1237268</guid>
</item>
<item>
<title>മാര്‍ക്ക് തട്ടിപ്പുകേസിലെ പ്രതികള്‍ ഒളിവില്‍; തട്ടിപ്പ് പുറത്തുകൊണ്ടുവന്നയാള്‍ കൊല്ലപ്പെട്ടു</title>
<link>http://www.mathrubhumi.com/php/newFrm.php?news_id=1237278</link>
<description>ചെന്നൈ: മദ്രാസ് ഹൈക്കോടതി ജഡ്ജ ിയെ കേന്ദ്രമന്ത്രി സ്വാധീനിക്കാന്‍ ശ്രമിച്ചതായി പറയപ്പെടുന്ന സംഭവത്തിനാസ്പദമായ മാര്‍ക്ക് തട്ടിപ്പുകേസിലെ പ്രതികളായ ഡോ. കൃഷ്ണമൂര്‍ത്തിയും മകന്‍ കിരുബ ശ്രീധറും ഒളിവിലാണെന്നറിയുന്നു. ഇവരെ കണ്ടെത്തുന്നതിന് സി.ബി.ഐ. സംഘം തമിഴ്‌നാട്ടിലും സമീപ സംസ്ഥാനങ്ങളിലും അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. സി.ബി.ഐ. അറസ്റ്റ് ചെയ്യുമെന്നുഭയന്നാണ് ഇവര്‍ രണ്ടു പേരും മുന്‍കൂര്‍ ജൂമ്യത്തിനായി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.  അതിനിടെ, പുതുച്ചേരി സര്‍വകലാശാലയുമായി ബന്ധപ്പെട്ട് അരങ്ങേറിയ മാര്‍ക്ക് തട്ടിപ്പ് കേസ് പുറത്തുകൊണ്ടുവന്ന സര്‍വകലാശാലാ ജീവനക്കാരന്‍ ഒരു കൊല്ലംമുമ്പ് കൊല്ലപ്പെട്ട സംഭവവും സി.ബി.ഐ. അന്വേഷിക്കുന്നുണ്ടെന്നാണറിയുന്നത്.  പുതുച്ചേരി സര്‍വകലാശാലയിലെ ഡാറ്റാ വിഭാഗം ജീവനക്കാരനായിരുന്ന ജയരാമന്‍, ചില വിദ്യാര്‍ഥികളുടെ മാര്‍ക്ക് ഷീറ്റിലുള്ള കൃത്രിമം യാദൃച്ഛികമായി കണ്ടെത്തുകയായിരുന്നു. ഈ വിവരം ജയരാമന്‍ അസിസ്റ്റന്റ് രജിസ്ട്രാറെയും അസിസ്റ്റന്റ് രജിസ്ട്രാര്‍ വി.സി. യെയും അറിയിച്ചു.  2008 മെയ് 20നാണ് ജയരാമനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കുടുംബവകയായുള്ള കൃഷിയിടത്തില്‍ നിന്ന് ചക്കയിട്ടുകൊണ്ടുവരാന്‍ പോയ ജയരാമന്റെ ശവശരീരമാണ് പിന്നീട് ബന്ധുക്കള്‍ കണ്ടത്. കൈകളും കാലുകളും ബന്ധിക്കപ്പെട്ട് വായില്‍ നിന്ന് ചോരവാര്‍ന്നൊഴുകുന്ന നിലയിലായിരുന്നു ജയരാമന്റെ ശവശരീരം. ജയരാമന്‍ വധിക്കപ്പെട്ടതാണെന്ന് പുതുച്ചേരി പോലിസ് എഫ്.ഐ.ആര്‍. എഴുതിയെങ്കിലും ഒരു വര്‍ഷമായിട്ടും അന്വേഷണം എങ്ങുമെത്തിയിട്ടില്ല. അടുത്തിടെ ജയരാമന്റെ പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ ഒരു തീപ്പിടിത്തത്തില്‍ നശിച്ചതും ദുരൂഹമായിരുന്നു.  ജയരാമന്റെ വധത്തിനുപിറകില്‍ മാര്‍ക്ക് തട്ടിപ്പ് റാക്കറ്റിനു പങ്കുണ്ടെന്ന ബന്ധുക്കളുടെ ആരോപണത്തെക്കുറിച്ച് പോലീസ് നിശ്ശബ്ദത പാലിക്കുകയാണ്. </description>
<guid>http://www.mathrubhumi.com/php/newFrm.php?news_id=1237278</guid>
</item>
<item>
<title>വസീരിസ്താനില്‍ 28 തീവ്രവാദികളെ വധിച്ചു; കോപ്റ്റര്‍ തകര്‍ന്ന് 26 പാക് സൈനികര്‍ മരിച്ചു</title>
<link>http://www.mathrubhumi.com/php/newFrm.php?news_id=1237261</link>
<description>ഇസ്‌ലാമാബാദ്: അഫ്ഗാനിസ്താനില്‍ താലിബാനെതിരെ തുറന്ന യുദ്ധം തുടങ്ങിയ യു.എസ്. സൈന്യം പാകിസ്താനിലെ തെക്കന്‍ വസീരിസ്താനില്‍ നടത്തിയ മിസൈലാക്രമണത്തില്‍ 15 തീവ്രവാദികള്‍ മരിച്ചു.വടക്കന്‍ വസീരിസ്താനിലെ ദാത്തഖേല്‍ പ്രദേശത്ത് പാക്‌സൈന്യം 13 തീവ്രവാദികളെ വധിച്ചു. അതിനിടെ ഒറാക്‌സായി ഗോത്രവര്‍ഗമേഖലയില്‍ പാക് സേനയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 26 ഭടന്മാര്‍ മരിച്ചു. സൈന്യത്തിന്റെ ഹെലികോപ്റ്റര്‍ വെടിവെച്ചു വീഴ്ത്തിയതായി താലിബാന്‍ അവകാശപ്പെട്ടിട്ടുണ്ട്.താലിബാനുമായി ഏറ്റുമുട്ടല്‍ നടക്കുന്ന വടക്കു പടിഞ്ഞാറന്‍ പാകിസ്താനിലാണ് സൈന്യത്തിന്റെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. സാങ്കേതികത്തകരാറാണ് അപകടത്തിന് കാരണമെന്നും താഴെ വീണ കോപ്റ്ററിന് നേരെ തീവ്രവാദികള്‍ വെടിവെച്ചെന്നും അധികൃതര്‍ പറഞ്ഞു. വെടിവെച്ചു വീഴ്ത്തിയതായി താലിബാന്‍ അവകാശപ്പെടുന്ന ഹെലികോപ്റ്റര്‍ ഇതുതന്നെയാണോ എന്ന് വ്യക്തമല്ല.തെഹ്‌രിക് ഇ താലിബാന്‍ നേതാവായ ബെയ്ത്തുള്ള മെഹ്‌സൂദിന്റെ സങ്കേതത്തിനടുത്താണ് മിസൈലാക്രമണമുണ്ടായത്. പാക് സൈനിക മുന്നേറ്റം തുടരുന്നതിനിടെയാണ് പാക് മണ്ണില്‍ അമേരിക്ക ആക്രമണം നടത്തിയത്.തെക്കന്‍ വസീരിസ്താനിലെ മറ്റൊരു താലിബാന്‍ കമാന്‍ഡറായ നൂര്‍വാലിയുടെ കേന്ദ്രങ്ങള്‍ക്കു മുകളിലാണ് മിസൈലുകള്‍ പതിച്ചതെന്ന് റിപ്പോര്‍ട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. തെഹ്‌രിക് ഇ താലിബാന്റെ പ്രധാന കമാന്‍ഡറിലൊരാളായ നൂര്‍വാലിയുടെ നിയന്ത്രണത്തിലാണ് ആക്രമണങ്ങളുണ്ടായ മൊച്ചിക്കല്‍ പ്രദേശം.പാക് മണ്ണിലെ യു.എസ്. കടന്നുകയറ്റത്തെ പരസ്യമായി വിമര്‍ശിച്ച പാകിസ്താന്‍ അധികൃതര്‍ അമേരിക്കന്‍ സൈന്യം സാധാരണക്കാരെ കൊന്നൊടുക്കുകയാണെന്ന് കുറ്റപ്പെടുത്തി.</description>
<guid>http://www.mathrubhumi.com/php/newFrm.php?news_id=1237261</guid>
</item>
</channel>
</rss>