നിരവധിതവണ ഇതു വിലക്കിയെങ്കിലും ശല്യം തുടര്‍ന്നു. യുവതിയുടെ ഭര്‍ത്താവ് വിദേശത്താണ്. ഭര്‍ത്താവും അഷ്റഫിനെ വിളിച്ച്, ശല്യംചെയ്യരുതെന്നു പറഞ്ഞിരുന്നു. എന്നാല്‍, ഫോണിലെ ശല്യത്തിനൊപ്പം ഇവരുടെ വീടിനുമുന്പിലെ ലൈറ്റുകള്‍ രാത്രിയില്‍ ഊരിക്കൊണ്ടു പോകുകയും യുവതി പോകുന്നിടത്ത് ചെല്ലുകയുമായിരുന്നു. ഇതിനൊപ്പം, യുവതിയുടെ ഫോണ്‍സംഭാഷണം റെക്കോഡുചെയ്തുവച്ച് മറ്റുള്ളവരെ കേള്‍പ്പിക്കുമെന്നും അല്ലെങ്കില്‍ ഇദ്ദേഹം വിളിക്കുന്നിടത്തു ചെല്ലണമെന്നും ആവശ്യപ്പെട്ടതായും യുവതി പറഞ്ഞു.
ചൊവാഴ്ച പോലീസ്സ്റ്റേഷനില്‍ പരാതി നല്‍കുന്നതിനായി അടൂരില്‍ എത്തിയെങ്കിലും ഭര്‍ത്താവു പറഞ്ഞതിനാല്‍ ഒഴിവാക്കി. ഇതിനുശേഷം വൈകീട്ട് കുടുംബവീട്ടില്‍നിന്നു കുഞ്ഞിനെ വിളിച്ചുകൊണ്ടുവരാന്‍ പോയപ്പോഴാണ് പഴകുളത്തിനുസമീപത്ത് ടിപ്പര്ലോറിയിലെത്തിയ അഷ്റഫ്, വണ്ടി കുറുകെ നിര്‍ത്തി യുവതിയെ ആക്രമിച്ചത്. കൈയില്‍ക്കയറി പിടിക്കുകയും നൈറ്റി വലിച്ചുകീറുകയും മര്‍ദിക്കുകയും ചെയ്തു. അഷ്റഫിന്റെ രണ്ടു സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു. മര്‍ദനമേറ്റു നിലവിളിച്ച യുവതിയെ നാട്ടുകാര്‍ ഓടിയെത്തി രക്ഷിച്ചു. മുഖത്തു പരിക്കേറ്റ യുവതി അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടി. അടൂര്‍ പോലീസ് യുവതിയില്‍നിന്നു മൊഴിയെടുത്തു.