LATEST NEWS

Loading...

Custom Search
+ -
ന്യൂഡല്‍ഹി: ഏഷ്യന്‍ തുറമുഖങ്ങളില്‍നിന്ന് പുറപ്പെടുന്ന ഏറ്റവും വലിയ ക്രൂയിസ് കപ്പല്‍ മറീനര്‍ ഓഫ് സീസ് ഗോവയിലെത്തി. മൂവായിരത്തോളം യാത്രക്കാരാണ് ഇതിലുള്ളത്. ദുബായില്‍നിന്ന് പുറപ്പെട്ട് സിംഗപ്പൂരിലെത്തുന്ന കപ്പല്‍ 11 ദിവസമാണ്...
ബാംഗ്ലൂര്‍ : പുതിയ നിയമസഭയുടെ ആദ്യ സമ്മേളനം ചേരാനിരിക്കെ ഭരണപക്ഷത്തിന് കനത്ത വെല്ലുവിളിയാകുന്നത് കരുത്തുറ്റ പ്രതിപക്ഷത്തെ നേരിടേണ്ടിവരുമെന്നതാണ്. 121 അംഗങ്ങള്‍ ഭരണപക്ഷത്ത് ഉള്ളപ്പോള്‍ ഇപ്പുറത്ത് പ്രതിപക്ഷ നിലയില്‍ 103 അംഗങ്ങളുടെ...
ബാംഗ്ലൂര്‍: ജൂബിലി സ്‌കൂളില്‍ അധ്യാപകര്‍ക്കായി ശില്പശാല സംഘടിപ്പിച്ചു. വിദ്യാഭ്യാസ ചിന്തക ഡോ. മീന ജയിന്‍ ക്ലാസിന് നേതൃത്വം നല്‍കി. പീറ്റര്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ശ്രീലത സ്വാഗതം പറഞ്ഞു. അധ്യാപനത്തില്‍ മികവുപുലര്‍ത്തുന്നതിന്റെ...
മുബൈ: ആറുകോടിയുടെ മയക്കുമരുന്നുമായി സാംബിയന്‍ വനിത മുബൈ വിമാനത്താവളത്തില്‍ അറസ്റ്റിലായി. ആറുകിലോഗ്രാം ആംഫിറ്റമിന്‍ മയക്കുമരുന്നുമായാണ് ഇവര്‍ അറസ്റ്റിലായത്. ഇന്ത്യന്‍ വിപണിയില്‍ ഇതിന് ആറുകോടി വിലവരും.മലാവിയിലേക്ക് പോവുകയായിരുന്ന...
ന്യൂഡല്‍ഹി: തെക്കന്‍, കിഴക്കന്‍ ഡല്‍ഹിയിലേക്ക് ഗംഗാകനാലില്‍നിന്ന് നല്‍കേണ്ട വെള്ളവുമായി ബന്ധപ്പെട്ട കരാര്‍ ഉത്തര്‍പ്രദേശ് പുനഃസ്ഥാപിച്ചു. പ്രതിദിനം 470 ക്യുസെക്‌സ് വെള്ളമാണ് സോണിയവിഹാറിലും ഭാഗീരഥിയിലുമുള്ള ജലശുദ്ധീകരണ...
ബാംഗ്ലൂര്‍ : രാജാജി നഗര്‍ ഇസ്‌കോണില്‍ നരസിംഹജയന്തി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പുലര്‍ച്ചെ നാലിന് സുപ്രഭാതം, അഭിഷേകം, ശ്രീല പ്രഭുപാദയുടെ പ്രഭാഷണം എന്നിവ ഉണ്ടായിരുന്നു. വൈകിട്ട് നരസിംഹഹോമവും അഭിഷേകവും പ്രസാദവിതരണവും നടന്നു....
സേലം: സേലം-കരൂര്‍ ബ്രോഡ്‌ഗേജ് പാതയില്‍ മെയ് 25ന് യാത്രാട്രെയിന്‍സര്‍വീസ് ഉദ്ഘാടനംചെയ്യുമെന്ന് കേന്ദ്ര റെയില്‍വേമന്ത്രാലയം അറിയിച്ചു. 27മുതല്‍ സര്‍വീസ് ആരംഭിക്കുമെന്നും പറഞ്ഞു. 1997ല്‍ ആരംഭിച്ച റെയില്‍പ്പാളം നിര്‍മാണം 85 കി.മീറ്റര്‍...
മുംബൈ: മുംബൈ പ്രസ്‌ക്ലബിന്റെ റെഡ്‌ലിങ്ക് അവാര്‍ഡ്ദാനച്ചടങ്ങ് ശനിയാഴ്ച നടക്കും. വൈകുന്നേരം 6 മണിക്കാണ് പുരസ്‌കാരദാനച്ചടങ്ങ് നടക്കുക. പ്രമുഖ പത്രപ്രവര്‍ത്തകരായ കുല്‍ദീപ് നയ്യാര്‍, എന്‍.റാം എന്നിവരെ ചടങ്ങില്‍ ആദരിക്കും. പത്രപ്രവര്‍ത്തനത്തിന്...
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സര്‍ക്കാര്‍ ആസ്പത്രികളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന നഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനായി ഇന്ത്യന്‍ നാഷണല്‍ നഴ്‌സസ് ആന്‍ഡ് അദര്‍ ഹോസ്പിറ്റല്‍ എംപ്ലോയീസ് കോണ്‍ഗ്രസ്സിന്റെ...
ബാംഗ്ലൂര്‍: അമേരിക്കയിലേക്ക് സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിനായി വിസാ നിയമങ്ങളില്‍ ഇളവുവരുത്തുമെന്ന് യു.എസ്. കോണ്‍സുലേറ്റ് ജനറല്‍ ഡെപ്യൂട്ടി അസിസ്റ്റന്‍റ് സെക്രട്ടറി അലീഷാ ഐറസ് പറഞ്ഞു. ട്രാവല്‍ ഏജന്‍റ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ...

 

പൂര്‍ണമായും ഇന്ത്യന്‍ എന്ന് മുദ്രകുത്തി ടാറ്റയുടെ ഹോട്ടല്‍ ശൃംഖലയുമായി കൈകോര്‍ക്കാന്‍ വിസമ്മതിച്ചതിലൂടെ വിവാദത്തില്‍ച്ചാടിയ അമേരിക്കന്‍ കമ്പനിയാണ് ഓറിയന്റ് എക്‌സ്പ്രസ് ഹോട്ടല്‍സ്. ടാറ്റയുമായി കൈകോര്‍ക്കാന്‍ വിസമ്മതിച്ചതിലൂടെ വിവാദത്തിലായ ഓറിയന്റ് ഗ്രൂപ്പ് മൂന്നുവര്‍ഷത്തിനുശേഷം, അതിന്റെ ഡയറക്ടര്‍ ബോര്‍ഡിലേക്ക് പൂര്‍ണമായും ഇന്ത്യക്കാരനായ ഒരാളെ നിയോഗിച്ചത് ലോകം ഏറെ കൗതുകത്തോടെയാണ് വീക്ഷിച്ചത്. ഹോട്ടല്‍-ബിവറേജസ് വ്യവസായ രംഗത്ത് ഏറെക്കാലത്തെ അനുഭവ സമ്പത്തുള്ള ഹര്‍ഷ വി.അഗാഡിയെയാണ് സ്വതന്ത്ര ചുമതലയുള്ള ഡയറക്ടറായി ഓറിയന്റ് എക്‌സ്പ്രസ് നിയോഗിച്ചത്. ആഗോളതലത്തില്‍ പ്രശസ്തമായ ഒട്ടേറെ റസ്റ്റോറന്റ് വമ്പന്മാര്‍ക്കൊപ്പം പ്രവര്‍ത്തിച്ച പരിചയസമ്പത്താണ് ഓറിയന്റ് എക്‌സ്പ്രസ് പരിഗണിച്ചത്. യു.എസ്.ആസ്ഥാനമാക്കിയുള്ള ഫ്രണ്ട്‌ലി ഐസ്‌ക്രീമിനെ രാജ്യത്തെ വന്‍കിട ബ്രാന്‍ഡാക്കി മാറ്റിയ നേതൃപാടവമാണ് ഹര്‍ഷയെ ഓറിയന്റ് എക്‌സ്പ്രസിന്റെയും തലപ്പത്തെത്തിച്ചത്. ഓറിയന്റ് എക്‌സ്പ്രസിന്റെ ബ്രാന്‍ഡ് വാല്യു ഇടിയുമെന്ന് കാണിച്ചാണ് 2007-ല്‍ ടാറ്റയുമായുള്ള ബന്ധം കമ്പനി നിരാകരിച്ചത്. അമേരിക്കന്‍ ഹോട്ടല്‍ വ്യവസായത്തില്‍ നിര്‍ണായകമായ സ്ഥാനം കൈവരിക്കാനുള്ള ടാറ്റയുടെ ശ്രമമാണ് അന്ന് ഓറിയന്റ് എക്‌സ്പ്രസ് നിരാകരിച്ചത്. അതിന് അവര്‍ പറഞ്ഞ ന്യായം ഏറെ പ്രതിഷേധമുയര്‍ത്തിയിരുന്നു. ടാറ്റയുടേത് ഇന്ത്യന്‍ എന്ന പരിവേഷമാണെന്നായിരുന്നു ന്യായവാദം. ഹര്‍ഷ വി.അഗാഡിയുടെ സ്ഥാനലബ്ധിയെ ഇന്ത്യക്കാര്‍ അതുകൊണ്ടുതന്നെ ഏറെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. 1984-ല്‍ ബോംബെ സര്‍വകലാശാലയില്‍നിന്ന് കൊമേഴ്‌സില്‍ ബിരുദം നേടിയ ഹര്‍ഷ എം.ബി.എ നേടുന്നതിനുവേണ്ടിയാണ് അമേരിക്കയിലെത്തുന്നത്. ഡ്യൂക്ക് സര്‍വകലാശാലയുടെ ഫുക്വ സ്‌കൂള്‍ ഓഫ് ബിസിനസ്സില്‍നിന്ന് എം.ബി.എ സ്വന്തമാക്കി. ക്രാഫ്റ്റ് ജനറല്‍ ഫുഡ്‌സിലൂടെ ഔദ്യോഗിക ജീവിതത്തിന് തുടക്കമിട്ട ഹര്‍ഷ, പിന്നീട് അമേരിക്കന്‍ എക്‌സ്പ്രസ്, പെപ്‌സികോ തുടങ്ങിയ സ്ഥാപനങ്ങളിലും പ്രവര്‍ത്തിച്ചു. ആഗോള ഹോട്ടല്‍ വ്യവസായ രംഗത്ത് നിക്ഷേപകരെ ആകര്‍ഷിക്കും വിധത്തില്‍ ഒട്ടേറെ ചുവടുവെപ്പുകള്‍ ഹര്‍ഷയുടെ ഭാഗത്തുനിന്നുണ്ടായി. ഡോമിനോ പിസയെ ആഗോള ബ്രാന്‍ഡാക്കി വളര്‍ത്തിയെടുത്തത് ഹര്‍ഷയുടെ നീക്കങ്ങളായിരുന്നു. അമ്പതിലേറെ രാജ്യങ്ങളിലെ പ്രമുഖ പിസ ബ്രാന്‍ഡായി ഡോമിനോ മാറി. 1997 മുതല്‍ 2000 വരെ ലിറ്റില്‍ കെസാഴ്‌സിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായി പ്രവര്‍ത്തിച്ചതിന് ശേഷം 2004 മുതല്‍ 2009 വരെ ചര്‍ച്ച് ചിക്കണിന്റെ പ്രസിഡന്റായി. 2009 വരെ ഫ്രണ്ട്‌ലി ഐസ്‌ക്രീമിന്റെ സി.ഇ.ഒ. ആയി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെയാണ് ഓറിയന്റ് എക്‌സ്പ്രസിന്റെ ഇന്‍ഡിപ്പെന്‍ഡന്റ് ഡയറക്ടറായി ചുമതലയേല്‍ക്കുന്നത്. ഇക്കൊല്ലം അദ്ദേഹം ക്വിസ്‌നോസിന്റെ മേധാവിയായി ചുമതലയേറ്റു. ഇതിനുപുറമെ, ഒട്ടേറെ സ്ഥാപനങ്ങളുടെ ഡയറക്ടര്‍ബോര്‍ഡില്‍ അംഗമായ ഹര്‍ഷ, നിരവധി സര്‍വകലാശാലകളിലും മറ്റും ബിസിനസ് വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകളും എടുക്കുന്നുണ്ട്. rgirishkumar@gmail.com