LATEST NEWS

Loading...

Custom Search
+ -
ബാംഗ്ലൂര്‍: ട്രെയിന്‍ യാത്രയ്ക്കിടെ വീണുകിട്ടിയ സ്വര്‍ണാഭരണം മലയാളി യാത്രക്കാരി റെയില്‍വേ പോലീസില്‍ ഏല്‍പ്പിച്ചു. കൊച്ചുവേളി-ബാംഗ്ലൂര്‍ എക്‌സ്പ്രസ്സിലെ എസ് 8 കമ്പാര്‍ട്ട്‌മെന്റിലെ യാത്രക്കാരിയായ ഹരിപ്പാട് സ്വദേശി സ്മിത സന്തോഷ് കുമാറിനാണ് സ്വര്‍ണാഭരണം കളഞ്ഞുകിട്ടിയത്. മെജസ്റ്റിക് റെയില്‍വേ പോലീസിലാണ് ആഭരണം ഏല്‍പ്പിച്ചത്. ...
നോര്‍ക്ക ഇന്‍ഷുറന്‍സ് കാര്‍ഡ് ബാംഗ്ലൂര്‍: നോര്‍ത്ത് വെസ്റ്റ് കേരളസമാജം...
ബാംഗ്ലൂര്‍: ബെല്‍മയുടെ കുടുംബസംഗമം 26 ന് നടക്കും. ബി.ഇ.എല്‍. കൂവെംപു കലാക്ഷേത്രയിലാണ്...
ബാംഗ്ലൂര്‍: എച്ച്.കെ ബി.കെ. കോളേജ് ഓഫ് എന്‍ജിനീയറിങ്ങിലെ അവസാനവര്‍ഷ വിദ്യാര്‍ഥികളുടെ...
ബാംഗ്ലൂര്‍:വ്യവസായ ഭൂമി റദ്ദാക്കിയെന്ന കേസില്‍ മുന്‍മന്ത്രി മുരുകേഷ് നിറാനിക്കെതിരായ ലോകായുക്ത കുറ്റപത്രം തള്ളണമെന്ന ഹര്‍ജി ഹൈക്കോടതി നിരാകരിച്ചു. കേസില്‍ ലോകായുക്തയുടെ കുറ്റപത്രം പ്രത്യേക കോടതിയുടെ പരിഗണനയിലിരിക്കുകയാണ്....
ബാംഗ്ലൂര്‍: പുതിയ കൃഷിരീതികള്‍ എന്തുകൊണ്ട് കര്‍ഷര്‍ക്ക് തിരഞ്ഞെടുത്തുകൂടെന്ന് കൃഷിമന്ത്രി കൃഷ്ണ ബൈരഗൗഡ. ജനിതക മാറ്റം വരുത്തിയ പരുത്തി പതിനഞ്ചു വര്‍ഷം മുന്‍പ് സംസ്ഥാനത്ത് ആദ്യമായി പരീക്ഷിച്ചപ്പോള്‍ പരിസ്ഥിതിക്ക് ദോഷമാകാതെത്തന്നെ...
ബാംഗ്ലൂര്‍: ഐ.ടി. വ്യവസായം വിപുലീകരിക്കാന്‍ സംസ്ഥാനസര്‍ക്കാറിന് സഹായം നല്‍കുമെന്ന് നാസ്‌കോം ചെയര്‍മാന്‍ കൃഷ്ണകുമാര്‍ നടരാജന്‍ പറഞ്ഞു. അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിച്ച് കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കാനുള്ള പദ്ധതികളെക്കുറിച്ച്...
ബാംഗ്ലൂര്‍: ലോകായുക്ത കോടതിയുടെ പരിഗണനയിലുള്ള ഭൂമി അഴിമതിക്കേസുകള്‍ തള്ളണമെന്നാവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. റെയ്ച്ചലഹള്ളിയിലെ വയ്യാലി കാവല്‍ ഹൗസ് ബില്‍ഡിങ് കോ-ഓപ്പറേറ്റീവ്...
ബാംഗ്ലൂര്‍: യാദ്ഗീര്‍ ജില്ലയിലെ ഗുര്‍മ്മിട്കലില്‍ 1,000 കോടിയുടെ മെഗാ ടെക്‌സ്റ്റൈല്‍സ് പാര്‍ക്ക് സ്ഥാപിക്കുമെന്ന് ടെക്‌സ്റ്റൈല്‍സ് മന്ത്രി ബാബുറാവു ചിഞ്ചനസൂര്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കര്‍ണാടക ഇന്‍ഡസ്ട്രിയല്‍ ഏരിയാസ്...
ബാംഗ്ലൂര്‍: 2000-ത്തിലേറെ ജനസംഖ്യയുള്ള ഗ്രാമങ്ങളില്‍ ശുദ്ധജല വിതരണ പദ്ധതി നടപ്പാക്കുമെന്ന് ഗ്രാമവികസനമന്ത്രി എച്ച്.കെ. പാട്ടീല്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുക്കുന്ന ഈ പദ്ധതിയില്‍ താത്പര്യം പ്രകടിപ്പിക്കുന്ന സന്നദ്ധ...

 

പൂര്‍ണമായും ഇന്ത്യന്‍ എന്ന് മുദ്രകുത്തി ടാറ്റയുടെ ഹോട്ടല്‍ ശൃംഖലയുമായി കൈകോര്‍ക്കാന്‍ വിസമ്മതിച്ചതിലൂടെ വിവാദത്തില്‍ച്ചാടിയ അമേരിക്കന്‍ കമ്പനിയാണ് ഓറിയന്റ് എക്‌സ്പ്രസ് ഹോട്ടല്‍സ്. ടാറ്റയുമായി കൈകോര്‍ക്കാന്‍ വിസമ്മതിച്ചതിലൂടെ വിവാദത്തിലായ ഓറിയന്റ് ഗ്രൂപ്പ് മൂന്നുവര്‍ഷത്തിനുശേഷം, അതിന്റെ ഡയറക്ടര്‍ ബോര്‍ഡിലേക്ക് പൂര്‍ണമായും ഇന്ത്യക്കാരനായ ഒരാളെ നിയോഗിച്ചത് ലോകം ഏറെ കൗതുകത്തോടെയാണ് വീക്ഷിച്ചത്. ഹോട്ടല്‍-ബിവറേജസ് വ്യവസായ രംഗത്ത് ഏറെക്കാലത്തെ അനുഭവ സമ്പത്തുള്ള ഹര്‍ഷ വി.അഗാഡിയെയാണ് സ്വതന്ത്ര ചുമതലയുള്ള ഡയറക്ടറായി ഓറിയന്റ് എക്‌സ്പ്രസ് നിയോഗിച്ചത്. ആഗോളതലത്തില്‍ പ്രശസ്തമായ ഒട്ടേറെ റസ്റ്റോറന്റ് വമ്പന്മാര്‍ക്കൊപ്പം പ്രവര്‍ത്തിച്ച പരിചയസമ്പത്താണ് ഓറിയന്റ് എക്‌സ്പ്രസ് പരിഗണിച്ചത്. യു.എസ്.ആസ്ഥാനമാക്കിയുള്ള ഫ്രണ്ട്‌ലി ഐസ്‌ക്രീമിനെ രാജ്യത്തെ വന്‍കിട ബ്രാന്‍ഡാക്കി മാറ്റിയ നേതൃപാടവമാണ് ഹര്‍ഷയെ ഓറിയന്റ് എക്‌സ്പ്രസിന്റെയും തലപ്പത്തെത്തിച്ചത്. ഓറിയന്റ് എക്‌സ്പ്രസിന്റെ ബ്രാന്‍ഡ് വാല്യു ഇടിയുമെന്ന് കാണിച്ചാണ് 2007-ല്‍ ടാറ്റയുമായുള്ള ബന്ധം കമ്പനി നിരാകരിച്ചത്. അമേരിക്കന്‍ ഹോട്ടല്‍ വ്യവസായത്തില്‍ നിര്‍ണായകമായ സ്ഥാനം കൈവരിക്കാനുള്ള ടാറ്റയുടെ ശ്രമമാണ് അന്ന് ഓറിയന്റ് എക്‌സ്പ്രസ് നിരാകരിച്ചത്. അതിന് അവര്‍ പറഞ്ഞ ന്യായം ഏറെ പ്രതിഷേധമുയര്‍ത്തിയിരുന്നു. ടാറ്റയുടേത് ഇന്ത്യന്‍ എന്ന പരിവേഷമാണെന്നായിരുന്നു ന്യായവാദം. ഹര്‍ഷ വി.അഗാഡിയുടെ സ്ഥാനലബ്ധിയെ ഇന്ത്യക്കാര്‍ അതുകൊണ്ടുതന്നെ ഏറെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. 1984-ല്‍ ബോംബെ സര്‍വകലാശാലയില്‍നിന്ന് കൊമേഴ്‌സില്‍ ബിരുദം നേടിയ ഹര്‍ഷ എം.ബി.എ നേടുന്നതിനുവേണ്ടിയാണ് അമേരിക്കയിലെത്തുന്നത്. ഡ്യൂക്ക് സര്‍വകലാശാലയുടെ ഫുക്വ സ്‌കൂള്‍ ഓഫ് ബിസിനസ്സില്‍നിന്ന് എം.ബി.എ സ്വന്തമാക്കി. ക്രാഫ്റ്റ് ജനറല്‍ ഫുഡ്‌സിലൂടെ ഔദ്യോഗിക ജീവിതത്തിന് തുടക്കമിട്ട ഹര്‍ഷ, പിന്നീട് അമേരിക്കന്‍ എക്‌സ്പ്രസ്, പെപ്‌സികോ തുടങ്ങിയ സ്ഥാപനങ്ങളിലും പ്രവര്‍ത്തിച്ചു. ആഗോള ഹോട്ടല്‍ വ്യവസായ രംഗത്ത് നിക്ഷേപകരെ ആകര്‍ഷിക്കും വിധത്തില്‍ ഒട്ടേറെ ചുവടുവെപ്പുകള്‍ ഹര്‍ഷയുടെ ഭാഗത്തുനിന്നുണ്ടായി. ഡോമിനോ പിസയെ ആഗോള ബ്രാന്‍ഡാക്കി വളര്‍ത്തിയെടുത്തത് ഹര്‍ഷയുടെ നീക്കങ്ങളായിരുന്നു. അമ്പതിലേറെ രാജ്യങ്ങളിലെ പ്രമുഖ പിസ ബ്രാന്‍ഡായി ഡോമിനോ മാറി. 1997 മുതല്‍ 2000 വരെ ലിറ്റില്‍ കെസാഴ്‌സിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായി പ്രവര്‍ത്തിച്ചതിന് ശേഷം 2004 മുതല്‍ 2009 വരെ ചര്‍ച്ച് ചിക്കണിന്റെ പ്രസിഡന്റായി. 2009 വരെ ഫ്രണ്ട്‌ലി ഐസ്‌ക്രീമിന്റെ സി.ഇ.ഒ. ആയി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെയാണ് ഓറിയന്റ് എക്‌സ്പ്രസിന്റെ ഇന്‍ഡിപ്പെന്‍ഡന്റ് ഡയറക്ടറായി ചുമതലയേല്‍ക്കുന്നത്. ഇക്കൊല്ലം അദ്ദേഹം ക്വിസ്‌നോസിന്റെ മേധാവിയായി ചുമതലയേറ്റു. ഇതിനുപുറമെ, ഒട്ടേറെ സ്ഥാപനങ്ങളുടെ ഡയറക്ടര്‍ബോര്‍ഡില്‍ അംഗമായ ഹര്‍ഷ, നിരവധി സര്‍വകലാശാലകളിലും മറ്റും ബിസിനസ് വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകളും എടുക്കുന്നുണ്ട്. rgirishkumar@gmail.com