LATEST NEWS

Loading...

Custom Search
+ -
പുണെ: ലോകം കണ്ട ഏറ്റവും ഉന്നതവും ആഴമേറിയതുമായ ഭഗവദ്ശാസ്ത്രമാണ് ഗീതയും ഭാഗവതവുമെന്ന് സ്വാമി ഉദിത് ചൈതന്യ പറഞ്ഞു. മനുഷ്യമനസ്സുകളെ ഒന്നിപ്പിക്കാനും ഉണര്‍ത്താനും ഈശ്വരീയ ചൈതന്യമുള്ളതാക്കാനും ഈ മഹദ്ഗ്രന്ഥങ്ങളിലൂടെ മഹാന്മാര്‍ വഴി കാണിച്ചു-പിംപ്രി ശ്രീ അയ്യപ്പക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില്‍ ബി.ടി.അദ്വാനി ഹാളില്‍ നടന്ന ഭാഗവത സപ്താഹയജ്ഞത്തില്‍...
മുംബൈ: മുംബൈ കോണ്‍ഗ്രസ് പ്രസിഡന്റ് കൃപാശങ്കര്‍ സിങ് സ്ഥാനം രാജി വെച്ചു. അഴിമതിക്കേസില്‍...
ഡോംബിവ്‌ലി: കമ്പല്‍പാഡ പദ്ധതിയെക്കുറിച്ച് ഡോംബിവ്‌ലി കേരളീയ സമാജം ജനങ്ങള്‍ക്ക്...
പനവേല്‍: പനവേല്‍ അയ്യപ്പക്ഷേത്രത്തില്‍ ഫിബ്രവരി 24 മുതല്‍ മാര്‍ച്ച് നാലു വരെ...
നവി മുംബൈ: നെരൂള്‍ അയ്യപ്പ സേവാ സമിതിയുടെ ആഭിമുഖ്യത്തില്‍ 25ന് വൈക;ട്ട് 6.30ന് അയ്യപ്പക്ഷേത്ര കോംപ്ലക്‌സില്‍ സംഗീത, ഹാസ്യ സായാഹ്നം നടക്കും. ഐഡിയ സ്റ്റാര്‍ സിങ്ങര്‍ താരങ്ങളായ പ്രീതി വാര്യര്‍, സോണിയ, ഡാനി, തുടങ്ങിയവരുടെ ഗാനമേളയുമുണ്ട്....
നാസിക്: നാസിക് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഷട്ടില്‍ ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. ഫിബ്രവരി 25ന് ശനിയാഴ്ച കാലത്ത് 8.30 മുതല്‍ ഗംഗാപൂര്‍ റോഡിലുള്ള നവരചന ട്രസ്റ്റ് സ്‌പോര്‍ട്‌സ്...
ഡോംബിവ്‌ലി: മന്നത്ത് പത്മനാഭന്റെ 42-ാമത് ചരമദിനാചരണം നായര്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫീസില്‍ ഫിബ്രവരി 25ന് ശനിയാഴ്ച വൈകിട്ട് ഏഴിന് നടക്കുമെന്ന് സെക്രട്ടറി എ.ഗോപാലകൃഷ്ണന്‍ അറിയിച്ചു.

വിരാര്‍: ശ്രീ മുത്തപ്പന്‍ ക്ഷേത്രത്തില്‍ 24ന് പ്രാണപ്രതിഷ്ഠാ ദിനം ആഘോഷിക്കും. ചുഴലി ശങ്കരന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ കാലത്ത് അഞ്ചിന് ഗണപതിഹോമത്തോടെ പരിപാടികള്‍തുടങ്ങും. 26ന് ഞായറാഴ്ച ശ്രീമുത്തപ്പന്‍ വെള്ളാട്ടം ഉണ്ട്....
മുംബൈ: ആകാശവാണി വാര്‍ഷിക അവാര്‍ഡുകളില്‍ തിരുവനന്തപുരം എ.ഐ.ആറിന് നാല് അവാര്‍ഡ് ലഭിച്ചു. സ്‌പെഷ്യല്‍ ടോപിക് ഡോക്യുമെന്ററിയില്‍ എസ്.നാരായണന്‍ നമ്പൂതിരി, കുടുംബ ക്ഷേമ വിഭാഗത്തില്‍ ലീലാമ്മാ മാത്യു, എഫ്.എം. സ്റ്റേഷനുകളുടെ ഓഡിയോ റിസര്‍ച്ച്...
മുംബൈ: എല്‍.ഐ.സി. മാനേജിങ് ഡയരക്ടറായി സുശോഭന്‍ സര്‍ക്കാറിനെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. 1978ല്‍ എല്‍.ഐ.സി.യില്‍ പ്രൊബേഷനറി ഓഫീസര്‍ ആയി സര്‍വീസില്‍ പ്രവേശിച്ചു. എല്‍.ഐ.സി.യില്‍ എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ (ഇന്റര്‍ നാഷണല്‍ ഓപ്പറേഷന്‍സ്)...
ബ്രാഡ്ഫഡ് വെസ്റ്റിലെ ലേബര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി 1997-ലെ പൊതുതിരഞ്ഞെടുപ്പില്‍ മാര്‍ഷ സിങ് ബ്രിട്ടീഷ് പാര്‍ലമെന്റിലേക്ക് മത്സരിക്കുമ്പോള്‍ അദ്ദേഹത്തിനും അനുയായികള്‍ക്കും നേരിടേണ്ടിവന്ന വെല്ലുവിളികള്‍ ഏറെയായായിരുന്നു. ഭീഷണികളും അക്രമവുമൊക്കെ നേരിടേണ്ടിവന്നെങ്കിലും 41.5 ശതമാനം വോട്ടുകള്‍ നേടി അദ്ദേഹം ബ്രാഡ്ഫഡ് വെസ്റ്റ് പിടിച്ചെടുത്തു. പിന്നീട് 2001-ലും 2005-ലും 2010-ലും നടന്ന പൊതുതിരഞ്ഞെടുപ്പുകളിലും ബ്രാഡ്ഫഡ് വെസ്റ്റില്‍ മാര്‍ഷ സിങ് വിജയം കണ്ടു. തുടരെ നാലുതവണ മണ്ഡലം നിലനിര്‍ത്തിയതോടെ ലേബര്‍ പാര്‍ട്ടിയില്‍ സ്വാധീനശക്തിയുള്ള നേതാവായി അദ്ദേഹം മാറി. 2010-ലെ പൊതുതിരഞ്ഞെടുപ്പില്‍ ബ്രിട്ടനില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയാണ് അധികാരത്തില്‍ വന്നതെങ്കിലും ബ്രാഡ്ഫഡ് വെസ്റ്റില്‍ കണ്‍സര്‍വേറ്റീവ് സ്ഥാനാര്‍ഥിയായ സാഹിദ് ഇക്ബാലിനെ 5763 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയത് മാര്‍ഷയുടെ ജനപിന്തുണ വെളിപ്പെടുത്തുന്നു. ബ്രിട്ടനിലെ ആദ്യ സിഖ് വംശജനായ പാര്‍ലമെന്റംഗമാണ് മാര്‍ഷ സിങ്. 1954-ല്‍ പഞ്ചാബില്‍ ജനിച്ച അദ്ദേഹം കുടുംബം ബ്രിട്ടനിലേക്ക് മാറിയതോടെ ചെറുപ്പത്തില്‍ത്തന്നെ അവിടെയെത്തി. ബേല്‍ വ്യൂ ബോയ്‌സ് സ്‌കൂളിലും ലോഗ്ബറോ സര്‍വകലാശാലയിലുമായി പഠനം പൂര്‍ത്തിയാക്കിയ മാര്‍ഷ, ഇംഗ്ലീഷ് ഭാഷയിലും രാഷ്ട്രമീമാംസയിലും സാമ്പത്തികശാസ്ത്രത്തിലും യൂറോപ്യന്‍ ചരിത്രത്തിലും ബിരുദം നേടി. രാഷ്ട്രീയത്തിലേക്കെത്തുന്നതിനുമുമ്പ് ദീര്‍ഘകാലം മാര്‍ഷ മറ്റ് ജോലികളില്‍ ഏര്‍പ്പെട്ടു. ലോയ്ഡ്‌സ് ബാങ്കിലൂടെയാണ് തുടക്കം. പിന്നീട് ബ്രാഡ്ഫഡ് കമ്യൂണിറ്റി റിലേഷന്‍സ് കൗണ്‍സിലിലെ വിഭ്യാഭ്യാസ വകുപ്പില്‍ 1983 മുതല്‍ 1990 വരെ ജോലി ചെയ്തു. 1990 മുതല്‍ 1997 വരെ ബ്രാഡ്ഫഡ് കമ്യൂണിറ്റി ഹെല്‍ത്ത് ട്രസ്റ്റിലും പ്രവര്‍ത്തിച്ചു. ഇക്കാലയളവില്‍ നേടിയെടുത്ത ജനപിന്തുണയാണ് തിരഞ്ഞെടുപ്പില്‍ മാര്‍ഷയ്ക്ക് സഹായകാമായത്. ജമ്മു കശ്മീരിലെയും ബ്രിട്ടനിലെ സിഖ് വംശജരുടെയും പ്രശ്‌നങ്ങള്‍ ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ മാര്‍ഷ നടത്തിയ ശ്രമങ്ങളാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പുകളില്‍ പലതിലും ശക്തമായ നിലപാടെടുക്കാനും മാര്‍ഷയ്ക്കായിട്ടുണ്ട്. സ്വവര്‍ഗാനുരാഗം അംഗീകരിക്കുന്നതിനെ ശക്തമായി അനുകൂലിച്ച മാര്‍ഷ ഇറാഖ് യുദ്ധത്തിനെതിരെ കടുത്ത നിലപാടു സ്വീകരിച്ചു. പാര്‍ലമെന്റിലെ സെലക്ട് കമ്മറ്റികൡ രണ്ടുതവണ അംഗമായി. 1997-2005 കാലയളവില്‍ ആഭ്യന്തര വകുപ്പിലെയും 2005-10 കാലയളവില്‍ ഇന്റര്‍നാഷണല്‍ ഡവലപ്പ്‌മെന്റ് കമ്മിറ്റിയിലുമാണ് പ്രവര്‍ത്തിച്ചത്. 1986 മുതല്‍ 1991 വരെ ലേബര്‍ പാര്‍ട്ടിയുടെ ബ്രാഡ്ഫഡ് വെസ്റ്റ് ഘടകത്തിന്റെ പ്രസിഡന്റായിരുന്ന മാര്‍ഷ, 1996 മുതല്‍ ഒരുവര്‍ഷം ജില്ലാ പ്രസിഡന്റായും പ്രവര്‍ത്തിച്ചു. 1971-ലായിരുന്നു വിവാഹം. സീത കൗറാണ് ഭാര്യ. ഒരു മകനും ഒരു മകളുമുണ്ട്. rgirishkumar@gmail.com