LATEST NEWS

Loading...

Custom Search
+ -
ചെന്നൈ: വൈദ്യുതോപകരണങ്ങളുടെ ഊര്‍ജക്ഷമതാ നിലവാരം ഉറപ്പുവരുത്തുന്നതിനുള്ള പട്ടികയില്‍ കുടുതല്‍ ഉത്പന്നങ്ങള്‍ ഉള്‍പ്പെടുത്താന്‍ ബ്യൂറോ ഓഫ് എന്‍ര്‍ജി എഫിഷ്യന്‍സി (ബി.ഇ.ഇ.) തീരുമാനിച്ചു. എയര്‍ കണ്ടീഷണര്‍, ഫ്രോസ്റ്റ് ഫ്രീ റഫ്രിജറേറ്റര്‍, ഫ്ലൂറസന്റ് ലൈറ്റ്, ഡിസ്ട്രിബ്യുഷന്‍ ട്രാന്‍സ്‌ഫോമര്‍ എന്നീ നാലുവിഭാഗം ഇലക്ട്രിക് ഉത്പന്നങ്ങള്‍ക്കാണ്...
ചെന്നൈ: കേന്ദ്രത്തില്‍ ഭരണം എന്നൊന്നില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത...
ചെന്നൈ: ആലപ്പുഴയ്ക്കും ചെന്നൈയ്ക്കുമടയില്‍ പ്രതിദിന സര്‍വീസ് നടക്കുന്ന 16041/16042...
ചെന്നൈ: നൂറ് രൂപയുടെ കള്ള നോട്ടുകള്‍ അച്ചടിച്ച് വിതരണം ചെയ്യുന്ന എം.ബി.എ. വിദ്യാര്‍ഥിയെ...
ചെന്നൈ: മദ്രാസ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി (എം.സി.സി.ഐ.) യും ചെന്നൈ നോളജ് എക്‌സ്‌ചേഞ്ചും സംയുക്തമായി സംഘടിപ്പിക്കുന്ന ആര്‍.കെ. തല്‍വാര്‍ അനുസ്മരണം മെയ് 27-ന് വൈകിട്ട് നാലിന് ഹോട്ടല്‍ ഹയാത്ത് റീജന്‍സിയില്‍ നടക്കും. ഐ.സി.ഐ.സി.ഐ....
ചെന്നൈ:മുസ്‌ലിം ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ(എം.ഒ.ഐ.) ചെന്നൈ ജില്ലാ ഘടകം സംഘടിപ്പിക്കുന്ന ഖ്വാജ മൊയിനുദ്ദീന്‍ ചിസ്തി അനുസ്മരണവും സ്വലാത് മജ്‌ലിസും 24-ന് വൈകിട്ട് 6.30ന് പുരുസവാക്കം സുന്നി സെന്ററില്‍ നടക്കും. അബ്ദുല്‍ ഹക്കീം സിറാജി നേതൃത്വം...
ചെന്നൈ: മധുരൈ ജില്ലാ കളക്ടര്‍ യു. സഹായത്തിന് സ്ഥാനചലനം. തമിഴ്‌നാട് ഹാന്‍ഡ്‌ലൂം വീവേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി കോ- ഓപ്‌ടെക്‌സ് മാനേജിങ് ഡയറക്ടറായാണ് സഹായത്തെ മാറ്റിയിരിക്കുന്നത്. തിരുവണ്ണാമലൈ കളക്ടര്‍ അന്‍ഷുല്‍ മിശ്രയാണ്...
ചെന്നൈ: തിരുനല്‍വേലിയില്‍ ഡെങ്കിപ്പനി പടര്‍ന്നു പിടിക്കുന്നത് തടയാന്‍ ആവശ്യമായ എല്ലാ നടപടികളും എടുത്തിട്ടുണ്ടെന്നും ജനങ്ങള്‍ പരിഭ്രാന്തരാവേണ്ടതില്ലെന്നും തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പറഞ്ഞു. ''യുദ്ധകാലാടിസ്ഥാനത്തില്‍...
ചെന്നൈ: കുംഭാഭിഷേകത്തില്‍ പങ്കെടുക്കാനെത്തിയ സ്ത്രീകളില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന അഞ്ചംഗ സ്ത്രീ സംഘത്തെ സിറ്റി പോലീസ് ആന്ധ്രപ്രദേശില്‍ നിന്ന് പിടികൂടി. ചെന്നൈയ്ക്ക് സമീപം ചെങ്കുനണ്ട്രത്തില്‍ കഴിഞ്ഞ മാസം ആറാം തീയതി...
ബ്രാഡ്ഫഡ് വെസ്റ്റിലെ ലേബര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി 1997-ലെ പൊതുതിരഞ്ഞെടുപ്പില്‍ മാര്‍ഷ സിങ് ബ്രിട്ടീഷ് പാര്‍ലമെന്റിലേക്ക് മത്സരിക്കുമ്പോള്‍ അദ്ദേഹത്തിനും അനുയായികള്‍ക്കും നേരിടേണ്ടിവന്ന വെല്ലുവിളികള്‍ ഏറെയായായിരുന്നു. ഭീഷണികളും അക്രമവുമൊക്കെ നേരിടേണ്ടിവന്നെങ്കിലും 41.5 ശതമാനം വോട്ടുകള്‍ നേടി അദ്ദേഹം ബ്രാഡ്ഫഡ് വെസ്റ്റ് പിടിച്ചെടുത്തു. പിന്നീട് 2001-ലും 2005-ലും 2010-ലും നടന്ന പൊതുതിരഞ്ഞെടുപ്പുകളിലും ബ്രാഡ്ഫഡ് വെസ്റ്റില്‍ മാര്‍ഷ സിങ് വിജയം കണ്ടു. തുടരെ നാലുതവണ മണ്ഡലം നിലനിര്‍ത്തിയതോടെ ലേബര്‍ പാര്‍ട്ടിയില്‍ സ്വാധീനശക്തിയുള്ള നേതാവായി അദ്ദേഹം മാറി. 2010-ലെ പൊതുതിരഞ്ഞെടുപ്പില്‍ ബ്രിട്ടനില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയാണ് അധികാരത്തില്‍ വന്നതെങ്കിലും ബ്രാഡ്ഫഡ് വെസ്റ്റില്‍ കണ്‍സര്‍വേറ്റീവ് സ്ഥാനാര്‍ഥിയായ സാഹിദ് ഇക്ബാലിനെ 5763 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയത് മാര്‍ഷയുടെ ജനപിന്തുണ വെളിപ്പെടുത്തുന്നു. ബ്രിട്ടനിലെ ആദ്യ സിഖ് വംശജനായ പാര്‍ലമെന്റംഗമാണ് മാര്‍ഷ സിങ്. 1954-ല്‍ പഞ്ചാബില്‍ ജനിച്ച അദ്ദേഹം കുടുംബം ബ്രിട്ടനിലേക്ക് മാറിയതോടെ ചെറുപ്പത്തില്‍ത്തന്നെ അവിടെയെത്തി. ബേല്‍ വ്യൂ ബോയ്‌സ് സ്‌കൂളിലും ലോഗ്ബറോ സര്‍വകലാശാലയിലുമായി പഠനം പൂര്‍ത്തിയാക്കിയ മാര്‍ഷ, ഇംഗ്ലീഷ് ഭാഷയിലും രാഷ്ട്രമീമാംസയിലും സാമ്പത്തികശാസ്ത്രത്തിലും യൂറോപ്യന്‍ ചരിത്രത്തിലും ബിരുദം നേടി. രാഷ്ട്രീയത്തിലേക്കെത്തുന്നതിനുമുമ്പ് ദീര്‍ഘകാലം മാര്‍ഷ മറ്റ് ജോലികളില്‍ ഏര്‍പ്പെട്ടു. ലോയ്ഡ്‌സ് ബാങ്കിലൂടെയാണ് തുടക്കം. പിന്നീട് ബ്രാഡ്ഫഡ് കമ്യൂണിറ്റി റിലേഷന്‍സ് കൗണ്‍സിലിലെ വിഭ്യാഭ്യാസ വകുപ്പില്‍ 1983 മുതല്‍ 1990 വരെ ജോലി ചെയ്തു. 1990 മുതല്‍ 1997 വരെ ബ്രാഡ്ഫഡ് കമ്യൂണിറ്റി ഹെല്‍ത്ത് ട്രസ്റ്റിലും പ്രവര്‍ത്തിച്ചു. ഇക്കാലയളവില്‍ നേടിയെടുത്ത ജനപിന്തുണയാണ് തിരഞ്ഞെടുപ്പില്‍ മാര്‍ഷയ്ക്ക് സഹായകാമായത്. ജമ്മു കശ്മീരിലെയും ബ്രിട്ടനിലെ സിഖ് വംശജരുടെയും പ്രശ്‌നങ്ങള്‍ ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ മാര്‍ഷ നടത്തിയ ശ്രമങ്ങളാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പുകളില്‍ പലതിലും ശക്തമായ നിലപാടെടുക്കാനും മാര്‍ഷയ്ക്കായിട്ടുണ്ട്. സ്വവര്‍ഗാനുരാഗം അംഗീകരിക്കുന്നതിനെ ശക്തമായി അനുകൂലിച്ച മാര്‍ഷ ഇറാഖ് യുദ്ധത്തിനെതിരെ കടുത്ത നിലപാടു സ്വീകരിച്ചു. പാര്‍ലമെന്റിലെ സെലക്ട് കമ്മറ്റികൡ രണ്ടുതവണ അംഗമായി. 1997-2005 കാലയളവില്‍ ആഭ്യന്തര വകുപ്പിലെയും 2005-10 കാലയളവില്‍ ഇന്റര്‍നാഷണല്‍ ഡവലപ്പ്‌മെന്റ് കമ്മിറ്റിയിലുമാണ് പ്രവര്‍ത്തിച്ചത്. 1986 മുതല്‍ 1991 വരെ ലേബര്‍ പാര്‍ട്ടിയുടെ ബ്രാഡ്ഫഡ് വെസ്റ്റ് ഘടകത്തിന്റെ പ്രസിഡന്റായിരുന്ന മാര്‍ഷ, 1996 മുതല്‍ ഒരുവര്‍ഷം ജില്ലാ പ്രസിഡന്റായും പ്രവര്‍ത്തിച്ചു. 1971-ലായിരുന്നു വിവാഹം. സീത കൗറാണ് ഭാര്യ. ഒരു മകനും ഒരു മകളുമുണ്ട്. rgirishkumar@gmail.com