LATEST NEWS

Loading...

Custom Search
+ -
ബാംഗ്ലൂര്‍:ശരീരത്തില്‍ സെല്ലോടേപ്പ് വരിഞ്ഞുമുറുക്കിയ നിലയില്‍ കാറിനുള്ളില്‍ മലയാളി എന്‍ജിനീയറുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു. കോഴിക്കോട് മലാപ്പറമ്പ് മാസ് കോര്‍ണര്‍ ഇന്ദീവരത്തില്‍ മുന്‍ എല്‍.ഐ.സി. ഉദ്യോഗസ്ഥന്‍ സുബ്രഹ്മണ്യന്റെ മകന്‍ ശ്രീരാഗിനെ (25)യാണ് മരിച്ച നിലയില്‍ ചൊവ്വാഴ്ച കണ്ടെത്തിയത്. ശ്രീരാഗിന്റെ കാമുകിയായ...
ബാംഗ്ലൂര്‍:കര്‍ണാടക അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലെ മുതിര്‍ന്ന ഓഫീസര്‍...
ബാംഗ്ലൂര്‍: ആന്ധ്രയിലെ പെനുകൊണ്ട റെയില്‍വേ സ്റ്റേഷനില്‍ ഹംപി എക്‌സ്പ്രസ്...
മൈസൂര്‍:കെ.എസ്.ആര്‍.ടി.സി. ബസ്സിടിച്ച് രണ്ടുപേര്‍ മരിച്ചതിനെത്തുടര്‍ന്ന് സംഘര്‍ഷമുണ്ടായ...
ബാംഗ്ലൂര്‍: ഉദയനഗര്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ കുടുംബസംഗമവും രണ്ടാം വാര്‍ഷികാഘോഷവും ഉദയനഗര്‍ എം.ഇ.ജി. ലേ ഔട്ടിലുള്ള കമ്യൂണിറ്റി ഹാളില്‍ നടന്നു. പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ പിള്ള ഉദ്ഘാടനം ചെയ്തു. നന്ദീഷ് റെഡ്ഡി, എസ്.എസ്. പ്രസാദ്,...
മൈസൂര്‍:കെ.എസ്.ആര്‍.ടി.സി. ബസ്സിടിച്ച് രണ്ടുപേര്‍ മരിച്ചതിനെത്തുടര്‍ന്ന് സംഘര്‍ഷമുണ്ടായ ശ്രീരംഗപട്ടണത്ത് രണ്ടുദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. രണ്ടുദിവസത്തേക്കാണ് നിരോധനാജ്ഞ. ചൊവ്വാഴ്ച സംഘര്‍ഷമുണ്ടായ ബസ്സ്റ്റാന്‍ഡും...
ബാംഗ്ലൂര്‍: കര്‍ണാടകത്തിലെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും മ്യൂസിയങ്ങള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങി. ഓരോ നാടിന്റെയും പാരമ്പര്യത്തെ വിളിച്ചറിയിക്കുന്ന മ്യൂസിയങ്ങളായിരിക്കും നിര്‍മിക്കുക. സംസ്ഥാന പുരാവസ്തു ഗവേഷണ...
ബാംഗ്ലൂര്‍ : നഗരത്തിലെ മലയാളി മാനേജ്‌മെന്റ് പി.യു.സി കോളേജുകള്‍ക്ക് മികച്ച വിജയ ശതമാനം. കൈരളി നികേതന്‍ എജ്യുക്കേഷന്‍ ട്രസ്റ്റിനു കീഴിലുള്ള മൂന്ന് പി.യു.സി. കോളേജുകളില്‍ ഉന്നത വിജയം നേടാനായതായി ട്രസ്റ്റ് സെക്രട്ടറി സി. ഗോപിനാഥന്‍...
ബാംഗ്ലൂര്‍: പി.യു.സി. പരീക്ഷയിലെ തോല്‍വിയെത്തുടര്‍ന്ന് വിദ്യാര്‍ഥി ജീവനൊടുക്കി. സുരാന കോളേജിലെ കൊമേഴ്‌സ് വിദ്യാര്‍ഥി ജി. ഭരതാണ് (17)ചാമരാജ്‌പേട്ടിലെ വീട്ടീല്‍ തൂങ്ങി മരിച്ചത്. പോലീസ് മൃതദേഹം വിക്ടോറിയ സര്‍ക്കാര്‍ ആസ്പത്രിയിലേക്കു...
ബാംഗ്ലൂര്‍ : കര്‍ണാടക പ്രീ യൂണിവേഴ്‌സിറ്റി പരീക്ഷയില്‍ 57.03 ശതമാനത്തിന്റെ റെക്കോഡ് വിജയം. 59,5197 വിദ്യാര്‍ഥികള്‍ എഴുതിയതില്‍ 32, 9565 പേര്‍ വിജയിച്ചു. മുന്‍വര്‍ഷത്തേതില്‍ നിന്ന് എട്ടു ശതമാനം കൂടുതലാണിതെന്ന് പ്രാഥമിക വിദ്യാഭ്യാസ മന്ത്രി...
ബ്രാഡ്ഫഡ് വെസ്റ്റിലെ ലേബര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി 1997-ലെ പൊതുതിരഞ്ഞെടുപ്പില്‍ മാര്‍ഷ സിങ് ബ്രിട്ടീഷ് പാര്‍ലമെന്റിലേക്ക് മത്സരിക്കുമ്പോള്‍ അദ്ദേഹത്തിനും അനുയായികള്‍ക്കും നേരിടേണ്ടിവന്ന വെല്ലുവിളികള്‍ ഏറെയായായിരുന്നു. ഭീഷണികളും അക്രമവുമൊക്കെ നേരിടേണ്ടിവന്നെങ്കിലും 41.5 ശതമാനം വോട്ടുകള്‍ നേടി അദ്ദേഹം ബ്രാഡ്ഫഡ് വെസ്റ്റ് പിടിച്ചെടുത്തു. പിന്നീട് 2001-ലും 2005-ലും 2010-ലും നടന്ന പൊതുതിരഞ്ഞെടുപ്പുകളിലും ബ്രാഡ്ഫഡ് വെസ്റ്റില്‍ മാര്‍ഷ സിങ് വിജയം കണ്ടു. തുടരെ നാലുതവണ മണ്ഡലം നിലനിര്‍ത്തിയതോടെ ലേബര്‍ പാര്‍ട്ടിയില്‍ സ്വാധീനശക്തിയുള്ള നേതാവായി അദ്ദേഹം മാറി. 2010-ലെ പൊതുതിരഞ്ഞെടുപ്പില്‍ ബ്രിട്ടനില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയാണ് അധികാരത്തില്‍ വന്നതെങ്കിലും ബ്രാഡ്ഫഡ് വെസ്റ്റില്‍ കണ്‍സര്‍വേറ്റീവ് സ്ഥാനാര്‍ഥിയായ സാഹിദ് ഇക്ബാലിനെ 5763 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയത് മാര്‍ഷയുടെ ജനപിന്തുണ വെളിപ്പെടുത്തുന്നു. ബ്രിട്ടനിലെ ആദ്യ സിഖ് വംശജനായ പാര്‍ലമെന്റംഗമാണ് മാര്‍ഷ സിങ്. 1954-ല്‍ പഞ്ചാബില്‍ ജനിച്ച അദ്ദേഹം കുടുംബം ബ്രിട്ടനിലേക്ക് മാറിയതോടെ ചെറുപ്പത്തില്‍ത്തന്നെ അവിടെയെത്തി. ബേല്‍ വ്യൂ ബോയ്‌സ് സ്‌കൂളിലും ലോഗ്ബറോ സര്‍വകലാശാലയിലുമായി പഠനം പൂര്‍ത്തിയാക്കിയ മാര്‍ഷ, ഇംഗ്ലീഷ് ഭാഷയിലും രാഷ്ട്രമീമാംസയിലും സാമ്പത്തികശാസ്ത്രത്തിലും യൂറോപ്യന്‍ ചരിത്രത്തിലും ബിരുദം നേടി. രാഷ്ട്രീയത്തിലേക്കെത്തുന്നതിനുമുമ്പ് ദീര്‍ഘകാലം മാര്‍ഷ മറ്റ് ജോലികളില്‍ ഏര്‍പ്പെട്ടു. ലോയ്ഡ്‌സ് ബാങ്കിലൂടെയാണ് തുടക്കം. പിന്നീട് ബ്രാഡ്ഫഡ് കമ്യൂണിറ്റി റിലേഷന്‍സ് കൗണ്‍സിലിലെ വിഭ്യാഭ്യാസ വകുപ്പില്‍ 1983 മുതല്‍ 1990 വരെ ജോലി ചെയ്തു. 1990 മുതല്‍ 1997 വരെ ബ്രാഡ്ഫഡ് കമ്യൂണിറ്റി ഹെല്‍ത്ത് ട്രസ്റ്റിലും പ്രവര്‍ത്തിച്ചു. ഇക്കാലയളവില്‍ നേടിയെടുത്ത ജനപിന്തുണയാണ് തിരഞ്ഞെടുപ്പില്‍ മാര്‍ഷയ്ക്ക് സഹായകാമായത്. ജമ്മു കശ്മീരിലെയും ബ്രിട്ടനിലെ സിഖ് വംശജരുടെയും പ്രശ്‌നങ്ങള്‍ ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ മാര്‍ഷ നടത്തിയ ശ്രമങ്ങളാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പുകളില്‍ പലതിലും ശക്തമായ നിലപാടെടുക്കാനും മാര്‍ഷയ്ക്കായിട്ടുണ്ട്. സ്വവര്‍ഗാനുരാഗം അംഗീകരിക്കുന്നതിനെ ശക്തമായി അനുകൂലിച്ച മാര്‍ഷ ഇറാഖ് യുദ്ധത്തിനെതിരെ കടുത്ത നിലപാടു സ്വീകരിച്ചു. പാര്‍ലമെന്റിലെ സെലക്ട് കമ്മറ്റികൡ രണ്ടുതവണ അംഗമായി. 1997-2005 കാലയളവില്‍ ആഭ്യന്തര വകുപ്പിലെയും 2005-10 കാലയളവില്‍ ഇന്റര്‍നാഷണല്‍ ഡവലപ്പ്‌മെന്റ് കമ്മിറ്റിയിലുമാണ് പ്രവര്‍ത്തിച്ചത്. 1986 മുതല്‍ 1991 വരെ ലേബര്‍ പാര്‍ട്ടിയുടെ ബ്രാഡ്ഫഡ് വെസ്റ്റ് ഘടകത്തിന്റെ പ്രസിഡന്റായിരുന്ന മാര്‍ഷ, 1996 മുതല്‍ ഒരുവര്‍ഷം ജില്ലാ പ്രസിഡന്റായും പ്രവര്‍ത്തിച്ചു. 1971-ലായിരുന്നു വിവാഹം. സീത കൗറാണ് ഭാര്യ. ഒരു മകനും ഒരു മകളുമുണ്ട്. rgirishkumar@gmail.com