LATEST NEWS

Loading...

Custom Search
+ -
ചെന്നൈ: തോക്കു കാട്ടി യുവാവ് പോലീസിനെയും നഗരവാസികളെയും മണിക്കൂറുകളോളം ഭീഷണിപ്പെടുത്തി. പൂനമല്ലി ഹൈറോഡ് കില്‍പ്പോക്കിലെ ഫ്ലാറ്റില്‍വെച്ചാണ് വിജയ്ഗര്‍ എന്നയാള്‍ തോക്കുചൂണ്ടി പരാക്രമം കാട്ടിയത്. ഇയാള്‍ക്കെതിരെ പോലീസ് കൊലപാതക ശ്രമം ഉള്‍പ്പെടെ ആറ് വകുപ്പുകള്‍പ്രകാരം കേസ്സെടുത്തു. ഇയാളെ പോലീസ് രണ്ടുമണിക്കുര്‍ വിശദമായി ചോദ്യംചെയ്തു....
ബാംഗ്ലൂര്‍: ബി.ജെ.പി.യുടെ അഴിമതി ഭരണത്തിനെതിരായ ശക്തമായ ജനവികാരമാണ് കര്‍ണാടകയിലെ...
ന്യൂഡല്‍ഹി: അങ്കണവാടി ജീവനക്കാരുടെ വേതനം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട്...
മുംബൈ: മലയാളം ഫൗണ്ടേഷന്‍ ഒരുക്കിയ പി. ഭാസ്‌കരന്‍ സ്മൃതിസന്ധ്യയില്‍ കല, സാഹിത്യ,...
ബാംഗ്ലൂര്‍:തത്സമയ വാതുവെപ്പ് ക്രിക്കറ്റിന് ചീത്തപ്പേരുണ്ടാക്കിയെന്ന് ബോളിവുഡ് നടി ദീപികാ പദുകോണ്‍. അതേസമയം, ഇതില്‍ ഉള്‍പ്പെടാത്ത ആളുകളെ വലിച്ചിഴയ്ക്കുകയാണ് വാതുവെപ്പ് സംഭവത്തിലൂടെ ഉണ്ടായിരിക്കുന്നതെന്നും അവര്‍ പറഞ്ഞു. ബോളിവുഡ്...
ചെന്നൈ: ചെപ്പോക്കിലെ ചിദംബരം സ്റ്റേഡിയത്തിലെ മൂന്ന് സ്റ്റാന്‍ഡുകള്‍ ചെന്നൈ കോര്‍പ്പറേഷന്‍ അധികൃതര്‍ വീണ്ടും പൂട്ടി മുദ്രവെച്ചു. ഈ സ്റ്റാന്‍ഡുകള്‍ ഇക്കഴിഞ്ഞ മെയ് 12-ന് കോര്‍പ്പറേഷന്‍ അധികൃതര്‍ അടച്ചുപൂട്ടിയിരുന്നു. എന്നാല്‍,...
ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ നാലാംവിജയത്തിനായി ഒരുങ്ങാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി ആഹ്വാനം ചെയ്തു. ഒരുമയോടെ പ്രവര്‍ത്തിക്കണമെന്നും അച്ചടക്കലംഘനം...
ഡോംബിവ്‌ലി: ടി.പി. ചന്ദ്രശേഖരന്റെ വധത്തിന് ഒരു വര്‍ഷം തികഞ്ഞ വേളയില്‍ ഡോംബിവ്‌ലി ഈസ്റ്റ് രാജാജി പാത്ത് റോഡിലെ ആദര്‍ശ് വിദ്യാലയത്തില്‍ ടി.പി. അനുസ്മരണം നടന്നു. ഒഞ്ചിയം മുംബൈ ഫാമിലി അസോസിയേഷന്‍, ഗോദാവരി പരിലേക്കര്‍ മഞ്ച്, ഇടതുപക്ഷവേദി...
ബാംഗ്ലൂര്‍:ആരോഗ്യ-കുടുംബ ക്ഷേമ വകുപ്പിനുകീഴിലുള്ള എല്ലാ ഓഫീസുകളും ഒരു കുടക്കീഴില്‍ കൊണ്ടുവരുന്ന 'ആരോഗ്യ സൗധ' 90 കോടി ചെലവിട്ട പൂര്‍ത്തിയാക്കുമെന്ന് ആരോഗ്യ കുടുംബ ക്ഷേമ മന്ത്രി യു.ടി. ഖാദര്‍ പറഞ്ഞു. വകുപ്പിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കാനും...
ചെന്നൈ:ഐ.പി.എല്‍. വാതുവെപ്പുമായി ബന്ധപ്പെട്ട സംഘത്തിലെ ഒരു കണ്ണികൂടി വ്യാഴാഴ്ച രാത്രി പോലീസില്‍ കീഴടങ്ങി. ഗുജറാത്ത് സ്വദേശിയും തമിഴ്‌നാട്ടില്‍ സ്ഥിരതാമസക്കാരനുമായ ഉത്തം ജയിനാണ് രാത്രി ഒമ്പതുമണിയോടെ ചെന്നൈ ഗിണ്ടിയിലെ സി.ബി.സി.ഐ.ഡി.ഓഫീസില്‍...

 

പൂര്‍ണമായും ഇന്ത്യന്‍ എന്ന് മുദ്രകുത്തി ടാറ്റയുടെ ഹോട്ടല്‍ ശൃംഖലയുമായി കൈകോര്‍ക്കാന്‍ വിസമ്മതിച്ചതിലൂടെ വിവാദത്തില്‍ച്ചാടിയ അമേരിക്കന്‍ കമ്പനിയാണ് ഓറിയന്റ് എക്‌സ്പ്രസ് ഹോട്ടല്‍സ്. ടാറ്റയുമായി കൈകോര്‍ക്കാന്‍ വിസമ്മതിച്ചതിലൂടെ വിവാദത്തിലായ ഓറിയന്റ് ഗ്രൂപ്പ് മൂന്നുവര്‍ഷത്തിനുശേഷം, അതിന്റെ ഡയറക്ടര്‍ ബോര്‍ഡിലേക്ക് പൂര്‍ണമായും ഇന്ത്യക്കാരനായ ഒരാളെ നിയോഗിച്ചത് ലോകം ഏറെ കൗതുകത്തോടെയാണ് വീക്ഷിച്ചത്. ഹോട്ടല്‍-ബിവറേജസ് വ്യവസായ രംഗത്ത് ഏറെക്കാലത്തെ അനുഭവ സമ്പത്തുള്ള ഹര്‍ഷ വി.അഗാഡിയെയാണ് സ്വതന്ത്ര ചുമതലയുള്ള ഡയറക്ടറായി ഓറിയന്റ് എക്‌സ്പ്രസ് നിയോഗിച്ചത്. ആഗോളതലത്തില്‍ പ്രശസ്തമായ ഒട്ടേറെ റസ്റ്റോറന്റ് വമ്പന്മാര്‍ക്കൊപ്പം പ്രവര്‍ത്തിച്ച പരിചയസമ്പത്താണ് ഓറിയന്റ് എക്‌സ്പ്രസ് പരിഗണിച്ചത്. യു.എസ്.ആസ്ഥാനമാക്കിയുള്ള ഫ്രണ്ട്‌ലി ഐസ്‌ക്രീമിനെ രാജ്യത്തെ വന്‍കിട ബ്രാന്‍ഡാക്കി മാറ്റിയ നേതൃപാടവമാണ് ഹര്‍ഷയെ ഓറിയന്റ് എക്‌സ്പ്രസിന്റെയും തലപ്പത്തെത്തിച്ചത്. ഓറിയന്റ് എക്‌സ്പ്രസിന്റെ ബ്രാന്‍ഡ് വാല്യു ഇടിയുമെന്ന് കാണിച്ചാണ് 2007-ല്‍ ടാറ്റയുമായുള്ള ബന്ധം കമ്പനി നിരാകരിച്ചത്. അമേരിക്കന്‍ ഹോട്ടല്‍ വ്യവസായത്തില്‍ നിര്‍ണായകമായ സ്ഥാനം കൈവരിക്കാനുള്ള ടാറ്റയുടെ ശ്രമമാണ് അന്ന് ഓറിയന്റ് എക്‌സ്പ്രസ് നിരാകരിച്ചത്. അതിന് അവര്‍ പറഞ്ഞ ന്യായം ഏറെ പ്രതിഷേധമുയര്‍ത്തിയിരുന്നു. ടാറ്റയുടേത് ഇന്ത്യന്‍ എന്ന പരിവേഷമാണെന്നായിരുന്നു ന്യായവാദം. ഹര്‍ഷ വി.അഗാഡിയുടെ സ്ഥാനലബ്ധിയെ ഇന്ത്യക്കാര്‍ അതുകൊണ്ടുതന്നെ ഏറെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. 1984-ല്‍ ബോംബെ സര്‍വകലാശാലയില്‍നിന്ന് കൊമേഴ്‌സില്‍ ബിരുദം നേടിയ ഹര്‍ഷ എം.ബി.എ നേടുന്നതിനുവേണ്ടിയാണ് അമേരിക്കയിലെത്തുന്നത്. ഡ്യൂക്ക് സര്‍വകലാശാലയുടെ ഫുക്വ സ്‌കൂള്‍ ഓഫ് ബിസിനസ്സില്‍നിന്ന് എം.ബി.എ സ്വന്തമാക്കി. ക്രാഫ്റ്റ് ജനറല്‍ ഫുഡ്‌സിലൂടെ ഔദ്യോഗിക ജീവിതത്തിന് തുടക്കമിട്ട ഹര്‍ഷ, പിന്നീട് അമേരിക്കന്‍ എക്‌സ്പ്രസ്, പെപ്‌സികോ തുടങ്ങിയ സ്ഥാപനങ്ങളിലും പ്രവര്‍ത്തിച്ചു. ആഗോള ഹോട്ടല്‍ വ്യവസായ രംഗത്ത് നിക്ഷേപകരെ ആകര്‍ഷിക്കും വിധത്തില്‍ ഒട്ടേറെ ചുവടുവെപ്പുകള്‍ ഹര്‍ഷയുടെ ഭാഗത്തുനിന്നുണ്ടായി. ഡോമിനോ പിസയെ ആഗോള ബ്രാന്‍ഡാക്കി വളര്‍ത്തിയെടുത്തത് ഹര്‍ഷയുടെ നീക്കങ്ങളായിരുന്നു. അമ്പതിലേറെ രാജ്യങ്ങളിലെ പ്രമുഖ പിസ ബ്രാന്‍ഡായി ഡോമിനോ മാറി. 1997 മുതല്‍ 2000 വരെ ലിറ്റില്‍ കെസാഴ്‌സിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായി പ്രവര്‍ത്തിച്ചതിന് ശേഷം 2004 മുതല്‍ 2009 വരെ ചര്‍ച്ച് ചിക്കണിന്റെ പ്രസിഡന്റായി. 2009 വരെ ഫ്രണ്ട്‌ലി ഐസ്‌ക്രീമിന്റെ സി.ഇ.ഒ. ആയി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെയാണ് ഓറിയന്റ് എക്‌സ്പ്രസിന്റെ ഇന്‍ഡിപ്പെന്‍ഡന്റ് ഡയറക്ടറായി ചുമതലയേല്‍ക്കുന്നത്. ഇക്കൊല്ലം അദ്ദേഹം ക്വിസ്‌നോസിന്റെ മേധാവിയായി ചുമതലയേറ്റു. ഇതിനുപുറമെ, ഒട്ടേറെ സ്ഥാപനങ്ങളുടെ ഡയറക്ടര്‍ബോര്‍ഡില്‍ അംഗമായ ഹര്‍ഷ, നിരവധി സര്‍വകലാശാലകളിലും മറ്റും ബിസിനസ് വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകളും എടുക്കുന്നുണ്ട്. rgirishkumar@gmail.com