LATEST NEWS

Loading...

Custom Search
+ -
മൈസൂര്‍ : ഒരു കാലത്ത് കര്‍ണാടകത്തിന്റെ അഭിമാനമായിരുന്ന കരിമ്പ് കൃഷി തകര്‍ച്ചയുടെ വക്കില്‍. കര്‍ണാടകത്തെ ചുട്ടുപൊള്ളിച്ച വരള്‍ച്ചയും ഭൂമാഫിയയുടെ കൈയേറ്റങ്ങളും ഒപ്പം സര്‍ക്കാറിന്റെ കര്‍ഷകവിരുദ്ധ നയങ്ങളും കൂടിച്ചേര്‍ന്നപ്പോള്‍ കഴിഞ്ഞ ഒരുവര്‍ഷം കൊണ്ട് ഉത്പാദനത്തില്‍ 20 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. ഇതുമൂലമുണ്ടായ നഷ്ടം...
മുംബൈ: ശിവസേനയുമായുള്ള സഖ്യം തുടരുമെന്ന ആത്മവിശ്വാസമാണുള്ളതെന്ന് ബി.ജെ.പി.പ്രസിഡന്‍റ്...
ചെന്നൈ: ജപ്പാന്‍ ഇന്‍റര്‍നാഷനല്‍ കോ-ഓപ്പറേഷന്‍ ഏജന്‍സി പ്രസിഡന്‍റ് അക്കിഹിക്കൊ...
ന്യൂഡല്‍ഹി: ഹിമാലയന്‍ തടങ്ങളില്‍ കോരിച്ചൊരിഞ്ഞ മഴ ഡല്‍ഹിക്ക് നല്കിയത് യമുനയിലെ...
ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സാറ്റലൈറ്റ് ബസ്സ്റ്റാന്‍ഡില്‍ നിന്ന് കണ്ണൂര്‍, കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ബസ്സുകള്‍ യാത്രക്കാരുടെ സൗകര്യത്തിനനുസരിച്ച് ക്രമപ്പെടുത്തുമെന്ന് ഗതാതഗ മന്ത്രി രാമലിംഗ റെഡ്ഡി ഉറപ്പു നല്‍കി. കര്‍ണാടക...
ചെന്നൈ: മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി ലഭിക്കുന്നതിനായി പ്രവര്‍ത്തിച്ചവരെ ദക്ഷിണയും മദ്രാസ് സര്‍വകലാശാലാ മലയാള വിഭാഗവും ആദരിക്കുന്നു. 22-ന് ശനിയാഴ്ച മൂന്നരയ്ക്ക് മദ്രാസ് സര്‍വകലാശാല മറീന കാമ്പസില്‍ ചടങ്ങ് നടക്കും. തുഞ്ചത്തെഴുത്തച്ചന്‍...
ന്യൂഡല്‍ഹി: തെക്കന്‍ ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ഥിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍കൂടി അറസ്റ്റിലായി. മദന്‍ഗീര്‍ ഡി.ഡി.എ. ഫ്ലാറ്റ്‌സ് 26/ 813 ലെ ജീത്‌സിങ് എന്ന ജീത്തു (35) ആണ് അറസ്റ്റിലായത്. മദന്‍ഗീറില്‍ വെച്ച് ഞായറാഴ്ച രാത്രി...
മുംബൈ: മലയാളി അഭിഭാഷകന്‍ ബോംബെ ഹൈക്കോടതിയില്‍ ന്യായാധിപനായി നിയമിതനായി. മുംബൈയില്‍ ജനിച്ച് വളര്‍ന്ന കെ. ആര്‍. ശ്രീറാമാണ് അഡീഷണല്‍ ജഡ്ജിയായി നിയമിതനായത്. പ്രമുഖ ചാക്യാര്‍കൂത്ത് കലാകാരനായിരുന്ന അന്തരിച്ച ചാക്യാര്‍ രാജന്‍ എന്ന...
ബാംഗ്ലൂര്‍: കര്‍ണാടകത്തില്‍ ഭൂമിയുടെ വിപണിവില 30 ശതമാനം കൂട്ടാന്‍ സംസ്ഥാനസര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനുള്ള വിജ്ഞാപനം സബ് രജിസ്ട്രാര്‍ ഓഫീസുകളിലേക്ക് അയച്ചിട്ടുണ്ട്. വില ജൂലായ് ആദ്യ ആഴ്ചതന്നെ കൂടുമെന്നാണ് സൂചന. മുദ്രപ്പത്രങ്ങള്‍ക്കു...
മുംബൈ:നഗരത്തില്‍ കൊളാബ - ബാന്ദ്ര- സീപ്‌സ് മെട്രോ ലൈനിന് പ്രോജക്ട് പഠനങ്ങള്‍ക്കായി കണ്‍സള്‍ട്ടന്‍റ്‌സിന് വിളിച്ചുകൊണ്ട് മുംബൈ മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. 32.5 കിലോമീറ്റര്‍ നീളം വരുന്ന പാതയ്ക്ക്...

 

പൂര്‍ണമായും ഇന്ത്യന്‍ എന്ന് മുദ്രകുത്തി ടാറ്റയുടെ ഹോട്ടല്‍ ശൃംഖലയുമായി കൈകോര്‍ക്കാന്‍ വിസമ്മതിച്ചതിലൂടെ വിവാദത്തില്‍ച്ചാടിയ അമേരിക്കന്‍ കമ്പനിയാണ് ഓറിയന്റ് എക്‌സ്പ്രസ് ഹോട്ടല്‍സ്. ടാറ്റയുമായി കൈകോര്‍ക്കാന്‍ വിസമ്മതിച്ചതിലൂടെ വിവാദത്തിലായ ഓറിയന്റ് ഗ്രൂപ്പ് മൂന്നുവര്‍ഷത്തിനുശേഷം, അതിന്റെ ഡയറക്ടര്‍ ബോര്‍ഡിലേക്ക് പൂര്‍ണമായും ഇന്ത്യക്കാരനായ ഒരാളെ നിയോഗിച്ചത് ലോകം ഏറെ കൗതുകത്തോടെയാണ് വീക്ഷിച്ചത്. ഹോട്ടല്‍-ബിവറേജസ് വ്യവസായ രംഗത്ത് ഏറെക്കാലത്തെ അനുഭവ സമ്പത്തുള്ള ഹര്‍ഷ വി.അഗാഡിയെയാണ് സ്വതന്ത്ര ചുമതലയുള്ള ഡയറക്ടറായി ഓറിയന്റ് എക്‌സ്പ്രസ് നിയോഗിച്ചത്. ആഗോളതലത്തില്‍ പ്രശസ്തമായ ഒട്ടേറെ റസ്റ്റോറന്റ് വമ്പന്മാര്‍ക്കൊപ്പം പ്രവര്‍ത്തിച്ച പരിചയസമ്പത്താണ് ഓറിയന്റ് എക്‌സ്പ്രസ് പരിഗണിച്ചത്. യു.എസ്.ആസ്ഥാനമാക്കിയുള്ള ഫ്രണ്ട്‌ലി ഐസ്‌ക്രീമിനെ രാജ്യത്തെ വന്‍കിട ബ്രാന്‍ഡാക്കി മാറ്റിയ നേതൃപാടവമാണ് ഹര്‍ഷയെ ഓറിയന്റ് എക്‌സ്പ്രസിന്റെയും തലപ്പത്തെത്തിച്ചത്. ഓറിയന്റ് എക്‌സ്പ്രസിന്റെ ബ്രാന്‍ഡ് വാല്യു ഇടിയുമെന്ന് കാണിച്ചാണ് 2007-ല്‍ ടാറ്റയുമായുള്ള ബന്ധം കമ്പനി നിരാകരിച്ചത്. അമേരിക്കന്‍ ഹോട്ടല്‍ വ്യവസായത്തില്‍ നിര്‍ണായകമായ സ്ഥാനം കൈവരിക്കാനുള്ള ടാറ്റയുടെ ശ്രമമാണ് അന്ന് ഓറിയന്റ് എക്‌സ്പ്രസ് നിരാകരിച്ചത്. അതിന് അവര്‍ പറഞ്ഞ ന്യായം ഏറെ പ്രതിഷേധമുയര്‍ത്തിയിരുന്നു. ടാറ്റയുടേത് ഇന്ത്യന്‍ എന്ന പരിവേഷമാണെന്നായിരുന്നു ന്യായവാദം. ഹര്‍ഷ വി.അഗാഡിയുടെ സ്ഥാനലബ്ധിയെ ഇന്ത്യക്കാര്‍ അതുകൊണ്ടുതന്നെ ഏറെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. 1984-ല്‍ ബോംബെ സര്‍വകലാശാലയില്‍നിന്ന് കൊമേഴ്‌സില്‍ ബിരുദം നേടിയ ഹര്‍ഷ എം.ബി.എ നേടുന്നതിനുവേണ്ടിയാണ് അമേരിക്കയിലെത്തുന്നത്. ഡ്യൂക്ക് സര്‍വകലാശാലയുടെ ഫുക്വ സ്‌കൂള്‍ ഓഫ് ബിസിനസ്സില്‍നിന്ന് എം.ബി.എ സ്വന്തമാക്കി. ക്രാഫ്റ്റ് ജനറല്‍ ഫുഡ്‌സിലൂടെ ഔദ്യോഗിക ജീവിതത്തിന് തുടക്കമിട്ട ഹര്‍ഷ, പിന്നീട് അമേരിക്കന്‍ എക്‌സ്പ്രസ്, പെപ്‌സികോ തുടങ്ങിയ സ്ഥാപനങ്ങളിലും പ്രവര്‍ത്തിച്ചു. ആഗോള ഹോട്ടല്‍ വ്യവസായ രംഗത്ത് നിക്ഷേപകരെ ആകര്‍ഷിക്കും വിധത്തില്‍ ഒട്ടേറെ ചുവടുവെപ്പുകള്‍ ഹര്‍ഷയുടെ ഭാഗത്തുനിന്നുണ്ടായി. ഡോമിനോ പിസയെ ആഗോള ബ്രാന്‍ഡാക്കി വളര്‍ത്തിയെടുത്തത് ഹര്‍ഷയുടെ നീക്കങ്ങളായിരുന്നു. അമ്പതിലേറെ രാജ്യങ്ങളിലെ പ്രമുഖ പിസ ബ്രാന്‍ഡായി ഡോമിനോ മാറി. 1997 മുതല്‍ 2000 വരെ ലിറ്റില്‍ കെസാഴ്‌സിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായി പ്രവര്‍ത്തിച്ചതിന് ശേഷം 2004 മുതല്‍ 2009 വരെ ചര്‍ച്ച് ചിക്കണിന്റെ പ്രസിഡന്റായി. 2009 വരെ ഫ്രണ്ട്‌ലി ഐസ്‌ക്രീമിന്റെ സി.ഇ.ഒ. ആയി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെയാണ് ഓറിയന്റ് എക്‌സ്പ്രസിന്റെ ഇന്‍ഡിപ്പെന്‍ഡന്റ് ഡയറക്ടറായി ചുമതലയേല്‍ക്കുന്നത്. ഇക്കൊല്ലം അദ്ദേഹം ക്വിസ്‌നോസിന്റെ മേധാവിയായി ചുമതലയേറ്റു. ഇതിനുപുറമെ, ഒട്ടേറെ സ്ഥാപനങ്ങളുടെ ഡയറക്ടര്‍ബോര്‍ഡില്‍ അംഗമായ ഹര്‍ഷ, നിരവധി സര്‍വകലാശാലകളിലും മറ്റും ബിസിനസ് വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകളും എടുക്കുന്നുണ്ട്. rgirishkumar@gmail.com