LATEST NEWS

Loading...

Custom Search
+ -
ബാംഗ്ലൂര്‍: പന്തളം കൊട്ടാരത്തിലെ രാജപ്രതിനിധിയായി തിരുവാഭരണത്തെ അനുഗമിച്ച ഹരിവര്‍മ തമ്പുരാന് ജാലഹള്ളി അയ്യപ്പക്ഷേത്രത്തില്‍ സ്വീകരണം നല്‍കി. ദീപാരാധന സമയത്ത് ക്ഷേത്രത്തിലെത്തിയ അദ്ദേഹത്തെ താലപ്പൊലി, വാദ്യമേളങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ ക്ഷേത്രം ഭാരവാഹികള്‍ സ്വീകരിച്ചു. എസ്. ശിവരാജന്‍, വി.ബി. പണിക്കര്‍, കെ.കെ.ആര്‍. നമ്പ്യാര്‍,...
ഫരീദാബാദ്: സെക്ടര്‍ മൂന്നിലെ അയ്യപ്പ ക്ഷേത്രത്തില്‍ ഞായറാഴ്ച ഭാഗവത സപ്താഹം...
ന്യൂഡല്‍ഹി : ജനക്പുരി മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവകയിലെ യുവജനപ്രസ്ഥാനത്തിന്റെ...
ന്യൂഡല്‍ഹി: ഡല്‍ഹി മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ അഴീക്കോട് അനുസ്മരണം...
ന്യൂഡല്‍ഹി: പന്ത്രണ്ട് വര്‍ഷമായി കാണാനില്ലാത്ത അച്ഛന്‍ മരിച്ചതായി കണക്കാക്കണമെന്ന മകന്റെ ആവശ്യം അംഗീകരിച്ച് കോടതിവിധി. ഏഴുവര്‍ഷമായി കാണുകയോ കേള്‍ക്കുകയോ ചെയ്യാത്തയാളിനെ മരിച്ചതായി കണക്കാക്കാമെന്ന ഇന്ത്യന്‍ തെളിവുനിയമത്തിലെ...
ന്യൂഡല്‍ഹി : നജഫ്ഗഢ് ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം 19ന് നടക്കും. ക്ഷേത്രംതന്ത്രി അക്കീരമണ്‍ കാളിദാസന്‍ ഭട്ടതിരിപ്പാട് മുഖ്യകാര്‍മികത്വം വഹിക്കും. രാവിലെ എട്ടരയ്ക്ക് ശ്രീകോവിലില്‍ നിന്ന് കൊളുത്തുന്ന ദീപനാളങ്ങളാല്‍ ക്ഷേത്രാങ്കണത്തിലെ...
ന്യൂഡല്‍ഹി: നഗരത്തിലെ താത്കാലിക അഭയകേന്ദ്രങ്ങള്‍ സുരക്ഷിതമാണെന്ന് സര്‍ക്കാര്‍. അമ്പതിലേറെപ്പേരെ താമസിപ്പിക്കാന്‍ ഉറപ്പുള്ള തരത്തിലാണ് അഭയകേന്ദ്രങ്ങളുടെ നിലവും മറ്റു സൗകര്യങ്ങളുമെന്ന് ഡല്‍ഹി നഗരാഭയ വികസന ബോര്‍ഡ് വ്യക്തമാക്കി....
ന്യൂഡല്‍ഹി : കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി അനധികൃത കോളനികള്‍ക്ക് താത്കാലിക സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തതില്‍ ക്രമക്കേടു നടന്നതായി റിപ്പോര്‍ട്ട്. സംസ്ഥാന സര്‍ക്കാര്‍ തന്നെ നിയോഗിച്ച സമിതിയുടേതാണ് വെളിപ്പെടുത്തല്‍....
ന്യൂഡല്‍ഹി: രോഹിണിയില്‍ സ്ത്രീയും മകനും മരിച്ച നിലയില്‍. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് കുറ്റമേറ്റു. എന്നാല്‍ ശരീരം തളര്‍ന്ന ഭര്‍ത്താവിന്റെ കുറ്റസമ്മതം പോലീസിനെ ആശയക്കുഴപ്പത്തിലാക്കി. രോഹിണി സെക്ടര്‍ 22 ല്‍ വെള്ളിയാഴ്ച പുലര്‍ച്ചെ...
ബ്രാഡ്ഫഡ് വെസ്റ്റിലെ ലേബര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി 1997-ലെ പൊതുതിരഞ്ഞെടുപ്പില്‍ മാര്‍ഷ സിങ് ബ്രിട്ടീഷ് പാര്‍ലമെന്റിലേക്ക് മത്സരിക്കുമ്പോള്‍ അദ്ദേഹത്തിനും അനുയായികള്‍ക്കും നേരിടേണ്ടിവന്ന വെല്ലുവിളികള്‍ ഏറെയായായിരുന്നു. ഭീഷണികളും അക്രമവുമൊക്കെ നേരിടേണ്ടിവന്നെങ്കിലും 41.5 ശതമാനം വോട്ടുകള്‍ നേടി അദ്ദേഹം ബ്രാഡ്ഫഡ് വെസ്റ്റ് പിടിച്ചെടുത്തു. പിന്നീട് 2001-ലും 2005-ലും 2010-ലും നടന്ന പൊതുതിരഞ്ഞെടുപ്പുകളിലും ബ്രാഡ്ഫഡ് വെസ്റ്റില്‍ മാര്‍ഷ സിങ് വിജയം കണ്ടു. തുടരെ നാലുതവണ മണ്ഡലം നിലനിര്‍ത്തിയതോടെ ലേബര്‍ പാര്‍ട്ടിയില്‍ സ്വാധീനശക്തിയുള്ള നേതാവായി അദ്ദേഹം മാറി. 2010-ലെ പൊതുതിരഞ്ഞെടുപ്പില്‍ ബ്രിട്ടനില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയാണ് അധികാരത്തില്‍ വന്നതെങ്കിലും ബ്രാഡ്ഫഡ് വെസ്റ്റില്‍ കണ്‍സര്‍വേറ്റീവ് സ്ഥാനാര്‍ഥിയായ സാഹിദ് ഇക്ബാലിനെ 5763 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയത് മാര്‍ഷയുടെ ജനപിന്തുണ വെളിപ്പെടുത്തുന്നു. ബ്രിട്ടനിലെ ആദ്യ സിഖ് വംശജനായ പാര്‍ലമെന്റംഗമാണ് മാര്‍ഷ സിങ്. 1954-ല്‍ പഞ്ചാബില്‍ ജനിച്ച അദ്ദേഹം കുടുംബം ബ്രിട്ടനിലേക്ക് മാറിയതോടെ ചെറുപ്പത്തില്‍ത്തന്നെ അവിടെയെത്തി. ബേല്‍ വ്യൂ ബോയ്‌സ് സ്‌കൂളിലും ലോഗ്ബറോ സര്‍വകലാശാലയിലുമായി പഠനം പൂര്‍ത്തിയാക്കിയ മാര്‍ഷ, ഇംഗ്ലീഷ് ഭാഷയിലും രാഷ്ട്രമീമാംസയിലും സാമ്പത്തികശാസ്ത്രത്തിലും യൂറോപ്യന്‍ ചരിത്രത്തിലും ബിരുദം നേടി. രാഷ്ട്രീയത്തിലേക്കെത്തുന്നതിനുമുമ്പ് ദീര്‍ഘകാലം മാര്‍ഷ മറ്റ് ജോലികളില്‍ ഏര്‍പ്പെട്ടു. ലോയ്ഡ്‌സ് ബാങ്കിലൂടെയാണ് തുടക്കം. പിന്നീട് ബ്രാഡ്ഫഡ് കമ്യൂണിറ്റി റിലേഷന്‍സ് കൗണ്‍സിലിലെ വിഭ്യാഭ്യാസ വകുപ്പില്‍ 1983 മുതല്‍ 1990 വരെ ജോലി ചെയ്തു. 1990 മുതല്‍ 1997 വരെ ബ്രാഡ്ഫഡ് കമ്യൂണിറ്റി ഹെല്‍ത്ത് ട്രസ്റ്റിലും പ്രവര്‍ത്തിച്ചു. ഇക്കാലയളവില്‍ നേടിയെടുത്ത ജനപിന്തുണയാണ് തിരഞ്ഞെടുപ്പില്‍ മാര്‍ഷയ്ക്ക് സഹായകാമായത്. ജമ്മു കശ്മീരിലെയും ബ്രിട്ടനിലെ സിഖ് വംശജരുടെയും പ്രശ്‌നങ്ങള്‍ ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ മാര്‍ഷ നടത്തിയ ശ്രമങ്ങളാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പുകളില്‍ പലതിലും ശക്തമായ നിലപാടെടുക്കാനും മാര്‍ഷയ്ക്കായിട്ടുണ്ട്. സ്വവര്‍ഗാനുരാഗം അംഗീകരിക്കുന്നതിനെ ശക്തമായി അനുകൂലിച്ച മാര്‍ഷ ഇറാഖ് യുദ്ധത്തിനെതിരെ കടുത്ത നിലപാടു സ്വീകരിച്ചു. പാര്‍ലമെന്റിലെ സെലക്ട് കമ്മറ്റികൡ രണ്ടുതവണ അംഗമായി. 1997-2005 കാലയളവില്‍ ആഭ്യന്തര വകുപ്പിലെയും 2005-10 കാലയളവില്‍ ഇന്റര്‍നാഷണല്‍ ഡവലപ്പ്‌മെന്റ് കമ്മിറ്റിയിലുമാണ് പ്രവര്‍ത്തിച്ചത്. 1986 മുതല്‍ 1991 വരെ ലേബര്‍ പാര്‍ട്ടിയുടെ ബ്രാഡ്ഫഡ് വെസ്റ്റ് ഘടകത്തിന്റെ പ്രസിഡന്റായിരുന്ന മാര്‍ഷ, 1996 മുതല്‍ ഒരുവര്‍ഷം ജില്ലാ പ്രസിഡന്റായും പ്രവര്‍ത്തിച്ചു. 1971-ലായിരുന്നു വിവാഹം. സീത കൗറാണ് ഭാര്യ. ഒരു മകനും ഒരു മകളുമുണ്ട്. rgirishkumar@gmail.com