LATEST NEWS

Loading...

Custom Search
മലയാളി എന്‍ജിനീയറുടെ മരണം: അന്വേഷണം കാമുകിയെ കേന്ദ്രീകരിച്ച്
ബാംഗ്ലൂര്‍:ശരീരത്തില്‍ സെല്ലോടേപ്പ് വരിഞ്ഞുമുറുക്കിയ നിലയില്‍ കാറിനുള്ളില്‍ മലയാളി എന്‍ജിനീയറുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു. കോഴിക്കോട് മലാപ്പറമ്പ് മാസ് കോര്‍ണര്‍ ഇന്ദീവരത്തില്‍ മുന്‍ എല്‍.ഐ.സി. ഉദ്യോഗസ്ഥന്‍ സുബ്രഹ്മണ്യന്റെ മകന്‍ ശ്രീരാഗിനെ (25)യാണ് മരിച്ച നിലയില്‍ ചൊവ്വാഴ്ച കണ്ടെത്തിയത്. ശ്രീരാഗിന്റെ കാമുകിയായ യുവതിയെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ബാംഗ്ലൂരിലെ ഐ.ബി.എം. ജീവനക്കാരി ജെന്നിഫറിനെ പോലീസ് ചോദ്യം ചെയ്തു. പ്രണയത്തിലായിരുന്ന ഇവര്‍ ജനവരി മുതല്‍ അകന്നുതുടങ്ങിയിരുന്നു. ശ്രീരാഗ് കഴിഞ്ഞ ദിവസങ്ങളില്‍ ജെന്നിഫറുമായി നിരന്തര
ന്യൂഡല്‍ഹി: ഫരീദാബാദിലെ രണ്ട് ആസ്പത്രികളിലായി നഴ്‌സുമാര്‍ നടത്തുന്ന സമരം വ്യാഴാഴ്ച ഒത്തുതീരാന്‍ സാധ്യത. ഹരിയാണ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡ ഇടപെട്ട് ബുധനാഴ്ച ചര്‍ച്ച നടത്തിയതിനെത്തുടര്‍ന്നാണ് ഒത്തുതീര്‍പ്പിനുള്ള സാധ്യതകള്‍ തെളിഞ്ഞത്. രാജ്യരക്ഷാമന്ത്രി എ.കെ. ആന്റണിയും പ്രശ്‌നത്തില്‍ ഇടപെട്ടതായി നഴ്‌സുമാര്‍ പറഞ്ഞു. ശമ്പളവര്‍ധനയോട് അനുഭാവപൂര്‍ണമായ സമീപനമാണ് മാനേജ്‌മെന്റുകള്‍ സ്വീകരിക്കുന്നത്. രണ്ടുദിവസത്തിനകം പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ഏഷ്യന്‍, സെന്‍ട്രല്‍ ആസ്പത്രി മാനേജ്‌മെന്റുകള്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. രണ്ട് ആസ്പത്രികളിലെയും നഴ്‌സുമാര്‍ പോലീസ് ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീ
ചാളക്കറി കൂട്ടി കപ്പ കഴിക്കുന്നത് ഇന്നത്തെപ്പോലെ പണ്ടും എനിക്കിഷ്ടമായിരുന്നു. പക്ഷെ വീട്ടില്‍ മീന്‍ മേടിക്കുന്നത് വല്ലപ്പോഴും മാത്രം സംഭവിക്കുന്ന ഒരു കാര്യം ആയിരുന്നു. ഇതിനു രണ്ടു കാരണങ്ങള്‍ ഉണ്ട്, ഇന്നത്തെപ്പോലെ ദിവസത്തില്‍ ഏതു സമയവും പോയാല്‍ മീന്‍കിട്ടുന്ന കടകള്‍ അന്ന് ഉണ്ടായിരുന്നില്ല. ആഴ്ചയില്‍ എന്നെങ്കിലും ആലിമാപ്പിള ഒരു കുട്ടയില്‍ മീനും നിറച്ച് വീട്ടില്‍ വരും. അപ്പോള്‍ പൈസയോ കപ്പയോ പകരം നല്‍കി മീന്‍ മേടിക്കും. അതാണ് പതിവ്. എന്നും മീന്‍ വാങ്ങാനുള്ള സാമ്പത്തിക സ്ഥിതി അന്നില്ല. അതുകൊണ്ടു തന്നെ ആലി മാപ്പിള എല്ലാ ദിവസവും ആ വഴി വരാറില്ല. എന്നാലും മീന്‍ ഇഷ്ടമായതിനാല്‍ ഞാന്‍ ഒരു ദിവസം എന്റെ അമ്മാവനോടു പറഞ്ഞു. 'അമ്മാവാ, നമുക്ക് ആ ആലിമാപ്പിളയുടെ വീട് വാങ്ങാം.' 'അതെന്ത
ന്യൂയോര്‍ക്ക്: മലങ്കര ആര്‍ച്ച് ഡയോസിസിലെ സ്റ്റാറ്റന്‍ഐലന്റ് സെന്റ് ജോണ്‍സ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ മാതൃദിനം വര്‍ണ്ണപ്പകിട്ടാര്‍ന്ന പരിപാടികളോടെ ആഘോഷിച്ചു. റവ.ഫാ. ജോസഫ് വര്‍ഗീസിന്റെ നേതൃത്വത്തില്‍ നടന്ന ചടങ്ങുകളില്‍ ഇടവകയിലെ മുഴുവന്‍ അമ്മമാരേയും ആദരിച്ചു. വിവിധ സംസ്‌കാരങ്ങളുടേയും, നാഗരികതയുടേയും മത സ്വാധീനങ്ങളുടേയും പരിധിക്കപ്പുറമായി ലോക ചരിത്രം രൂപപ്പെടുത്തുന്നതില്‍ മാതാവിനുള്ള സ്ഥാനം മഹനീയമാണെന്നും, സ്‌നേഹത്തിന്റേയും.......

SEND YOUR

PHOTOS

Upload your photos

and share them with the world

share

VIDEO

Upload your videos

and share them with the world

share

STORIES

Share your story idea

share
മദീന: നിഷ്ഠൂരമായ കൊലപാതകങ്ങളിലൂടെ സ്വയം ശവക്കുഴി തോണ്ടുന്ന മാര്‍ക്‌സിസ്റ്റു പാര്‍ട്ടി അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലാണ് അകപ്പെട്ടിരിക്കുന്നതെന്ന്, സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി ഡോക്ടര്‍ എം.കെ.മുനീര്‍ പറഞ്ഞു. എതിരാളികളെ ആശയങ്ങള്‍ കൊണ്ട് നേരിടേണ്ടവര്‍ രാത്രിയുടെ മറവില്‍ കൊലക്കത്തിയുമായി ഭ്രാന്തു പിടിച്ച് നടക്കുന്നത് പ്രബുദ്ധ കേരളത്തിന്റെ മനസ്സാക്ഷിയെ വെല്ലുവിളിച്ച് കൊണ്ടാണ്. കണ്ണൂരിലെ ശുക്കൂര്‍ വധം സംസ്ഥാനത്ത് കേട്ട്.......
പ്രസ്റ്റണ്‍: മലയാളി അസോസിയേഷന്‍ പ്രസ്റ്റണിന്റെ ആഭിമുഖ്യത്തില്‍ MAPയുടെ 8-ാമത് വാര്‍ഷികം, MAP ഡാന്‍സ് സ്‌കൂള്‍, മലയാളം സ്‌കൂള്‍ എന്നിവയുടെ ഒന്നാമത് വാര്‍ഷികം MAP Childrens Club (ചങ്ങാതിക്കൂട്ടം)ന്റെ ഉദ്ഘാടനം എന്നിവയോടനുബന്ധിച്ച് സര്‍ഗ്ഗസന്ധ്യ 2012 എന്ന പേരില്‍ നടത്തുന്നു. മെയ് 26 ന് Longridge CIUIC Hall (Calder Avenue, Longridge PR33HJ) ല്‍ 4 pm മുതല്‍ പരിപാടികള്‍ ആരംഭിക്കും. വിജയകുമാര്‍ (നോട്ടിങ്ഹാം) മുഖ്യാതിഥിയായിരിക്കും. അജി പ്രദീഷും സംഘവും അവതരിപ്പിക്കുന്ന രംഗപൂജയോടുകൂടിയാണ് പ്രോഗ്രാം.......
മെല്‍ബണ്‍: മെല്‍ബണ്‍ മലയാളി ഫെഡറേഷന്‍ വോളിബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. എം.എം.എഫ് വോളിബോള്‍ കപ്പ് 2012 സ്പ്രിങ്ങേഴ്‌സ് ലെസിഷോര്‍ സെന്ററില്‍ ജൂണ്‍ ഒന്‍പതിന് രാവിലെ 10.30 മുതല്‍ രാത്രി 8.00 മണി വരെ നടക്കും. വിജയികള്‍ക്ക് 1000 ഓസ്‌ട്രേലിയന്‍ ഡോളറും എം.എം.എഫ് എവര്‍റോളിംഗ് ട്രോഫിയും സമ്മാനമായി ലഭിക്കും. ഓസ്‌ട്രേലിയയിലെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ടീമുകള്‍ക്ക് ടൂര്‍ണമെന്റില്‍ പങ്കെടുക്കാം. മലയാളി കമ്മ്യൂണിറ്റികളിലെ ടീമുകളെ മെല്‍ബണ്‍ മലയാളി.......
ന്യൂഡല്‍ഹി: ഗംഗാറാം ആസ്പത്രിയില്‍ ആദ്യമായി നടത്തിയ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരം. ഇവിടെ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയമായ സുനിത (44) ഒരുവര്‍ഷത്തിനുശേഷവും ആരോഗ്യവതിയാണ്. ഇതുവരെ എയിംസില്‍ 26ഉം ആര്‍മി ആസ്പത്രിയില്‍ രണ്ടും ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടന്നിട്ടുണ്ടെങ്കിലും നഗരത്തിലെ സ്വകാര്യ ആസ്പത്രിയില്‍ ആദ്യമായാണ് ഈ ശസ്ത്രക്രിയ വിജയിക്കുന്നത്. ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞാല്‍ രോഗി രക്ഷപ്പെടാനുള്ള.......
കാസര്‍കോട്: ടുണീഷ്യയിലെ ഇന്ത്യന്‍ അംബാസഡറായി കാസര്‍കോട് സ്വദേശിനി നഗ്മ ഫരീദ് മാലിക് ഒക്ടോബറില്‍ ചുമതലയേല്ക്കും. ഡല്‍ഹയില്‍ മെറ്റീരിയോളജിക്കല്‍ വിഭാഗം ഡയറക്ടറായിരുന്ന കാസര്‍കോട് ഫോര്‍ട്ട് റോഡ് പുതിയപുര മാഹിന്‍ക തറവാട്ടംഗം പി.മുഹമ്മദിന്റെയും സുലു ബാനുവിന്റെയും മകളാണ് നഗ്മ. ബങ്കോക്കില്‍ ഇന്ത്യന്‍ എംബസിയില്‍ ഇപ്പോള്‍ ഡെപ്യൂട്ടി അംബാസഡറായി ജോലിചെയ്യുന്ന നഗ്മ പുതിയ നിയമനത്തില്‍ സന്തോഷംപ്രകടിപ്പിച്ചു. കഴിഞ്ഞദിവസം ഡല്‍ഹിയിലുണ്ടായിരുന്ന.......
നെടുമ്പാശ്ശേരി: ടൈഗര്‍ എയര്‍വെയ്‌സ കൊച്ചിയില്‍ നിന്ന് സിംഗപ്പൂരിലേക്ക് സര്‍വീസ്് ആരംഭിച്ചു.കൊച്ചി വിമാനത്താവളത്തിലെ കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ സി. മാധവന്‍ സര്‍വീസ് ഉദ്ഘാടനം ചെയ്തു. 166 യാത്രക്കാരുമായി ശനിയാഴ്ച പുലര്‍ച്ചെ 12.40ന് ആദ്യ വിമാനം കൊച്ചിയിലെത്തി പുലര്‍ച്ചെ 1.55ന് 166 യാത്രക്കാരുമായി വിമാനം മടങ്ങി. തിങ്കള്‍, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലായി ആഴ്ചയില്‍ നാല് സര്‍വീസുകളുണ്ട്. ഓസ്‌ട്രേലിയയിലെ പെര്‍ത്ത് ഉള്‍പ്പെടെ 28 കേന്ദ്രങ്ങളിലേക്ക്.......
ബ്രാഡ്ഫഡ് വെസ്റ്റിലെ ലേബര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി 1997-ലെ പൊതുതിരഞ്ഞെടുപ്പില്‍ മാര്‍ഷ സിങ് ബ്രിട്ടീഷ് പാര്‍ലമെന്റിലേക്ക് മത്സരിക്കുമ്പോള്‍ അദ്ദേഹത്തിനും അനുയായികള്‍ക്കും നേരിടേണ്ടിവന്ന വെല്ലുവിളികള്‍ ഏറെയായായിരുന്നു. ഭീഷണികളും അക്രമവുമൊക്കെ നേരിടേണ്ടിവന്നെങ്കിലും 41.5 ശതമാനം വോട്ടുകള്‍ നേടി അദ്ദേഹം ബ്രാഡ്ഫഡ് വെസ്റ്റ് പിടിച്ചെടുത്തു. പിന്നീട് 2001-ലും 2005-ലും 2010-ലും നടന്ന പൊതുതിരഞ്ഞെടുപ്പുകളിലും ബ്രാഡ്ഫഡ് വെസ്റ്റില്‍ മാര്‍ഷ സിങ് വിജയം കണ്ടു. തുടരെ നാലുതവണ മണ്ഡലം നിലനിര്‍ത്തിയതോടെ ലേബര്‍ പാര്‍ട്ടിയില്‍ സ്വാധീനശക്തിയുള്ള നേതാവായി അദ്ദേഹം മാറി. 2010-ലെ പൊതുതിരഞ്ഞെടുപ്പില്‍ ബ്രിട്ടനില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയാണ് അധികാരത്തില്‍ വന്നതെങ്കിലും ബ്രാഡ്ഫഡ് വെസ്റ്റില്‍ കണ്‍സര്‍വേറ്റീവ് സ്ഥാനാര്‍ഥിയായ സാഹിദ് ഇക്ബാലിനെ 5763 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയത് മാര്‍ഷയുടെ ജനപിന്തുണ വെളിപ്പെടുത്തുന്നു. ബ്രിട്ടനിലെ ആദ്യ സിഖ് വംശജനായ പാര്‍ലമെന്റംഗമാണ് മാര്‍ഷ സിങ്. 1954-ല്‍ പഞ്ചാബില്‍ ജനിച്ച അദ്ദേഹം കുടുംബം ബ്രിട്ടനിലേക്ക് മാറിയതോടെ ചെറുപ്പത്തില്‍ത്തന്നെ അവിടെയെത്തി. ബേല്‍ വ്യൂ ബോയ്‌സ് സ്‌കൂളിലും ലോഗ്ബറോ സര്‍വകലാശാലയിലുമായി പഠനം പൂര്‍ത്തിയാക്കിയ മാര്‍ഷ, ഇംഗ്ലീഷ് ഭാഷയിലും രാഷ്ട്രമീമാംസയിലും സാമ്പത്തികശാസ്ത്രത്തിലും യൂറോപ്യന്‍ ചരിത്രത്തിലും ബിരുദം നേടി. രാഷ്ട്രീയത്തിലേക്കെത്തുന്നതിനുമുമ്പ് ദീര്‍ഘകാലം മാര്‍ഷ മറ്റ് ജോലികളില്‍ ഏര്‍പ്പെട്ടു. ലോയ്ഡ്‌സ് ബാങ്കിലൂടെയാണ് തുടക്കം. പിന്നീട് ബ്രാഡ്ഫഡ് കമ്യൂണിറ്റി റിലേഷന്‍സ് കൗണ്‍സിലിലെ വിഭ്യാഭ്യാസ വകുപ്പില്‍ 1983 മുതല്‍ 1990 വരെ ജോലി ചെയ്തു. 1990 മുതല്‍ 1997 വരെ ബ്രാഡ്ഫഡ് കമ്യൂണിറ്റി ഹെല്‍ത്ത് ട്രസ്റ്റിലും പ്രവര്‍ത്തിച്ചു. ഇക്കാലയളവില്‍ നേടിയെടുത്ത ജനപിന്തുണയാണ് തിരഞ്ഞെടുപ്പില്‍ മാര്‍ഷയ്ക്ക് സഹായകാമായത്. ജമ്മു കശ്മീരിലെയും ബ്രിട്ടനിലെ സിഖ് വംശജരുടെയും പ്രശ്‌നങ്ങള്‍ ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ മാര്‍ഷ നടത്തിയ ശ്രമങ്ങളാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പുകളില്‍ പലതിലും ശക്തമായ നിലപാടെടുക്കാനും മാര്‍ഷയ്ക്കായിട്ടുണ്ട്. സ്വവര്‍ഗാനുരാഗം അംഗീകരിക്കുന്നതിനെ ശക്തമായി അനുകൂലിച്ച മാര്‍ഷ ഇറാഖ് യുദ്ധത്തിനെതിരെ കടുത്ത നിലപാടു സ്വീകരിച്ചു. പാര്‍ലമെന്റിലെ സെലക്ട് കമ്മറ്റികൡ രണ്ടുതവണ അംഗമായി. 1997-2005 കാലയളവില്‍ ആഭ്യന്തര വകുപ്പിലെയും 2005-10 കാലയളവില്‍ ഇന്റര്‍നാഷണല്‍ ഡവലപ്പ്‌മെന്റ് കമ്മിറ്റിയിലുമാണ് പ്രവര്‍ത്തിച്ചത്. 1986 മുതല്‍ 1991 വരെ ലേബര്‍ പാര്‍ട്ടിയുടെ ബ്രാഡ്ഫഡ് വെസ്റ്റ് ഘടകത്തിന്റെ പ്രസിഡന്റായിരുന്ന മാര്‍ഷ, 1996 മുതല്‍ ഒരുവര്‍ഷം ജില്ലാ പ്രസിഡന്റായും പ്രവര്‍ത്തിച്ചു. 1971-ലായിരുന്നു വിവാഹം. സീത കൗറാണ് ഭാര്യ. ഒരു മകനും ഒരു മകളുമുണ്ട്. rgirishkumar@gmail.com

മലയാളം പഠനസഹായി