LATEST NEWS

Loading...

Custom Search
+ -
ജിദ്ദ: യാത്രക്കാര്‍ക്ക് പ്രയാസം സൃഷ്ടിച്ച് എയര്‍ ഇന്ത്യ പൈലറ്റ് സമരം പതിനഞ്ചുദിവസം പിന്നിട്ടിട്ടും പരിഹാരംകാണാന്‍ അധികാരികളുടെ ഭാഗത്തുനിന്ന് ഊര്‍ജിതശ്രമങ്ങളുണ്ടാകാത്തത് ആശങ്കാജനകമാണെന്ന് രിസാല സര്‍ക്കിള്‍ സൗദി നാഷണല്‍...
ജുബൈല്‍: ഒ.ഐ.സി.സി. ജുബൈല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികആഘോഷവും രാജീവ്ഗാന്ധി രക്തസാക്ഷിത്വദിനാചരണവും ആചരിച്ചു. സമ്മേളനം അഡ്വ.കെ.വൈ.സുധീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ബിജു കുട്ടനാടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍...
അബുദാബി : യു.എ.ഇ സി.എസ്.ഐ ക്വയര്‍ ഫെസ്റ്റിവെല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന 11-ാ മത് യുഎഇ സി.എസ്.ഐ ക്വയര്‍ ഫെസ്റ്റിവെലിനു അബുദാബി സി.എസ്.ഐ ഇടവക ആതിഥേയത്വം വഹിക്കും. 2012 മെയ് 24- ാം തീയതി രാത്രി 8 മണിക്കു അബുദാബി സെന്റ.്...
റിയാദ:് തലസ്ഥാന നഗരിയില്‍ വിവിധ സ്ഥലങ്ങളിലായി ഉണ്ടായ നാല് വാഹനാപകടങ്ങളില്‍ ഒരു മലയാളി ഉള്‍പ്പെടെ ആറു പേര്‍ മരണപ്പെട്ടു. ഖുറൈസ് റോഡില്‍ മൂന്നും റബ്‌വയില്‍ ഒരു അപകടവുമാണ് നടന്നതെന്ന് റിയാദ് പോലീസ് മേധാവി അറിയിച്ചു. റബ്‌വയില്‍...
ജിദ്ദ: ജിദ്ദയിലെ പത്തനംതിട്ട നിവാസികളുടെ കൂട്ടായ്മയായ പത്തനംതിട്ട ജില്ലാ സംഗമം (പി.ജെ.എസ്) ന്റെ 2012 ലെ പ്രഥമ ജനറല്‍ ബോഡി മീറ്റിങ്ങും, ജിദ്ദ നാഷണല്‍ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ മെഡിക്കല്‍ ക്യാമ്പും, 'സൗജന്യ രക്തദാന സുരക്ഷ പദ്ധതി'...
ദമ്മാം: സൗദിയില്‍ വീട്ടുജോലിക്കെത്തി പീഢനം അനുഭവിക്കേണ്ടി വന്ന കോഴിക്കോട് പന്തീരങ്കാവ് സ്വദേശി ലീല (52) നവയുഗം ജീവകാരുണ്യ വിഭാഗം ജോയിന്റ് കണ്‍വീനര്‍ സഫിയ അജിത്തിന്റെ ഇടപെടലിലൂടെ നാട്ടിലെത്തി. രണ്ടുമാസം മുമ്പ് ഇവിടെത്തിയ ലീലയ്ക്ക്...
ദുബായ്: കണ്ണൂര്‍ ജില്ല പ്രവാസി കൂട്ടായ്മയായ 'വെയ്ക്ക്' അജ്മാന്‍ മെട്രോ ക്ലിനിക്കിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. മെയ് 25 നു വെള്ളിയാഴ്ച അജ്മാന്‍ റമദാ ഹോട്ടലിനു എതിര്‍വശമുള്ള മെട്രോ ക്ലിനിക്കില്‍...
ദുബായ്: കോഴഞ്ചേരി സെന്റ് തോമസ് കോളജ് അലുമിനി ഫോറം ദുബായ്- ഷാര്‍ജ നോര്‍ത്തേണ്‍ എമിറേറ്റ്‌സ് ചാപ്റ്ററിന്റെ 18-മത് വാര്‍ഷിക സമ്മേളനമായ സാന്തോം സംഗമം മെയ് 25-ന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ വെച്ച് നടക്കും. കോളജ് അധ്യാപകരായ...
കുവൈത്ത്: കഴിഞ്ഞ അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസമികവിനുള്ള ഹംദാന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. ഇതിന് അര്‍ഹരായ ഷാര്‍ജ ഡല്‍ഹി െ്രെപവറ്റ് സ്‌കൂളിലെ മലയാളി വിദ്യാര്‍ത്ഥിനി വിദ്യാര്‍ത്ഥികളുടെ...
കുവൈത്ത്: കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍(കല) മുന്‍ മുഖ്യമന്ത്രി ഇ.കെ.നായനാരെ അനുസ്മരിച്ചു. കല കുവൈത്ത് കേന്ദ്ര കമ്മറ്റിയുടെ നേതൃത്വത്തില്‍ മംഗഫ് ഓഡിറ്റോറിയത്തില്‍ നടന്ന അനുസ്മരണ...
ബ്രാഡ്ഫഡ് വെസ്റ്റിലെ ലേബര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി 1997-ലെ പൊതുതിരഞ്ഞെടുപ്പില്‍ മാര്‍ഷ സിങ് ബ്രിട്ടീഷ് പാര്‍ലമെന്റിലേക്ക് മത്സരിക്കുമ്പോള്‍ അദ്ദേഹത്തിനും അനുയായികള്‍ക്കും നേരിടേണ്ടിവന്ന വെല്ലുവിളികള്‍ ഏറെയായായിരുന്നു. ഭീഷണികളും അക്രമവുമൊക്കെ നേരിടേണ്ടിവന്നെങ്കിലും 41.5 ശതമാനം വോട്ടുകള്‍ നേടി അദ്ദേഹം ബ്രാഡ്ഫഡ് വെസ്റ്റ് പിടിച്ചെടുത്തു. പിന്നീട് 2001-ലും 2005-ലും 2010-ലും നടന്ന പൊതുതിരഞ്ഞെടുപ്പുകളിലും ബ്രാഡ്ഫഡ് വെസ്റ്റില്‍ മാര്‍ഷ സിങ് വിജയം കണ്ടു. തുടരെ നാലുതവണ മണ്ഡലം നിലനിര്‍ത്തിയതോടെ ലേബര്‍ പാര്‍ട്ടിയില്‍ സ്വാധീനശക്തിയുള്ള നേതാവായി അദ്ദേഹം മാറി. 2010-ലെ പൊതുതിരഞ്ഞെടുപ്പില്‍ ബ്രിട്ടനില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയാണ് അധികാരത്തില്‍ വന്നതെങ്കിലും ബ്രാഡ്ഫഡ് വെസ്റ്റില്‍ കണ്‍സര്‍വേറ്റീവ് സ്ഥാനാര്‍ഥിയായ സാഹിദ് ഇക്ബാലിനെ 5763 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയത് മാര്‍ഷയുടെ ജനപിന്തുണ വെളിപ്പെടുത്തുന്നു. ബ്രിട്ടനിലെ ആദ്യ സിഖ് വംശജനായ പാര്‍ലമെന്റംഗമാണ് മാര്‍ഷ സിങ്. 1954-ല്‍ പഞ്ചാബില്‍ ജനിച്ച അദ്ദേഹം കുടുംബം ബ്രിട്ടനിലേക്ക് മാറിയതോടെ ചെറുപ്പത്തില്‍ത്തന്നെ അവിടെയെത്തി. ബേല്‍ വ്യൂ ബോയ്‌സ് സ്‌കൂളിലും ലോഗ്ബറോ സര്‍വകലാശാലയിലുമായി പഠനം പൂര്‍ത്തിയാക്കിയ മാര്‍ഷ, ഇംഗ്ലീഷ് ഭാഷയിലും രാഷ്ട്രമീമാംസയിലും സാമ്പത്തികശാസ്ത്രത്തിലും യൂറോപ്യന്‍ ചരിത്രത്തിലും ബിരുദം നേടി. രാഷ്ട്രീയത്തിലേക്കെത്തുന്നതിനുമുമ്പ് ദീര്‍ഘകാലം മാര്‍ഷ മറ്റ് ജോലികളില്‍ ഏര്‍പ്പെട്ടു. ലോയ്ഡ്‌സ് ബാങ്കിലൂടെയാണ് തുടക്കം. പിന്നീട് ബ്രാഡ്ഫഡ് കമ്യൂണിറ്റി റിലേഷന്‍സ് കൗണ്‍സിലിലെ വിഭ്യാഭ്യാസ വകുപ്പില്‍ 1983 മുതല്‍ 1990 വരെ ജോലി ചെയ്തു. 1990 മുതല്‍ 1997 വരെ ബ്രാഡ്ഫഡ് കമ്യൂണിറ്റി ഹെല്‍ത്ത് ട്രസ്റ്റിലും പ്രവര്‍ത്തിച്ചു. ഇക്കാലയളവില്‍ നേടിയെടുത്ത ജനപിന്തുണയാണ് തിരഞ്ഞെടുപ്പില്‍ മാര്‍ഷയ്ക്ക് സഹായകാമായത്. ജമ്മു കശ്മീരിലെയും ബ്രിട്ടനിലെ സിഖ് വംശജരുടെയും പ്രശ്‌നങ്ങള്‍ ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ മാര്‍ഷ നടത്തിയ ശ്രമങ്ങളാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പുകളില്‍ പലതിലും ശക്തമായ നിലപാടെടുക്കാനും മാര്‍ഷയ്ക്കായിട്ടുണ്ട്. സ്വവര്‍ഗാനുരാഗം അംഗീകരിക്കുന്നതിനെ ശക്തമായി അനുകൂലിച്ച മാര്‍ഷ ഇറാഖ് യുദ്ധത്തിനെതിരെ കടുത്ത നിലപാടു സ്വീകരിച്ചു. പാര്‍ലമെന്റിലെ സെലക്ട് കമ്മറ്റികൡ രണ്ടുതവണ അംഗമായി. 1997-2005 കാലയളവില്‍ ആഭ്യന്തര വകുപ്പിലെയും 2005-10 കാലയളവില്‍ ഇന്റര്‍നാഷണല്‍ ഡവലപ്പ്‌മെന്റ് കമ്മിറ്റിയിലുമാണ് പ്രവര്‍ത്തിച്ചത്. 1986 മുതല്‍ 1991 വരെ ലേബര്‍ പാര്‍ട്ടിയുടെ ബ്രാഡ്ഫഡ് വെസ്റ്റ് ഘടകത്തിന്റെ പ്രസിഡന്റായിരുന്ന മാര്‍ഷ, 1996 മുതല്‍ ഒരുവര്‍ഷം ജില്ലാ പ്രസിഡന്റായും പ്രവര്‍ത്തിച്ചു. 1971-ലായിരുന്നു വിവാഹം. സീത കൗറാണ് ഭാര്യ. ഒരു മകനും ഒരു മകളുമുണ്ട്. rgirishkumar@gmail.com