LATEST NEWS

Loading...

Custom Search
+ -
ദുബായ്: മുസ്‌ലിം സമുദായത്തിന്റെ നവോത്ഥാന ശില്പി സീതി സാഹിബിനെ സമൂഹത്തില്‍ സ്മരിക്കുന്ന പരിപാടികള്‍ കൂടുതല്‍ ശക്തമാക്കുന്നതിനും നാട്ടില്‍ നടപ്പാക്കുന്ന പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ജനപങ്കാളിത്തം ഉറപ്പുവരുത്താനും വിപുലമായ സെമിനാര്‍ സംഘടിപ്പിക്കാന്‍ സീതി സാഹിബ് വിചാരവേദി യു.എ.ഇ ചാപ്റ്റര്‍ അഞ്ചാമത് വാര്‍ഷിക പൊതുയോഗം തീരുമാനിച്ചു....
ജിദ്ദ: മക്കയ്ക്ക് സമീപമുണ്ടായ റോഡപകടത്തില്‍ ഏഴ് പേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക്...
അബുദാബി: ആയിരങ്ങളെ ആകര്‍ഷിച്ച് അബുദാബിയില്‍ ഇന്ത്യാ ഫെസ്റ്റ് തുടരുന്നു. അബുദാബി...
കുവൈത്ത് സിറ്റി: കോഴിക്കോട് ജില്ലാ എന്‍.ആര്‍.ഐ അസോസിയേഷന്‍ മങ്കഫ് യൂണിറ്റ്...
തിരുവനന്തപുരം: പൈലറ്റുമാര്‍ ഇല്ലാത്തതിനെ തുടര്‍ന്ന് തിരുവനന്തപുരത്തുനിന്ന് ഗള്‍ഫിലേക്കുള്ള 52 എയര്‍ ഇന്ത്യാ എക്‌സ്പ്രസ്സ് സര്‍വീസുകള്‍ റദ്ദാക്കി. ഫിബ്രവരി പതിനഞ്ചുമുതല്‍ മാര്‍ച്ച് 24 വരെയാണ് സര്‍വീസുകള്‍ റദ്ദാക്കിയിട്ടുള്ളത്....
ജുബൈല്‍: സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ യുവജന വിഭാഗമായ യുവത ജുബൈല്‍ ചാപ്റ്റര്‍ സംഘടിപ്പിച്ചുവരുന്ന കാമ്പയിന്റെ ഭാഗമായി 'പ്രവാസം: അതിജീവനത്തിന്റെ ആയുസ്സോടുങ്ങുന്നുവോ' എന്ന വിഷയത്തില്‍ പ്രബന്ധ രചനാ മത്സരം നടത്തും. അഞ്ച് ഫുള്‍സ്‌കാപ്പ്...
നെടുമ്പാശ്ശേരി: പുലര്‍കാലങ്ങളില്‍ വിമാനം പറത്തുന്ന പൈലറ്റുമാരുടെ ജോലിസമയം കുറയ്ക്കണമെന്നും അവര്‍ക്ക് കൂടുതല്‍ വിശ്രമം അനുവദിക്കണമെന്നുമുള്ള ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡിജിസിഎ) മാര്‍ഗനിര്‍ദ്ദേശം എയര്‍ ഇന്ത്യാ...
കുവൈത്ത്: കുവൈത്തിലെ പ്രമുഖ ഹൈപ്പര്‍ മാര്‍ക്കറ്റായ ലുലുവില്‍ ഇന്ത്യന്‍ എംബസിയുടെ സഹകരണത്തോടെ കഴിഞ്ഞ ഒരാഴ്ചയായി വിവിധ വേദികളില്‍ സംഘടിപ്പിച്ച 'ഇന്‍ക്രഡിബിള്‍ ഇന്ത്യ ഫെസ്റ്റിവല്‍' സമാപിച്ചു.




ജിദ്ദ: ഇ-മെയില്‍ ചോര്‍ത്തല്‍ വിഷയത്തില്‍ പൊതു സമൂഹത്തിന്റെ മൗനമാണ് ഏറ്റവുമധികം ആശങ്കയുയര്‍ത്തുന്നതെന്ന് ഇന്ത്യ ഫ്രട്ടേണിറ്റി ഫോറം സെമിനാര്‍ അഭിപ്രായപ്പെട്ടു. ഇ-മെയില്‍ വിഷയത്തില്‍ മുഖ്യധാരാ മാധ്യമങ്ങളും വിവിധ സംഘടനകളും ആപല്‍ക്കരമായ...
ദുബായ് : അഹമ്മദ് ഇനി കോടീശ്വരന്‍ . നാലുമാസത്തിനുമ്പ് ഒരു മില്യണ്‍ ദിര്‍ഹം ജാക്ക്‌പോട്ട് അടിച്ച അഹമ്മദിന് കാത്തിരിപ്പിനൊടുവില്‍ സമ്മാനത്തുകയുടെ ചെക്ക് ലഭിച്ചു. ദുബായില്‍ ഹോട്ടല്‍ വെയിറ്ററായിരുന്ന മലയാളി പൊട്ടങ്ങല്‍ അഹമ്മദിനാണ്...
ബ്രാഡ്ഫഡ് വെസ്റ്റിലെ ലേബര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി 1997-ലെ പൊതുതിരഞ്ഞെടുപ്പില്‍ മാര്‍ഷ സിങ് ബ്രിട്ടീഷ് പാര്‍ലമെന്റിലേക്ക് മത്സരിക്കുമ്പോള്‍ അദ്ദേഹത്തിനും അനുയായികള്‍ക്കും നേരിടേണ്ടിവന്ന വെല്ലുവിളികള്‍ ഏറെയായായിരുന്നു. ഭീഷണികളും അക്രമവുമൊക്കെ നേരിടേണ്ടിവന്നെങ്കിലും 41.5 ശതമാനം വോട്ടുകള്‍ നേടി അദ്ദേഹം ബ്രാഡ്ഫഡ് വെസ്റ്റ് പിടിച്ചെടുത്തു. പിന്നീട് 2001-ലും 2005-ലും 2010-ലും നടന്ന പൊതുതിരഞ്ഞെടുപ്പുകളിലും ബ്രാഡ്ഫഡ് വെസ്റ്റില്‍ മാര്‍ഷ സിങ് വിജയം കണ്ടു. തുടരെ നാലുതവണ മണ്ഡലം നിലനിര്‍ത്തിയതോടെ ലേബര്‍ പാര്‍ട്ടിയില്‍ സ്വാധീനശക്തിയുള്ള നേതാവായി അദ്ദേഹം മാറി. 2010-ലെ പൊതുതിരഞ്ഞെടുപ്പില്‍ ബ്രിട്ടനില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയാണ് അധികാരത്തില്‍ വന്നതെങ്കിലും ബ്രാഡ്ഫഡ് വെസ്റ്റില്‍ കണ്‍സര്‍വേറ്റീവ് സ്ഥാനാര്‍ഥിയായ സാഹിദ് ഇക്ബാലിനെ 5763 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയത് മാര്‍ഷയുടെ ജനപിന്തുണ വെളിപ്പെടുത്തുന്നു. ബ്രിട്ടനിലെ ആദ്യ സിഖ് വംശജനായ പാര്‍ലമെന്റംഗമാണ് മാര്‍ഷ സിങ്. 1954-ല്‍ പഞ്ചാബില്‍ ജനിച്ച അദ്ദേഹം കുടുംബം ബ്രിട്ടനിലേക്ക് മാറിയതോടെ ചെറുപ്പത്തില്‍ത്തന്നെ അവിടെയെത്തി. ബേല്‍ വ്യൂ ബോയ്‌സ് സ്‌കൂളിലും ലോഗ്ബറോ സര്‍വകലാശാലയിലുമായി പഠനം പൂര്‍ത്തിയാക്കിയ മാര്‍ഷ, ഇംഗ്ലീഷ് ഭാഷയിലും രാഷ്ട്രമീമാംസയിലും സാമ്പത്തികശാസ്ത്രത്തിലും യൂറോപ്യന്‍ ചരിത്രത്തിലും ബിരുദം നേടി. രാഷ്ട്രീയത്തിലേക്കെത്തുന്നതിനുമുമ്പ് ദീര്‍ഘകാലം മാര്‍ഷ മറ്റ് ജോലികളില്‍ ഏര്‍പ്പെട്ടു. ലോയ്ഡ്‌സ് ബാങ്കിലൂടെയാണ് തുടക്കം. പിന്നീട് ബ്രാഡ്ഫഡ് കമ്യൂണിറ്റി റിലേഷന്‍സ് കൗണ്‍സിലിലെ വിഭ്യാഭ്യാസ വകുപ്പില്‍ 1983 മുതല്‍ 1990 വരെ ജോലി ചെയ്തു. 1990 മുതല്‍ 1997 വരെ ബ്രാഡ്ഫഡ് കമ്യൂണിറ്റി ഹെല്‍ത്ത് ട്രസ്റ്റിലും പ്രവര്‍ത്തിച്ചു. ഇക്കാലയളവില്‍ നേടിയെടുത്ത ജനപിന്തുണയാണ് തിരഞ്ഞെടുപ്പില്‍ മാര്‍ഷയ്ക്ക് സഹായകാമായത്. ജമ്മു കശ്മീരിലെയും ബ്രിട്ടനിലെ സിഖ് വംശജരുടെയും പ്രശ്‌നങ്ങള്‍ ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ മാര്‍ഷ നടത്തിയ ശ്രമങ്ങളാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പുകളില്‍ പലതിലും ശക്തമായ നിലപാടെടുക്കാനും മാര്‍ഷയ്ക്കായിട്ടുണ്ട്. സ്വവര്‍ഗാനുരാഗം അംഗീകരിക്കുന്നതിനെ ശക്തമായി അനുകൂലിച്ച മാര്‍ഷ ഇറാഖ് യുദ്ധത്തിനെതിരെ കടുത്ത നിലപാടു സ്വീകരിച്ചു. പാര്‍ലമെന്റിലെ സെലക്ട് കമ്മറ്റികൡ രണ്ടുതവണ അംഗമായി. 1997-2005 കാലയളവില്‍ ആഭ്യന്തര വകുപ്പിലെയും 2005-10 കാലയളവില്‍ ഇന്റര്‍നാഷണല്‍ ഡവലപ്പ്‌മെന്റ് കമ്മിറ്റിയിലുമാണ് പ്രവര്‍ത്തിച്ചത്. 1986 മുതല്‍ 1991 വരെ ലേബര്‍ പാര്‍ട്ടിയുടെ ബ്രാഡ്ഫഡ് വെസ്റ്റ് ഘടകത്തിന്റെ പ്രസിഡന്റായിരുന്ന മാര്‍ഷ, 1996 മുതല്‍ ഒരുവര്‍ഷം ജില്ലാ പ്രസിഡന്റായും പ്രവര്‍ത്തിച്ചു. 1971-ലായിരുന്നു വിവാഹം. സീത കൗറാണ് ഭാര്യ. ഒരു മകനും ഒരു മകളുമുണ്ട്. rgirishkumar@gmail.com