LATEST NEWS

Loading...

Custom Search
+ -
ഗള്‍ഫ് വാസം മതിയാക്കിപ്പോന്നവര്‍ കേരളത്തല്‍ ഇപ്പോള്‍ 13 ലക്ഷത്തിലേറെയുണ്ട്. 2008-ലെ കേരള മൈഗ്രേഷന്‍ സര്‍വേ (കെ.എം.എസ്.) പ്രകാരം, സംസ്ഥാനത്ത് തിരിച്ചെത്തിയ പ്രവസികളുടെ എണ്ണം 11.57 ലക്ഷമായിരുന്നു. അതിനും പത്തുവര്‍ഷം മുമ്പ് കെ.എം.എസ് നടത്തിയ...
ആളൊഴിഞ്ഞ പൂരപ്പറമ്പുപോലെ അനാഥമായി കിടക്കുന്നു ദുബായ്. തൊട്ടടുത്ത്്് ആരവങ്ങളില്ലാതെ അബുദാബിയും ഷാര്‍ജയും. ദുബായില്‍ പൂര്‍ത്തിയാവാതെ കിടക്കുന്ന ഒരു ഭീമന്‍ കെട്ടിടത്തിന്റെ അസ്ഥിക്കൂടങ്ങള്‍ക്കിടയിലൂടെ നടക്കുമ്പോള്‍ സുഹൃത്ത്...
സോവിയറ്റ് നാട്ടില്‍ പിറന്നുവീഴുന്ന ഒരോ കുഞ്ഞിനും വേണ്ട വൈദ്യുതി അപ്പോള്‍ത്തന്നെ വീട്ടിലെത്തിക്കുമത്രെ...'' സ്ഥിതിസമത്വത്തിന്റെ വാഗ്ദത്തഭൂമിയായി വാഴ്ത്തപ്പെട്ടിരുന്ന സോവിയറ്റ് യൂണിയനെ കുറിച്ചുള്ള സാധാരണക്കാരന്റെ സ്വപ്നവും...
കേരളത്തിന്റെ മഹത്തായ പാരമ്പര്യ കലകള്‍ കേരളത്തില്‍പ്പോലും ശുഷ്‌കമായ സദസ്സുകളെ അഭിമുഖീകരിക്കുമ്പോള്‍ മാറ്റത്തിന്റെ പൊന്തിരിവെട്ടമായി, കലകളോടുള്ള മോഹാഭിലാഷങ്ങളുടെ സാക്ഷാത്ക്കാരമായി 2007 ജനുവരി 26 നു ദുബായില്‍ രൂപംകൊണ്ട പ്രവാസി...
പുണ്യനഗരത്തിലെങ്ങും വ്രതമാസ വിശുദ്ധിയുടെ പ്രഭയില്‍ ഭൂമിയിലെ ഉത്തുംഗ ഘടികാര ഗോപുരം മിഴി തുറന്നപ്പോള്‍ മലയാളി ഖലാസികളുടെ കൈക്കരുത്തിന്റേയും ചങ്കുറപ്പിന്റേയും സാഹസികതയുടേയും വീരഗാഥ അത്യുന്നതങ്ങളിലെത്തുന്നുവെന്ന് ഹസന്‍...
ചിറയിന്‍കീഴ് സ്വദേശി എഴുതുന്നു ജപ്പാനില്‍ ഭൂകമ്പവും സുനാമിയും നാശം വിതച്ചപ്പോള്‍ അവിടെ ഉണ്ടായിരുന്ന ഒരു മലയാളി - ആഗോള വ്യവസായ സ്ഥാപനമായ ഡിഗ്രി കണ്‍ട്രോള്‍സ് ഇന്‍കോര്‍പ്പറേറ്റഡ് സ്ഥാപകനും ചീഫ് ടെക്‌നിക്കല്‍ ഓഫീസറുമായ...
ഉച്ചയൂണും കഴിഞ്ഞ് തിടുക്കത്തിലെത്തിയതുതന്നെ ആലസ്യം ഒട്ടും നഷ്ടപ്പെടാുത്താതെ ഒഴിവുദിനത്തിന്റെ വരദാനമായ ഉച്ചയുറക്കത്തിന്റെ ആവേശം പുല്‍കാനായിരുന്നു.വാടകമുറിയിലെ പഴയ കയറു കട്ടിലിന്റെ ഇഴകളുടെ കോലാഹലങ്ങളെയെല്ലാമവഗണിച്ച് അതിന്മേലെയുള്ള...
മൂന്ന് പതിറ്റാണ്ടായി 'ദുബായ്ക്കത്തുപാട്ട്' പിറന്നിട്ട്. വിരഹത്തിന്റെ, സങ്കടത്തിന്റെ, പരിഭവത്തിന്റെ ഗാഥ എന്നതിലുപരി എണ്‍പതുകളിലെ കേരളത്തിന്റെ അനുഭവചരിത്രംകൂടിയായിരുന്നു ആ പാട്ട്. ദുബായ്ക്കത്തുപാട്ടിന്റെ ശില്‍പ്പി പാട്ടിന്റെ...
തുമ്പയും ചട്ടുകത്തലയനും തുളസിയും മഷിത്തണ്ടും ഞാഞ്ഞൂലും പൂമ്പാറ്റയുമെല്ലാം റെക്കോര്‍ഡ് ബുക്കില്‍ വെട്ടി ഒട്ടിക്കാന്‍ കടയില്‍ നിന്ന് കിട്ടുന്ന വെറും ചിത്രങ്ങളാണ് കുട്ടികള്‍ക്കിന്ന്. ചെരിപ്പിട്ടുമ മാത്രം മുറ്റത്ത് നടക്കാന്‍...
പ്രവാസിയുടെ ജീവിതത്തെക്കുറിച്ച് എന്നും മുന്‍വിധികള്‍ വച്ചുപുലര്‍ത്തുന്നവരാണ് മലയാളികള്‍. നാടുവിട്ടു ജീവിക്കുന്നവര്‍ എപ്പോഴും ഇതേപ്പറ്റി പരാതിപ്പെടാറുണ്ട്. എത്ര സങ്കല്‍പ്പിച്ചാലും പ്രവാസ ജീവിതത്തിന്റെ നെടുവീര്‍പ്പും സന്തോഷവും...
ബ്രാഡ്ഫഡ് വെസ്റ്റിലെ ലേബര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി 1997-ലെ പൊതുതിരഞ്ഞെടുപ്പില്‍ മാര്‍ഷ സിങ് ബ്രിട്ടീഷ് പാര്‍ലമെന്റിലേക്ക് മത്സരിക്കുമ്പോള്‍ അദ്ദേഹത്തിനും അനുയായികള്‍ക്കും നേരിടേണ്ടിവന്ന വെല്ലുവിളികള്‍ ഏറെയായായിരുന്നു. ഭീഷണികളും അക്രമവുമൊക്കെ നേരിടേണ്ടിവന്നെങ്കിലും 41.5 ശതമാനം വോട്ടുകള്‍ നേടി അദ്ദേഹം ബ്രാഡ്ഫഡ് വെസ്റ്റ് പിടിച്ചെടുത്തു. പിന്നീട് 2001-ലും 2005-ലും 2010-ലും നടന്ന പൊതുതിരഞ്ഞെടുപ്പുകളിലും ബ്രാഡ്ഫഡ് വെസ്റ്റില്‍ മാര്‍ഷ സിങ് വിജയം കണ്ടു. തുടരെ നാലുതവണ മണ്ഡലം നിലനിര്‍ത്തിയതോടെ ലേബര്‍ പാര്‍ട്ടിയില്‍ സ്വാധീനശക്തിയുള്ള നേതാവായി അദ്ദേഹം മാറി. 2010-ലെ പൊതുതിരഞ്ഞെടുപ്പില്‍ ബ്രിട്ടനില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയാണ് അധികാരത്തില്‍ വന്നതെങ്കിലും ബ്രാഡ്ഫഡ് വെസ്റ്റില്‍ കണ്‍സര്‍വേറ്റീവ് സ്ഥാനാര്‍ഥിയായ സാഹിദ് ഇക്ബാലിനെ 5763 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയത് മാര്‍ഷയുടെ ജനപിന്തുണ വെളിപ്പെടുത്തുന്നു. ബ്രിട്ടനിലെ ആദ്യ സിഖ് വംശജനായ പാര്‍ലമെന്റംഗമാണ് മാര്‍ഷ സിങ്. 1954-ല്‍ പഞ്ചാബില്‍ ജനിച്ച അദ്ദേഹം കുടുംബം ബ്രിട്ടനിലേക്ക് മാറിയതോടെ ചെറുപ്പത്തില്‍ത്തന്നെ അവിടെയെത്തി. ബേല്‍ വ്യൂ ബോയ്‌സ് സ്‌കൂളിലും ലോഗ്ബറോ സര്‍വകലാശാലയിലുമായി പഠനം പൂര്‍ത്തിയാക്കിയ മാര്‍ഷ, ഇംഗ്ലീഷ് ഭാഷയിലും രാഷ്ട്രമീമാംസയിലും സാമ്പത്തികശാസ്ത്രത്തിലും യൂറോപ്യന്‍ ചരിത്രത്തിലും ബിരുദം നേടി. രാഷ്ട്രീയത്തിലേക്കെത്തുന്നതിനുമുമ്പ് ദീര്‍ഘകാലം മാര്‍ഷ മറ്റ് ജോലികളില്‍ ഏര്‍പ്പെട്ടു. ലോയ്ഡ്‌സ് ബാങ്കിലൂടെയാണ് തുടക്കം. പിന്നീട് ബ്രാഡ്ഫഡ് കമ്യൂണിറ്റി റിലേഷന്‍സ് കൗണ്‍സിലിലെ വിഭ്യാഭ്യാസ വകുപ്പില്‍ 1983 മുതല്‍ 1990 വരെ ജോലി ചെയ്തു. 1990 മുതല്‍ 1997 വരെ ബ്രാഡ്ഫഡ് കമ്യൂണിറ്റി ഹെല്‍ത്ത് ട്രസ്റ്റിലും പ്രവര്‍ത്തിച്ചു. ഇക്കാലയളവില്‍ നേടിയെടുത്ത ജനപിന്തുണയാണ് തിരഞ്ഞെടുപ്പില്‍ മാര്‍ഷയ്ക്ക് സഹായകാമായത്. ജമ്മു കശ്മീരിലെയും ബ്രിട്ടനിലെ സിഖ് വംശജരുടെയും പ്രശ്‌നങ്ങള്‍ ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ മാര്‍ഷ നടത്തിയ ശ്രമങ്ങളാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പുകളില്‍ പലതിലും ശക്തമായ നിലപാടെടുക്കാനും മാര്‍ഷയ്ക്കായിട്ടുണ്ട്. സ്വവര്‍ഗാനുരാഗം അംഗീകരിക്കുന്നതിനെ ശക്തമായി അനുകൂലിച്ച മാര്‍ഷ ഇറാഖ് യുദ്ധത്തിനെതിരെ കടുത്ത നിലപാടു സ്വീകരിച്ചു. പാര്‍ലമെന്റിലെ സെലക്ട് കമ്മറ്റികൡ രണ്ടുതവണ അംഗമായി. 1997-2005 കാലയളവില്‍ ആഭ്യന്തര വകുപ്പിലെയും 2005-10 കാലയളവില്‍ ഇന്റര്‍നാഷണല്‍ ഡവലപ്പ്‌മെന്റ് കമ്മിറ്റിയിലുമാണ് പ്രവര്‍ത്തിച്ചത്. 1986 മുതല്‍ 1991 വരെ ലേബര്‍ പാര്‍ട്ടിയുടെ ബ്രാഡ്ഫഡ് വെസ്റ്റ് ഘടകത്തിന്റെ പ്രസിഡന്റായിരുന്ന മാര്‍ഷ, 1996 മുതല്‍ ഒരുവര്‍ഷം ജില്ലാ പ്രസിഡന്റായും പ്രവര്‍ത്തിച്ചു. 1971-ലായിരുന്നു വിവാഹം. സീത കൗറാണ് ഭാര്യ. ഒരു മകനും ഒരു മകളുമുണ്ട്. rgirishkumar@gmail.com