LATEST NEWS

Loading...

Custom Search
+ -
ബര്‍മിംഗ് ഹാം: ജൂലായ് മാസത്തിലെ രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷന് പാലക്കാട് രൂപത മെത്രാന്‍ മാര്‍ ജേക്കബ് മനത്തോടത്തും ഇടുക്കി അണക്കര മരിയന്‍ റിട്രീറ്റ് സെന്റര്‍ ധ്യാനഗുരു ഫാ ഡൊമിനിക് വളംനാലും സംബന്ധിക്കും. കവന്‍ട്രിയിലെ സ്റ്റോണ്‍-ലീ...
സൂറിച്ച്: പ്രവാസികളുടെ ഏറ്റവും വലിയ രാജ്യാന്തര കലാമേളയായ കേളി അന്തര്‍ദേശീയ കലാമേളക്ക് തിരശീല വീണു. വിവിധ രാജ്യങ്ങളില്‍ നിന്നായി മുന്നൂറോളം പ്രതിഭകളാണ് ഇന്ത്യന്‍ ക്‌ളാസ്സിക്കല്‍ നൃത്തരൂപങ്ങളടക്കമുള്ള കലാമത്സരങ്ങളില്‍ പങ്കെടുത്തത്....
ലോക ജനത ഉറ്റു നോക്കുന്ന ലണ്ടന്‍ ഒളിമ്പിക്‌സും എലിസബത്ത് രാജ്ഞിയുടെ ഡയമണ്ട് ജൂബിലി ആഘോഷങ്ങളും അവിസ്മരണീയമാക്കാന്‍ ലണ്ടന്‍ മലയാളികളും ഒരുങ്ങുന്നു. യു. കെ. മലയാളി ക്രിക്കറ്റ് ലീഗിന്റെ നേതൃത്വത്തില്‍ നടക്കുന്ന ആഘോഷ പരിപാടികള്‍,...
മച്ചെറാത്ത (ഇറ്റലി): സെന്റ് ആന്റണീസ് ഇടവക അംഗവും, ഐക്യം സംഘടനാ മെമ്പറുമായ സാബു ജോസഫ് മുല്ലശ്ശേരിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുവാനും പ്രാര്‍ത്ഥിക്കുവാനും ഐക്യത്തിന്റെ നേതൃത്വത്തില്‍ മെയ് 31 ന് മച്ചെറാത്തയിലെ സെന്റ് ജോര്‍ജ്...
മാഞ്ചസ്റ്റര്‍: പ്രശസ്ത വചന പ്രഘോഷകന്‍ ഡോ.മാണി പുതിയിടം ജൂലായ് മാസത്തില്‍ യു,കെ.സന്ദര്‍ശിക്കുന്നു. കുടുംബനവീകരണം പ്രവാസ ജീവിതത്തില്‍, കുഞ്ഞുമക്കളുടെ ആത്മീയ വളര്‍ത്ത തുടങ്ങി നിരവധി വിഷയങ്ങളെക്കുറിച്ചാണ് പ്രഭാഷണങ്ങള്‍. യു.കെ.യില്‍...
ഷെഫീല്‍ഡ്: ഷെഫീല്‍ഡ് കേരളാ കാത്തലിക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ പരിശുദ്ധ അമ്മയോടുള്ള മെയ്മാസ വണക്ക സമാപനം മെയ് 25 ന് നടക്കും. സെന്റ് പാട്രിക്‌സ് കാത്തലിക് ചര്‍ച്ചില്‍ വൈകീട്ട് 5 മുതല്‍ നടക്കുന്ന തിരുക്കര്‍മ്മങ്ങളില്‍...
ബ്ലാക്ക്പൂള്‍: സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ ഇടവകദിനാഘോഷവും വേദപാഠ വാര്‍ഷികവും സെന്റ് കെന്റിക്കന്‍സ് ദേവാലയത്തില്‍ വെച്ച് ജൂണ്‍ 10 ന് ആഘോഷിക്കുന്നു. ഉച്ചകഴിഞ്ഞ് 4 മണിക്ക് ഫാ.മാത്യു ചൂരപ്പോയികയില്‍, ഫാ.തോമസ് കളപ്പുരയ്ക്കല്‍...
കോര്‍ക്ക്: അയര്‍ലണ്ടിലെ കോര്‍ക്ക് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഷെയറിംഗ് കെയര്‍ ചാരിറ്റി സംഘടന,വൃക്ക തകരാറിലായതിനെ തുടര്‍ന്ന് തീര്‍ത്തും അവശ നിലയിലായ,എറണാകുളം ജില്ലയിലെ മൂക്കന്നൂര്‍ സ്വദേശിയായ 11 കാരന് വേണ്ടി സഹായം അഭ്യര്‍ഥിക്കുന്നു.2008...
യോര്‍ക്ക്‌ഷെയര്‍: വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ ആശീര്‍വദിച്ച ഫാത്തിമാ മാതാവിന്‍റെ തിരു സ്വരൂപം യു കെ യില്‍ വീണ്ടും പര്യടനം നടത്തുന്നു. പരിശുദ്ധ മാതാവിനോടുള്ള ഭക്തിയും വണക്കവും മദ്ധ്യസ്തതയും ലോകമെങ്ങും...
കോള്‍ചെസ്റ്റര്‍: യു.കെയിലെ പ്രമുഖ സംഘടനാ പ്രവര്‍ത്തകനും കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി ഭാരവാഹിയുമായ തോമസ് മാറാട്ടുകളത്തിന്റെ പിതാവ് എം.എ. ജോസഫ് (കുഞ്ഞച്ചന്‍ 84) അന്തരിച്ചു. സംസ്‌കാര ശുശ്രൂഷകള്‍ ശനിയാഴ്ച വൈകിട്ട് 3:30 ന് ചെത്തിപ്പുഴ...
ബ്രാഡ്ഫഡ് വെസ്റ്റിലെ ലേബര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി 1997-ലെ പൊതുതിരഞ്ഞെടുപ്പില്‍ മാര്‍ഷ സിങ് ബ്രിട്ടീഷ് പാര്‍ലമെന്റിലേക്ക് മത്സരിക്കുമ്പോള്‍ അദ്ദേഹത്തിനും അനുയായികള്‍ക്കും നേരിടേണ്ടിവന്ന വെല്ലുവിളികള്‍ ഏറെയായായിരുന്നു. ഭീഷണികളും അക്രമവുമൊക്കെ നേരിടേണ്ടിവന്നെങ്കിലും 41.5 ശതമാനം വോട്ടുകള്‍ നേടി അദ്ദേഹം ബ്രാഡ്ഫഡ് വെസ്റ്റ് പിടിച്ചെടുത്തു. പിന്നീട് 2001-ലും 2005-ലും 2010-ലും നടന്ന പൊതുതിരഞ്ഞെടുപ്പുകളിലും ബ്രാഡ്ഫഡ് വെസ്റ്റില്‍ മാര്‍ഷ സിങ് വിജയം കണ്ടു. തുടരെ നാലുതവണ മണ്ഡലം നിലനിര്‍ത്തിയതോടെ ലേബര്‍ പാര്‍ട്ടിയില്‍ സ്വാധീനശക്തിയുള്ള നേതാവായി അദ്ദേഹം മാറി. 2010-ലെ പൊതുതിരഞ്ഞെടുപ്പില്‍ ബ്രിട്ടനില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയാണ് അധികാരത്തില്‍ വന്നതെങ്കിലും ബ്രാഡ്ഫഡ് വെസ്റ്റില്‍ കണ്‍സര്‍വേറ്റീവ് സ്ഥാനാര്‍ഥിയായ സാഹിദ് ഇക്ബാലിനെ 5763 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയത് മാര്‍ഷയുടെ ജനപിന്തുണ വെളിപ്പെടുത്തുന്നു. ബ്രിട്ടനിലെ ആദ്യ സിഖ് വംശജനായ പാര്‍ലമെന്റംഗമാണ് മാര്‍ഷ സിങ്. 1954-ല്‍ പഞ്ചാബില്‍ ജനിച്ച അദ്ദേഹം കുടുംബം ബ്രിട്ടനിലേക്ക് മാറിയതോടെ ചെറുപ്പത്തില്‍ത്തന്നെ അവിടെയെത്തി. ബേല്‍ വ്യൂ ബോയ്‌സ് സ്‌കൂളിലും ലോഗ്ബറോ സര്‍വകലാശാലയിലുമായി പഠനം പൂര്‍ത്തിയാക്കിയ മാര്‍ഷ, ഇംഗ്ലീഷ് ഭാഷയിലും രാഷ്ട്രമീമാംസയിലും സാമ്പത്തികശാസ്ത്രത്തിലും യൂറോപ്യന്‍ ചരിത്രത്തിലും ബിരുദം നേടി. രാഷ്ട്രീയത്തിലേക്കെത്തുന്നതിനുമുമ്പ് ദീര്‍ഘകാലം മാര്‍ഷ മറ്റ് ജോലികളില്‍ ഏര്‍പ്പെട്ടു. ലോയ്ഡ്‌സ് ബാങ്കിലൂടെയാണ് തുടക്കം. പിന്നീട് ബ്രാഡ്ഫഡ് കമ്യൂണിറ്റി റിലേഷന്‍സ് കൗണ്‍സിലിലെ വിഭ്യാഭ്യാസ വകുപ്പില്‍ 1983 മുതല്‍ 1990 വരെ ജോലി ചെയ്തു. 1990 മുതല്‍ 1997 വരെ ബ്രാഡ്ഫഡ് കമ്യൂണിറ്റി ഹെല്‍ത്ത് ട്രസ്റ്റിലും പ്രവര്‍ത്തിച്ചു. ഇക്കാലയളവില്‍ നേടിയെടുത്ത ജനപിന്തുണയാണ് തിരഞ്ഞെടുപ്പില്‍ മാര്‍ഷയ്ക്ക് സഹായകാമായത്. ജമ്മു കശ്മീരിലെയും ബ്രിട്ടനിലെ സിഖ് വംശജരുടെയും പ്രശ്‌നങ്ങള്‍ ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ മാര്‍ഷ നടത്തിയ ശ്രമങ്ങളാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പുകളില്‍ പലതിലും ശക്തമായ നിലപാടെടുക്കാനും മാര്‍ഷയ്ക്കായിട്ടുണ്ട്. സ്വവര്‍ഗാനുരാഗം അംഗീകരിക്കുന്നതിനെ ശക്തമായി അനുകൂലിച്ച മാര്‍ഷ ഇറാഖ് യുദ്ധത്തിനെതിരെ കടുത്ത നിലപാടു സ്വീകരിച്ചു. പാര്‍ലമെന്റിലെ സെലക്ട് കമ്മറ്റികൡ രണ്ടുതവണ അംഗമായി. 1997-2005 കാലയളവില്‍ ആഭ്യന്തര വകുപ്പിലെയും 2005-10 കാലയളവില്‍ ഇന്റര്‍നാഷണല്‍ ഡവലപ്പ്‌മെന്റ് കമ്മിറ്റിയിലുമാണ് പ്രവര്‍ത്തിച്ചത്. 1986 മുതല്‍ 1991 വരെ ലേബര്‍ പാര്‍ട്ടിയുടെ ബ്രാഡ്ഫഡ് വെസ്റ്റ് ഘടകത്തിന്റെ പ്രസിഡന്റായിരുന്ന മാര്‍ഷ, 1996 മുതല്‍ ഒരുവര്‍ഷം ജില്ലാ പ്രസിഡന്റായും പ്രവര്‍ത്തിച്ചു. 1971-ലായിരുന്നു വിവാഹം. സീത കൗറാണ് ഭാര്യ. ഒരു മകനും ഒരു മകളുമുണ്ട്. rgirishkumar@gmail.com