LATEST NEWS

Loading...

Custom Search
+ -
ഫ്രാങ്ക്ഫര്‍ട്ട്: ഫെബ്രുവരി രണ്ട് രാത്രി ജര്‍മനിയില്‍ ഇതുവരെ ഉണ്ടായ ഏറ്റവും തണുപ്പേറിയ രാത്രിയായി ജര്‍മന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം രേഖപ്പെടുത്തി. മൈനസ് 23.6 ഡിഗ്രി സെന്റിഗ്രേഡ് താപനിലയാണ് രാത്രിയില്‍ ജര്‍മനിന്‍ കിഴക്കന്‍ സംസ്ഥാനമായ സാക്‌സണിലെ ഫോക്റ്റ്‌ലാന്‍ഡ് ജില്ലയില്‍ രേഖപ്പെടുത്തിയത്. എല്ലാ ജര്‍മന്‍ സംസ്ഥാനങ്ങളിലും...
വിയന്ന: മുന്‍ ഓസ്ട്രിയന്‍ ഉപപ്രധാനമന്ത്രി ഡോ.എര്‍ഹാര്‍ട്ട് ബുസേക് രക്ഷാധികാരിയായ...
കോര്‍ക്ക്: അയര്‍ലന്‍ഡിലെ കോര്‍ക്ക് സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍...
ലണ്ടന്‍: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ യു.കെ. ഭദ്രാസനത്തിലെ സൗത്ത് സോണ്‍ ഇടവകകളിലെ...
റോം: മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്ക് ഇന്ത്യന്‍ പ്രീസ്റ്റ്‌സ് സിസ്‌റ്റേഴ്‌സ് ആന്‍ഡ് ബ്രദേഴ്‌സ് യൂണിയന്‍ (IPSBU) ന്റെ നേതൃത്വത്തില്‍ ഫിബ്രവരി 20ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് റോമിലെ സാന്‍ പൗളോ ഓഡിറ്റോറിയത്തില്‍ നടക്കും....
ഫ്രാങ്ക്ഫര്‍ട്ട്: കേരളസമാജം ഫ്രാങ്ക്ഫര്‍ട്ടിന്റെ വാര്‍ഷിക പൊതുയോഗം നോഡവെസ്റ്റ് സ്റ്റാട്ടിലെ ക്ലബ് ഹാളില്‍ നടത്തി. പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് യോഗത്തില്‍ നടന്നു. കോശി മാത്യു (പ്രസിഡന്റ്), ഡോ.മങ്ക പെരുന്നേപ്പറമ്പില്‍ (സെക്രട്ടറി),...
മാഞ്ചസ്റ്റര്‍ : മാഞ്ചസ്റ്റര്‍ നോര്‍ത്ത് വെസ്റ്റ് റീജിയന്റെ ആഭിമുഖ്യത്തില്‍ മഹാത്മജിയുടെ 64-ാം രക്തസാക്ഷിദിനം ആചരിച്ചു. വിനോദ് ചന്ദ്രന്‍, ലക്‌സണ്‍ ഫ്രാന്‍സിസ് കല്ലുമാടിക്കല്‍, ബെന്നിച്ചന്‍ മാത്യു, സൈലസ് എബ്രഹാം, ജോയി കുര്യാക്കോസ്,...
ഡബ്ലിന്‍ : ഡബ്ലിന്‍ സെന്റ് ഗ്രീഗോറിയോസ് സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വ്യക്തിത്വവികസന സെമിനാര്‍ നടത്തുന്നു. അയര്‍ലണ്ടില്‍ ജീവിക്കുന്ന കുട്ടികള്‍ക്ക് ക്രൈസ്തവ, ഭാരതീയ പാരമ്പര്യങ്ങളില്‍ അധിഷ്ഠിതമായ വ്യക്തിത്വം എങ്ങനെ...
ബര്‍മിങ്ങ്ഹാം: ബര്‍മിങ്ഹാം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ മഞ്ഞിനിക്കര ദയറയില്‍ കബറടക്കിയ പരിശുദ്ധ മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് ഏലിയാസ് തൃതിയന്‍ പാത്രിയര്‍ക്കിസ് ബാവയുടെ 80-ാമത് ഓര്‍മ പെരുന്നാളും...
യു.കെ.കെ.സി.എ. പതിനൊന്നാമത് പ്രസിഡന്റായി ചുമതലയേറ്റ ലവി ജേക്കബ് പടപ്പുരയ്ക്കലിന് യു.കെയിലെ കടുത്തുരുത്തി നിവാസികളുടെ ഫോറം ആശംസകള്‍ നേര്‍ന്നു. ജോഷി അറക്കന്‍, ജിജോ അരയത്ത്, അഡ്വ.ജോബി പുതുകുളങ്ങര, അബ്രഹാം ലൂക്കോസ് പുത്തന്‍കാല, സണ്ണികിഴക്കേടത്തില്‍,...
ബ്രാഡ്ഫഡ് വെസ്റ്റിലെ ലേബര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി 1997-ലെ പൊതുതിരഞ്ഞെടുപ്പില്‍ മാര്‍ഷ സിങ് ബ്രിട്ടീഷ് പാര്‍ലമെന്റിലേക്ക് മത്സരിക്കുമ്പോള്‍ അദ്ദേഹത്തിനും അനുയായികള്‍ക്കും നേരിടേണ്ടിവന്ന വെല്ലുവിളികള്‍ ഏറെയായായിരുന്നു. ഭീഷണികളും അക്രമവുമൊക്കെ നേരിടേണ്ടിവന്നെങ്കിലും 41.5 ശതമാനം വോട്ടുകള്‍ നേടി അദ്ദേഹം ബ്രാഡ്ഫഡ് വെസ്റ്റ് പിടിച്ചെടുത്തു. പിന്നീട് 2001-ലും 2005-ലും 2010-ലും നടന്ന പൊതുതിരഞ്ഞെടുപ്പുകളിലും ബ്രാഡ്ഫഡ് വെസ്റ്റില്‍ മാര്‍ഷ സിങ് വിജയം കണ്ടു. തുടരെ നാലുതവണ മണ്ഡലം നിലനിര്‍ത്തിയതോടെ ലേബര്‍ പാര്‍ട്ടിയില്‍ സ്വാധീനശക്തിയുള്ള നേതാവായി അദ്ദേഹം മാറി. 2010-ലെ പൊതുതിരഞ്ഞെടുപ്പില്‍ ബ്രിട്ടനില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയാണ് അധികാരത്തില്‍ വന്നതെങ്കിലും ബ്രാഡ്ഫഡ് വെസ്റ്റില്‍ കണ്‍സര്‍വേറ്റീവ് സ്ഥാനാര്‍ഥിയായ സാഹിദ് ഇക്ബാലിനെ 5763 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയത് മാര്‍ഷയുടെ ജനപിന്തുണ വെളിപ്പെടുത്തുന്നു. ബ്രിട്ടനിലെ ആദ്യ സിഖ് വംശജനായ പാര്‍ലമെന്റംഗമാണ് മാര്‍ഷ സിങ്. 1954-ല്‍ പഞ്ചാബില്‍ ജനിച്ച അദ്ദേഹം കുടുംബം ബ്രിട്ടനിലേക്ക് മാറിയതോടെ ചെറുപ്പത്തില്‍ത്തന്നെ അവിടെയെത്തി. ബേല്‍ വ്യൂ ബോയ്‌സ് സ്‌കൂളിലും ലോഗ്ബറോ സര്‍വകലാശാലയിലുമായി പഠനം പൂര്‍ത്തിയാക്കിയ മാര്‍ഷ, ഇംഗ്ലീഷ് ഭാഷയിലും രാഷ്ട്രമീമാംസയിലും സാമ്പത്തികശാസ്ത്രത്തിലും യൂറോപ്യന്‍ ചരിത്രത്തിലും ബിരുദം നേടി. രാഷ്ട്രീയത്തിലേക്കെത്തുന്നതിനുമുമ്പ് ദീര്‍ഘകാലം മാര്‍ഷ മറ്റ് ജോലികളില്‍ ഏര്‍പ്പെട്ടു. ലോയ്ഡ്‌സ് ബാങ്കിലൂടെയാണ് തുടക്കം. പിന്നീട് ബ്രാഡ്ഫഡ് കമ്യൂണിറ്റി റിലേഷന്‍സ് കൗണ്‍സിലിലെ വിഭ്യാഭ്യാസ വകുപ്പില്‍ 1983 മുതല്‍ 1990 വരെ ജോലി ചെയ്തു. 1990 മുതല്‍ 1997 വരെ ബ്രാഡ്ഫഡ് കമ്യൂണിറ്റി ഹെല്‍ത്ത് ട്രസ്റ്റിലും പ്രവര്‍ത്തിച്ചു. ഇക്കാലയളവില്‍ നേടിയെടുത്ത ജനപിന്തുണയാണ് തിരഞ്ഞെടുപ്പില്‍ മാര്‍ഷയ്ക്ക് സഹായകാമായത്. ജമ്മു കശ്മീരിലെയും ബ്രിട്ടനിലെ സിഖ് വംശജരുടെയും പ്രശ്‌നങ്ങള്‍ ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ മാര്‍ഷ നടത്തിയ ശ്രമങ്ങളാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പുകളില്‍ പലതിലും ശക്തമായ നിലപാടെടുക്കാനും മാര്‍ഷയ്ക്കായിട്ടുണ്ട്. സ്വവര്‍ഗാനുരാഗം അംഗീകരിക്കുന്നതിനെ ശക്തമായി അനുകൂലിച്ച മാര്‍ഷ ഇറാഖ് യുദ്ധത്തിനെതിരെ കടുത്ത നിലപാടു സ്വീകരിച്ചു. പാര്‍ലമെന്റിലെ സെലക്ട് കമ്മറ്റികൡ രണ്ടുതവണ അംഗമായി. 1997-2005 കാലയളവില്‍ ആഭ്യന്തര വകുപ്പിലെയും 2005-10 കാലയളവില്‍ ഇന്റര്‍നാഷണല്‍ ഡവലപ്പ്‌മെന്റ് കമ്മിറ്റിയിലുമാണ് പ്രവര്‍ത്തിച്ചത്. 1986 മുതല്‍ 1991 വരെ ലേബര്‍ പാര്‍ട്ടിയുടെ ബ്രാഡ്ഫഡ് വെസ്റ്റ് ഘടകത്തിന്റെ പ്രസിഡന്റായിരുന്ന മാര്‍ഷ, 1996 മുതല്‍ ഒരുവര്‍ഷം ജില്ലാ പ്രസിഡന്റായും പ്രവര്‍ത്തിച്ചു. 1971-ലായിരുന്നു വിവാഹം. സീത കൗറാണ് ഭാര്യ. ഒരു മകനും ഒരു മകളുമുണ്ട്. rgirishkumar@gmail.com