LATEST NEWS

Loading...

Custom Search
+ -
ന്യൂയോര്‍ക്ക്: ട്രൈസ്റ്റേറ്റ് നിവാസികളായ മലയാളികള്‍ക്ക് എന്നും ഓര്‍മ്മിക്കാനും അവരുടെ ദേശീയ സംഘടനയായ ഫൊക്കാനയെ പ്രകീര്‍ത്തിക്കുവാനും അവസരമൊരുക്കിയ സായാഹ്നമായിരുന്നു ന്യൂയോര്‍ക്ക്...
ന്യൂയോര്‍ക്ക്: കേരള ഹിന്തൂസ് ഓഫ് നോര്‍ത്തമേരിക്കയുടെ 7-ാമത് കണ്‍വെന്‍ഷന്റെ ഭാഗമായി മെയ് 27 ന് ഹൈന്ദവം 2012 എന്ന ബഹുവര്‍ണ്ണ സോവനീര്‍ ന്യൂയോര്‍ക്കില്‍ പ്രസിദ്ധീകരിക്കുമെന്ന് ചെയര്‍മാന്‍ കുന്നപ്പളളി രാജഗോപാല്‍ പ്രസ്ഥാവിച്ചു. ഗ്ലീനോക്‌സ്...
ന്യൂയോര്‍ക്ക്: കെ.സി.എ.എന്‍.എയുടെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 25ന് ഗെന്‍ ഓക്‌സ് സ്‌ക്കൂള്‍ ആഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെടുന്ന യുവജനോത്സവം 2012ന്റെ രജിസ്‌ട്രേഷന്‍ ഊര്‍ജിതമായി തുടരുന്നു. പങ്കെടുക്കുന്ന കുട്ടികള്‍ രജിസ്‌ട്രേഷന്‍...
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സിന്റെ അമേരിക്കയിലെ പ്രസിഡന്റായി ഈയിടെ നിയമിതനായ ജോര്‍ജ് എബ്രഹാമിനെ തന്റെ പൂര്‍വ്വകാല സുഹൃത്തുക്കളും ആദ്യകാല കുടിയേറ്റക്കാരുടെ സംഘടനയായ ന്യൂയോര്‍ക്കിലെ പയനിയര്‍ ക്ലബ്ബും...
വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ എട്ടാമത് ഗ്ലോബല്‍ കോണ്‍ഫറന്‍സ് മെയ് 25 ന് പ്ലാനോ ലെഗസി മരിയറ്റില്‍ ആരംഭിക്കും. വിവിധ രാജ്യങ്ങളില്‍ നിന്നെത്തുന്ന പ്രതിനിധികളെ പങ്കെടുപ്പിച്ച് വൈകീട്ട് 6.30 ന് പ്രാരംഭ പരിപാടികള്‍ക്കു തിരിതെളിയും....
വാഷിംഗ്ടണ്‍ ഡി.സി.:അമേരിക്കന്‍ മലയാളികളുടെ ദേശീയ സംഘടനയായ ഫെഡറേഷന്‍ ഓഫ് കേരള അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന)യുടെ 2012-14ലെ ട്രഷറര്‍സ്ഥാനത്തേക്ക് വാഷിംഗ്ടണ്‍ ഡി.സി.യില്‍ നിന്നുള്ള ബെന്‍ പോള്‍ മത്സരിക്കുന്നു. കഴിവുറ്റ...
വാഷിംഗ്ടണ്‍ ഡിസി: ഫോമയുടെ ക്യാപിറ്റല്‍ റീജിയന്‍ കണ്‍വെന്‍ഷന്‍ വന്‍ വിജയമായി. മെയ് അഞ്ചാം തീയതി മേരിലാന്റിലെ റോക്ക് വില്‍ സിറ്റിയില്‍, മോണ്ട് ഗോമറി കൗണ്ടിയുടെ ആസ്ഥാന മന്ദിരത്തില്‍ വെച്ച് നടന്ന കണ്‍വെന്‍ഷനില്‍ ഇരുനൂറിലേറെ വ്യക്തികള്‍...
ഫ്ലോറിഡ: വിശപ്പിന്റേയും ദിരിദ്ര്യത്തിന്റേയും തൊഴിലില്ലായ്മയുടേയും നീരാളിപ്പിടിത്തത്തിലമര്‍ന്ന്, ജീവിതം വേദനാജനകമായ ഒട്ടേറെ മലയാളികള്‍ പല മാര്‍ഗ്ഗങ്ങളിലൂടെയും ഒരുകാലത്ത് അവസരങ്ങളുടെ രാജ്യമെന്ന് വിശേഷിപ്പിക്കാവുന്ന അമേരിക്കയില്‍...
ന്യൂയോര്‍ക്ക്: റോക്ക്‌ലാന്റ് കൗണ്ടിയിലെ ഓറഞ്ച് ബര്‍ഗ് സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന വോളിബോള്‍ മത്സരം ജൂണ്‍ 23-ന് ശനിയാഴ്ച ഹില്‍ ബേണിലുള്ള സെന്റ് ലോറന്‍സ് കമ്യൂണിറ്റി...
ഡാളസ്: മലങ്കര ഓര്‍ത്തഡോക്‌സ് സഭാ സണ്‍ഡേ സ്‌കൂള്‍ പ്രസ്ഥാനം ഇന്‍സ്‌പെക്ടറായി അമ്പതില്‍പ്പരം വര്‍ഷങ്ങള്‍ തുടര്‍ച്ചയായി സേവനം അനുഷ്ഠിച്ച പരേതനായ പോത്തന്‍ തോമസിന്റെ സ്മരണാര്‍ത്ഥം തോമസ് രാജനും കുടുബവും ഏര്‍പ്പെടുത്തിരിയിക്കുന്ന...
ബ്രാഡ്ഫഡ് വെസ്റ്റിലെ ലേബര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി 1997-ലെ പൊതുതിരഞ്ഞെടുപ്പില്‍ മാര്‍ഷ സിങ് ബ്രിട്ടീഷ് പാര്‍ലമെന്റിലേക്ക് മത്സരിക്കുമ്പോള്‍ അദ്ദേഹത്തിനും അനുയായികള്‍ക്കും നേരിടേണ്ടിവന്ന വെല്ലുവിളികള്‍ ഏറെയായായിരുന്നു. ഭീഷണികളും അക്രമവുമൊക്കെ നേരിടേണ്ടിവന്നെങ്കിലും 41.5 ശതമാനം വോട്ടുകള്‍ നേടി അദ്ദേഹം ബ്രാഡ്ഫഡ് വെസ്റ്റ് പിടിച്ചെടുത്തു. പിന്നീട് 2001-ലും 2005-ലും 2010-ലും നടന്ന പൊതുതിരഞ്ഞെടുപ്പുകളിലും ബ്രാഡ്ഫഡ് വെസ്റ്റില്‍ മാര്‍ഷ സിങ് വിജയം കണ്ടു. തുടരെ നാലുതവണ മണ്ഡലം നിലനിര്‍ത്തിയതോടെ ലേബര്‍ പാര്‍ട്ടിയില്‍ സ്വാധീനശക്തിയുള്ള നേതാവായി അദ്ദേഹം മാറി. 2010-ലെ പൊതുതിരഞ്ഞെടുപ്പില്‍ ബ്രിട്ടനില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയാണ് അധികാരത്തില്‍ വന്നതെങ്കിലും ബ്രാഡ്ഫഡ് വെസ്റ്റില്‍ കണ്‍സര്‍വേറ്റീവ് സ്ഥാനാര്‍ഥിയായ സാഹിദ് ഇക്ബാലിനെ 5763 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയത് മാര്‍ഷയുടെ ജനപിന്തുണ വെളിപ്പെടുത്തുന്നു. ബ്രിട്ടനിലെ ആദ്യ സിഖ് വംശജനായ പാര്‍ലമെന്റംഗമാണ് മാര്‍ഷ സിങ്. 1954-ല്‍ പഞ്ചാബില്‍ ജനിച്ച അദ്ദേഹം കുടുംബം ബ്രിട്ടനിലേക്ക് മാറിയതോടെ ചെറുപ്പത്തില്‍ത്തന്നെ അവിടെയെത്തി. ബേല്‍ വ്യൂ ബോയ്‌സ് സ്‌കൂളിലും ലോഗ്ബറോ സര്‍വകലാശാലയിലുമായി പഠനം പൂര്‍ത്തിയാക്കിയ മാര്‍ഷ, ഇംഗ്ലീഷ് ഭാഷയിലും രാഷ്ട്രമീമാംസയിലും സാമ്പത്തികശാസ്ത്രത്തിലും യൂറോപ്യന്‍ ചരിത്രത്തിലും ബിരുദം നേടി. രാഷ്ട്രീയത്തിലേക്കെത്തുന്നതിനുമുമ്പ് ദീര്‍ഘകാലം മാര്‍ഷ മറ്റ് ജോലികളില്‍ ഏര്‍പ്പെട്ടു. ലോയ്ഡ്‌സ് ബാങ്കിലൂടെയാണ് തുടക്കം. പിന്നീട് ബ്രാഡ്ഫഡ് കമ്യൂണിറ്റി റിലേഷന്‍സ് കൗണ്‍സിലിലെ വിഭ്യാഭ്യാസ വകുപ്പില്‍ 1983 മുതല്‍ 1990 വരെ ജോലി ചെയ്തു. 1990 മുതല്‍ 1997 വരെ ബ്രാഡ്ഫഡ് കമ്യൂണിറ്റി ഹെല്‍ത്ത് ട്രസ്റ്റിലും പ്രവര്‍ത്തിച്ചു. ഇക്കാലയളവില്‍ നേടിയെടുത്ത ജനപിന്തുണയാണ് തിരഞ്ഞെടുപ്പില്‍ മാര്‍ഷയ്ക്ക് സഹായകാമായത്. ജമ്മു കശ്മീരിലെയും ബ്രിട്ടനിലെ സിഖ് വംശജരുടെയും പ്രശ്‌നങ്ങള്‍ ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ മാര്‍ഷ നടത്തിയ ശ്രമങ്ങളാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പുകളില്‍ പലതിലും ശക്തമായ നിലപാടെടുക്കാനും മാര്‍ഷയ്ക്കായിട്ടുണ്ട്. സ്വവര്‍ഗാനുരാഗം അംഗീകരിക്കുന്നതിനെ ശക്തമായി അനുകൂലിച്ച മാര്‍ഷ ഇറാഖ് യുദ്ധത്തിനെതിരെ കടുത്ത നിലപാടു സ്വീകരിച്ചു. പാര്‍ലമെന്റിലെ സെലക്ട് കമ്മറ്റികൡ രണ്ടുതവണ അംഗമായി. 1997-2005 കാലയളവില്‍ ആഭ്യന്തര വകുപ്പിലെയും 2005-10 കാലയളവില്‍ ഇന്റര്‍നാഷണല്‍ ഡവലപ്പ്‌മെന്റ് കമ്മിറ്റിയിലുമാണ് പ്രവര്‍ത്തിച്ചത്. 1986 മുതല്‍ 1991 വരെ ലേബര്‍ പാര്‍ട്ടിയുടെ ബ്രാഡ്ഫഡ് വെസ്റ്റ് ഘടകത്തിന്റെ പ്രസിഡന്റായിരുന്ന മാര്‍ഷ, 1996 മുതല്‍ ഒരുവര്‍ഷം ജില്ലാ പ്രസിഡന്റായും പ്രവര്‍ത്തിച്ചു. 1971-ലായിരുന്നു വിവാഹം. സീത കൗറാണ് ഭാര്യ. ഒരു മകനും ഒരു മകളുമുണ്ട്. rgirishkumar@gmail.com