LATEST NEWS

Loading...

Custom Search
ബോയല്‍ , ജേക്കബ്, മാത്യു എന്നിവര്‍ക്ക് കമ്മ്യൂണിറ്റി സര്‍വീസ് അവാര്‍ഡ്‌
ഫിലഡല്‍ഫിയ: പമ്പാ കമ്മ്യൂണിറ്റി സര്‍വീസ് അവാര്‍ഡ് സന്ധ്യയില്‍ പെന്‍സില്‍വേനിയാ സ്റ്റേറ്റ് റെപ്രസന്‍േററ്റീവ് ബ്രന്‍ഡന്‍ ബോയലിന് മാതൃകാ ജനപ്രതിനിധിയ്ക്കുള്ള ആദര ഫലകം പമ്പാ പ്രസിഡന്‍റ് ഫീലിപ്പോസ് ചെറിയാന്‍ സമ്മാനിച്ചു. ഫൊക്കാനാ മുന്‍ ജനറല്‍ സെക്രട്ടറി, പമ്പാ മുന്‍ ജനറല്‍ സെക്രട്ടറി, ട്രൈസ്റ്റേറ്റ് കേരളാ ഫോറം ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം നടത്തിയ ബോബീ ജേക്കബിന് അമേരിക്കന്‍ മലയാള നേതൃയുവ പ്രതിഭയ്ക്കുള്ള പ്രശംസാ ഫലകം മനീഷി നാഷനല്‍ സ്‌കൂള്‍ ഓഫ് ഡ്രാമാ ഡയറക്ടര്‍ ജോര്‍ജ് നടവയല്‍ സമ്മാനിച്ചു. എബീ മാത്യൂവിന് യുവസാമൂഹിക സേവകനുള്ള പുരസ്‌ക്കാരം ഫൊക്കാനാ അഡൈ്വസറി ബോര്‍ഡ് സെക്രട്ടറിതമ്പി ചാക്കോ സമ്മാനിച്ചു. കുറവിലങ്ങാട് ദേവമാതാ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപറമ്പില്‍ അവാര്‍ഡു ജേതാക്കളെ അനുമോദിച്ചു. അലക്‌സ് തോമസ് സ്വാഗതസംഘം ചെയര്‍മാന്‍ ആയിരുന്നു. പമ്പാ കമ്മ്യൂണിറ്റി സര്‍വീസ് അവാര്‍ഡ് സന്ധ്യക്ക് പമ്പാ ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. ഈപ്പന്‍ ഡാനിയേല്‍ ഏകോപനം നിര്‍വഹിച്ചു. ഫിലഡല്‍ഫിയ സിറ്റി കൗണ്‍സില്‍മാന്‍ ഡേവിഡ് ഓ, പമ്പാ ബോര്‍ഡ് ഓഫ്ട്രസ്റ്റീ സെക്രട്ടറി ബാബൂ വര്‍ഗീസ്, പമ്പാ ട്രഷറാര്‍ ഈപ്പന്‍ ഡാനിയേല്‍, ഫൊക്കാനാ അസ്സോസിയേറ്റ് ട്രഷറാര്‍ ജോര്‍ജ് ഓലിക്കല്‍, ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയര്‍മാന്‍ കുര്യന്‍ രാജന്‍, പ്രസ് ക്ലബ് ഫിലഡല്‍ഫിയാ ചാപ്റ്റര്‍ വൈസ് പ്രസിഡന്‍റ് സുധാ കര്‍ത്താ, കോട്ടയം അസ്സോസിയേഷന്‍ പ്രസിഡന്‍റ് ജീമോന്‍ ജോര്‍ജ്, ഫ്രണ്ട്‌സ് ഓഫ് തിരുവല്ലാ പ്രസിഡന്‍റ് രാജന്‍ സാമുവേല്‍, ഫ്രണ്ട്‌സ് ഓഫ് റാന്നിപ്രസിഡന്‍റ് സുരേഷ് നായര്‍ , ഓവര്‍സീസ് റിട്ടേണ്ട് മലയാളീസ് ഇന്‍ അമേരിക്ക (ഓര്‍മ) പെന്‍സില്‍വേനിയാ ചാപ്റ്റര്‍ പ്രസിഡന്‍റ് ഫ്രാന്‍സീസ് പടയാറ്റി, പെന്‍സില്‍വേനിയാ മലയാളി അസ്സോസ്സിയേഷന്‍ (ഫില്‍മ) പ്രസിഡന്‍റ് ജേക്കബ് ചാക്കോ, ഇന്ത്യാ പാകിസ്ഥാന്‍സ്റ്റുഡന്‍റ്‌സ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ റപ്രസന്‍േററ്റിവ് ടാനിയാ തമ്പി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. വാര്‍ത്ത അയച്ചത്: ജോര്‍ജ് നടവയല്‍
ഫിലഡല്‍ഫിയ: പ്രവാസി മലയാളി സംഘടനയായ പമ്പ അമേരിക്കന്‍ മലയാളി നോവലിസ്റ്റ് നീനാ പനയ്ക്കലിനെ ആദരിച്ചു. പമ്പയ്ക്കു വേണ്ടി സ്റ്റേറ്റ് റെപ്രസന്‍േററ്റിവ് ബ്രണ്ടന്‍ ബോയല്‍ അവരെ പൊന്നാടയണിയിച്ച് ആദരിച്ചു. പമ്പാ പ്രസിഡന്‍റ് ഫീലിപ്പോസ് ചെറിയാന്‍ അദ്ധ്യക്ഷനായിരുന്നു. ജോര്‍ജ് നടവയല്‍ അനുമോദന പ്രമേയം അവതരിപ്പിച്ചു. സുധാ കര്‍ത്താ, മോഡീ ജേക്കബ്, അലക്‌സ് തോമസ്, ജോസഫ് ഫിലിപ് വി.വി.ചെറിയാന്‍, റോയ് സാമുവേല്‍ , എബി മാത്യൂ, ഡോമിനിക് ജേക്കബ്, പ്രിന്‍സ് ജോസഫ് , എ. എസ്. സാമുവേല്‍ , ബോബീ ജേക്കബ് എന്നീ എക്‌സിക്യൂട്ടിവ് കമ്മറ്റി അംഗങ്ങള്‍ പ്രോഗ്രാം കോര്‍ഡിനേറ്റ് ചെയ്തു. തമ്പി ചാക്കോ, ഇഡോ. ഈപ്പന്‍ ഡാനിയേല്‍ , ബാബൂ വര്‍ഗീസ്, പമ്പാ ട്രഷറാര്‍ ഈപ്പന്‍ മാത്യൂ, ഫൊക്കാനാ അസ്സോസിയേറ്റ് ട്രഷറാര്‍ ജോര്‍ജ് ഓലിക്കല്‍ , ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയര്‍മാന്‍ കുര്യന്‍ രാജന്‍ , പ്രസ് ക്ലബ് ഫിലഡല്‍ഫിയാ ചാപ്റ്റര്‍ വൈസ് പ്രസിഡന്‍റ് സുധാ കര്‍ത്താ, കോട്ടയം അസ്സോസിയേഷന്‍ പ്രസിഡന്‍റ് ജീമോന്‍ ജോര്‍ജ്, ഫ്രണ്ട്‌സ് ഓഫ് തിരുവല്ലാ പ്രസിഡന്‍റ് രാജന്‍ സാമുവേല്‍, ഫ്രണ്ട്‌സ് ഓഫ് റാന്നിപ്രസിഡന്‍റ് സുരേഷ് നായര്‍ , ഓവര്‍സീസ് റിട്ടേണ്ട് മലയാളീസ് ഇന്‍ അമേരിക്ക (ഓര്‍മ) പെന്‍സില്‍വേനിയാ ചാപ്റ്റര്‍ പ്രസിഡന്‍റ് ഫ്രാന്‍സീസ് പടയാറ്റി, പെന്‍സില്‍വേനിയാ മലയാളി അസ്സോസ്സിയേഷന്‍ (ഫില്‍മ) പ്രസിഡന്‍റ് ജേക്കബ് ചാക്കോ, ഇന്ത്യാ പാകിസ്ഥാന്‍സ്റ്റുഡന്‍റ്‌സ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ റപ്രസന്‍േററ്റിവ് ടാനിയാ തമ്പി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു പ്രസംഗിച്ചു. നോവലിസ്റ്റ് നീനാ പനയ്ക്കല്‍ തിരുവനന്തപുരം പേട്ടയില്‍ ജനിച്ചു. തിരുവനന്തപുരം വിമന്‍സ് കോളജില്‍ നിന്നു ബിരുദം.കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡില്‍ ജോലി നോക്കിയിരുന്നു. 32 വര്‍ഷമായി അമേരിക്കയിലാണ്. ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ ഓഫ് ഫിലഡല്ഫിയയിലെ റിസേര്‍ച്ച് വിഭാഗത്തില്‍ സീനിയര്‍ റിസേര്‍ച്ച് ഓഫീസറായി ജോലി നോക്കുന്നു. കോളജില്‍ പഠിക്കുമ്പോഴെ കഥകള്‍ എഴുതി തുടങ്ങിയിരുന്നു. ആദ്യത്തെ നോവലായ സ്വപ്നാടനം കൈരളീ റ്റി വി.' സമ്മര്‍ ഇന്‍ അമേരിക്ക' എന്ന പേരില്‍ സീരിയലാക്കി. ഇലത്തുമ്പിലെ തുഷാരബിന്ദുവായി ( നോവല്‍), സന്മനസ്സുള്ളവര്‍ക്കു സമാധാനം (ചെറുകഥാ സമാഹാരം), ഒരു വിഷാദ ഗാനം പോലെ (ചെറുകഥാ സമാഹാരം), മഴയുടെ സംഗീതം (ചെറുകഥാ സമാഹാരം), മല്ലിക ( നാവല്‍) എന്നീ കൃതികളുടെ ജനനിയാണ് നീനാ പനയ്ക്കല്‍. പ്രശസ്ത വാഗ്മി ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍, ഫിലഡല്‍ഫിയ സിറ്റി കൗണ്‍സില്‍മാന്‍ ഡേവിഡ് ഓ, ഫൊക്കാനാ ട്രസ്റ്റീ ബോര്‍ഡ് സെക്രട്ടറി തമ്പി ചാക്കോ എന്നിവര്‍ അഭിനന്ദന പ്രസംഗം നിര്‍വഹിച്ചു. വാര്‍ത്ത അയച്ചത്: ജോര്‍ജ് നടവയല്‍
പൂക്കളുടെ സുഗന്ധവും സൗന്ദര്യവും ജീവിതസന്ധാരണത്തെ നിര്‍ണ്ണയിക്കുന്ന കുറെ മനുഷ്യരുണ്ട്. ഹൗറ പാലത്തിന് താഴെ. ഹൂഗ്ലിനദിയുടെ ഓരത്ത് അവര്‍ പൂക്കള്‍ കൊണ്ട് ഉപജീവനം കഴിയ്ക്കുന്നു. ഇവരുടെ കാഴ്ച്ചയില്‍, സ്വപ്‌നങ്ങളില്‍ പൂക്കള്‍ക്ക് ഏത് രീതിയിലുള്ള സ്ഥാനമാണുണ്ടാവുക എന്ന ആലോചിക്കുക കൗതുകകരമാണ്. പൂക്കള്‍ ഈ മനുഷ്യര്‍ക്ക് സോമര്‍സെറ്റ് മോം ഒരു കഥയില്‍ എഴുതിയ പോലെ ശരീരത്തേയും ആത്മാവിനേയും പരസ്പരം കൈവിട്ടുപോകാതെ ബന്ധിപ്പിച്ചു നിര്‍ത്തുന്ന ഒരു ഉപാധി മാത്രമാണെന്ന് അവരോട് സംസാരിക്കുന്ന ആര്‍ക്കും ബോധ്യപ്പെടും. ഇവര്‍ക്ക് പൂക്കള്‍ ക്രയവിക്രയത്തിനുള്ള കേവലവസ്തുമാത്രം. സന്തോഷത്തിനും സങ്കടത്തിനും പൂക്കള്‍ക്കുള്ള സ്ഥാനം വളരെ വലുതാണ്. ആഘോഷലഹ

 

 

പൂര്‍ണമായും ഇന്ത്യന്‍ എന്ന് മുദ്രകുത്തി ടാറ്റയുടെ ഹോട്ടല്‍ ശൃംഖലയുമായി കൈകോര്‍ക്കാന്‍ വിസമ്മതിച്ചതിലൂടെ വിവാദത്തില്‍ച്ചാടിയ അമേരിക്കന്‍ കമ്പനിയാണ് ഓറിയന്റ് എക്‌സ്പ്രസ് ഹോട്ടല്‍സ്. ടാറ്റയുമായി കൈകോര്‍ക്കാന്‍ വിസമ്മതിച്ചതിലൂടെ വിവാദത്തിലായ ഓറിയന്റ് ഗ്രൂപ്പ് മൂന്നുവര്‍ഷത്തിനുശേഷം, അതിന്റെ ഡയറക്ടര്‍ ബോര്‍ഡിലേക്ക് പൂര്‍ണമായും ഇന്ത്യക്കാരനായ ഒരാളെ നിയോഗിച്ചത് ലോകം ഏറെ കൗതുകത്തോടെയാണ് വീക്ഷിച്ചത്. ഹോട്ടല്‍-ബിവറേജസ് വ്യവസായ രംഗത്ത് ഏറെക്കാലത്തെ അനുഭവ സമ്പത്തുള്ള ഹര്‍ഷ വി.അഗാഡിയെയാണ് സ്വതന്ത്ര ചുമതലയുള്ള ഡയറക്ടറായി ഓറിയന്റ് എക്‌സ്പ്രസ് നിയോഗിച്ചത്. ആഗോളതലത്തില്‍ പ്രശസ്തമായ ഒട്ടേറെ റസ്റ്റോറന്റ് വമ്പന്മാര്‍ക്കൊപ്പം പ്രവര്‍ത്തിച്ച പരിചയസമ്പത്താണ് ഓറിയന്റ് എക്‌സ്പ്രസ് പരിഗണിച്ചത്. യു.എസ്.ആസ്ഥാനമാക്കിയുള്ള ഫ്രണ്ട്‌ലി ഐസ്‌ക്രീമിനെ രാജ്യത്തെ വന്‍കിട ബ്രാന്‍ഡാക്കി മാറ്റിയ നേതൃപാടവമാണ് ഹര്‍ഷയെ ഓറിയന്റ് എക്‌സ്പ്രസിന്റെയും തലപ്പത്തെത്തിച്ചത്. ഓറിയന്റ് എക്‌സ്പ്രസിന്റെ ബ്രാന്‍ഡ് വാല്യു ഇടിയുമെന്ന് കാണിച്ചാണ് 2007-ല്‍ ടാറ്റയുമായുള്ള ബന്ധം കമ്പനി നിരാകരിച്ചത്. അമേരിക്കന്‍ ഹോട്ടല്‍ വ്യവസായത്തില്‍ നിര്‍ണായകമായ സ്ഥാനം കൈവരിക്കാനുള്ള ടാറ്റയുടെ ശ്രമമാണ് അന്ന് ഓറിയന്റ് എക്‌സ്പ്രസ് നിരാകരിച്ചത്. അതിന് അവര്‍ പറഞ്ഞ ന്യായം ഏറെ പ്രതിഷേധമുയര്‍ത്തിയിരുന്നു. ടാറ്റയുടേത് ഇന്ത്യന്‍ എന്ന പരിവേഷമാണെന്നായിരുന്നു ന്യായവാദം. ഹര്‍ഷ വി.അഗാഡിയുടെ സ്ഥാനലബ്ധിയെ ഇന്ത്യക്കാര്‍ അതുകൊണ്ടുതന്നെ ഏറെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. 1984-ല്‍ ബോംബെ സര്‍വകലാശാലയില്‍നിന്ന് കൊമേഴ്‌സില്‍ ബിരുദം നേടിയ ഹര്‍ഷ എം.ബി.എ നേടുന്നതിനുവേണ്ടിയാണ് അമേരിക്കയിലെത്തുന്നത്. ഡ്യൂക്ക് സര്‍വകലാശാലയുടെ ഫുക്വ സ്‌കൂള്‍ ഓഫ് ബിസിനസ്സില്‍നിന്ന് എം.ബി.എ സ്വന്തമാക്കി. ക്രാഫ്റ്റ് ജനറല്‍ ഫുഡ്‌സിലൂടെ ഔദ്യോഗിക ജീവിതത്തിന് തുടക്കമിട്ട ഹര്‍ഷ, പിന്നീട് അമേരിക്കന്‍ എക്‌സ്പ്രസ്, പെപ്‌സികോ തുടങ്ങിയ സ്ഥാപനങ്ങളിലും പ്രവര്‍ത്തിച്ചു. ആഗോള ഹോട്ടല്‍ വ്യവസായ രംഗത്ത് നിക്ഷേപകരെ ആകര്‍ഷിക്കും വിധത്തില്‍ ഒട്ടേറെ ചുവടുവെപ്പുകള്‍ ഹര്‍ഷയുടെ ഭാഗത്തുനിന്നുണ്ടായി. ഡോമിനോ പിസയെ ആഗോള ബ്രാന്‍ഡാക്കി വളര്‍ത്തിയെടുത്തത് ഹര്‍ഷയുടെ നീക്കങ്ങളായിരുന്നു. അമ്പതിലേറെ രാജ്യങ്ങളിലെ പ്രമുഖ പിസ ബ്രാന്‍ഡായി ഡോമിനോ മാറി. 1997 മുതല്‍ 2000 വരെ ലിറ്റില്‍ കെസാഴ്‌സിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായി പ്രവര്‍ത്തിച്ചതിന് ശേഷം 2004 മുതല്‍ 2009 വരെ ചര്‍ച്ച് ചിക്കണിന്റെ പ്രസിഡന്റായി. 2009 വരെ ഫ്രണ്ട്‌ലി ഐസ്‌ക്രീമിന്റെ സി.ഇ.ഒ. ആയി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെയാണ് ഓറിയന്റ് എക്‌സ്പ്രസിന്റെ ഇന്‍ഡിപ്പെന്‍ഡന്റ് ഡയറക്ടറായി ചുമതലയേല്‍ക്കുന്നത്. ഇക്കൊല്ലം അദ്ദേഹം ക്വിസ്‌നോസിന്റെ മേധാവിയായി ചുമതലയേറ്റു. ഇതിനുപുറമെ, ഒട്ടേറെ സ്ഥാപനങ്ങളുടെ ഡയറക്ടര്‍ബോര്‍ഡില്‍ അംഗമായ ഹര്‍ഷ, നിരവധി സര്‍വകലാശാലകളിലും മറ്റും ബിസിനസ് വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകളും എടുക്കുന്നുണ്ട്. rgirishkumar@gmail.com

മലയാളം പഠനസഹായി