LATEST NEWS

Loading...

Custom Search
മലങ്കര ഓര്‍ത്തഡോക്‌സ് സൗത്ത്‌വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന അസംബ്ലി ഡാലസില്‍
ഡാലസ് (ടെക്‌സസ്): മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പ്രമുഖ ഭദ്രാസനങ്ങളിലൊന്നായ സൗത്ത്‌വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ മൂന്നാമത് ഭദ്രാസന അസംബ്ലി ടെക്‌സാസിലെ ഡാലസില്‍ വെച്ച് നടക്കും. വടക്കേ അമേരിക്കയിലെ ഓര്‍ത്തഡോക്‌സ് സഭാംഗങ്ങളുടെ ചിരകാല സ്വപ്നമായിരുന്ന സൗത്ത്‌വെസ്റ്റ് ഭദ്രാസനം രൂപപ്പെട്ടതിന് ശേഷം ഡാലസില്‍ വെച്ച് നടക്കുന്ന ഭദ്രാസന അസംബ്ലിയ്ക്ക് ആതിഥ്യം വഹിക്കുന്നത് ഗാര്‍ലന്റ് സെന്റ ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവകയാണ്. 2012 ഫിബ്രവരി ഒമ്പത് മുതല്‍ 11 വരെ നടക്കുന്ന ഭദ്രാസന സമ്മേളനത്തിന് സൗത്ത്‌വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പൊലീത്താ അലക്‌സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പൊലീത്താ നേതൃത്വം നല്‍കും. ഭദ്രാസന വൈദിക കോണ്‍ഫറന്‍സ്, ഭദ്രാസന അസംബ്ലി, ഭദ്രാസന അസംബ്ലിയിലേക്കും മലങ്കര അസോസിയേഷനിലേക്കും തിരഞ്ഞെടുക്കപ്പെട്ട സഭാ പ്രതിനിധികളുടെ സംയുക്ത സമ്മേളനം, 2012 2017 ലേക്കുള്ള ഭദ്രാസന കൗണ്‍സില്‍, മലങ്കര സഭാ മാനേജിംഗ് കമ്മറ്റിയംഗങ്ങളുടെ തെരഞ്ഞെടുപ്പ് എന്നിവയാണ് സമ്മേളനത്തിന്റെ പ്രധാന അജന്‍ഡ. സൗത്ത്‌വെസ്റ്റ് ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള നിരവധി വൈദികരും ഭദ്രാസന പ്രതിനിധികളും പങ്കെടുക്കും. സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനു വേണ്ടി റവ.ഫാ.തമ്പാന്‍ വര്‍ഗീസ് ചെയര്‍മാനായും റവ.ഫാ.രാജു എം.ഡാനിയേല്‍ ജനറല്‍ കണ്‍വീനറായും കണ്‍വീനര്‍മാരായി റവ.ഫാ. റെജി മാത്യു, റവ.ഫാ.ജോണ്‍ കുന്നത്തുശ്ശേരില്‍, റവ.ഫാ.സി.ജി.തോമസ്, റവ.ഫാ.രാജേഷ്.കെ.ജോണ്‍, റവ.ഫാ.മാത്യു അലക്‌സാണ്ടര്‍, റവ.ഫാ.ബിനു മാത്യൂസ് എന്നിവരും കോകണ്‍വീനര്‍മാരായി ഇടവക പ്രതിനിധികളും ഉള്‍പ്പെട്ട വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു. വാര്‍ത്ത അയച്ചത്: അനില്‍ മാത്യു ആശാരിയത്ത്‌
ന്യൂയോര്‍ക്ക്: ഓവര്‍സീസ് റിട്ടേണ്‍ഡ് മലയാളീസ് ഇന്‍ അമേരിക്ക(ഓര്‍മ) ന്യൂയോര്‍ക്ക് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ കുടുംബസംഗമവും ക്രിസ്മസും പുതുവത്സരവും സംയുക്തമായി ആഘോഷിച്ചു. റോക്ക്‌ലാന്റ് കൗണ്ടി ലെലിസ്ലേറ്റര്‍ ആനി പോള്‍, റവ.ഫാ. തദേവൂസ് അരവിന്ദത്ത് എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു. കാതറിന്‍ മാത്യു, ലൊറീനാ മാത്യു എന്നിവരുടെ പ്രാര്‍ത്ഥനാ ഗാനത്തോടെ ആരംഭിച്ച പരിപാടിയില്‍ ഓര്‍മ നാഷണല്‍ പ്രസിഡന്റ് ജോസ് ആറ്റുപുറം അധ്യക്ഷത വഹിച്ചു. ജേക്കബ് റോയി (മലയാളം പത്രം), സുനില്‍ െ്രെടസ്റ്റാര്‍ (ഐപിടിവി യു.എസ്.എ), ജോര്‍ജ് ജോസഫ് (ഇ മലയാളി ഡോട്ട്‌കോം), ഫിലിപ്പോസ് ചെറിയാന്‍, ഓര്‍മ നാഷണല്‍ സെക്രട്ടറി അലക്‌സ് തോമസ്, ട്രഷറര്‍ എന്നിവര്‍ ആശംസ നേര്‍ന്നു. റവ.ഫാ. തദേവൂസ് അരവിന്ദത്ത് ക്രിസ്മസ്-പുതുവത്സര സന്ദേശം നല്‍കി. ലെജിസ്ലേറ്റര്‍ ആനി പോള്‍ റോക്ക്‌ലാന്റ് കൗണ്ടി മിഷന്‍ ഡയറക്ടര്‍ റവ.ഫാ. തദേവൂസ് അരവിന്ദത്തിന് പ്രശംസാ ഫലകം നല്‍കി ആദരിച്ചു. ജോബി കിടാരം, ഷാജി ജോസഫ്, ഷല്‍മ ഷാജി എന്നിവര്‍ വിവിധ ഗാനങ്ങള്‍ ആലപിച്ചു. കാതറിന്‍ മാത്യു, ലൊറീനാ മാത്യു എന്നിവരുടെ ഗാനങ്ങള്‍, വിവിധ നൃത്തനൃത്യങ്ങള്‍, വിവിധ കലാപരിപാടികള്‍ എന്നിവയെല്ലാം സദസ്സിന്റെ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി. പ്രോഗ്രാം കോര്‍ഡിനേറ്ററായി അലക്‌സ് തോമസും അവതാരകനായി അലോഷ് അലക്‌സും പ്രവര്‍ത്തിച്ചു. വൈസ് പ്രസിഡന്റ് മാത്യു കോരുത് സ്വാഗതവും സെക്രട്ടറി റോയി സി. തോമസ് നന്ദിയും പറഞ്ഞു. വാര്‍ത്ത അയച്ചത്: ജോയിച്ചന്‍ പുതുക്കുളം
യൂറോപ്പിലെ ജനസാന്ദ്രത ഏറ്റവും കുറഞ്ഞ രാജ്യമാണ് ഫിന്‍ലാന്റ്. ലോകത്തിലെ ഭൂരിഭാഗം ആളുകളും ഫിന്‍ലാന്റില്‍ അറിയുന്നത് ഒരു കമ്പനിയുടെ പേരിലാണ്. 'നോക്കിയ'. അതീവ ശൈത്യമുള്ള വടക്കന്‍ യൂറോപ്യന്‍ രാജ്യം ആയതിനാലും അതികഠിനമായ ഫിന്നിഷ് ഭാഷ ഉള്ളതിനാലും മലയാളികള്‍ ഇവിടെ അധികം പോകാറുമില്ല, അവരെപ്പറ്റി അറിയാറും ഇല്ല. പക്ഷെ അറിഞ്ഞിരിക്കേണ്ട ഒരു രാജ്യം ആണ് ഫിന്‍ലാന്റ്. ലോകത്തിലെ പുരോഗമനപരമായ അനവധി ആശയങ്ങളുടെ ഉറവിടവും പ്രയോഗസ്ഥലവും ആണീ രാജ്യം. 1906-ല്‍ ലോകത്തില്‍ ആദ്യമായി പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും വോട്ടവകാശം നല്‍കിയത് ഈ രാജ്യം ആണ്. ശിശുമരണനിരക്ക് പൊതുജീവിതത്തില്‍ (രാഷ്ട്രീയത്തില്‍ ഉള്‍പ്പെടെ) സ്ത്രീകളുടെ സ
ബ്രാഡ്ഫഡ് വെസ്റ്റിലെ ലേബര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി 1997-ലെ പൊതുതിരഞ്ഞെടുപ്പില്‍ മാര്‍ഷ സിങ് ബ്രിട്ടീഷ് പാര്‍ലമെന്റിലേക്ക് മത്സരിക്കുമ്പോള്‍ അദ്ദേഹത്തിനും അനുയായികള്‍ക്കും നേരിടേണ്ടിവന്ന വെല്ലുവിളികള്‍ ഏറെയായായിരുന്നു. ഭീഷണികളും അക്രമവുമൊക്കെ നേരിടേണ്ടിവന്നെങ്കിലും 41.5 ശതമാനം വോട്ടുകള്‍ നേടി അദ്ദേഹം ബ്രാഡ്ഫഡ് വെസ്റ്റ് പിടിച്ചെടുത്തു. പിന്നീട് 2001-ലും 2005-ലും 2010-ലും നടന്ന പൊതുതിരഞ്ഞെടുപ്പുകളിലും ബ്രാഡ്ഫഡ് വെസ്റ്റില്‍ മാര്‍ഷ സിങ് വിജയം കണ്ടു. തുടരെ നാലുതവണ മണ്ഡലം നിലനിര്‍ത്തിയതോടെ ലേബര്‍ പാര്‍ട്ടിയില്‍ സ്വാധീനശക്തിയുള്ള നേതാവായി അദ്ദേഹം മാറി. 2010-ലെ പൊതുതിരഞ്ഞെടുപ്പില്‍ ബ്രിട്ടനില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയാണ് അധികാരത്തില്‍ വന്നതെങ്കിലും ബ്രാഡ്ഫഡ് വെസ്റ്റില്‍ കണ്‍സര്‍വേറ്റീവ് സ്ഥാനാര്‍ഥിയായ സാഹിദ് ഇക്ബാലിനെ 5763 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയത് മാര്‍ഷയുടെ ജനപിന്തുണ വെളിപ്പെടുത്തുന്നു. ബ്രിട്ടനിലെ ആദ്യ സിഖ് വംശജനായ പാര്‍ലമെന്റംഗമാണ് മാര്‍ഷ സിങ്. 1954-ല്‍ പഞ്ചാബില്‍ ജനിച്ച അദ്ദേഹം കുടുംബം ബ്രിട്ടനിലേക്ക് മാറിയതോടെ ചെറുപ്പത്തില്‍ത്തന്നെ അവിടെയെത്തി. ബേല്‍ വ്യൂ ബോയ്‌സ് സ്‌കൂളിലും ലോഗ്ബറോ സര്‍വകലാശാലയിലുമായി പഠനം പൂര്‍ത്തിയാക്കിയ മാര്‍ഷ, ഇംഗ്ലീഷ് ഭാഷയിലും രാഷ്ട്രമീമാംസയിലും സാമ്പത്തികശാസ്ത്രത്തിലും യൂറോപ്യന്‍ ചരിത്രത്തിലും ബിരുദം നേടി. രാഷ്ട്രീയത്തിലേക്കെത്തുന്നതിനുമുമ്പ് ദീര്‍ഘകാലം മാര്‍ഷ മറ്റ് ജോലികളില്‍ ഏര്‍പ്പെട്ടു. ലോയ്ഡ്‌സ് ബാങ്കിലൂടെയാണ് തുടക്കം. പിന്നീട് ബ്രാഡ്ഫഡ് കമ്യൂണിറ്റി റിലേഷന്‍സ് കൗണ്‍സിലിലെ വിഭ്യാഭ്യാസ വകുപ്പില്‍ 1983 മുതല്‍ 1990 വരെ ജോലി ചെയ്തു. 1990 മുതല്‍ 1997 വരെ ബ്രാഡ്ഫഡ് കമ്യൂണിറ്റി ഹെല്‍ത്ത് ട്രസ്റ്റിലും പ്രവര്‍ത്തിച്ചു. ഇക്കാലയളവില്‍ നേടിയെടുത്ത ജനപിന്തുണയാണ് തിരഞ്ഞെടുപ്പില്‍ മാര്‍ഷയ്ക്ക് സഹായകാമായത്. ജമ്മു കശ്മീരിലെയും ബ്രിട്ടനിലെ സിഖ് വംശജരുടെയും പ്രശ്‌നങ്ങള്‍ ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ മാര്‍ഷ നടത്തിയ ശ്രമങ്ങളാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പുകളില്‍ പലതിലും ശക്തമായ നിലപാടെടുക്കാനും മാര്‍ഷയ്ക്കായിട്ടുണ്ട്. സ്വവര്‍ഗാനുരാഗം അംഗീകരിക്കുന്നതിനെ ശക്തമായി അനുകൂലിച്ച മാര്‍ഷ ഇറാഖ് യുദ്ധത്തിനെതിരെ കടുത്ത നിലപാടു സ്വീകരിച്ചു. പാര്‍ലമെന്റിലെ സെലക്ട് കമ്മറ്റികൡ രണ്ടുതവണ അംഗമായി. 1997-2005 കാലയളവില്‍ ആഭ്യന്തര വകുപ്പിലെയും 2005-10 കാലയളവില്‍ ഇന്റര്‍നാഷണല്‍ ഡവലപ്പ്‌മെന്റ് കമ്മിറ്റിയിലുമാണ് പ്രവര്‍ത്തിച്ചത്. 1986 മുതല്‍ 1991 വരെ ലേബര്‍ പാര്‍ട്ടിയുടെ ബ്രാഡ്ഫഡ് വെസ്റ്റ് ഘടകത്തിന്റെ പ്രസിഡന്റായിരുന്ന മാര്‍ഷ, 1996 മുതല്‍ ഒരുവര്‍ഷം ജില്ലാ പ്രസിഡന്റായും പ്രവര്‍ത്തിച്ചു. 1971-ലായിരുന്നു വിവാഹം. സീത കൗറാണ് ഭാര്യ. ഒരു മകനും ഒരു മകളുമുണ്ട്. rgirishkumar@gmail.com

മലയാളം പഠനസഹായി