LATEST NEWS

Loading...

Custom Search
അറ്റ്‌ലാന്റയില്‍ കുടുംബ നവീകരണ ധ്യാനം
ഹോളി ഫാമിലി ക്‌നാനായ കാത്തലിക് ദേവാലയത്തില്‍ ബ്രദര്‍ സണ്ണി സ്റ്റീഫന്‍ നയിക്കുന്ന വാര്‍ഷിക കുടുംബ നവീകരണ ധ്യാനം സപ്തംബര്‍ 10, 11, 12 തീയതികളില്‍ നടക്കും. അതിനൊപ്പം കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി ഫാ. റ്റോം കുന്നുംപുറം ക്ലാസുകളെടുക്കും. ഇടവക വികാരി എബി അച്ചന്‍, തോമസ് ചെരുവില്‍, ജാക്‌സണ്‍ കുടിലില്‍, മേഴ്‌സി പാട്ടക്കണ്ടം, സ്​പിരിച്ചല്‍ കമ്മിറ്റി ലീഡര്‍ ആന്‍സി വെള്ളാപ്പള്ളിക്കുഴി എന്നിവര്‍ മേല്‍നോട്ടം വഹിക്കും. വാര്‍ത്ത അയച്ചത്: സാജു വട്ടക്കുന്നത്ത്
ഡാലസ്: ഡാലസ് ഫോര്‍ട്ട് വര്‍ത്ത് ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ഓണാഘോഷം ക്‌നാനായ തൊമ്മന്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടന്നു. ഉദ്ഘാടനം ഫാ.ജോസഫ് ശൗര്യാമാക്കില്‍ നിര്‍വ്വഹിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് സാബു തടത്തില്‍ സ്വാഗതമാശംസിച്ചു. സീന മണ്ണില്‍ ഫില്‍മോന്‍ ചിറയില്‍, എബ്രഹാം മാക്കീല്‍, തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. ഓണസദ്യയും ഉണ്ടായിരുന്നു. കെ.സി.സി.എന്‍.എ. കണ്‍വന്‍ഷന്‍ മത്സര വിജയികളെ സെക്രട്ടറി ബിജു മച്ചാനിക്കല്‍ അനുമോദിച്ചു. തമ്പി പച്ചിക്കര മോഡറേറ്ററായി. വാര്‍ത്ത അയച്ചത്: ബിനോയി സെബാസ്റ്റ്യന്‍
ഇന്ത്യ, അമേരിക്കന്‍ ബന്ധങ്ങള്‍ ശക്തിപ്പെടുത്താനോ അമേരിക്കയിലെ രാഷ്ട്രീയത്തെ സ്വാധീനം ചെയ്യാനോ മലയാളികള്‍ ശ്രമിക്കുന്നതുപോലുമില്ല. ഭാവിതലമുറയുടെ സുരക്ഷിതത്വം ഉറപ്പാക്കണമെങ്കില്‍ അമേരിക്കന്‍ രാഷ്ട്രീയത്തില്‍ സ്വാധീനം ചെലുത്തേണ്ടത് ആവശ്യമാണ്. അതിന് തങ്ങളുടെ സമ്മേളനങ്ങളില്‍ അമേരിക്കയിലെ രാഷ്ട്രീയപ്രവര്‍ത്തകരെക്കൂടി പങ്കെടുപ്പിക്കുന്നതിന്് സംഘടനകള്‍ ശ്രദ്ധിക്കണം നാലുവര്‍ഷത്തെ അനിശ്ചിതത്വത്തിനും അനുരഞ്ജന ശ്രമങ്ങള്‍ക്കുംശേഷം രണ്ട് സംഘടനകളുടെ ആവിര്‍ഭാവത്തോടെ അമേരിക്കയിലെ മലയാളി സമൂഹം വിഭജിക്കപ്പെട്ടിരിക്കുന്നു. ന്യൂയോര്‍ക്കിലെ ആല്‍ബന്യയില്‍ ഫെഡറേഷന്‍ ഓഫ് കേരളാ അസോസിയേഷന്‍സ് ഓഫ് നോര്‍ത്ത് അമേരിക്കയും (ഫൊക്കാന) ലാസ്‌വെഗാസില്‍ ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കയും (ഫോമ) വിജയകരമായ സമ്മേളനങ്ങള്‍ നടത്തുകയും ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു.
ന്യൂയോര്‍ക്ക്: അമേരിക്കയിലെ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ നോര്‍ത്ത് ഈസ്റ്റ് ഭദ്രാസന ആസ്ഥാനം തുറന്നു. കോണ്‍ഫറന്‍സ് ഹാളും ഇതര സൗകര്യങ്ങളും എല്ലാ മതസ്ഥര്‍ക്കും ഉപയോഗത്തിനായി നല്‍കുമെന്ന് ഭദ്രാസന മെത്രാപോലീത്ത മാത്യൂസ് മാര്‍ ബര്‍ണബാസ്, സഹായ മെത്രാപോലീത്ത സഖറിയോസ് മാര്‍ നിക്കാളോവാസ്, ഭദ്രാസന സെക്രട്ടറി ഫാ. ജോണ്‍ തോമസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജി. മത്തായി, റോയി എണ്ണശേരില്‍, കോരസണ്‍ വര്‍ഗീസ്, ജോണ്‍ ഐസക്, പോള്‍ കുറുകപ്പള്ളി, ചാക്കോ കോയിക്കലേത്ത്, കോര കെ. കോര എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. വാര്‍ത്ത അയച്ചത്: മധു കൊടകര

SEND YOUR

PHOTOS

Upload your photos

and share them with the world

share

VIDEO

Upload your videos

and share them with the world

share

STORIES

Share your story idea

share
അല്‍ഹസ്സ: സൗദി അറേബ്യയിലെ അല്‍ഹസ്സയില്‍ ഹൃദയസ്തംഭനം മൂലം മരിച്ച പ്രവാസിയുടെ കുടുംബത്തിന് നവോദയ സാംസ്‌കാരിക വേദിയുടെ സഹായധനം നാട്ടില്‍ കൈമാറി. ഇക്കഴിഞ്ഞ ജൂണ്‍ 25-ന് അല്‍ഹസ്സയിലെ ജബല്‍ഖാരയ്ക്കടുത്ത് കൊളാബിയയില്‍ കോഴിക്കോട് നെല്ലിക്കോടിനടുത്ത്, തായത്ത് തറമ്മല്‍ വീട്ടില്‍ അലിമുഹമ്മദ് താമസസ്ഥലത്ത് മരിച്ചിരുന്നു. നവോദയ അംഗമായിരിക്കെ മരണപ്പെടുന്ന പ്രവാസിയുടെ കുടുംബത്തിന് സംഘടന ഏര്‍പ്പെടുത്തിയിട്ടുള്ള സാമൂഹിക സുരക്ഷാ പദ്ധതി പ്രകാരമാണ് സാമ്പത്തികസഹായം നല്കിയത്. അലിമുഹമ്മദിന്റെ ഭാര്യ സീനത്ത് ഫണ്ട് ഏറ്റുവാങ്ങി. മക്കളായ ജംഷീനയും ഷംനയും മറ്റ് ബന്ധുക്കളും സംബന്ധിച്ചു. കോഴിക്കോട് കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ പി.ടി. അബ്ദുല്‍ലത്തീഫ് തുക കൈമാറി. കാനങ്ങോട്ട് ഹരിദാസ്, വി.എം. മുഹമ്മദ്, സുരേഷ്, എം.എ. റഷീദ്, ഉസൈന്‍ പി.കെ., നവോദയ കേന്ദ്ര കമ്മിറ്റി അംഗം വണ്ടൂരുണ്ണി, സി.പി.എം. മായനാട് ബ്രാഞ്ച് സെക്രട്ടറി അബൂബക്കര്‍ എന്നിവര്‍ അലിമുഹമ്മദിന്റെ വീട്ടില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തു.
മൈന്‍സ്: മൈന്‍സ് വീസ്ബാഡന്‍ ഇന്‍ഡ്യന്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ തിരുവോണം ആഘോഷിക്കുന്നു. സപ്തംബര്‍ 11 ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നര മണിയ്ക്ക് മൈന്‍സിലെ ലീബ് ഫ്രൗവന്‍ ഇടവക ഓഡിറ്റോറിയത്തില്‍ (മോസല്‍ സ്ട്രാസെ 30) പരിപാടികള്‍ ആരംഭിയ്ക്കും. ആകര്‍ഷണീയങ്ങളായ വിവിധ കലാപരിപാടികള്‍ക്കൊപ്പം ഒട്ടേറെ വിഭവങ്ങളോടെ ഓണസദ്യയും തയ്യാറാക്കുന്നുണ്ട്. ലോട്ടറിയില്‍ വിജയിക്കുന്നവര്‍ക്ക് ഒന്നാം സമ്മാനമായി കാഞ്ചിപുരം സാരിയും നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: മത്തായി കുഞ്ഞുകുട്ടി (സമാജം പ്രസിഡന്റ്): 06131612607, റേച്ചല്‍ ഫെര്‍ണാണ്ടസ് (സെക്രട്ടറി) 06123 74696, ജോയി വെള്ളാരംകാലായില്‍ (വൈസ് പ്രസിഡന്റ്) 06134 65176. ജോസ് മുള്ളരിയ്ക്കല്‍ (ട്രഷറര്‍) 06131 3299869 ജോസ് കുമ്പിളുവേലില്‍
വിയന്ന: ഇന്ത്യന്‍ കാത്തലിക് കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ തീര്‍ത്ഥാടന കേന്ദ്രമായ മരിയ ഗൂഗിങ്ങില്‍ പ്രത്യേക പരിപാടികള്‍ സംഘടിപ്പിച്ചു. വിശുദ്ധ കുര്‍ബാന, വാഴ് വ്, മരിയന്‍ പ്രദക്ഷിണം എന്നിവ നടന്നു. കമ്യൂണിറ്റി ചാപ്ലെയിന്‍ ഫാ.ഡോ.തോമസ് താണ്ടപ്പള്ളി മുഖ്യകാര്‍മികത്വം വഹിച്ചു. ഐ.സി.സി ജനറല്‍ കണ്‍വീനര്‍ ടോമിച്ചന്‍ പാറുകണ്ണില്‍, ലിറ്റര്‍ജി കണ്‍വീനര്‍ വില്‍സണണ്‍ കളളികാടന്‍, മരിയ ഗൂഗിങ് ലോക്കല്‍ കോ ഓര്‍ഡിനേറ്റര്‍ ജോജോ ഐക്കര എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. വാര്‍ത്ത അയച്ചത്: ജോജോ പാറയ്ക്കന്‍
കലാകാലം ''ഒരു പൂവ് കണ്ടശേഷം അതിനെ അതുപോലെ കാന്‍വാസിലേക്ക് പകര്‍ത്തുന്നതില്‍ എന്ത് അപൂര്‍വതയാണുള്ളത്? പകരം ഫോട്ടോയെടുത്ത് സൂക്ഷിച്ചാല്‍ പോരേ?'' -ചോദിക്കുന്നത് ഒരു കലാകാരനാണ്. കണ്ണിങ്ഹാം റോഡ് റിനയസന്‍സ് ഗാലറിയില്‍ നടക്കുന്ന ഗ്രൂപ്പ് പ്രദര്‍ശനം കാണുമ്പോള്‍ കൊച്ചി കലൂര്‍ നായ്ക്കത്ത് കുടുംബാംഗമായ ഷിബു ശ്രീധറിന്റെ ചോദ്യം പ്രസക്തമാണെന്നു തോന്നും. ഗാലറിയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ആറ് ചിത്രങ്ങളെയും 'സബ്ജക്ടീവ് മാതൃക'യിലാണ് ഷിബു സമീപിച്ചിരിക്കുന്നത്. സ്വന്തം കൈയൊപ്പ് ചിത്രത്തിലേക്ക് പകര്‍ത്തുന്നൊരു രീതിയാണ് ഷിബുവിന്റെത്. മിക്ക ചിത്രങ്ങളിലും ഈയൊരു സാന്നിധ്യം ദൃശ്യമാകുന്നുണ്ട്. രാകിയും മിനുക്കിയും കൂട്ടിയും കുറച്ചും തന്റെ സാന്നിധ്യം സൃഷ്ടികളിലുണ്ടാകണമെന്ന് ശഠിക്കും മട്ടിലാണ് ചില ചിത്രങ്ങള്‍. മിക്ക ചിത്രങ്ങളുടെയും കാതല്‍ പ്രകൃതിയും അമ്മയും തമ്മിലുള്ള ബന്ധമാണ്. ഇവ രണ്ടും വ്യത്യസ്തമല്ലെന്നും തമ്മില്‍ ബന്ധപ്പെട്ടിരിക്കുകയാണെന്നും ഷിബു ചിത്രങ്ങളാല്‍ സൂചിപ്പിക്കുന്നു. ഈ ബന്ധത്തിന്റെ ഉത്തമഉദാഹരണമാണ് 'ഒറിജിന്‍ ഓഫ് ലൈഫ്' എന്ന ചിത്രം. ക്ഷമയുടെ പര്യായമാണ് അമ്മയും പ്രകൃതിയുമെന്ന സന്ദേശം ഈ ചിത്രത്തില്‍ കാണാം. വളരെ വ്യത്യസ്തമായ മറ്റൊരു ചിത്രവും പ്രദര്‍ശനത്തിനുണ്ട്. സോഫ്റ്റ് പേസ്റ്റലും ഇന്ത്യന്‍ മഷിയും ഇടകലര്‍ത്തി വരച്ച 'തോട്ട് പാറ്റേണ്‍' എന്ന സൃഷ്ടിയിലും വ്യത്യസ്തതയുണ്ട്. മാധ്യമത്തിനു പുറമെ കാതലിലും ഇത് നിഴലിക്കുന്നുണ്ട്. സ്വഭാവ രൂപവത്കരണം മുതല്‍ മരണം വരെ നീളുന്ന ചിന്തകളുടെ സഞ്ചാരപഥം ഇത്തരത്തിലാണോയെന്നും പ്രേക്ഷകര്‍ ഒരുപക്ഷേ, ചിന്തിച്ചേക്കാം. ഔദ്യോഗിക കലാപഠനം ഒട്ടുമില്ലാത്തയാളാണ് ഷിബുവെന്ന് ചിത്രങ്ങള്‍ ഒരിക്കലും വിളിച്ചുപറയില്ല. ചിത്രം വരയ്ക്കാനുള്ള ആഗ്രഹവും താത്പര്യവും രക്തത്തിലലിഞ്ഞു ചേര്‍ന്നുവെന്നാണ് ഷിബു പറയുന്നത്. ഒരര്‍ഥത്തില്‍ അത് ശരിയുമാണ്. കാരണം പ്രശസ്ത ചിത്രകാരന്‍ സി.എന്‍. കരുണാകരന്റെ സഹോദരപുത്രനാണ് ഷിബു. എന്നാല്‍, ചിത്രങ്ങളില്‍ ചെറിയച്ഛന്റെ സ്വാധീനം തീരെയില്ല. സ്വപരിശ്രമത്താല്‍ കലാരംഗത്തെത്തിയ ഷിബു ആദ്യപ്രദര്‍ശനം സംഘടിപ്പിച്ചത് പത്താം വയസ്സിലാണ്. കൊച്ചിയില്‍ കേരള കലാപീഠത്തിലായിരുന്നു പ്രദര്‍ശനം. സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദ പഠനം പൂര്‍ത്തിയാക്കിയ ഷിബു പിന്നീട് കല ജീവിതമാര്‍ഗമാക്കി. തീരുമാനം ശരിയായിരുന്നുവെന്ന് അദ്ദേഹം നടത്തിയ ചിത്രപ്രദര്‍ശനങ്ങള്‍ തെളിയിച്ചു. ഏറ്റവും ഒടുവില്‍ കൊച്ചി ദര്‍ബാര്‍ ഹാളില്‍ സുഹൃത്ത് എം.എസ്. അശോകനൊപ്പം നടത്തിയ ചിത്രപ്രദര്‍ശനവും കലാലോകം നല്ല രീതിയില്‍ സ്വീകരിച്ചു. ബാംഗ്ലൂരില്‍ ആദ്യമായി നടത്തുന്ന ചിത്രപ്രദര്‍ശനം വെള്ളിയാഴ്ചവരെ തുടരും. ചിത്ര, കപില്‍, ശര്‍മ, എം.എം. സന്ദീപ് എന്നിവരുടെ ചിത്രങ്ങളും പ്രദര്‍ശനത്തിനുണ്ട്.
നൈജീരിയ: കേരള സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ലോഗോസിലെ ഗീതാമന്ദിര്‍ ഹാളില്‍ ഓണം ആഘോഷിച്ചു. പ്രസിഡന്റ് ശ്രീകുമാര്‍ നായര്‍, കുഞ്ഞുമ്മന്‍ തോമസ്, നന്ദകുമാര്‍ ചേലൂര്‍, ഡോ. വി.ജെ മാത്യു, അലക്‌സ് കാഞ്ഞിരത്തില്‍, ജോസഫ് ആന്റണി, എ ശിവറാം എന്നിവര്‍ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. റാണി മല്ലിക് ഓണസന്ദേശം നല്‍കി. പൂക്കളമത്സരവും സംഘടിപ്പിച്ചിരുന്നു. വിന്‍സെന്റ് ഏബ്രഹാം, ജോസഫ് ആന്റണി, ഷാജു പി.ഡി, ജെജോ ജോര്‍ജ് എന്നിവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
ആന്‍ഡ്രൂസ് വില്ലേജ് : വി.ദൈവ മാതാവിന്റെ നാമത്തില്‍ സ്ഥാപിതമായ വി.മര്‍ത്തമറിയം യാക്കോബായ സുറിയാനി പള്ളിയില്‍'2010 ആഗസ്ത് 29 നു തോമസ് മാര്‍ തിമോത്തിയോസ് ത്രൊപ്പോലീത്തയുടെ പ്രധാന കാര്‍മികത്വത്തില്‍ വി. മൂന്നിന്മേല്‍ കുര്‍ബാനയോട് കൂടി 8 നോമ്പ് തുടങ്ങി. നോമ്പിന്റെ ഒരുആഴ്ചക്കാലം എല്ലാ ദിവസവും നടന്ന വി.കുര്‍ബാനയിലും പ്രത്യക മധ്യസ്ഥ പ്രാര്‍ത്ഥനയിലും നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.പെരുന്നാള്‍ ദിവസമായ സെപ്തമ്പര്‍ 5 നു ഞായറഴ്ച വൈകിട്ട് വികാരി.ഫാ.സജി നെടുമുറിയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടന്ന വി.കുര്‍ബാനയിലും, പ്രദിക്ഷിണത്തിലും നൂറുകണക്കിന് വിശ്വാസികള്‍ സിംഗപ്പൂരിന്റെ നാനാ ഭാഗത്തുനിന്നും എത്തിചേര്‍ന്നു അനുഗ്രഹം പ്രാപിച്ചു. ബിഷപ്പ് പൊന്നയ്യ (ആംഗ്ലിക്കന്‍ ചര്‍ച്ച്),ഫാ. മൈക്കേല്‍ ബെഞ്ചമിന്‍(കത്തോലിക്കാ ചര്‍ച്ച്),ഫാ.സുശീല്‍ ചെറിയാന്‍(മാര്‍ത്തോമചര്‍ച്ച്),ഫാ.വര്‍ഗീസ് ഏനതിക്കല്‍(സി.എസ്.ഐ), എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി.ഇടവകയുടെ പ്രാര്‍ത്ഥനാ യോഗങ്ങളുടെ അഭിമുഖ്യത്തില്‍ നടത്തിയ ബൈബിള്‍ ക്വിസ് വിജയികള്‍ക്ക് സമ്മാനം നല്‍കി . ശേഷം മണ്‍ കലത്തില്‍ പകര്‍ന്നു നല്‍കിയ പാച്ചോര്‍ നേര്‍ച്ച മണര്‍കാട് പള്ളിയുടെ ഓര്‍മ നിലനിര്‍ത്തി.ആശീര്‍ വാദത്തോടെ പെരുന്നാള്‍ സമാപിച്ചു. പോള്‍ പി ജോര്‍ജ്‌
നോബേല്‍ പുരസ്‌കാരം നേടിയ അമര്‍ത്യ സെന്നിനുശേഷം ഇന്ത്യയില്‍നിന്ന് ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ ഫുള്‍ പ്രൊഫസ്സറായി നിയമിക്കപ്പെടുന്ന വ്യക്തി. ലോകത്തെ മികച്ച സാമ്പത്തിക വിദഗ്ധരില്‍ ഒരാളായി പരിഗണിക്കപ്പെടുന്ന ഡോ.ഗീത ഗോപിനാഥിന് ഇത് അര്‍ഹിച്ച സ്ഥാനലബ്ധിതന്നെ. പക്ഷേ, ഇന്ത്യയ്ക്കും, മലയാളിയെന്ന നിലയ്ക്ക് കേരളത്തിനും തീര്‍ത്തും അഭിമാനാര്‍ഹമായ നേട്ടമാണിത്. കണ്ണൂര്‍ സ്വദേശിയായ ഗീത ഗോപിനാഥ് അടുത്ത മാസം മുതല്‍ക്ക് ഹാര്‍വാര്‍ഡിലെ അധ്യാപക സംഘത്തില്‍ പങ്കാളിയാകുമ്പോള്‍ അക്കാദമിക് രംഗത്ത് കേരളത്തിന്റെ വലിയ നേട്ടങ്ങളിലൊന്നായി ഇതു മാറും. യൂറോപ്പിലെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുള്ള ഗവേഷണവും രാജ്യാന്തര സമ്പദ് വ്യവസ്ഥയിലെ ഗതിവിഗതികളെക്കുറിച്ചുള്ള നിരീക്ഷണങ്ങളുമാണ് ഗീത ഗോപിനാഥിനെ പ്രശസ്തയാക്കിയത്. സമീപകാലത്തുണ്ടായ സാമ്പത്തിക മാന്ദ്യത്തെത്തുടര്‍ന്ന് ഏറെ പഠനങ്ങള്‍ നടന്ന ഇന്റര്‍നാഷണല്‍ മാക്രോഇക്കണോമിക്‌സ് മേഖലയിലെ വിദഗ്ധയായാണ് അവര്‍ പരിഗണിക്കപ്പെടുന്നത്. ഇന്റര്‍നാഷണല്‍ മാക്രോഇക്കണോമിക്‌സ് ആന്‍ഡ് ഫിനാന്‍സില്‍ ജോലിചെയ്യുമ്പോഴാണ് ഈ മേഖലയില്‍ നടത്തിയ നിര്‍ണായക ഗവേഷണങ്ങള്‍ക്കുള്ള അംഗീകരമെന്നോണം ഹാര്‍വാര്‍ഡിന്റെ ക്ഷണം ഗീതയെ തേടിയെത്തുന്നത്. ലോകത്തെ മികച്ച സാമ്പത്തികശാസ്ത്ര പഠന കേന്ദ്രമായ ഹാര്‍വാര്‍ഡ് ഇക്കണോമിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഫുള്‍ പ്രൊഫസ്സറായി നിയമിക്കപ്പെടുന്ന മൂന്നാമത്തെ മാത്രം വനിതയാണ് ഗീത ഗോപിനാഥ്. അതും 38-ാം വയസ്സില്‍. കണ്ണൂര്‍ മയ്യില്‍ സ്വദേശിയായ ടി.വി.ഗോപിനാഥിന്റെയും വി.സി.വിജയലക്ഷ്മിയുടെയും മകളാണ് ഗീത. കൊല്‍ക്കത്തയിലാണ് ജനിച്ചത്. പഠിച്ചതും വളര്‍ന്നതും മൈസൂരില്‍. ഡല്‍ഹിയിലെ ലേഡി ശ്രീരാം കോളേജില്‍നിന്ന് കോളേജില്‍നിന്ന് ബിരുദം നേടിയത് രാഷ്ട്രപതിയുടെ സ്വര്‍ണമെഡലോടെയാണ്. ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍നിന്ന് ബിരുദാനന്തര ബിരുദം. സിവില്‍ സര്‍വീസാണ് ആദ്യം ഉന്നമിട്ടതെങ്കിലും, പിന്നീട് സാമ്പത്തിക ശാസ്ത്രത്തില്‍ ഉന്നത ഗവേഷണത്തിലേക്ക് തിരിഞ്ഞു. 1990-91 കാലയളവില്‍ ഇന്ത്യ നേരിട്ട സാമ്പത്തിക പ്രതിസന്ധിയും മാന്ദ്യവുമാണ് ഈ രംഗത്ത് കൂടുതല്‍ ഗവേഷണം നടത്തണമെന്ന താത്പര്യമുണ്ടാക്കിയത്. അന്താരാഷ്ട്ര സമ്പദ് വ്യവസ്ഥയില്‍ കൂടുതല്‍ പഠനം നടത്തണമെന്ന് തീരുമാനിക്കുന്നതും ഇതോടെ. അമേരിക്കയിലെത്തിയ ഗീത, പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയില്‍നിന്ന് ഡോക്ടറേറ്റ് നേടി. ഷിക്കാഗോ സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസ്സറായാണ് കരിയറിന് തുടക്കമിട്ടത്. 2005-ല്‍ ഹാര്‍വാര്‍ഡില്‍ ചേര്‍ന്നു. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ്, ഓക്‌സ്ഫഡ് സര്‍വകലാശാല, നാഷണല്‍ ബ്യൂറോ ഓഫ് ഇക്കണോമിക്കല്‍ റിസര്‍ച്ച് എന്നിവിടങ്ങിയില്‍ ഗൈഡായി പ്രവര്‍ത്തിക്കുന്നതിനൊപ്പം ഒട്ടേറെ സാമ്പത്തികശാസ്ത്ര പ്രസിദ്ധീകരണങ്ങളുടെ പത്രാധിപസമിതിയിലും അവര്‍ അംഗമാണ്. ഡല്‍ഹി സ്‌കൂളില്‍ സഹപാഠിയായിരുന്ന ഇക്ബാല്‍ ധലിവാളാണ് ഗീതയുടെ ഭര്‍ത്താവ്. മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ ജമീല്‍ പ്രോവര്‍ട്ടി ആക്ഷന്‍ ലാബില്‍ പോളിസി ഡയറക്ടറായി പ്രവര്‍ത്തിക്കുകയാണ് ഇദ്ദേഹം. ഒരിക്കല്‍ ഹാര്‍വാര്‍ഡിന്റെ വാതില്‍ക്കല്‍ ഗീതയെത്തിയതാണ്. പി.എച്ച്ഡി പഠനത്തിനായി. ഹാര്‍വാര്‍ഡില്‍ പ്രവേശനം കിട്ടിയെങ്കിലും സാമ്പത്തിക സഹായമൊന്നും നല്‍കാന്‍ സര്‍വകലാശാല തയ്യാറായില്ല. അതേത്തുടര്‍ന്നാണ് മറ്റൊരു സര്‍വകലാശാലയിലേക്ക് അവര്‍ക്ക് തിരിയേണ്ടിവന്നത്. സിയാറ്റിലിലെ വാഷിങ്ടണ്‍ സര്‍വകലാശാലയിലാണ് ആദ്യം ഗവേഷണം തുടങ്ങിയത്. രണ്ടുവര്‍ഷത്തിനുശേഷം അവിടം വിട്ടു. ഇപ്പോള്‍, ഹാര്‍വാര്‍ഡിന്റെ ഫുള്‍ പ്രൊഫസ്സറെന്ന നിലയ്ക്ക് ഗീത വീണ്ടും മഹത്തായ ആ പടികള്‍ കയറാന്‍ ഒരുങ്ങിക്കഴിഞ്ഞു. rgirishkumar@gmail.com

മലയാളം പഠനസഹായി