LATEST NEWS

Loading...

Custom Search
സ്റ്റാറ്റന്‍ഐലന്റില്‍ മാതൃദിനാഘോഷം വര്‍ണ്ണാഭമായി
ന്യൂയോര്‍ക്ക്: മലങ്കര ആര്‍ച്ച് ഡയോസിസിലെ സ്റ്റാറ്റന്‍ഐലന്റ് സെന്റ് ജോണ്‍സ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ മാതൃദിനം വര്‍ണ്ണപ്പകിട്ടാര്‍ന്ന പരിപാടികളോടെ ആഘോഷിച്ചു. റവ.ഫാ. ജോസഫ് വര്‍ഗീസിന്റെ നേതൃത്വത്തില്‍ നടന്ന ചടങ്ങുകളില്‍ ഇടവകയിലെ മുഴുവന്‍ അമ്മമാരേയും ആദരിച്ചു. വിവിധ സംസ്‌കാരങ്ങളുടേയും, നാഗരികതയുടേയും മത സ്വാധീനങ്ങളുടേയും പരിധിക്കപ്പുറമായി ലോക ചരിത്രം രൂപപ്പെടുത്തുന്നതില്‍ മാതാവിനുള്ള സ്ഥാനം മഹനീയമാണെന്നും, സ്‌നേഹത്തിന്റേയും പങ്കുവെയ്ക്കലിന്റേയും ദിവ്യ വെളിച്ചം നിറഞ്ഞ അച്ചടക്കമുള്ള കുടുംബം നിലനിര്‍ത്തുന്നതോടൊപ്പം ഉത്തരവാദിത്വബോധമുള്ള സമാധാനം നിറഞ്ഞ സമൂഹത്തെ വാര്‍ത്തെടുക്കുന്നതില്‍ അമ്മയുടെ സ്വാധീനം ഏറെ പങ്കുവഹിക്കുന്നുവെന്നും റവ.ഫാ. ജോസഫ് തന്റെ മാതൃദിന സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി. സണ്‍ഡേ സ്‌കൂള്‍ എഴുന്നേറ്റ് നിന്ന് അമ്മമാര്‍ക്ക് ആശംസകള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് ഫാ. ജോസഫ് വര്‍ഗീസ് ബൊക്കെ നല്‍കി ആദരിച്ചു. സെക്രട്ടറി സാജന്‍ ജോര്‍ജ്, സ്‌പെഷല്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജോസ് ഏബ്രഹാം, ട്രഷറര്‍ ബിജു ചെറിയാന്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. വിഭവസമൃദ്ധമായ സദ്യയോടെ പരിപാടികള്‍ സമാപിച്ചു. വാര്‍ത്ത അയച്ചത്: ജോയിച്ചന്‍ പുതുക്കുളം
ന്യൂയോര്‍ക്ക്: നസ്സാവ് കൗണ്ടിയിലെ ഹ്യൂമന്‍ റൈറ്റ്‌സ് കമ്മീഷണര്‍ ആയി നിയമിതനായ ജോര്‍ജ്ജ് തോമസിനെ ഇന്ത്യന്‍-അമേരിക്കന്‍ മലയാളി അസോസിയേഷന്‍ ഓഫ് ലോംഗ് ഐലന്റും ഫോമയും ചേര്‍ന്ന് ന്യൂയോര്‍ക്കില്‍ അനുമോദിച്ചു. ടേസ്റ്റ് ഓഫ് കൊച്ചിന്‍ റസ്റ്റോറന്റ് ഹാളില്‍ ചേര്‍ന്ന അനുമോദനയോഗത്തില്‍ ബേബി ഊരാളില്‍, അനിയന്‍ ജോര്‍ജ്, ഷാജി എഡ്വേര്‍ഡ്, റിച്ചാര്‍ഡ് ജെ നിക്കലേലൊ, ഡേവിഡ് പി സല്ലവന്‍, റിക്ക് സ്റ്റെയിന്‍, സുനില്‍ കൂഴംപാല, ബെഞ്ചമിന്‍ ജോര്‍ജ്, വിനോദ് കെയാര്‍ക്കെ, ഗോപിനാഥകുറുപ്പ്, സാബു ലൂക്കോസ്, തോമസ് ടി ഉമ്മന്‍, സജി എബ്രഹാം, ഡോ.കെ.സി.ചാക്കോ, റജി കുര്യന്‍, ഡോ.ജേക്കബ് തോമസ്, കളത്തില്‍ വര്‍ഗീസ്, എന്നിവര്‍ സംസാരിച്ചു. എഡ്വേര്‍ഡ് പി മന്‍ഗാനോ കൗണ്ടിയിലെ 100% ലെജിസ്ലേറ്റര്‍മാരുടെ പിന്തുണയോടെയാണ് ഹ്യൂമന്‍ റൈറ്റ്‌സ് കമ്മീഷണറായി നിയമിച്ചത്. ഫോമ നാഷണല്‍ കമ്മിറ്റി അംഗം ബെഞ്ചമിന്‍ ജോര്‍ജ് സ്വീകരണത്തിനുള്ള ഒരുക്കങ്ങള്‍ ചെയ്യുകയും വര്‍ഗീസ് ജോസഫ് നന്ദിരേഖപ്പെടുത്തുകയും ചെയ്തു. വാര്‍ത്ത അയച്ചത്: ബി അരവിന്ദാക്ഷന്‍
ചാളക്കറി കൂട്ടി കപ്പ കഴിക്കുന്നത് ഇന്നത്തെപ്പോലെ പണ്ടും എനിക്കിഷ്ടമായിരുന്നു. പക്ഷെ വീട്ടില്‍ മീന്‍ മേടിക്കുന്നത് വല്ലപ്പോഴും മാത്രം സംഭവിക്കുന്ന ഒരു കാര്യം ആയിരുന്നു. ഇതിനു രണ്ടു കാരണങ്ങള്‍ ഉണ്ട്, ഇന്നത്തെപ്പോലെ ദിവസത്തില്‍ ഏതു സമയവും പോയാല്‍ മീന്‍കിട്ടുന്ന കടകള്‍ അന്ന് ഉണ്ടായിരുന്നില്ല. ആഴ്ചയില്‍ എന്നെങ്കിലും ആലിമാപ്പിള ഒരു കുട്ടയില്‍ മീനും നിറച്ച് വീട്ടില്‍ വരും. അപ്പോള്‍ പൈസയോ കപ്പയോ പകരം നല്‍കി മീന്‍ മേടിക്കും. അതാണ് പതിവ്. എന്നും മീന്‍ വാങ്ങാനുള്ള സാമ്പത്തിക സ്ഥിതി അന്നില്ല. അതുകൊണ്ടു തന്നെ ആലി മാപ്പിള എല്ലാ ദിവസവും ആ വഴി വരാറില്ല. എന്നാലും മീന്‍ ഇഷ്ടമായതിനാല്‍ ഞാന്‍ ഒരു ദിവസം എന്റെ അമ്മാവനോടു പറഞ്ഞു. 'അമ്മാവാ, നമുക്ക് ആ ആലിമാപ്പിളയുടെ വീട് വാങ്ങാം.' 'അതെന്ത
ബ്രാഡ്ഫഡ് വെസ്റ്റിലെ ലേബര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി 1997-ലെ പൊതുതിരഞ്ഞെടുപ്പില്‍ മാര്‍ഷ സിങ് ബ്രിട്ടീഷ് പാര്‍ലമെന്റിലേക്ക് മത്സരിക്കുമ്പോള്‍ അദ്ദേഹത്തിനും അനുയായികള്‍ക്കും നേരിടേണ്ടിവന്ന വെല്ലുവിളികള്‍ ഏറെയായായിരുന്നു. ഭീഷണികളും അക്രമവുമൊക്കെ നേരിടേണ്ടിവന്നെങ്കിലും 41.5 ശതമാനം വോട്ടുകള്‍ നേടി അദ്ദേഹം ബ്രാഡ്ഫഡ് വെസ്റ്റ് പിടിച്ചെടുത്തു. പിന്നീട് 2001-ലും 2005-ലും 2010-ലും നടന്ന പൊതുതിരഞ്ഞെടുപ്പുകളിലും ബ്രാഡ്ഫഡ് വെസ്റ്റില്‍ മാര്‍ഷ സിങ് വിജയം കണ്ടു. തുടരെ നാലുതവണ മണ്ഡലം നിലനിര്‍ത്തിയതോടെ ലേബര്‍ പാര്‍ട്ടിയില്‍ സ്വാധീനശക്തിയുള്ള നേതാവായി അദ്ദേഹം മാറി. 2010-ലെ പൊതുതിരഞ്ഞെടുപ്പില്‍ ബ്രിട്ടനില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയാണ് അധികാരത്തില്‍ വന്നതെങ്കിലും ബ്രാഡ്ഫഡ് വെസ്റ്റില്‍ കണ്‍സര്‍വേറ്റീവ് സ്ഥാനാര്‍ഥിയായ സാഹിദ് ഇക്ബാലിനെ 5763 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയത് മാര്‍ഷയുടെ ജനപിന്തുണ വെളിപ്പെടുത്തുന്നു. ബ്രിട്ടനിലെ ആദ്യ സിഖ് വംശജനായ പാര്‍ലമെന്റംഗമാണ് മാര്‍ഷ സിങ്. 1954-ല്‍ പഞ്ചാബില്‍ ജനിച്ച അദ്ദേഹം കുടുംബം ബ്രിട്ടനിലേക്ക് മാറിയതോടെ ചെറുപ്പത്തില്‍ത്തന്നെ അവിടെയെത്തി. ബേല്‍ വ്യൂ ബോയ്‌സ് സ്‌കൂളിലും ലോഗ്ബറോ സര്‍വകലാശാലയിലുമായി പഠനം പൂര്‍ത്തിയാക്കിയ മാര്‍ഷ, ഇംഗ്ലീഷ് ഭാഷയിലും രാഷ്ട്രമീമാംസയിലും സാമ്പത്തികശാസ്ത്രത്തിലും യൂറോപ്യന്‍ ചരിത്രത്തിലും ബിരുദം നേടി. രാഷ്ട്രീയത്തിലേക്കെത്തുന്നതിനുമുമ്പ് ദീര്‍ഘകാലം മാര്‍ഷ മറ്റ് ജോലികളില്‍ ഏര്‍പ്പെട്ടു. ലോയ്ഡ്‌സ് ബാങ്കിലൂടെയാണ് തുടക്കം. പിന്നീട് ബ്രാഡ്ഫഡ് കമ്യൂണിറ്റി റിലേഷന്‍സ് കൗണ്‍സിലിലെ വിഭ്യാഭ്യാസ വകുപ്പില്‍ 1983 മുതല്‍ 1990 വരെ ജോലി ചെയ്തു. 1990 മുതല്‍ 1997 വരെ ബ്രാഡ്ഫഡ് കമ്യൂണിറ്റി ഹെല്‍ത്ത് ട്രസ്റ്റിലും പ്രവര്‍ത്തിച്ചു. ഇക്കാലയളവില്‍ നേടിയെടുത്ത ജനപിന്തുണയാണ് തിരഞ്ഞെടുപ്പില്‍ മാര്‍ഷയ്ക്ക് സഹായകാമായത്. ജമ്മു കശ്മീരിലെയും ബ്രിട്ടനിലെ സിഖ് വംശജരുടെയും പ്രശ്‌നങ്ങള്‍ ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ മാര്‍ഷ നടത്തിയ ശ്രമങ്ങളാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പുകളില്‍ പലതിലും ശക്തമായ നിലപാടെടുക്കാനും മാര്‍ഷയ്ക്കായിട്ടുണ്ട്. സ്വവര്‍ഗാനുരാഗം അംഗീകരിക്കുന്നതിനെ ശക്തമായി അനുകൂലിച്ച മാര്‍ഷ ഇറാഖ് യുദ്ധത്തിനെതിരെ കടുത്ത നിലപാടു സ്വീകരിച്ചു. പാര്‍ലമെന്റിലെ സെലക്ട് കമ്മറ്റികൡ രണ്ടുതവണ അംഗമായി. 1997-2005 കാലയളവില്‍ ആഭ്യന്തര വകുപ്പിലെയും 2005-10 കാലയളവില്‍ ഇന്റര്‍നാഷണല്‍ ഡവലപ്പ്‌മെന്റ് കമ്മിറ്റിയിലുമാണ് പ്രവര്‍ത്തിച്ചത്. 1986 മുതല്‍ 1991 വരെ ലേബര്‍ പാര്‍ട്ടിയുടെ ബ്രാഡ്ഫഡ് വെസ്റ്റ് ഘടകത്തിന്റെ പ്രസിഡന്റായിരുന്ന മാര്‍ഷ, 1996 മുതല്‍ ഒരുവര്‍ഷം ജില്ലാ പ്രസിഡന്റായും പ്രവര്‍ത്തിച്ചു. 1971-ലായിരുന്നു വിവാഹം. സീത കൗറാണ് ഭാര്യ. ഒരു മകനും ഒരു മകളുമുണ്ട്. rgirishkumar@gmail.com

മലയാളം പഠനസഹായി