LATEST NEWS

Loading...

Custom Search
ഡാളസിലെ കേരളാനൈറ്റ് ആകര്‍ഷകമായി
ഡാലസ്: ഡാളസ്‌ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ലക്‌സ് മലയാളി സമൂഹത്തിലെ കലാപ്രതിഭകള്‍ക്ക് വേദിയൊരുക്കി കേരള അസോസിയേഷന്‍ ഓഫ് ഡാലസ് സംഘടിപ്പിച്ച കേരളാ നൈറ്റ് പ്രതിഭയാര്‍ന്ന കലാപ്രകടനങ്ങളാല്‍ ആകര്‍ഷകമായി. മേയ് 11 ശനിയാഴ്ച കരോള്‍ട്ടന്‍ സെന്റ് ഇഗ്‌നേഷ്യസ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടന്ന കേരളാ നൈറ്റ് വേദിയിലേക്ക് മെട്രോപ്ലെക്‌സിലെ പ്രവാസി സമൂഹത്തില്‍നിനിന്നായി അനേകം കലാസ്വാദകര്‍ എത്തിച്ചേര്‍ന്നു. റ്റിഫ്‌നി ആന്റണി, സിനി റോയ് , സെല്‍വിന്‍ സ്റ്റാന്‍ലി എന്നിവര്‍ ആലപിച്ച അമേരിക്കന്‍, ഇന്ത്യന്‍ ദേശീയഗാന ആലപനങ്ങളോട് കൂടി കലാപരിപാടികള്‍ക്ക് തിരശീല ഉയര്‍ന്നു. കേരള അസോസിയേഷന്‍ ഓഫ് ഡാളസ് പ്രസിഡന്റ് ചെറിയാന്‍ ചൂരനാട് ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. വൈകുന്നേരം ആറിനു തുടങ്ങിയ കേരള നൈറ്റില്‍ 32 ഇനങ്ങളിലായി അന്‍പതില്‍പരം പ്രതിഭകള്‍ വിവിധ നൃത്തനൃത്യനടനകലകളില്‍ പ്രതിഭയാര്‍ന്ന പ്രകടനം കാഴ്ചവച്ചു. ഹരിദാസ് തങ്കപ്പന്‍, പിടി സെബാസ്റ്റ്യന്‍, സൈമണ്‍ ജേക്കബ് എന്നിവര്‍ മാത്ത് കോമ്പറ്റീഷന്‍ വിജയികള്‍ക്കുള്ള അവാര്‍ഡ് ദാനവും ചടങ്ങില്‍ നിര്‍വഹിക്കുകയുണ്ടായി. കേരളാ അസോസിയേഷന്‍ ആര്‍ട്ട് ഡയറക്ടര്‍ ജോയ് ആന്റണി പരിപാടികള്‍ക്ക് നേതൃത്വം നല്കി. സിനി റോയ് കൊടുവത്ത് എം.സി ആയിരുന്നു. അസോസിയേഷന്‍ സെക്രട്ടറി ബാബു മാത്യു നന്ദി പ്രകാശിപ്പിച്ചു. ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍
ന്യൂയോര്‍ക്ക്: മലയാള ഭാഷയുടെയും, മലയാളസാഹിത്യത്തിന്റെയും വളര്‍ച്ചയ്ക്കും, വികാസത്തിനും വേണ്ടി നിലവില്‍ വന്ന തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വ്വകലാശാലയുടെ നിയുക്ത വൈസ്ചാന്‍സലര്‍ കെ. ജയകുമാറിന് ന്യൂയോര്‍ക്കില്‍ വച്ച് ഊഷ്മളമായ സ്വീകരണം നല്‍കി. കലാവേദി ഇന്റര്‍നാഷണലും, ഐസാക്കും (International Institute for Scientific & Academic Collaboration) സംയുക്തമായി സംഘടിപ്പിച്ച യോഗത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യൂയോര്‍ക്ക് ട്രൈസ്‌റ്റേറ്റ് ഏരിയായിലെ പ്രമുഖ സാമൂഹ്യ സാംസ്‌ക്കാരികമാധ്യമ പ്രവര്‍ത്തകര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. കേരളത്തില്‍ മലയാളം അന്യഭാഷയായിക്കൊണ്ടിരിക്കുന്ന ഒരു സാഹചര്യത്തിലാണ് മലയാള സര്‍വകലാശാല എന്ന ആശയം രാഷ്ട്രിയതലത്തില്‍ രൂപപ്പെട്ടുവന്നതെന്നും, കൂടാതെ, കേരളത്തിനു പുറത്തു ജീവിക്കുന്ന മലയാളികളുടെ ഭാഷയോടും സംസ്‌കാരത്തോടുമുള്ള അന്തര്‍ദാഹവും ഈ വിദ്യപീഠത്തിന്റെ സ്ഥാപനവല്‍ക്കരണത്തിന് വഴിയൊരുക്കിയെന്ന് കെ. ജയകുമാര്‍ വെളിപ്പെടുത്തി. സര്‍വ്വകലാശാലയുടെ നയപരിപാടികള്‍ അദ്ദേഹം വിശദീകരിച്ചു. ഭാഷ, സാഹിത്യം, കല, സാംസ്‌ക്കാരിക പൈതൃകം, പരമ്പരാഗത വൈജ്ഞാനികശാഖ എന്നിങ്ങനെ അഞ്ചു ഫാക്കല്‍റ്റികളിലായിട്ടാണ് പഠനശാലകള്‍ വിഭാവനം ചെയ്തിരിക്കുന്നത്. ലിപിപരിഷ്‌ക്കാരം, ലിപിചരിത്രം, ഗോത്രഭാഷാപഠനം, പ്രാദേശികഭാഷാപഠനം തുടങ്ങിയ വിഷയങ്ങളെല്ലാം സര്‍വ്വകലാശാലയുടെ പഠനവിഷയങ്ങളായിരിക്കും. മറ്റു സര്‍വ്വകലാശാലകളിലെ കോഴ്‌സുകള്‍ അതേപടി ആവര്‍ത്തിക്കുവാന്‍ ഉദ്ദേശമില്ലെന്നും, ഓരോ ഭാഷാസാഹിത്യശാഖകളും പ്രത്യേകം കേന്ദ്രീകരിച്ച് ഉന്നത പഠനവിഭാഗങ്ങള്‍ക്കും മുന്‍തൂക്കം കൊടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രഥമഘട്ടത്തില്‍ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുവാനും ഉപദേശിക്കുവാനും ഒരു പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ട്. എന്നാല്‍ ഒരു കാരണവശാലും രാഷ്ട്രീയപ്രേരിതമോ, വ്യക്ത്യാധിഷ്ഠിതമൊ ആയ ഇടപെടലുകള്‍ക്ക് ഇടം കൊടുക്കില്ലെന്നും കെ. ജയകുമാര്‍ വ്യക്തമാക്കി. വിദേശ സര്‍വ്വകലാശാലകളുമായി യോജിച്ച് സെമസ്റ്റര്‍ കോഴ്‌സുകള്‍ക്കുള്ള സാധ്യതകളും പ്രത്യേകം പരിഗണിക്കുന്നതായി അദ്ദേഹം വെളിപ്പെടുത്തി. മലപ്പുറം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വ്വകലാശാലയ്ക്ക് വിദേശമലയാളികളുടെ പങ്കാളിത്തവും, സഹകരണവും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. കലാവേദിക്കുവേണ്ടി സിബി ഡേവിഡ് സ്വാഗതം പറഞ്ഞു. ഭാഷ മരിക്കുന്നിടത്ത് സംസ്‌കാരം മരിക്കുമെന്നും, ഭാഷാവികാസത്തോടൊപ്പം തന്നെ മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് മുന്‍തൂക്കംകൊടുക്കേണ്ടത് സാംസ്‌കാരിക വളര്‍ച്ചയ്ക്ക് ആവശ്യമാണെന്നും അദ്ദേഹം തന്റെ പ്രസംഗത്തില്‍ പറഞ്ഞു. ചടങ്ങില്‍ ഡോ. എം.വി പിള്ള അധ്യക്ഷനായിരുന്നു. വിമര്‍ശനാത്മക ചിന്താപരത, ക്രിയാത്മകത, കൊളാബറെഷന്‍, സാമുഹ്യപ്രതിബദ്ധത തുടങ്ങിയ രംഗങ്ങളിലൊക്കെ നമ്മുടേതായ വ്യക്ത്തിത്വം സ്ഥാപിക്കാന്‍ കഴിഞ്ഞെങ്കിലെ മലയാളസര്‍വ്വകലാശാലയ്ക്ക് അതിന്റേതായ സ്ഥാനം ലോകസമക്ഷം ഉണ്ടാവുകയുള്ളുവെന്നും, വെറും ഒരു തൊഴിലിനു വേണ്ടി മാത്രം ചെറുപ്പക്കാരെ തയ്യാറെടുപ്പിക്കാതെ, കല കലയ്ക്കു വേണ്ടിയെന്നപോലെ ബൌദ്ധിക തലത്തില്‍ ജനതയെ മുന്നോട്ടു നയിക്കാന്‍ മലയാള സര്‍വ്വകലാശാല പ്രാപ്തമാകണമെന്നും ഡോക്ടര്‍ എം. വി. പിള്ള തന്റെ അദ്ധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. പ്രവാസ ചരിത്രത്തിന്റെയും, കുടിയേറ്റ ജീവിതത്തിന്റെയും ഗവേഷണ പഠനങ്ങള്‍ പാഠ്യവിഷയമാക്കണമെന്ന് ഡോ. ശ്രീധര്‍ കാവില്‍ തന്റെ പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു. ലോകത്തെ ഏറ്റവും ബുദ്ധിമാന്മാര്‍ മലയാളികളാണെന്നും, ഇന്ത്യയില്‍ നിന്നും ഒരു സര്‍വ്വകലാശാലപോലും ലോകത്ത് ടോപ് 100 ല്‍ ഉള്‍പെട്ടിട്ടില്ലെന്നും നിശ്ചയദാര്‍ഢ്യം ഉണ്ടെങ്കില്‍ മലയാളസര്‍വ്വകലാശാലയ്ക്കു അതിനു കഴിയുമെന്നും പത്മശ്രീ പ്രൊഫ. പി. സോമസുന്ദരന്‍ തന്റെ പ്രസംഗത്തില്‍ പറഞ്ഞു. പ്രൊഫ. ജോസഫ് ചെറുവേലി, ഡോ. എന്‍. പി. ഷീല, ഡോ. ജോയി ടി. കുഞ്ഞാപ്പു, ജോയി തോമസ്(ജൂബിലി പിക്‌ച്ചേഴ്‌സ്), ജേക്കബ്ബ് റോയി(മലയാളംപത്രം), വാസുദേവ് പുളിക്കല്‍(ലാന), രാജു തോമസ്(കേരള സെന്റര്‍) തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ജെ. മാത്യൂസ്(ജനനി) എം.സി.യായിരുന്നു. നിഷ തയ്യില്‍, തഹസിന്‍ മുഹമ്മദ് എന്നിവര്‍ ദേശീയ ഗാനങ്ങളാലപിച്ചു. അലക്‌സ്് കോശി വിളനിലം (കകടഅഇ) നന്ദി അറിയിച്ചു. ടേസ്റ്റ് ഓഫ് കൊച്ചിന്‍ (ന്യൂയോര്‍ക്ക്), ലേക്ക്‌ലാന്‍ഡ്ക്രൂയിസ് (ആലപ്പുഴ), ഓള്‍സ്‌റ്റേറ്റ് ഇന്‍ഷുറന്‍സ് (മാധവന്‍നായര്‍ ന്യൂജേഴ്‌സി) തുടങ്ങിയ സ്ഥാപനങ്ങള്‍ സ്‌പോണ്‍സര്‍മാരായിരുന്നു. സിബി ഡേവിഡ്, അലക്‌സ് കോശി, ജെ. മാത്യൂസ്, ആന്റണി ജോസഫ്, മനോഹര്‍ തോമസ്, ജോയ് റാന്നി, എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. വാര്‍ത്ത അയച്ചത് ജോയിച്ചന്‍ പുതുക്കുളം
പൂക്കളുടെ സുഗന്ധവും സൗന്ദര്യവും ജീവിതസന്ധാരണത്തെ നിര്‍ണ്ണയിക്കുന്ന കുറെ മനുഷ്യരുണ്ട്. ഹൗറ പാലത്തിന് താഴെ. ഹൂഗ്ലിനദിയുടെ ഓരത്ത് അവര്‍ പൂക്കള്‍ കൊണ്ട് ഉപജീവനം കഴിയ്ക്കുന്നു. ഇവരുടെ കാഴ്ച്ചയില്‍, സ്വപ്‌നങ്ങളില്‍ പൂക്കള്‍ക്ക് ഏത് രീതിയിലുള്ള സ്ഥാനമാണുണ്ടാവുക എന്ന ആലോചിക്കുക കൗതുകകരമാണ്. പൂക്കള്‍ ഈ മനുഷ്യര്‍ക്ക് സോമര്‍സെറ്റ് മോം ഒരു കഥയില്‍ എഴുതിയ പോലെ ശരീരത്തേയും ആത്മാവിനേയും പരസ്പരം കൈവിട്ടുപോകാതെ ബന്ധിപ്പിച്ചു നിര്‍ത്തുന്ന ഒരു ഉപാധി മാത്രമാണെന്ന് അവരോട് സംസാരിക്കുന്ന ആര്‍ക്കും ബോധ്യപ്പെടും. ഇവര്‍ക്ക് പൂക്കള്‍ ക്രയവിക്രയത്തിനുള്ള കേവലവസ്തുമാത്രം. സന്തോഷത്തിനും സങ്കടത്തിനും പൂക്കള്‍ക്കുള്ള സ്ഥാനം വളരെ വലുതാണ്. ആഘോഷലഹ

 

 

പൂര്‍ണമായും ഇന്ത്യന്‍ എന്ന് മുദ്രകുത്തി ടാറ്റയുടെ ഹോട്ടല്‍ ശൃംഖലയുമായി കൈകോര്‍ക്കാന്‍ വിസമ്മതിച്ചതിലൂടെ വിവാദത്തില്‍ച്ചാടിയ അമേരിക്കന്‍ കമ്പനിയാണ് ഓറിയന്റ് എക്‌സ്പ്രസ് ഹോട്ടല്‍സ്. ടാറ്റയുമായി കൈകോര്‍ക്കാന്‍ വിസമ്മതിച്ചതിലൂടെ വിവാദത്തിലായ ഓറിയന്റ് ഗ്രൂപ്പ് മൂന്നുവര്‍ഷത്തിനുശേഷം, അതിന്റെ ഡയറക്ടര്‍ ബോര്‍ഡിലേക്ക് പൂര്‍ണമായും ഇന്ത്യക്കാരനായ ഒരാളെ നിയോഗിച്ചത് ലോകം ഏറെ കൗതുകത്തോടെയാണ് വീക്ഷിച്ചത്. ഹോട്ടല്‍-ബിവറേജസ് വ്യവസായ രംഗത്ത് ഏറെക്കാലത്തെ അനുഭവ സമ്പത്തുള്ള ഹര്‍ഷ വി.അഗാഡിയെയാണ് സ്വതന്ത്ര ചുമതലയുള്ള ഡയറക്ടറായി ഓറിയന്റ് എക്‌സ്പ്രസ് നിയോഗിച്ചത്. ആഗോളതലത്തില്‍ പ്രശസ്തമായ ഒട്ടേറെ റസ്റ്റോറന്റ് വമ്പന്മാര്‍ക്കൊപ്പം പ്രവര്‍ത്തിച്ച പരിചയസമ്പത്താണ് ഓറിയന്റ് എക്‌സ്പ്രസ് പരിഗണിച്ചത്. യു.എസ്.ആസ്ഥാനമാക്കിയുള്ള ഫ്രണ്ട്‌ലി ഐസ്‌ക്രീമിനെ രാജ്യത്തെ വന്‍കിട ബ്രാന്‍ഡാക്കി മാറ്റിയ നേതൃപാടവമാണ് ഹര്‍ഷയെ ഓറിയന്റ് എക്‌സ്പ്രസിന്റെയും തലപ്പത്തെത്തിച്ചത്. ഓറിയന്റ് എക്‌സ്പ്രസിന്റെ ബ്രാന്‍ഡ് വാല്യു ഇടിയുമെന്ന് കാണിച്ചാണ് 2007-ല്‍ ടാറ്റയുമായുള്ള ബന്ധം കമ്പനി നിരാകരിച്ചത്. അമേരിക്കന്‍ ഹോട്ടല്‍ വ്യവസായത്തില്‍ നിര്‍ണായകമായ സ്ഥാനം കൈവരിക്കാനുള്ള ടാറ്റയുടെ ശ്രമമാണ് അന്ന് ഓറിയന്റ് എക്‌സ്പ്രസ് നിരാകരിച്ചത്. അതിന് അവര്‍ പറഞ്ഞ ന്യായം ഏറെ പ്രതിഷേധമുയര്‍ത്തിയിരുന്നു. ടാറ്റയുടേത് ഇന്ത്യന്‍ എന്ന പരിവേഷമാണെന്നായിരുന്നു ന്യായവാദം. ഹര്‍ഷ വി.അഗാഡിയുടെ സ്ഥാനലബ്ധിയെ ഇന്ത്യക്കാര്‍ അതുകൊണ്ടുതന്നെ ഏറെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. 1984-ല്‍ ബോംബെ സര്‍വകലാശാലയില്‍നിന്ന് കൊമേഴ്‌സില്‍ ബിരുദം നേടിയ ഹര്‍ഷ എം.ബി.എ നേടുന്നതിനുവേണ്ടിയാണ് അമേരിക്കയിലെത്തുന്നത്. ഡ്യൂക്ക് സര്‍വകലാശാലയുടെ ഫുക്വ സ്‌കൂള്‍ ഓഫ് ബിസിനസ്സില്‍നിന്ന് എം.ബി.എ സ്വന്തമാക്കി. ക്രാഫ്റ്റ് ജനറല്‍ ഫുഡ്‌സിലൂടെ ഔദ്യോഗിക ജീവിതത്തിന് തുടക്കമിട്ട ഹര്‍ഷ, പിന്നീട് അമേരിക്കന്‍ എക്‌സ്പ്രസ്, പെപ്‌സികോ തുടങ്ങിയ സ്ഥാപനങ്ങളിലും പ്രവര്‍ത്തിച്ചു. ആഗോള ഹോട്ടല്‍ വ്യവസായ രംഗത്ത് നിക്ഷേപകരെ ആകര്‍ഷിക്കും വിധത്തില്‍ ഒട്ടേറെ ചുവടുവെപ്പുകള്‍ ഹര്‍ഷയുടെ ഭാഗത്തുനിന്നുണ്ടായി. ഡോമിനോ പിസയെ ആഗോള ബ്രാന്‍ഡാക്കി വളര്‍ത്തിയെടുത്തത് ഹര്‍ഷയുടെ നീക്കങ്ങളായിരുന്നു. അമ്പതിലേറെ രാജ്യങ്ങളിലെ പ്രമുഖ പിസ ബ്രാന്‍ഡായി ഡോമിനോ മാറി. 1997 മുതല്‍ 2000 വരെ ലിറ്റില്‍ കെസാഴ്‌സിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായി പ്രവര്‍ത്തിച്ചതിന് ശേഷം 2004 മുതല്‍ 2009 വരെ ചര്‍ച്ച് ചിക്കണിന്റെ പ്രസിഡന്റായി. 2009 വരെ ഫ്രണ്ട്‌ലി ഐസ്‌ക്രീമിന്റെ സി.ഇ.ഒ. ആയി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെയാണ് ഓറിയന്റ് എക്‌സ്പ്രസിന്റെ ഇന്‍ഡിപ്പെന്‍ഡന്റ് ഡയറക്ടറായി ചുമതലയേല്‍ക്കുന്നത്. ഇക്കൊല്ലം അദ്ദേഹം ക്വിസ്‌നോസിന്റെ മേധാവിയായി ചുമതലയേറ്റു. ഇതിനുപുറമെ, ഒട്ടേറെ സ്ഥാപനങ്ങളുടെ ഡയറക്ടര്‍ബോര്‍ഡില്‍ അംഗമായ ഹര്‍ഷ, നിരവധി സര്‍വകലാശാലകളിലും മറ്റും ബിസിനസ് വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകളും എടുക്കുന്നുണ്ട്. rgirishkumar@gmail.com

മലയാളം പഠനസഹായി