LATEST NEWS

Loading...

Custom Search
കേന്ദ്രമന്ത്രി ഇ.അഹമ്മദിനു ഡാലസില്‍ സ്വീകരണം നല്‍കി
ഡാലസ്: കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഈ.അഹമ്മദിനു നോര്‍ത്ത് ടെക്‌സസിലെ ഇന്ത്യന്‍ ജനത സ്വീകരണം നല്‍കി. ഇന്ത്യ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സസും ഇന്ത്യന്‍ അമേരിക്കന്‍ ഫ്രണ്ട്ഷിപ്പ് കൗണ്‍സിലും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങില്‍ ഡാലസ് മലയാളി അസോസിയേഷന്‍, ടാന്‍ടെക്‌സ്, ടിഡബ്‌ളിയുഎ, എജെഎ, തുടങ്ങിയ സംഘടനകളും പങ്കെടുത്തു. അമേരിക്കയില്‍ താമസിക്കുന്ന ഇന്ത്യന്‍ ജനതയുടെ മാത്രമല്ല ഇതര രാജ്യങ്ങളിലെ വിദുരസ്ഥമായ സ്ഥലങ്ങളില്‍പോലും വസിക്കുന്ന ഒരോ ഭാരതീയന്റെയും കാര്യങ്ങളില്‍ സാദ്ധ്യമായ വിധത്തിലെല്ലാം സര്‍ക്കാരും വിദേശവകുപ്പും സഹായഹസ്തങ്ങള്‍ എത്തിക്കുവാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ചടങ്ങില്‍ ഇ.അഹമ്മദ് പറഞ്ഞു. അമേരിക്കയിലേക്കു കുടിയേറി പാര്‍ക്കുന്നവരുടെ സൗകര്യാര്‍ത്ഥം അറ്റ്‌ലാന്റയില്‍ പുതിയതായി ആരംഭിക്കുന്ന കോണ്‍സുലേറ്റ് ജനറല്‍ സഹായകരമായിരിക്കും. ഇതിനെ തുടര്‍ന്നു സമീപഭാവിയില്‍ മറ്റു ചില കേന്ദ്രങ്ങളില്‍ക്കൂടി കോണ്‍സുലേറ്റ് ആഫീസുകള്‍ ആരംഭിച്ചേക്കാം. മെക്‌സിക്കോയില്‍ നടന്ന ജി.25 സമ്മേളനം കഴിഞ്ഞു ലണ്ടനിലേക്കു മടങ്ങും വഴിയായിരുന്നു അദേഹം ഡാലസിലെത്തിയത്. ഹ്യൂസ്റ്റന്‍ കോണ്‍സുലേറ്റ് ജനറല്‍ സന്‍ജീവ് അറോറ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. ഇന്ത്യ അമേരിക്കന്‍ ഫ്രണ്ടഷിപ്പ് കൗണ്‍സില്‍ ടെക്‌സസ് മേഖല പ്രസിഡന്റ് പ്രസാദ് തോട്ടക്കൂറ ചടങ്ങില്‍ മന്ത്രിക്കു ഫലകം സമര്‍പ്പിച്ചു. ഇന്ത്യ അസോസിയേഷന്‍ പ്രസിഡന്റ് ശ്രീധര്‍ റെഡി കോര്‍സാപതി സ്വാഗതമാശംസിച്ചു. ലോസണ്‍ ട്രാവല്‍ എംഡി ബിജു തോമസ്, ഡാലസ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍, ഇന്‍ഡ്യ അസോസിയേഷന്‍ മുന്‍ പ്രസിഡന്റുമാര്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങള്‍, ട്രാവല്‍ ഏജന്റ്‌സ്, ഡാലസ് ബിസിനസ് കമ്യൂണിറ്റി, കോപ്പറേറ്റ് അഡൈ്വസറി ബോര്‍ഡ് അംഗങ്ങള്‍, മീഡിയ കോര്‍ഡിനേറ്റര്‍ ശബ്‌നം, രാജു ജോര്‍ജ്, ജോണ്‍ ഫണ്‍ഏഷ്യ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ബിനോയി സെബാസ്റ്റ്യന്‍
ന്യൂയോര്‍ക്ക് : ക്യൂന്‍സ് ക്‌നാനായ കത്തോലിക്കാ മിഷനില്‍ പുതിയ കൈക്കാരന്മാര്‍ ചാര്‍ജ്ജെടുത്തു. ജയിംസ്‌തോട്ടം, കുര്യാക്കോസ് മേക്കാട്ടില്‍, റോയി കുടുങ്കല്‍ എന്നിവരാണ് ചാര്‍ജെടുത്തത്. അലക്‌സ് കാവുംപുറം ട്രഷററായും ജോസ് കോരക്കുട്ടി സെക്രട്ടറിയായും സഞ്ചോയി കുഴിപ്പറമ്പില്‍ സാബു തടിപ്പുഴ പി.ആര്‍.ഔ.ആയും ഷിനോ മറ്റം ഫണ്ട് രൈയ്‌സിംഗ് ചെയര്‍മാനായും തുടരും. ലോങ്‌ഐലന്‍ഡില്‍ പുതിയതായി വാങ്ങിയ കെട്ടിടത്തില്‍ ദേവാലയ നവീകരണ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു. വാര്‍ത്ത അയച്ചത് : സാബു തോമസ്
'പിള്ള മനസ്സില്‍ കള്ളമില്ല' എന്ന് മലയാളത്തില്‍ ഒരു പഴഞ്ചൊല്ല് ഉണ്ടല്ലോ കുട്ടികള്‍ പൊതുവെ നിഷ്‌കളങ്കരാണ്. നിഷ്‌കളങ്കതയെ വര്‍ണിക്കാനും ചിത്രീകരിക്കാനും കുട്ടികളെയാണല്ലേ ഉപയോഗിക്കാറ്. പക്ഷെ കുട്ടികള്‍ വളരുന്നതോടെ ആ നിഷ്‌കളങ്കത കുറഞ്ഞുവരും. പിള്ള മനസ്സില്‍ കള്ളങ്ങള്‍ പതുക്കെ കയറിതുടങ്ങും. അതാണ് നല്ലതും. നിഷ്‌കളങ്കരായി അച്ഛനും അമ്മയും അധ്യാപകരും പറയുന്നതെല്ലാം അക്ഷരം പ്രതി അനുസരിക്കുന്ന കുട്ടിയുടെ നില എന്താവുമെന്ന് ഞാന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട്. സെക്‌സ് എജ്യുക്കേഷനെപ്പറ്റി ഒന്നും പഠിപ്പിക്കാത്ത നമ്മുടെ സമൂഹത്തില്‍ സെക്‌സ് പുസ്തകത്തില്‍ വായിക്കുന്നതോ സിനിമകള്‍ കാണുന്നതോ ഇന്റര്‍നെറ്റ് സൈറ്റുകള്‍ സന്ദര്‍ശിക്കുന്നതോ ഒ
ബ്രാഡ്ഫഡ് വെസ്റ്റിലെ ലേബര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി 1997-ലെ പൊതുതിരഞ്ഞെടുപ്പില്‍ മാര്‍ഷ സിങ് ബ്രിട്ടീഷ് പാര്‍ലമെന്റിലേക്ക് മത്സരിക്കുമ്പോള്‍ അദ്ദേഹത്തിനും അനുയായികള്‍ക്കും നേരിടേണ്ടിവന്ന വെല്ലുവിളികള്‍ ഏറെയായായിരുന്നു. ഭീഷണികളും അക്രമവുമൊക്കെ നേരിടേണ്ടിവന്നെങ്കിലും 41.5 ശതമാനം വോട്ടുകള്‍ നേടി അദ്ദേഹം ബ്രാഡ്ഫഡ് വെസ്റ്റ് പിടിച്ചെടുത്തു. പിന്നീട് 2001-ലും 2005-ലും 2010-ലും നടന്ന പൊതുതിരഞ്ഞെടുപ്പുകളിലും ബ്രാഡ്ഫഡ് വെസ്റ്റില്‍ മാര്‍ഷ സിങ് വിജയം കണ്ടു. തുടരെ നാലുതവണ മണ്ഡലം നിലനിര്‍ത്തിയതോടെ ലേബര്‍ പാര്‍ട്ടിയില്‍ സ്വാധീനശക്തിയുള്ള നേതാവായി അദ്ദേഹം മാറി. 2010-ലെ പൊതുതിരഞ്ഞെടുപ്പില്‍ ബ്രിട്ടനില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയാണ് അധികാരത്തില്‍ വന്നതെങ്കിലും ബ്രാഡ്ഫഡ് വെസ്റ്റില്‍ കണ്‍സര്‍വേറ്റീവ് സ്ഥാനാര്‍ഥിയായ സാഹിദ് ഇക്ബാലിനെ 5763 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയത് മാര്‍ഷയുടെ ജനപിന്തുണ വെളിപ്പെടുത്തുന്നു. ബ്രിട്ടനിലെ ആദ്യ സിഖ് വംശജനായ പാര്‍ലമെന്റംഗമാണ് മാര്‍ഷ സിങ്. 1954-ല്‍ പഞ്ചാബില്‍ ജനിച്ച അദ്ദേഹം കുടുംബം ബ്രിട്ടനിലേക്ക് മാറിയതോടെ ചെറുപ്പത്തില്‍ത്തന്നെ അവിടെയെത്തി. ബേല്‍ വ്യൂ ബോയ്‌സ് സ്‌കൂളിലും ലോഗ്ബറോ സര്‍വകലാശാലയിലുമായി പഠനം പൂര്‍ത്തിയാക്കിയ മാര്‍ഷ, ഇംഗ്ലീഷ് ഭാഷയിലും രാഷ്ട്രമീമാംസയിലും സാമ്പത്തികശാസ്ത്രത്തിലും യൂറോപ്യന്‍ ചരിത്രത്തിലും ബിരുദം നേടി. രാഷ്ട്രീയത്തിലേക്കെത്തുന്നതിനുമുമ്പ് ദീര്‍ഘകാലം മാര്‍ഷ മറ്റ് ജോലികളില്‍ ഏര്‍പ്പെട്ടു. ലോയ്ഡ്‌സ് ബാങ്കിലൂടെയാണ് തുടക്കം. പിന്നീട് ബ്രാഡ്ഫഡ് കമ്യൂണിറ്റി റിലേഷന്‍സ് കൗണ്‍സിലിലെ വിഭ്യാഭ്യാസ വകുപ്പില്‍ 1983 മുതല്‍ 1990 വരെ ജോലി ചെയ്തു. 1990 മുതല്‍ 1997 വരെ ബ്രാഡ്ഫഡ് കമ്യൂണിറ്റി ഹെല്‍ത്ത് ട്രസ്റ്റിലും പ്രവര്‍ത്തിച്ചു. ഇക്കാലയളവില്‍ നേടിയെടുത്ത ജനപിന്തുണയാണ് തിരഞ്ഞെടുപ്പില്‍ മാര്‍ഷയ്ക്ക് സഹായകാമായത്. ജമ്മു കശ്മീരിലെയും ബ്രിട്ടനിലെ സിഖ് വംശജരുടെയും പ്രശ്‌നങ്ങള്‍ ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ മാര്‍ഷ നടത്തിയ ശ്രമങ്ങളാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പുകളില്‍ പലതിലും ശക്തമായ നിലപാടെടുക്കാനും മാര്‍ഷയ്ക്കായിട്ടുണ്ട്. സ്വവര്‍ഗാനുരാഗം അംഗീകരിക്കുന്നതിനെ ശക്തമായി അനുകൂലിച്ച മാര്‍ഷ ഇറാഖ് യുദ്ധത്തിനെതിരെ കടുത്ത നിലപാടു സ്വീകരിച്ചു. പാര്‍ലമെന്റിലെ സെലക്ട് കമ്മറ്റികൡ രണ്ടുതവണ അംഗമായി. 1997-2005 കാലയളവില്‍ ആഭ്യന്തര വകുപ്പിലെയും 2005-10 കാലയളവില്‍ ഇന്റര്‍നാഷണല്‍ ഡവലപ്പ്‌മെന്റ് കമ്മിറ്റിയിലുമാണ് പ്രവര്‍ത്തിച്ചത്. 1986 മുതല്‍ 1991 വരെ ലേബര്‍ പാര്‍ട്ടിയുടെ ബ്രാഡ്ഫഡ് വെസ്റ്റ് ഘടകത്തിന്റെ പ്രസിഡന്റായിരുന്ന മാര്‍ഷ, 1996 മുതല്‍ ഒരുവര്‍ഷം ജില്ലാ പ്രസിഡന്റായും പ്രവര്‍ത്തിച്ചു. 1971-ലായിരുന്നു വിവാഹം. സീത കൗറാണ് ഭാര്യ. ഒരു മകനും ഒരു മകളുമുണ്ട്. rgirishkumar@gmail.com

മലയാളം പഠനസഹായി