
തലസ്ഥാനത്തെ ഒരു ഇടത്തരം ലോഡ്ജില്‍ ഇന്നും ജീവിച്ചിരിക്കുന്ന ഒരു മധ്യവയസ്‌ക്കന്റെ ജീവിതം നേരിട്ടുതന്നെ ചിത്രീകരിച്ചതാണ് ഈ സിനിമ. പേര് വെളിപ്പെടുത്താത്ത ഇയാള്‍ ദാഹം ശമിക്കാനെന്നവണ്ണം മദ്യപിക്കും; പ്രധാന ഭക്ഷണം ബീഡി. ഒരു സര്‍ക്കാര്‍ ഓഫീസില്‍ സ്ഥിരജോലിയുള്ള ഇയാള്‍ പലപ്പോഴും മറ്റുള്ളവര്‍ക്ക് പരിഹാസ്യ കഥാപാത്രമാണ്.