COMING SOON TO THEATRES

  • MALAYALAM
    • സ്പാനിഷ് മസാല
      കിങ് ആന്‍ഡ് കമ്മീഷണര്‍
      കാസനോവ
      മിസ്റ്റര്‍ മരുമകന്‍
      കുഞ്ഞളിയന്‍
  • TAMIL
    • ശകുനി
      രാജപാതൈ
      3
      ബില്ല 2
      വേട്ടൈ
  • TELUGU
    • ബേജവഡ
      സംഘര്‍ഷണ
      പ്രിയുഡു
      പാഞ്ജ
      രാജണ്ണ
  • KANNADA
    • രാജധാനി
      ഹുഡുഗരു
      ശ്രീമതി
      മല്ലികാര്‍ജുന
      ഭദ്ര
  • HINDI
    • ഐ ആം സിങ്
      ഏജന്റ് വിനോദ്
      ഡോണ്‍-2
      വൈറസ് ദിവാന്‍
      റൗഡി രാത്തോര്‍
ബാച്ചിലര്‍ പാര്‍ട്ടി ഹൃദങ്ങളുടെ അനുഭവ സമ്പന്നമായ യാത്ര; ഒരു റോഡ് മൂവി പോലെ പോകുന്ന ചിത്രമായിരിക്കും ബാച്ചിലര്‍ പാര്‍ട്ടി. പഴയ സൗഹൃദങ്ങളെയും പുതിയ സൗഹൃദങ്ങളെയും അവിടെ കണ്ടെത്താന്‍ കഴിയുന്നു. മൂന്ന് ദിവസം കൊണ്ട് സംഭവിക്കുന്ന ചില കാര്യങ്ങളിലൂടെയാണ് ഈ ചിത്രം സഞ്ചരിക്കുന്നത്. കഥാപാത്രത്തിന് ഏറ്റവും അനുയോജ്യമായ താരങ്ങളെയാണ് ഈ ചിത്രത്തിനുവേണ്ടി ഉപയോഗിച്ചിരിക്കുന്നത്. ആ അന്വേഷണത്തില്‍ ചില താരങ്ങളെ കണ്ടെത്തുകയും ചിത്രത്തിന്റെ സബ്ജക്ട് അവര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയും ചെയ്തു. യാതൊരു താരഭാരവും ഇല്ലാതെ കഥാപാത്രത്തിനൊപ്പം താരങ്ങള്‍ ഇറങ്ങിവന്നു. എന്നോടും സിനിമയോടുമുള്ള സ്‌നേഹംകൊണ്ടു സംഭവിച്ചതാണത്. അതിന്റെ ആദ്യ പടിയാണ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ബ്രോഷര്‍. താരങ്ങളില്‍നിന്ന് ഞങ്ങള്‍ ആഗ്രഹിച്ച കഥാപാത്രങ്ങളുടെ രൂപഭാവങ്ങള്‍ മാത്രമാണ് ഞങ്ങള്‍ തിരഞ്ഞെടുത്തിരിക്കുന്നത്. ഷഹീന്‍താഹയുടെ സ്റ്റില്‍സില്‍ ശ്രീജിത് (ഓള്‍ഡ് മങ്ക്) ആണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. എന്റെ അന്‍വറിനും പോസ്റ്റര്‍ ഡിസൈന്‍ ചെയ്തത് ശ്രീജിത്തായിരുന്നു. മലയാള സിനിമയില്‍ under rated ആയ ചില താരങ്ങളെ മികച്ച ചില കഥാപാത്രങ്ങളായി ഒരുക്കാനുള്ള ശ്രമത്തിലാണ് ഞങ്ങള്‍. ആദ്യ ചിത്രത്തില്‍ അഭിനയത്തിനുള്ള സ്റ്റേറ്റ് അവാര്‍ഡ് നേടിയ നടനായിരുന്നു റഹ്മാന്‍ ഭായ്. മലയാളത്തിന്റെ അഭിമാനമായിരുന്ന നിരവധി സംവിധായകര്‍ക്കൊപ്പം വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടന്‍. കലാഭവന്‍ മണിയുടെ കാലിബര്‍ മലയാളസിനിമാ പ്രേക്ഷകരെ ബോധ്യപ്പെടുത്തേണ്ട കാര്യമില്ല. പക്ഷേ, മലയാള സിനിമയില്‍ ഏറെ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ട നടനാണ് കലാഭവന്‍ മണി. ആ താരത്തിനും പുതുമയുള്ള മുഖമാണ് ബാച്ചിലര്‍ പാര്‍ട്ടി സമ്മാനിക്കുന്നത്. മലയാള സിനിമയില്‍ വളരെ വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് തിളങ്ങിയ താരമാണ് ഇന്ദ്രജിത്ത്. ഏത് തരം കഥാപാത്രങ്ങളും തനിക്ക് വഴങ്ങുമെന്ന് ഇന്ദ്രജിത്ത് തെളിയിച്ചിട്ടുണ്ട്. ആ ഗണത്തില്‍ അഭിമാനിക്കാവുന്ന ഒരു പുതുമയാര്‍ന്ന കഥാപാത്രമായിരിക്കും ഇത്. ചിത്രത്തിന്റെ കഥ കേട്ടപ്പോള്‍ താരഭാരത്തോടെയല്ല പൃഥ്വി ഈ ചിത്രത്തിലെത്തിയത്. കഥാപാത്രത്തെ ആ താരം തിരിച്ചറിഞ്ഞു. മലയാളത്തില്‍ പൃഥ്വിക്ക് മാത്രം ചെയ്യാന്‍ കഴിയുന്ന ഒരു കഥാപാത്രമാണത്. അത് തയ്യാറായത് പൃഥ്വിയുടെ തിരിച്ചറിവിന്റെ വലുപ്പംകൊണ്ടാണ്. ടിപ്പിക്കലായി സിനിമയെ കാണുന്ന യുവനടന്‍, ചിത്രത്തില്‍ ആസിഫ് അവതരിപ്പിക്കുന്ന കഥാപാത്രം ചെയ്യാന്‍ തയ്യാറാകില്ല. പുതിയ തലമുറയിലെ താരം എന്ന നിലയില്‍ തനിക്ക് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് ആസിഫിന് നല്ല ബോധ്യമുണ്ട്. അങ്ങനെയാണ് ആസിഫ് ഈ ചിത്രത്തിലെത്തിയത്. നിത്യയാണ് ഈ സിനിമയിലെ നായിക. ബാച്ചിലര്‍ പാര്‍ട്ടിയിലെ ശക്തമായ കഥാപാത്രമാണിത്. മലയാളത്തില്‍ നിത്യയുടെ അത്രയും വേര്‍സറ്റൈല്‍ ആയ നായികയെ ഞാന്‍ കണ്ടിട്ടില്ല. എന്റെ അന്‍വറിലെ പൃഥ്വിരാജിന്റെ പെങ്ങള്‍ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ താത്പര്യമില്ലെന്ന് പലരും പറഞ്ഞപ്പോള്‍ നിത്യ വന്ന് ആ കഥാപാത്രം ചെയ്തു. മലയാള സിനിമയുടെ അഭിമാനമായി ഈ താരം മാറും. യാത്രയുടെ ഭാഗമായി കടന്നുവരുന്ന ഒരു കഥാപാത്രത്തെയാണ് രമ്യ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ ചെയിഞ്ച് ഓവര്‍ ഉണ്ടാക്കുന്ന കഥാപാത്രം. അതുപോലെ മലയാള സിനിമ കാര്യമായി ഉപയോഗപ്പെടുത്താത്ത മറ്റൊരു താരമാണ് സമ്പത്ത്. ആരണ്യകാണ്ഡം എന്ന തമിഴ് പടം കണ്ടാല്‍ ഈ നടന്റെ ടാലന്റ് നമുക്ക് തിരിച്ചറിയാം. അതുപോലെ വിനായകന്‍, ലെന, ആഷിഷ് വിദ്യാര്‍ത്ഥി തുടങ്ങിയ താരങ്ങളും ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ആദ്യമായി ഞാന്‍ കൊച്ചിവിട്ട് പറയുന്ന ചിത്രമായിരിക്കും ബാച്ചിലര്‍ പാര്‍ട്ടി. എറണാകുളം, മൂന്നാര്‍, മധുരൈ റൂട്ടില്‍ നടക്കുന്ന ചിത്രമായിരിക്കും ഇത്.
ഫാതേഴ്‌സ് ഡേ കലവൂര്‍ രവികുമാര്‍ ആദ്യമായി കഥ ,തിരക്കഥ , സംഭാഷണം , സംവിധാനം നിര്‍വഹിച്ച 'ഫാതേഴ്‌സ് ഡേ' മഹത്തായ ഒരു സിനിമ ഒന്നും അല്ല . സാങ്കേതിക തികവോ, എടുത്തു പറയത്തക്ക സംവിധാന മികവോ ഇല്ലാത്ത ഒരു സാധാരണ ചിത്രം. എന്നാലും നായക നടന്മാരും അവരുടെ താര ശരീരങ്ങളും ആഘോഷിക്കപ്പെടുന്ന ഇപ്പോഴത്തെ മലയാള സിനിമയില്‍ ഈ ചിത്രം ഒരു വേറിട്ട കാഴ്ച തന്നെയാണ് , ഒരു പ്രതീക്ഷയും , മാനഭംഗത്തിനിരയായ ഒരു പെണ്‍കുട്ടിയുടെ, ആത്മഹത്യ ചെയ്യാതെ ജീവിതത്തിലേക്ക് തിരിച്ചു വന്ന ഒരു പെണ്ണിന്റെ കഥ പറയുന്നതിലൂടെ . കോളേജ് ആധ്യാപികയാണ് സീതാലക്ഷ്മി (രേവതി) , സ്വന്തം ജോലിയേയും കുട്ടികളെയും സ്‌നേഹിക്കുന്ന ഒരു അധ്യാപിക . അവരെ ഒരുപാട് സ്‌നേഹിക്കുകയും കരുതലോടെ ചേര്‍ത്ത് പിടിക്കുകയും ചെയ്യുന്ന ഒരു അനിയനും (വിനീത് ), വീട്ടിലും കോളേജിലും പ്രകാശം പരത്തിക്കൊണ്ട് അമ്മാവന്റെ മകളും (പുതുമുഖം ഇന്ദു തമ്പി ) ഉണ്ട് . അവിവാഹിതയായി തുടരുന്ന സഹോദരിക്ക് വേണ്ടി ഇടയ്ക്കിടയ്ക്ക് ഓരോ കല്യാണ ആലോചനകള്‍ അനിയന്‍ കൊണ്ട് വരുന്നുണ്ട്. അത്തരമൊരു വേളയില്‍ അവരെ സ്വന്തം ജീവിതത്തിലേക്ക് ക്ഷണിച്ചു കൊണ്ട് മാത്തനും (ലാല്‍ ) കടന്നു വരുന്നു. ഇതിനിടയിലാണ് ടീച്ചറെ വിടാതെ പിന്തുടര്‍ന്ന് കൊണ്ട് ഒരുപാട് നീണ്ട അലച്ചിലിന്റെയും , ആരോടും പറയാത്ത എന്തൊക്കെയോ വ്യഥകളുടെയും ഭാരവുമായി ജോസഫ് കെ ജോസഫ് എന്ന ഇരുപതുകാരന്‍ വന്നു ചേരുന്നത് . അവന്‍ ടീച്ചര്‍ക്കായി കൊണ്ട് വന്നത് നോവിന്റെ കുറേ ഓര്‍മപ്പെടുത്തലുകളാണ് , ഒരിക്കല്‍ അവരെ ജീവിതത്തില്‍ നിന്നു തള്ളി താഴെ ഇട്ട , മനസ്സിന്റെ താളം തെറ്റിച്ച മുറിപ്പാടുകളുടെ ഓര്‍മ്മച്ചിത്രങ്ങള്‍. . സാധാരണ സിനിമാ കാഴ്ചകളില്‍ കാണാറുള്ള വില്ലന്‍മാരെ അടിച്ചിടുന്ന നായകനോ , മാനഭംഗത്തിനിരയായി അത്മഹത്യ ചെയ്യുന്ന നായികയോ ഈ സിനിമയില്‍ ഇല്ല . ഒരുപാട് സ്വപ്‌നങ്ങള്‍ ഉള്ള , പാട്ടും ഡാന്‍സും സിരകളില്‍ നിറച്ച ഒരു സാധാരണ പെണ്‍കുട്ടി , അമ്മയുടെ മരണ വാര്‍ത്ത അറിഞ്ഞു ഹോസ്റ്റലില്‍ നിന്നു വൈകി വീട്ടിലേക്ക് പുറപ്പെടുമ്പോള്‍ നാല് പേരുടെ , ഒരു അവയവം മാത്രം പ്രവര്‍ത്തിക്കുന്ന , സ്പന്ദിക്കുന്ന ഒരു മനസ്സ് നഷ്ടപ്പെട്ടവരുടെ, കാമവെറിക്ക് പാത്രമാവുകയാണ് . സാധാരണ ഒരു പെണ്‍കുട്ടിക്ക് സംഭവിക്കാറുള്ള പോലെ തന്നെ അവള്‍ക്കും നീതി ലഭിക്കുന്നില്ല , കോടതി മുറിയില്‍ വീണ്ടും മാനഭംഗം ചെയ്യപ്പെടുകയല്ലാതെ . അങ്ങനെ ഒരു പെണ്ണിന്റെ കഥ പറയുകയാണ് ഈ സിനിമ , അവള്‍ക്ക് തീരാ മുറിപ്പാടുകള്‍ നല്‍കി സ്വന്തം കുടുംബവുമായി സുഖ ജീവിതം നയിക്കുന്ന പീഡകര്‍ക്ക് നല്‍കിയ അപൂര്‍വ ശിക്ഷയുടെയും അതി ഭാവുകത്വവും ,നാടകീയമായ അഭിനയ മുഹൂര്‍ത്തങ്ങളും സിനിമയുടെ ഒഴുക്കിനെ പലപ്പോഴും ബാധിക്കുന്നുണ്ടെങ്കിലും കഥ അധികം വളച്ചു കെട്ടില്ലാതെ സംവിധായകന്‍ പറഞ്ഞു ഫലിപ്പിക്കുന്നുണ്ട് . പുതുമുഖ നായക കഥാപാത്രം ഷഹീന്റെ സ്വാഭാവികമായ അഭിനയരീതിയാണ് എടുത്തു പറയേണ്ട ഒരു ഘടകം, അത് പോലെ രേവതിയുടെ സീതലക്ഷ്മിയും. അസ്ഥാനത്തുള്ള ചില പാട്ടുകള്‍ വിപരീത ഫലം ഉളവാക്കുന്നുണ്ട് ചിത്രത്തില്‍ . ശാസ്ത്ര സംബന്ധിയായ കാര്യങ്ങള്‍ സിനിമയില്‍ ഉള്‍പെടുത്തുമ്പോള്‍, അത് ഏഴാം അറിവ് പോലുള്ള ബിഗ് ബജറ്റ് പടങ്ങള്‍ ആണെങ്കിലും ഫാതെസ് ഡേ പോലുള്ള കൊച്ചു പടങ്ങള്‍ ആണെങ്കിലും, ഇത്ര ലാഘവ ബുദ്ധി വരുന്നത് എന്ത് കൊണ്ടാണാവോ ? ഡി.എന്‍.എ ടെസ്റ്റ് പോലുള്ളവ ചിത്രത്തില്‍ ഉള്‍പ്പെടുത്തുമ്പോള്‍ ഗൂഗിള്‍ സെര്‍ച്ചില്‍ എങ്കിലും പരതാമായിരുന്നു ചിത്രത്തിന്റെ കഥ എഴുതിയ സംവിധായകന് . ഇരുപതു കൊല്ലം മുന്‍പ് വില്ലന്‍ കഥാപാത്രം മൗത്ത് ഓര്‍ഗനില്‍ വായിച്ച ട്യൂണ്‍ ജോസഫ് കെ ജോസഫ് മൂളിയതും അസ്വാഭാവികമായി തോന്നി , അത് പോലെ വില്ലന്‍ കഥാപാത്രങ്ങളുടെ അഭിനയവും . അര്‍ത്ഥമില്ലാത്ത കെട്ടുകാഴ്ചകള്‍ അരങ്ങേറുന്ന ഇന്നത്തെ മലയാള സിനിമയില്‍ ഈ കൊച്ചു ചിത്രം ഒരു കാഴ്ചയൊക്കെ അര്‍ഹിക്കുന്നുണ്ട്.
പിഗ്മാന്‍ അക്ഷരങ്ങളുടെ ലോകത്തുനിന്നും കശാപ്പുശാലയിലെത്തപ്പെട്ട ഒരു യുവാവിന്റെ ആത്മസംഘര്‍ഷത്തിന്റെ കഥ പറയുന്ന ചിത്രമാണ് പിഗ്മാന്‍. അവിരാ റബേക്കയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. മികച്ച നവാഗത സംവിധായകനായി സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരത്തിനര്‍ഹനായ അവിരാ റെബേക്ക 'പിഗ്മാനി'ലൂടെ അക്ഷര ലോകത്തിന്റെ നേര്‍ക്കാഴ്ചയിലേക്കാണ് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്നത്. മലയാള ഭാഷ അന്യംനിന്നുപോകരുതെന്നും നമ്മുടെ മാതൃഭാഷയുടെ സ്ഥാനം വളരെ വലുതാണെന്നും ചിന്തിക്കുന്നവനാണ് അച്ചുകൂടം മാധവേട്ടന്‍. നവകേരളം പ്രസ് എന്ന പഴയ അച്ചുകൂടം നടത്തുന്നതുകൊണ്ടാണ് മാധവേട്ടന്‍ അച്ചുകൂടം മാധവേട്ടനായി അറിയപ്പെട്ടതും. അക്ഷരങ്ങളോടുള്ള സ്‌നേഹംതന്നെയാണ് ഇത്തരത്തിലുള്ള ഒരു പ്രസ് ആരംഭിക്കാന്‍ ഇദ്ദേഹത്തെ പ്രേരിപ്പിച്ചത്. ഇതിനൊപ്പം സത്യസന്ധനും ആദര്‍ശശാലിയുമായ ഒരു കമ്യൂണിസ്റ്റുമാണ് അദ്ദേഹം. കാലം പുരോഗമിച്ചു. പഴയ അച്ചുകൂടങ്ങളുടെ പ്രസക്തി നഷ്ടപെട്ടു. ഓഫ്‌സെറ്റ് പ്രസ്സുകള്‍ തള്ളിക്കയറിയതോടെ ഇത്തരം പ്രസ്സുകള്‍ ആര്‍ക്കും വേണ്ടാതായി. അതുകൊണ്ടുതന്നെ മാധവേട്ടന്റെ ജീവിതത്തിലും ബുദ്ധിമുട്ടുണ്ടായി. ഇന്ന് സാമ്പത്തികമായി കടക്കെണിയിലാണ്. ഈ കഷ്ടപാടുകള്‍ക്കിടയിലും മാധവേട്ടന് ഒരു സ്വപ്‌നമുണ്ടായിരുന്നു. മകന്‍ ശ്രീകുമാര്‍ ഭാഷാശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടുക. അതിനായി ഏറെ പരിശ്രമിച്ചു. സര്‍വകലാശാലയില്‍ റിസര്‍ച്ചിനായി അവനെത്തുകയും ചെയ്തു. പരിപാവനമായ സര്‍വകലാശാലയില്‍ തന്റെ മൂല്യങ്ങള്‍ കൈവിട്ടുപോകാവുന്ന ചില നടപടികള്‍ ഉണ്ടായി. അതിനു വശംവദനാകുവാന്‍ അവന് കഴിയുമായിരുന്നില്ല. അവന്‍ അതിനെ ചെറുത്തുനിന്നതോടെ എതിര്‍പ്പുകളും ഉണ്ടായി. തന്റെ പ്രബന്ധങ്ങള്‍ തിരസ്‌കരിക്കപ്പെട്ടതോടെ അവന് സര്‍വകലാശാലയുടെ പടിയിറങ്ങേണ്ടതായും വന്നു. ഒരു സ്വപ്‌നം തകരുകയായിരുന്നു ഇവിടെ. തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളിലൂടെയാണ് പിഗ്മാന്‍ പൂര്‍ത്തിയാകുന്നത്. ജയസൂര്യയുടെ പതിവുവേഷങ്ങളില്‍ നിന്നും വ്യത്യസ്തമായ ഒരു കഥാപാത്രമാണ് ഇതിലെ ശ്രീകുമാര്‍. രമ്യാനമ്പീശന്‍ നായിക സ്‌നേഹയെ പ്രതിനിധീകരിക്കുന്നു. സുരാജ് വെഞ്ഞാറമ്മൂട്, ഹരിശ്രീ അശോകന്‍, ബാബുരാജ്, ജാഫര്‍ ഇടുക്കി, എം.ആര്‍. ഗോപകുമാര്‍, ടി.പി. മാധവന്‍, മൊയ്തുട്ടി, റീനാസഷിര്‍, ഉഷ, നയന എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. എന്‍. പ്രഭാകരന്റേതാണ് തിരക്കഥ. സന്തോഷ്‌വര്‍മ പി.പി. രാമചന്ദ്രന്‍ എന്നിവരുടെ ഗാനങ്ങള്‍ക്ക് ഗൗതം ഈണം പകരുന്നു. വിനോദ് ഇല്ലമ്പള്ളി ഛായാഗ്രഹണവും നിഖില്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു. ശ്രീസൂര്യാ ഫിലിംസിന്റെ ബാനറില്‍ ടി.എന്‍. ശ്രീരാജ് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം മൂവാറ്റുപുഴ നിര്‍മലാ കോളേജ്, തൊടുപുഴ ഇടയാര്‍ എന്നിവിടങ്ങളിലായി പൂര്‍ത്തിയായി.