TopGear1
TopGear2
TopGear3
ബൈക്ക് - സ്‌കൂട്ടര്‍ അപകടങ്ങള്‍ 1339 ജീവനെടുത്തു
Posted on: 29 Jul 2012

ഭൂരിപക്ഷവും ഹെല്‍മെറ്റ് ധരിക്കാത്തവര്‍

തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് ഇരുചക്രവാഹനാപകടങ്ങളില്‍ കൊല്ലപ്പെട്ടത് 1339 പേര്‍. ഇതില്‍ 972 പേര്‍ ഹെല്‍മെറ്റ് ഉപയോഗിച്ചിരുന്നില്ല. 2012 പകുതി പിന്നിടുമ്പോള്‍ 700 ല്‍ അധികം പേര്‍ മരിച്ചു. ഈ വര്‍ഷം അപകട നിരക്ക് വര്‍ധിക്കുന്നതിലേക്കാണ് കണക്കുകള്‍ വിരല്‍ചൂണ്ടുന്നത്. 2010ല്‍ 1319 പേര്‍ ഇരുചക്രവാഹനങ്ങളുണ്ടാക്കിയ അപകടങ്ങളില്‍ മരിച്ചു. ഇതില്‍ 1000 പേരും ഹെല്‍മെറ്റ് ധരിച്ചിരുന്നില്ല. ഹെല്‍മെറ്റ് ഉണ്ടായിരുന്നിട്ടും 319 പേര്‍ക്ക് ജീവഹാനി ഒഴിവാക്കാനായില്ല. ജീവാപായം ഒഴിവാക്കാന്‍ ഒരു പരിധിവരെ ഹെല്‍മെറ്റ് സഹായിക്കുന്നതായി ഈ കണക്കുകളിലൂടെ വിലയിരുത്താം. ഒരോ വര്‍ഷവും ഹെല്‍മെറ്റ് ഉപയോഗിക്കാത്തതിന്റെ പേരില്‍ 90,000 പേരെ പോലീസ് പിടികൂടുന്നുണ്ട്.

13001600 ന് ഇടയ്ക്ക് അപകടങ്ങള്‍ എല്ലാമാസവും ഉണ്ടാകുന്നുണ്ട്. 2007 മുതല്‍ 2012 വരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 2007 നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ് ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ സംഭവിച്ചതെന്ന് വ്യക്തമാകും. 2336 അപകടങ്ങളാണ് ഡിസംബറില്‍ ഉണ്ടായത്.

അമിതവേഗം, മദ്യപിച്ചുള്ള െ്രെഡവിങ്, മൊബൈല്‍ഫോണ്‍ ഉപയോഗം എന്നിവയാണ് ഇരുചക്രവാഹനാപകടങ്ങളുടെ പ്രധാന കാരണങ്ങള്‍. 2007ല്‍ 18,445 അപകടങ്ങളാണുണ്ടായത്. 2008ല്‍ 15,546 ഉം 2009ല്‍ 15,278 ഉം 2011ല്‍ 16,235 അപകടങ്ങളിലും ഇരുചക്രവാഹനങ്ങള്‍ പങ്കാളികളാണ്. 2012 ജൂണ്‍ വരെ 8619 അപകടങ്ങളാണുണ്ടായത്. ഏറ്റവും കൂടുതല്‍ അപകടങ്ങളുണ്ടായത് (1576) ജനവരിയിലാണ്.

കഴിഞ്ഞവര്‍ഷം 4145 പേരാണ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടത്. ഇതില്‍ ഭൂരിഭാഗവും ഇരുചക്രവാഹന യാത്രക്കാരാണ്. ഈ വര്‍ഷം 2064 ജീവനുകളാണ് വാഹനാപകടങ്ങള്‍ കവര്‍ന്നത്. നഗരപ്രദേശങ്ങളില്‍ നല്ലൊരുശതമാനം അപകടങ്ങളിലും ഇരുചക്രവാഹന യാത്രക്കാര്‍ക്ക് പിന്നില്‍ നിന്നാണ് ഇടിയേല്‍ക്കുന്നത്. ലൈന്‍ ട്രാഫിക്കിലെ അപാകമാണ് ഇത്തരം അപകടങ്ങള്‍ക്കു കാരണമാകുന്നത്. ഒരു ലൈനില്‍ ഓടിക്കൊണ്ടിരിക്കുന്ന ഇരുചക്രവാഹനങ്ങള്‍ സിഗ്‌നല്‍ നല്‍കാതെയും മറ്റുള്ള വാഹനങ്ങളെ അവഗണിച്ചും ലൈന്‍ മാറുന്നതാണ് അപകടങ്ങള്‍ക്കിടയാക്കുന്നത്.
Print
SocialTwist Tell-a-Friend










Other stories in this section